Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"c/o സൈറാബാനു' എനിക്ക് ഇരട്ടിമധുരം- നിരഞ്ജന അനൂപ്
മഞ്ജുവാര്യർ, അമല എന്നിവർക്കൊപ്പം ഒരു സിനിമയിൽത്തന്നെ ഒരുമിച്ച് അഭിനയിക്കാനായതിന്‍റെ ത്രില്ലിലാണ് കുച്ചിപ്പുടി നർത്തകിയും എറണാകുളം ചോയ്സ് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയുമായ നിരഞ്ജന അനൂപ്. രഞ്ജിത്തിന്‍റെ ലോഹത്തിലൂടെ സിനിമയിലെത്തിയ നിരഞ്ജനയുടെ രണ്ടാമതു ചിത്രമാണ് ആന്‍റണി സോണി സംവിധാനം ചെയ്ത കെയർഓഫ് സൈറാ ബാനു. രഞ്ജിത്തിന്‍റെ പുത്തൻപണമാണ് നിരഞ്ജനയുടെ ഇനി തിയറ്ററിലെത്താനുള്ള ചിത്രം. കിസ്മത്ത് ഫെയിം ഷെയ്ൻ നീഗത്തിനൊപ്പം കെയർഓഫ് സൈറാബാനുവിൽ അരുന്ധതി എന്ന നിയമവിദ്യാർഥിയായി വേഷമിട്ട നിരഞ്ജനയുടെ വിശേഷങ്ങളിലേക്ക്...

സിനിമയിലേക്കുള്ള വഴി...

അനുപമ മോഹനിൽ നിന്നാണു നൃത്തപഠനം തുടങ്ങിയത്. ഗീത പദ്മകുമാറാണ് എന്‍റെ കുച്ചിപ്പുടി ഗുരു. ലോഹത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഒരു സുപ്രഭാതത്തിലാണ് എനിക്ക് അഭിനയമോഹം വന്നത്. എന്‍റെ അമ്മാവനാണു സംവിധായകൻ രഞ്ജിത്ത്. അദ്ദേഹത്തോടു പറഞ്ഞുപറഞ്ഞാണ് ഒടുവിൽ ലോഹത്തിൽ ഒരു വേഷം കിട്ടിയത്. പിന്നെ ഞാൻ അതിനു പിന്നാലെയായി. മോഹൻലാലുമായി കോംബിനേഷൻ സീനിൽ വന്നിരുന്നു. അതിനുശേഷം ചെയ്ത സിനിമയാണു കെയർ ഓഫ് സൈറാബാനു.



കെയർഓഫ് സൈറാ ബാനുവിലേക്കുള്ള വഴി...

എന്‍റെ വീട്ടിൽവച്ചാണ് സംവിധായകൻ ആന്‍റണിസോണി മഞ്ജുവാര്യരോട് ഈ സിനിമയുടെ കഥ പറയുന്നത്. അന്ന് എല്ലാവർക്കും ചായ നല്കി സത്കരിച്ചതു ഞാനായിരുന്നു. അപ്പോൾ എന്നെ കണ്ടിരുന്നുവെങ്കിലും കാസ്റ്റിംഗ് കാര്യങ്ങളൊന്നും അപ്പോൾ ചർച്ചയായിരുന്നില്ല. പിന്നീട് ഒരു കൊല്ലം കഴിഞ്ഞാണ് കെയർഓഫ് സൈറാ ബാനുവിന്‍റെ സ്ക്രിപ്റ്റ് റൈറ്റർ ആർജെ. ഷാൻ വഴി എന്‍റെ ചിത്രങ്ങൾ സംവിധായകൻ ആന്‍റണി സോണിയിലെത്തിയത്. അതേസമയം തന്നെ അമ്മയുടെ ശിഷ്യയായ റീജയും അതേ ചിത്രങ്ങൾ തന്നെ സംവിധായകന് അയച്ചിരുന്നു. വലിയ പ്രതീക്ഷയെന്നുമില്ലായിരുന്നു. പക്ഷേ, സെലക്ടായി.



കെയർഓഫ് സൈറാബാനുവിലെ കഥാപാത്രത്തെക്കുറിച്ച്..

