"കല്യാണവും വേണം 11 കുട്ടികളും വേണം..'
Wednesday, January 3, 2018 2:15 PM IST
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ആഗ്രഹം കേട്ടവരെല്ലാം ആദ്യം ഒന്നു ചിരിച്ചു... പിന്നെ ചോദിച്ചു ശരിക്കും പ്രിയങ്ക സീരിയസായി പറഞ്ഞതാണോ. കല്യാണം കഴിക്കുന്നില്ലേയെന്നുള്ള ചോദ്യം കേട്ട് മടുത്ത് താരം തന്‍റെ വിവാഹ സ്വപ്നത്തെ കുറിച്ച് തുറന്നു പറഞ്ഞു. തനിക്ക് കല്യാണം കഴിക്കണമെന്നും അതുമാത്രം പോര ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാനുള്ള പിള്ളേരും വേണമെന്നാണ് താരം തുറന്നടിച്ചിരിക്കുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്‍റെ ആഗ്രഹം തുറന്നു പറഞ്ഞത്.

""വിവാഹത്തെ കുറിച്ചുള്ള സംസാരങ്ങൾ വീട്ടിലുണ്ടാകാറുണ്ട്. അമ്മ പറയുന്നത്, എന്‍റെ ജോലിയേയും കഴിവിനെയും അംഗീകരിക്കുന്ന ആളെ വിവാഹം കഴിച്ചാൽ മതിയെന്നാണ്. അതു തന്നെയാണ് തന്‍റെയും ആഗ്രഹം''. ഒപ്പം കള്ളച്ചിരിയോടെ പ്രിയങ്ക ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. കല്യാണം മാത്രം പോര ഒരു ക്രിക്കറ്റ് ടീമിനുള്ള കുട്ടികളും വേണമെന്നും താരം പറഞ്ഞു. സംഭവം കക്ഷി സീരിയസായാണോ അതോ തമാശയ്ക്കാണോ പറഞ്ഞതെന്ന് ഇതുവരെ ആരാധകർക്ക് പിടികിട്ടിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.