ജിമിക്കി കമ്മൽ യൂട്യൂബിൽ നിന്നു കളയാനേ സാധിക്കു: ഷാൻ റഹ്മാൻ
Saturday, July 7, 2018 3:20 PM IST
മോഹൻലാൽ ചിത്രം വെളിപാടിന്‍റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എന്നു തുടങ്ങുന്ന ഗാനം കേരളത്തിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. ഇപ്പോഴിതാ ഈ ഗാനം യൂട്യൂബിൽ നിന്നും പിൻവലിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകനായ ഷാൻ റഹ്മാൻ.

ഗാനത്തിന്‍റെ വീഡിയോ യൂട്യൂബിൽ നിന്നും എടുത്തുമാറ്റുവാനെ നിങ്ങൾക്കാകുകയുള്ളുവെന്നും ആരാധകരുടെ മനസിൽ അത് എന്നും നിലനിൽക്കുമെന്നുമാണ് ഷാൻ റഹ്മാൻ പറയുന്നത്. ഫേസ്ബുക്കിലാണ് ഷാൻ തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ജിമിക്കി കമ്മൽ നീക്കം യൂട്യൂബിൽ നിന്നും നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കാൻ നിരവധി പേർ എന്നോട് ആവശ്യപ്പെട്ടു. 80 മില്യണോ അതിനു മുകളിലോ ആളുകളാണ് ഇതുവരെ ഈ ഗാനം കണ്ടിട്ടുള്ളത്. എന്നാൽ കൃത്യമായ കണക്ക് എനിക്ക് ഓർമയില്ല. കോപ്പി റൈറ്റ് പ്രശ്നങ്ങളെ തുടർന്നാണ് ഇപ്പോൾ വീഡിയോ നീക്കം ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ ചാനൽ ഈ സിനിമയുടെ പകർപ്പാവകാശം ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നാണ് ഞാൻ അറിയുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിഡിയോ ആണ് ജിമിക്കി കമ്മൽ. വെറും ഒരു ബിസിനസ് കരാറിന്‍റെ ഭാഗമായാണ് യുട്യൂബിൽ നിന്ന് ആ വീഡിയോ എടുത്തുമാറ്റിയത്. "മാണിക്യ മലരായാ പൂവി’ എന്ന ഗാനമാണ് ജിമിക്കി കമ്മലിന് ശേഷം ഇത്രയധികം ശ്രദ്ധ ആകർഷിച്ചത്.

74 മില്യണ്‍ ആളുകൾ ഇപ്പോൾ ഈ ഗാനം കണ്ടു കഴിഞ്ഞു. ഉടൻതന്നെ ആ ഗാനം ജിമിക്കി കമ്മലിന്‍റെ റെക്കോർഡിലേക്ക് എത്തും. എന്നാൽ ഇപ്പോഴത്തെ വിഷയം അതല്ല. ഈ ലോകം മുഴുവൻ ചുവടു വച്ച ജിമിക്കി കമ്മൽ എന്ന ഗാനം മലയാളിയുടെ അഭിമാനമായിരുന്നു. യൂട്യൂബിൽ നിന്നേ നിങ്ങൾക്കത് എടുത്തു മാറ്റാൻ സാധിക്കൂ, ആസ്വാദകരുടെ ഹൃദയത്തിൽ ആ ഗാനം എപ്പോളും ഉണ്ടാകും-ഷാൻ റഹ്മാൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.