കഥാപാത്രത്തിന്‍റെ പേര് അരുന്ധതി. നിയമ വിദ്യാർഥിയാണ്. ഏറെ ബോൾഡായ കാരക്ടറാണ് അരുന്ധതി. സാമൂഹിക വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലുമൊക്കെ സജീവമായി ഇടപെട്ട് സ്വന്തം അഭിപ്രായം വ്യക്തമാക്കുന്ന കാരക്ടർ. കണ്‍സിസ്റ്റൻസിയുള്ള കാരക്ടർ.ചാഞ്ചാടുന്ന, ഇളകിയാടുന്ന മനസല്ല. ഇമോഷണലി വളരെ സ്റ്റേബിൾ ആയ കുട്ടിയാണ്. അങ്ങനെയൊന്നും ആ മനസ് പതറില്ല. ജീവിതത്തിലുടനീളം അത്തരം ബോൾഡ്നസ് നിലനിർത്തുന്ന ശക്തമായ കഥാപാത്രമാണ് അരുന്ധതി. ജോണ്‍പോൾ സാറാണ് അരുന്ധതിയുടെ മുത്തച്ഛന്‍റെ വേഷം ചെയ്യുന്നത്.




റിയൽലൈഫ് കാരക്ടറുമായി അരുന്ധതിക്കു ബന്ധമുണ്ടോ....

അരുന്ധതിയെന്ന കഥാപാത്രവും ഞാനും തമ്മിൽ യാതൊരു ബന്ധവുമില്ല. സാമൂഹികപ്രശ്നങ്ങളിൽ എന്‍റേതായ അഭിപ്രായമുണ്ടെങ്കിലും അതു മറ്റുള്ളവരെ പറഞ്ഞുബോധ്യപ്പെടുത്താനോ അതു ശരിയാണെന്നു സ്ഥാപിക്കാനോ ഉള്ള ഒരു മനസൊന്നും ഇപ്പോൾ എനിക്കില്ല. നാളെ ഒരു അരുന്ധതിയൊക്കെ ആകുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല.

ഷെയ്ൻ നീഗവുമായുള്ള അഭിനയം, അനുഭവം...

ഷെയ്ന്‍റെ വർക്കിംഗ് പാറ്റേണ്‍ ഏറെ കൗതുകകരമാണ്. ഷെയ്ൻ ലോഹം കണ്ടിട്ടില്ല. ഞാൻ കിസ്മത്തും കണ്ടിട്ടില്ല- അങ്ങനെയായിരുന്നു പരിചയപ്പെടുന്പോൾ. പക്ഷേ, പിന്നീടു ഞാൻ കിസ്മത്ത് കണ്ടു. ഷെയ്ൻ ലോഹം കണ്ടോ എന്ന് ഇപ്പോഴും അറിയില്ല. സെറ്റിൽ ഷെയ്ൻ വളരെ കോപ്പറേറ്റീവും ജോളിയുമാണ്. ജോഷ്വയുമായി ഷെയ്നു കുറേ സൗദൃശ്യങ്ങളുണ്ട്. ജോഷ്വയുടെ ഒരു തുടർച്ചയാണു ഷെയ്ൻ എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. ഉള്ളിൽ എത്രത്തോളമുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ, പുറമേ നോക്കിയാൽ നല്ല ബന്ധമുള്ളതു പോലെയാണ് എനിക്കു തോന്നുന്നത്. വളരെ സോഫ്റ്റായ, സെന്‍റിമെന്‍റ്സും ഫീലിംഗ്സുമുള്ള ഒത്തിരിയുള്ള ഒരാൾ. സെറ്റിൽ വച്ചാണ് ഞങ്ങൾ അടുത്തു പരിചയപ്പെടുന്നത്.




മഞ്ജുവാര്യർക്കൊപ്പം അഭിനയിക്കാനുള്ള അവസരം...

ലാലങ്കിളും മഞ്ജുവാര്യരും ഞാനുമുള്ള ഒരു പ്രോജക്ട് ലോഹത്തിനും മുന്പ് ചർച്ചയിൽ വന്നിരുന്നു. എന്തൊക്കെയോ കാരണങ്ങളാൽ അതു മാറിപ്പോയി. അത് എനിക്കു നല്ല വിഷമമായി. കാരണം മേമയുടെ(ഞങ്ങളുടെ കുടുംബസുഹൃത്തു കൂടിയായ മഞ്ജുവാര്യരെ ഞാൻ അങ്ങനെയാണു വിളിക്കുന്നത്)കൂടെ സ്ക്രീൻ സ്പേസ് ഷെയർ ചെയ്യുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്.



