കാസ്റ്റിംഗ് കൗച്ച് എനിക്കു നേരെയുമുണ്ടായിട്ടുണ്ട്: മല്ലിക ഷെരാവത്ത്
Wednesday, July 4, 2018 9:46 AM IST
സിനിമയിലെ മുതിർന്ന പ്രവർത്തകർക്കൊപ്പം കിടക്ക പങ്കിടാത്തതിന്‍റെ പേരിൽ തനിക്ക് നിരവധി സിനിമകളിൽ നിന്നും അവസരം നിഷേധിക്കപ്പെട്ടതായി ബോളിവുഡ് താരം മല്ലിക ഷെരാവത്ത്. ഒരു അഭിമുഖത്തിലാണ് താരം തനിക്കു നേരെയുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്.

സ്ക്രീനിലെ കഥാപാത്രങ്ങളെ കണ്ട് എളുപ്പത്തിൽ വഴങ്ങുന്നവളാണെന്ന് ഞാനെന്ന് കരുതിയാണ് സിനിമാ സംവിധായകരും സഹതാരങ്ങളും ഉൾപ്പടെയുള്ളവർ തന്നെ സമീപിച്ചതെന്ന് മല്ലിക പറയുന്നു. ന്ധചെറിയ വസ്ത്രം ധരിച്ചെത്തി നടനെ ചുംബിക്കുക ചെയ്താൽ അവളെ ദുർനടപ്പുകാരിയായി മുദ്രകുത്തും. ഇത് കണ്ട് പുരുഷന്മാർ സ്വാതന്ത്ര്യമെടുക്കും. ഇത് എനിക്കും സംഭവിച്ചിട്ടുണ്ട്. സ്ക്രീനിൽ ചെയ്യുന്നതുപോലെ എന്നോട് അടുത്ത് ഇടപഴകാൻ നിനക്ക് കഴിയില്ലേ എന്ന് നായക·ാർ പലതവണ ചോദിച്ചിട്ടുണ്ട്.

സ്ക്രീനിൽ ചെയ്യുന്ന കാര്യം ജീവിതത്തിൽ സ്വകാര്യമായി ചെയ്താൽ എന്താണ് കുഴപ്പമെന്ന് അവർ ചോദിച്ചു. സമ്മതിക്കാതെ വന്നപ്പോൾ നായക·ാരുടെ അപ്രീതി കൊണ്ട് നിരവധി പ്രൊജക്റ്റുകളിൽ നിന്ന് എന്നെ നീക്കിയിട്ടുണ്ട്. ഇത് നമ്മുടെ സമൂഹത്തിന്‍റെ പ്രതിഫലനമാണ്. സ്ത്രീകളെ രാജ്യത്ത് എങ്ങനെയാണ് കണക്കാക്കുന്നതെന്ന് ഇതിൽ നിന്ന് മനസിലാക്കാം.

ആളുകൾ എന്നെ മുൻവിധിയോടെ കാണുന്നതിൽ ഞാൻ അസ്വസ്ഥയായിരുന്നു.എന്‍റെ കഷ്ടപ്പാടും പോരാട്ടവുമൊന്നും ആരും കണ്ടില്ല എത്രത്തോളം ചുംബനരംഗങ്ങളിലാണ് ഞാൻ അഭിനയിച്ചത് എന്ന് മാത്രമാണ് കണക്കാക്കിയത്. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കാറുണ്ട്.

ചില സംവിധായകർ പുലർച്ചെ പോലും എന്നെ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ ഇതിനെക്കുറിച്ചെല്ലാം തുറന്നു പറയാൻ എനിക്ക് പേടിയായിരുന്നു. കാരണം എല്ലാവരും എന്നെ കുറ്റപ്പെടുത്തും എന്ന പേടിയായിരുന്നു. ഇരകളെ കുറ്റപ്പെടുത്തുന്ന അവസ്ഥ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.-മല്ലിക പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.