കസബ വിവാദം: ജോയി മാത്യുവും രംഗത്ത്
Sunday, December 24, 2017 7:15 AM IST
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിൽ നടി പാർവതി കസബ എന്ന ചിത്രത്തെക്കുറിച്ച് നടത്തിയ ‌പരാമർശത്തിന്‍റെ അലകൾ ഇനിയും അടങ്ങിയിട്ടില്ല. കസബയിലെ സ്ത്രീവിരുദ്ധരംഗങ്ങളിൽ മമ്മൂട്ടി അഭിനയിക്കാൻ പാടില്ലായിരുന്നുവെന്നാണ് പാർവതി അഭിപ്രായപ്പെട്ടത്. ഇതേച്ചൊല്ലി പാർവതിയെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.

സോഷ്യൽ മീഡിയയിൽ വാഗ്വാദങ്ങൾ കൊടുന്പിരിക്കൊണ്ടു. ഇപ്പോൾ നടനും സംവിധായകനുമായ ജോയി മാത്യുവാണ് തന്‍റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയെപ്പോലെ വ്യക്തിജീവിതത്തിൽ സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുന്ന ആളെ താൻ കണ്ടിട്ടില്ലെന്നും കഥാപാത്രങ്ങളുടെ പേരിലാണ് ഒരു നടനെ വിമർശിക്കുന്നതെങ്കിൽ ദുശ്ശാസന വേഷം ചെയ്യുന്ന കഥകളി നടൻ ഗോപിയാശാനെ എന്തു ചെയ്യണമെന്നും ജോയി മാത്യു തന്‍റെ ഫേസ്ബുക്ക് പേജിൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം-

മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ മമ്മുക്ക മമ്മുക്ക എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളിൽ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണ്? അല്ലെങ്കിൽ എന്തു കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും മിസ്റ്റർ മമ്മുട്ടി എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തത്‍്? അതല്ലെ അതിന്‍റെയൊരു അന്തസ് വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാൻകണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണ് ഒരു നടനെ വിമർശിക്കുന്നതെങ്കിൽദുശ്ശാസന വേഷം അഭിനയിക്കുന്നകഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.