ഞാനും മേമയും ഒന്നിച്ചു ഡാൻസ് ചെയ്തിട്ടുണ്ടെന്നല്ലാതെ മേമയുടെ ഏറ്റവും വലിയ ശക്തിയായ സിനിമയിൽ ഒപ്പം അഭിനയിക്കാനാകാത്തതിന്‍റെ വിഷമം എനിക്ക് ഏറെയുണ്ടായിരുന്നു. മൂന്നു കൊല്ലം കഴിഞ്ഞ് ഇപ്പോഴാണ് ആ സ്വപ്നം സാക്ഷാത്കരിച്ചത്. ഒപ്പം അമലാ മാഡത്തിനൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യവും ലഭിച്ചു. രണ്ടുപേരുംകൂടിയായപ്പോൾ അങ്ങനെ ഇരട്ടിമധുരമായി കെയർ ഓഫ് സൈറാബാനു.



കെയർഓഫ് സൈറാബാനു...

ഈ സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും അവരവരുടേതായ ഒരു കഥയുണ്ട്. എല്ലാവരുടെയും ഒരു കൂട്ടായ്മയാണ് ഈ സിനിമ. അതിനൊടൊപ്പം തന്നെ ഏറെ സാമൂഹികപ്രശ്നങ്ങളും അതിൽനിന്നുള്ള പാഠങ്ങളുമൊക്കെയുള്ള സിനിമ. സൈറാബാനു ക്രൂവിന്‍റെ ഐക്യം - അതാണു സിനിമുടെ വിജയത്തിനു പിന്നിൽ. സൈറാ ബാനു സെറ്റ് വാസ്തവത്തിൽ ഒരു ഫാമിലി പോലെയായിരുന്നു ഓരോ നിമിഷവും. ഒരു കൂട്ടുകുടുംബം പോലെ തോന്നും. ഞാനും പിന്നെ, അമലാമാഡത്തിന്‍റെ മകനായി അഭിനയിച്ച വൈഷ്ണവും മറ്റൊരു കുട്ടിയുമാണ് ആ കുടുംബത്തിലെ പ്രായംകുറഞ്ഞ അംഗങ്ങൾ.



മഞ്ജുവാര്യർക്ക് ഒപ്പമുള്ള കഫേ സീൻ...

അതിന്‍റെ ചിത്രീകരണം തന്നെ ഏറെ രസകരമായിരുന്നു. എനിക്കു മേമയെ ചീത്ത പറയാൻ കിട്ടിയ ഒരവസരമാണല്ലോ. അതുതന്നെ ഒരു ഭാഗ്യമാണല്ലോ. വീട്ടിൽ ഞങ്ങൾക്കു ഞങ്ങളുടേതായ സ്പേസുണ്ട്. ഞങ്ങൾതമ്മിൽ നല്ല ലവബിൾ ആയ ബന്ധമാണ്. പക്ഷേ, കഫേ സീനിൽ മേമയെ പൂർണമായും എതിർത്തു സംസാരിക്കേണ്ടി വന്നപ്പോൾ ഞങ്ങൾ രണ്ടുപേർക്കും നല്ല രസം തോന്നി. പക്ഷേ, മഞ്ജുവാര്യർ ഏറെ കോപ്പറേറ്റീവാണ്. വലിയ ആക്ടേഴ്സ് ഇത്രയധികം കോപ്പറേറ്റീവാണെന്ന് അറിഞ്ഞപ്പോൾ തുടക്കക്കാരായ ഞങ്ങൾക്കു വലിയ സന്തോഷം തോന്നി.



ഇതേപോലെതന്നെയാണു ലാലങ്കളിലും മമ്മൂട്ടിയങ്കിളും. നമ്മളെ ഒട്ടും അണ്‍കംഫർട്ടബിൾ ആക്കില്ല. എല്ലാവരും ഹെൽപ്ഫുൾ ആണ്. കാരണം, അവരുടെ സഹകരണമില്ലാതെ സീൻ മുന്നോട്ടു പോകില്ല. ഒരു സീൻ വർക്ക് ചെയ്യുന്പോൾ അതിലെ അഭിനേതാക്കൾക്കിടയിൽ ഒരു കെമിസ്ട്രി രൂപപ്പെടൽ അനിവാര്യം. തുടക്കക്കാരിയെന്ന നിലയിൽ ഒത്തിരി കുറ്റങ്ങളും കുറവുകളുമൊക്കെയുണ്ടാവാം. എങ്ങനെ ചെയ്യണം, എന്തു ചെയ്യണം എന്ന കാര്യത്തിൽ ചിലപ്പോൾ പതറിപ്പോവാം. അതിനൊന്നുമിടയാക്കാതെയാണ് ഇവരൊക്കെ നമ്മൾക്കു തുണയായി നിൽക്കുന്നത്. അത്തരം വലിയ ഒരു ക്വാളിറ്റിയാണ് ഇവരിൽ എല്ലാവരിലും കാണുന്നത്. ഇത്രയും വലിയ ആർട്ടിസ്റ്റുകൾക്കൊപ്പം വർക്ക് ചെയ്യാൻ അവസരം കിട്ടിയതു തന്നെ ഏറ്റവും വലിയ ഭാഗ്യമാണ്.



