എസ്. ശങ്കർ: വിസ്മയ ദൃശ്യങ്ങളുടെ 25 വർഷം
Sunday, August 12, 2018 2:35 AM IST
സൗത്ത് ഇന്ത്യൻ സിനിമയിലെ അതികായനാണ് സംവിധായകൻ എസ്. ശങ്കർ. ബ്രഹമാണ്ഡ ചിത്രം യന്തിരൻ രണ്ടാംഭാഗം 2.0 യുടെ റിലീസിനു തയാറെടുക്കുന്ന ശങ്കർ തന്‍റെ 25 വർഷ സിനിമ ജീവിതത്തിന്‍റെ ആഘോഷത്തിലാണ് ഇപ്പോൾ.

1993-ൽ ജെന്‍റിൽമാൻ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ശങ്കർ എത്തുന്നത്. പിന്നീട് കാതലൻ, ഇൻഡ്യൻ, ജീൻസ്, മുതൽവൻ, ബോയ്സ്, അന്യൻ, ശിവാജി, യന്തിരൻ, നൻപൻ, ഐ എന്നിങ്ങനെ പന്ത്രണ്ട് തമിഴ് ചിത്രങ്ങൾ. ഇതിനിടയിൽ മുതൽവന്‍റെ ഹിന്ദി പതിപ്പ് നായകനായി ഹിന്ദിയിലും സാന്നിധ്യം അറിയിച്ചു. ഇപ്പോൾ 500 കോടി മുതൽ മുടക്കിൽ രജനികാന്ത്, ബോളിവുഡ് കില്ലാടി അക്ഷയ്കുമാർ, എമി ജാക്സണ്‍ തുടങ്ങിയ വന്പൻ താരനിരയിൽ 2.0 എന്ന ചിത്രവുമായി എത്തുകയാണ് ശങ്കർ. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും ഉയർന്ന ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് 2.0. അതിനു ശേഷം ഉലകനായകൻ കമൽഹാസനുമായി വീണ്ടും ഒന്നിക്കുകയാണ് ഈ സംവിധായകൻ. സൂപ്പർഹിറ്റ് ചിത്രം ഇൻഡ്യന്‍റെ രണ്ടാം ഭാഗം ഇൻഡ്യൻ 2-വിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികളും ശങ്കർ ആരംഭിച്ചുകഴിഞ്ഞു.

എന്നും വന്പൻ സിനിമകളുടെ തോഴനായിരുന്നു ശങ്കർ. സിനിമയുടെ കാഴ്ചാസ്വാദനത്തിൽ ശങ്കർ സ്പർശം ഏറെ ശ്രദ്ധേയമാണ്. വന്പൻ സെറ്റും ഫൈറ്റും പാട്ടും ടെക്നോളജിയുടെ മികച്ച ഉപയോഗവുമെല്ലാം ഇദ്ദേഹത്തിന്‍റെ സിനിമകളിൽ സജീവമാണ്. സ്വന്തമായി എല്ലാ ചിത്രങ്ങൾക്കും രചന ഒരുക്കുന്ന ശങ്കർ സിനിമകൾ എന്നും പുതിയ ടെക്നോളജിക്കു മുൻതൂക്കം നൽകിയിരുന്നു. അതിന്‍റെ ബാക്കിപത്രം പോലെ യന്ത്ര മനുഷ്യന്‍റെ കഥ പറഞ്ഞ ചിത്രമായിരുന്നു 2010-ലെ യന്തിരൻ. സയൻസ് ഫിക്ഷൻ, സൈക്കോളജിക്കൽ ത്രില്ലർ, മ്യൂസിക്കൽ റൊമാന്‍റിക് കോമഡി, കാന്പസ് സ്റ്റോറി, പൊളിറ്റിക്കൽ ത്രില്ലർ, പക്കാ ലൗവ് ആക്ഷൻ തുടങ്ങി പാറ്റേണുകളിലൂടെ സഞ്ചരിച്ച് ഓരോ സിനിമയെയും വ്യത്യസ്തമാക്കി അവതരിപ്പിക്കാനും ശങ്കറിനു സാധിച്ചിരുന്നു.

സ്വന്തം ചിത്രം മുതൽവൻ മുതലാണ് ശങ്കർ സിനിമ നിർമാണത്തിലേക്കു തിരിയുന്നത്. പിന്നീട് മറ്റു സംവിധായകരുടെ ഒരുപിടി ചിത്രങ്ങൾ നിർമിക്കാനും ശങ്കറിനു കഴിഞ്ഞു. 2006-ൽ വെയിൽ എന്ന ചിത്രത്തിലൂടെ മികച്ച നിർമാതാവിനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. തമിഴ്നാട് സർക്കാരിന്‍റെ മികച്ച സംവിധായകനുള്ള പുരസ്കാരം മൂന്നു തവണ സ്വന്തമാക്കിയ ശങ്കറിന്‍റെ ജീൻസും ഇൻഡ്യനും അക്കാലത്ത് മികച്ച വിദേശ ചിത്രങ്ങൾക്കുള്ള അക്കാഡമി അവാർഡ് പട്ടികയിൽ ഇടം പിടിച്ചിരുന്നു.

വിക്രമിനെ നായകനാക്കി 2015-ലെത്തിയ ഐ ആയിരുന്നു ഷങ്കറിന്‍റെ അവസാന റിലീസ് ചിത്രം. മൂന്നു വർഷത്തെ പ്രയത്നത്തിനും തയാറെടുപ്പിനും ശേഷം 2.0-യുമായി ഈ നവംബറിൽ പ്രേക്ഷകർക്കു മുന്നിലേക്കെത്താനൊരുങ്ങുകയാണ് ശങ്കർ. തന്‍റെ സിനിമ ജീവിതത്തിന്‍റെ കാൽനൂറ്റാണ്ടു തികയുന്ന ഈ വർഷം ഇന്ത്യ കണ്ട ബ്രഹ്മാണ്ഡ സിനിമയുമായി എത്തുകയാണ് ഈ സംവിധായകൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.