"എന്നെ ആരും മലയാളിയാക്കേണ്ട'; പൊട്ടിത്തെറിച്ച് സായി
Wednesday, October 25, 2017 7:05 AM IST
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമയിൽ തുടക്കം കുറിച്ചത്. നിവിൻ പോളിയുടെ നായികയായി അരങ്ങേറിയ ഈ നായികയെ മലയാളക്കര ഏറ്റെടുക്കുകയായിരുന്നു. പ്രേമത്തിന് ശേഷം ദുൽഖർ ചിത്രമായ കലിയിലാണ് താരത്തെ കണ്ടത്. അതു കൊണ്ടു തന്നെ പലരും കരുതുന്നത് സായ് പല്ലവി മലയാളിയാണെന്നാണ്. ഇക്കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സായിയെ മലയാളി എന്നു സംബോധന ചെയ്തത് താരത്തിനു പിടിച്ചില്ല. മലയാളക്കരയിൽ ലഭിച്ച പ്രശസ്തിയിലൂടെയാണ് താരത്തെ പലരും മലയാളിയെന്ന തരത്തിൽ സംബോധന ചെയ്യാൻ കാരണമായത്. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടയിലാണ് താരത്തെ മലയാളി എന്ന് വിശേഷിപ്പിച്ചത്.

ഇത് ഇഷ്ടപ്പെടാതിരുന്ന താരം നീരസത്തോടെ മറുപടി നൽകുകയായിരുന്നു. ഞാൻ മലയാളിയല്ല, തമിഴ്നാട്ടിലെ കൊത്തഗിരിയാണ് എന്‍റെ സ്വദേശം എന്നായിരുന്നു സായ് പല്ലവിയുടെ പ്രതികരണം. തെലുങ്ക് മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിനിമയിൽ തുടക്കം കുറിച്ച നാൾ തൊട്ട് സായ് പല്ലവിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങൾ പ്രചരിച്ചിരുന്നു. മലയാളി പ്രയോഗത്തിന് മുന്നിലുള്ള താരത്തിന്‍റെ പ്രതികരണവും വിവാദമായിരിക്കുകയാണ്. തെലുങ്കിൽ നായികയായെത്തിയ ഫിദ മികച്ച വിജയം നേടിയിരുന്നു. ഇതിന് ശേഷമുള്ള ചിത്രത്തിൽ അഭിനയിക്കുന്നതിനിടയിലാണ് നായകനായ നാനിയുമായി സായ് വഴക്കിട്ടത്. നാനിയുമായുള്ള വഴക്കിനെത്തുടർന്ന് ചിത്രീകരണം തന്നെ അവസാനിക്കുകയാണെന്നുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. പിന്നീട് താരം ക്ഷമ ചോദിക്കുകയും നാനി തിരിച്ചു വരികയും ചെയ്തപ്പോഴാണ് ചിത്രീകരണം പുനരാരംഭിച്ചത്. കുട്ടിയുടുപ്പകളിട്ട് ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.