അമലയ്ക്കൊപ്പമുള്ള അഭിനയം...

എന്‍റെ സൂര്യപുത്രിക്ക് എത്രയോ വട്ടം കണ്ടിരിക്കുന്നു. അമല മാഡത്തിന്‍റെ വരവിനായി മഞ്ജുവാര്യർ മുതൽ സെറ്റിലെല്ലാവരും കാത്തിരിക്കുകയായിരുന്നു. ആർക്കും വലിയ പരിചയമുണ്ടായിരുന്നില്ല. പക്ഷേ, അമലമാം വന്നപ്പോൾ നമ്മുടെ കുടുംബത്തിലേക്ക് ഒരാൾ കൂടി വന്ന പ്രതീതിയായി. സൂര്യപുത്രിയിലെയും ഉള്ളടക്കത്തിലെയും ചില പാട്ടുകൾ ഇടയ്ക്കിടെ അവർ സെറ്റിലിരുന്നു കേൾക്കുന്നുണ്ടായിരുന്നു. ലോ കോളജ് സീനിൽ എനിക്ക് അമല മാഡവുമായി കോംബിനേഷൻ കിട്ടി. പിന്നെ, ക്ലൈമാക്സ് സീനിലും ഒന്നിച്ചുവന്നു.




സെറ്റ് അനുഭവങ്ങൾ-ലോഹത്തിലും കെയർഓഫ് സൈറാബാനുവിലും...

രഞ്ജിമാമൻ(സംവിധായകൻ രഞ്ജിത്ത്) ഷൂട്ടിനു പോകുന്പോൾ പലപ്പോഴും എന്നെയും കൊണ്ടുപോകുമായിരുന്നു. കുഞ്ഞുനാൾ തൊട്ട് ഞാൻ അവരുടെ ഇടയിലായിരുന്നു. അവരുടെയൊക്കെ പിന്നാലെ നടന്ന് ഓരോതരം കുറുന്പൊക്കെ ഒപ്പിച്ചു നടക്കുന്ന സമയമായിരുന്നു അത്. എനിക്കു തമാശയും ബഹളങ്ങളുമൊക്കെയായിരുന്നു അന്നത്തെ സെറ്റുകൾ. ലോഹത്തിന്‍റെ സെറ്റിലെത്തിയപ്പോഴും അവർക്ക് എന്‍റെമേൽ ഒരു അഥോറിറ്റിയുണ്ട്. ലോഹത്തിൽ നിന്നു വളരെ വ്യത്യസ്തമായ സെറ്റായിരുന്നു സൈറാബാനുവിന്‍റേത്. വർക്കിംഗ് പാറ്റേണ്‍ തന്നെ ഏറെ വ്യത്യസ്തം. ആർട്ടിസ്റ്റ് എന്ന ലെവലിൽ തന്നെയാണ് സൈറാബാനുവിന്‍റെ സെറ്റിൽ പോയത്.




രഞ്ജിത്തിന്‍റെ പുത്തൻപണത്തിൽ...

കെയർഓഫ് സൈറാ ബാനു കഴിഞ്ഞയുടൻ തന്നെയായിരുന്നു പുത്തൻപണത്തിലേക്കുള്ള എൻട്രി. ഇത്തവണ അദ്ദേഹം വിളിക്കുകയായിരുന്നു. 25 ദിവസമായിരുന്നു പുത്തൻപണത്തിന്‍റെ ചിത്രീകരണം. പുത്തൻപണത്തിലെ എന്‍റെ കാരക്ടറിന് അരുന്ധതിയിൽ കണ്ട സ്റ്റെബിലിറ്റിയൊന്നും പ്രതീക്ഷിക്കേണ്ട. അത്ര പക്വതയും ഇല്ല. ചെറിയ ഹീറോയിസവും ചെറിയ വില്ലത്തരവും ചേർന്ന ഒരു കഥാപാത്രം. തൽക്കാലം അതിന്‍റെ കൂടുതൽ വിശേഷങ്ങൾ പുറത്തുപറയുന്നതിനു നിയന്ത്രണമുണ്ട്. പുത്തൻപണം അടുത്തമാസം പകുതിയോടെ തിയറ്ററുകളിലെത്തും.




