മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ ഉദയൻ
Friday, December 22, 2017 3:39 AM IST
ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനത്തിനുശേഷം സിനിമയിലെത്തി ചുവടുറപ്പിച്ച ഛായാഗ്രാഹകനാണ് ഉദയൻ അന്പാടി. തനതായ ശൈലിയിലുള്ള ഛായാഗ്രഹണത്തിലൂടെ ചാരുത പകർന്ന സൃഷ്ടികളാണ് ഇദ്ദേഹം പ്രേക്ഷകർക്കു സമ്മാനിച്ചിട്ടുള്ളത്. വിഖ്യാത സംവിധായകനായ ശ്യാമപ്രസാദ് ഒരുക്കിയ ഇംഗ്ലീഷ് ഉദയന്‍റെ കാമറയിൽ പിറന്ന ചിത്രമാണ്.

തിരുവനന്തപുരം സ്വദേശിയാണ് ഉദയൻ. എം.ജി കോളജിലെ പഠനത്തിനുശേഷം കാമറയുടെ ലോകത്തേക്കു തിരിഞ്ഞ ഇദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച കാമറാമാനെന്ന പേരു സന്പാദിച്ചു. ടെലിവിഷൻ മേഖലയിലെ പ്രവർത്തിപരിചയം പിൽക്കാലത്ത് ഇദ്ദേഹത്തെ സിനിമയിലേക്കുമെത്തിച്ചു. മിനിസ്ക്രീൻ രംഗത്തെ പരിമിതികൾ വിലക്കുതീർക്കാനില്ലാത്തതിനാൽ, ബിഗ്സ്ക്രീൻ ഇദ്ദേഹത്തിന് കഴിവുകൾ തെളിയിക്കാനുള്ള സുവർണാവസരംകൂടിയാണു നൽകിയത്. കാമറയുടെ ആംഗിളും ആർട്ടിസ്റ്റുകളുടെ ചലനങ്ങളും കൃത്യമായി മനസിലാക്കി ഓരോ സിനിമയ്ക്കും ആ സിനിമ ആവശ്യപ്പെടുന്ന ലൈറ്റിംഗ് പാറ്റേണ്‍ നൽകുകയെന്നതായിരുന്നു ഉദയന്‍റെ ശൈലി.



ശ്യാമപ്രസാദിന്‍റെ ഇംഗ്ലീഷ്, ഉദയന്‍റെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നാണ്. പ്രവാസ കുടുംബങ്ങളിലെ അന്തസംഘർഷങ്ങളുടെ ചലച്ചിത്രഭാഷ്യമായിരുന്നു ഈ ചിത്രം. പൂർണമായും ലണ്ടനിൽ ചിത്രീകരിച്ച ഈ സിനിമയിലൂടെ വിദേശത്തു താമസിക്കുന്ന ഒരു പിടി കുടുംബങ്ങളുടെ കഥയാണ് പറഞ്ഞത്. ഇന്ത്യൻ വംശജർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ് ഹാമിലും പരിസര പ്രദേശങ്ങളിലുമായാണ് ഇംഗ്ലീഷ് ചിത്രീകരിച്ചത്. വ്യത്യസ്തരായ അനേകം കഥാപാത്രങ്ങളിലൂടെ കഥ പറയുകയെന്നതായിരുന്നു ഈ ചിത്രത്തിന്‍റെ പ്രത്യേകത. സിനിമയുടെ ഓരോ ഷോട്ടും ഗംഭീരമാക്കാൻ അതീവശ്രദ്ധ പുലർത്തുന്ന സംവിധായകനാണ് ശ്യാമപ്രസാദ്. അദ്ദേഹത്തിന്‍റെ ഇംഗിതത്തിന് അനുസരിച്ചു കാമറ ചലിപ്പിക്കാൻ ഉദയൻ വൈദഗ്ധ്യംകാണിച്ചു. പ്രത്യേക ടോണ്‍ വേണ്ടിടത്ത് അതുകൊടുത്ത് സ്വഭാവികത നിലനിർത്തി. ഈ ദൃശ്യങ്ങളിലൂടെ സിനിമയുടെ സ്വഭാവം കാണികളിലേക്ക് എളുപ്പം പകരുകയെന്നതായിരുന്നു ഉദയന്‍റെ ദൗത്യം.



വിനോദ് മങ്കര സംവിധാനംചെയ്ത ഒറ്റമന്ദാരം എന്ന സ്ത്രീകേന്ദ്രീകൃതമായ ചിത്രത്തിനു കാമറ നിയന്ത്രിച്ചതും ഉദയനാണ്. അജയ് മുത്താനയുടെ വ്യത്യസ്തമായ കഥയ്ക്ക് നൽകിയ ദൃശ്യാവിഷ്കാരമായിരുന്നു ഈ ചിത്രം. ആന്ധ്രാപ്രദേശിലുള്ള കൗമാരപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയുടെ യഥാർഥജീവിതകഥ കേരളത്തിലേക്കു പറിച്ചുനട്ട് ചലച്ചിത്രമാക്കിയപ്പോൾ പ്രേക്ഷകർക്കത് ഹൃദയസ്പർശിയായ ഒരു അനുഭവമായി. ഭാമയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കല എന്ന പതിനാലുകാരിയെ അവതരിപ്പിച്ചത്. കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തിൽ ജ്യേഷ്ഠത്തിയുടെ ഭർത്താവിന്‍റെ രണ്ടാംഭാര്യയായി മാറിയ കലയുടെ ദുരന്ത ജീവിതം അഭ്രപാളികളിൽ വരച്ചിടുന്നതിൽ സംവിധായകനൊപ്പം കാമറാമാനും പ്രധാനപങ്കുവഹിച്ചു.



ആൽബർട്ട് ആന്‍റണി സംവിധാനം ചെയ്ത എയ്റ്റ്ത് മാർച്ച് എന്ന ചിത്രത്തിനു ഛായാഗ്രഹണം നിർവഹിച്ചതും ഉദയനാണ്. ബാബുരാജ്, രാഹുൽ മാധവ് തുടങ്ങിയവർ പ്രധാനവേഷം ചെയ്ത ചിത്രമാണിത്. രേവതി കലാമന്ദിറിന്‍റെ ബാനറിൽ പുതിയ തലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി ചിത്രീകരിച്ച മാച്ച് ബോക്സ് എന്ന സിനിമയാണ് ഉദയൻ അടുത്തകാലത്ത് ഛായാഗ്രഹണം നിർവഹിച്ച ചിത്രം. റോഷൻ മാത്യു, വിശാഖ്, ദൃശ്യ രഘുനാഥ് തുടങ്ങിയവർ പ്രധാനവേഷം ചെയ്ത ഈ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ കോഴിക്കോടായിരുന്നു. കോഴിക്കോടിന്‍റെ പശ്ചാത്തലത്തിൽ പല ചിത്രങ്ങളും അരങ്ങേറിയിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലൂടെ അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം സമ്മാനിക്കാൻ ഉദയനു കഴിഞ്ഞു.



പപ്പൻ പയറ്റുവിള സംവിധാനംചെയ്ത മൈസ്കൂൾ എന്ന ചിത്രമാണ് ഉദയൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന പുതിയ ചിത്രം. ദേവയാനിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര- ടെലിവിഷൻ താരം സോനാ നായരാണ് ഉദയന്‍റെ ഭാര്യ.

തയാറാക്കിയത്: സാലു ആന്‍റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.