സിനിമാഭിനയവും പഠനവും..

ഞാൻ പഠിക്കുന്ന തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ ഏറെ കോപ്പറേറ്റീവാണ്. ഇങ്ങനെയൊരു സ്കൂൾ വേറെ ഉണ്ടാവില്ലെന്നാണു തോന്നുന്നത്. അത്രത്തോളമാണ് അവരുടെ സപ്പോർട്ട്. കെയർഓഫ് സൈറാ ബാനു, പുത്തൻപണം എന്നിവയുടെ ചിത്രീകരണം അടുത്തടുത്ത് ആയിരുന്നതിനാൽ മൂന്നു മാസം ഞാൻ സ്കൂളിൽ ഉണ്ടായിരുന്നില്ല. സിനിമയിലെ ഓഫറിനെക്കുറിച്ചു പറയുന്പോൾ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന അധ്യാപകരാണ് അവിടെയുള്ളത്. അത് എനിക്കു വലിയ അനുഗ്രഹമാണ്.

പഠനവും പരീക്ഷയുമല്ലാതെ കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ കെടുത്തിക്കളയാതെ, അതിനെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവം ചുരുക്കം സ്കൂളുകളിൽ മാത്രമേ കാണാനാകൂ. പഠനത്തിനും കുട്ടികളുടെ കഴിവിനും തുല്യപ്രാധാന്യമാണ് അവിടെ ലഭിക്കുന്നത്.



പുതിയ പ്രോജക്ടുകൾ..

കഥകൾ കേൾക്കുന്നുണ്ട്. മേയ് ആകുന്പോഴേക്കാം പുതിയ പ്രോജക്ട് കമിറ്റ് ചെയ്തു മുന്നോട്ടു പോകാൻ സാധ്യതയുണ്ട്. എന്‍റെ കാരക്ടറിന് കഥയിൽ എന്തെങ്കിലും സംഭാവന ചെയ്യാനുണ്ടോ ചെറിയതോതിലെങ്കിലും എന്തെങ്കിലും സന്ദേശം നല്കുന്നതാണോ എന്നൊക്കെ ശ്രദ്ധിക്കാറുണ്ട്.

സിനിമയിലെ പ്രതീക്ഷകൾ, സ്വപ്നങ്ങൾ

സിനിമയിൽ ചെയ്യേണ്ട റോളുകളെക്കുറിച്ചു സ്വപ്നങ്ങളോ മുൻകൂട്ടിയുള്ള ആലോചനകളോ ഇല്ല. ദൈവം തരുന്ന സമ്മാനങ്ങളൊക്കെ സ്വീകരിക്കുക എന്നതല്ലാതെ. ദൈവം നമുക്കു നല്ലതു മാത്രം വരുത്തുമെന്നു കരുതുന്നു. കിട്ടുന്ന വേഷങ്ങൾ എന്തു തന്നെയാണെങ്കിലും അതിനെ ഏറ്റവും മികവുറ്റതാക്കാൻ ഹാർഡ് വർക്ക് ചെയ്യും.




പഠനം, നൃത്തം....

അഭിനയത്തിനു സമാന്തരമായി പഠനവും മുന്നോട്ടുകൊണ്ടുപോകും. നമ്മുടെ സെക്യൂരിറ്റിയാണു പഠിത്തം. അടുത്ത മൂന്നുവർഷം എറണാകുളം സെന്‍റ് തെരാസസിൽ ബികോം ചെയ്യാനാണു പ്ലാൻ. ഡാൻസർ എന്ന നിലയിൽ സ്റ്റേജ് പെർഫോമൻസ് ചെയ്യുന്നുണ്ട്. പാലക്കാട് സ്വരലയയിലാണ് ഏറ്റവുമൊടുവിൽ കുച്ചിപ്പുടി കച്ചേരി ചെയ്തത്.




വീട്ടുകാര്യങ്ങൾ..

നാട് കോഴിക്കോട്. ഇപ്പോൾ കൊച്ചിയിലാണു താമസം. അച്ഛൻ അക്ബർ അനൂപ് ഇന്‍റീരിയർ ഡിസൈറാണ്. അമ്മ നാരായണി ഡാൻസ് ടീച്ചറാണ്. പുനർജ്ജനി ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.