മഴത്തുള്ളി കിലുക്കത്തിനൊപ്പം പുതിയ ഈണങ്ങൾ തീർത്ത് സുമേഷ്
Thursday, June 21, 2018 1:33 PM IST
ഇലച്ചാർത്തിൽനിന്നു പൊഴിയുന്ന മഴത്തുള്ളികൾ സംഗീതം തീർക്കുന്ന ഈ പെരുമഴക്കാലത്തും മുണ്ടക്കയം കൂട്ടിക്കൽ റോസ് മൗണ്ട് വട്ടോത്തുകുന്നേൽ വീടിനോടു ചേർന്നുള്ള മൈക്ക് ട്യൂണ്‍സ് എന്ന സ്റ്റുഡിയോയിൽ പുതിയ ഈണങ്ങൾ പിറവിയെടുക്കുകയാണ്.

ചുരുങ്ങിയ കാലത്തിനുള്ളിൽ 750ൽപരം ഗാനങ്ങൾക്ക് ഈണം പകർന്ന് മലയാള ചലച്ചിത്രഗാന രംഗത്ത് ശ്രദ്ധേയനായ സുമേഷ് കൂട്ടിക്കൽ വീടിനോടു ചേർന്നുള്ള സ്റ്റുഡിയോയിൽ പുതിയ ഗാനങ്ങൾക്ക് ഈണം പകരുന്ന തിരക്കിലാണ്.

പൂവച്ചൽ ഖാദറിനും എസ്.രമേശൻ നായർക്കും സംഗീതമൊരുക്കിയാണ് ഈ മഴക്കാലത്ത് സംഗീതത്തിന്‍റെ പെരുമഴ സുമേഷ് തീർക്കുന്നത്. മലയാള സിനിമയുടെ ഗാനചരിത്രത്തിൽ രവീന്ദ്രൻ മാഷിന്‍റെയും വയലാറിന്‍റെയുമൊക്കെ അനശ്വര ഗാനങ്ങൾക്ക് ജീവൻ പകർന്ന പൂവച്ചൽ ഖാദർ, എസ്. രമേശൻ നായർ എന്നീ ഗാനരചയിതാക്കൾ ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഗാന രചനകളുമായി തിരിച്ചെത്തുന്ന "വിശുദ്ധ പുസ്തകം’ എന്ന സിനിമയിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് സുമേഷ് കൂട്ടിക്കലാണ്.



ഈ മാസം അവസാനത്തോടെ വിശുദ്ധ പുസ്തകത്തിലെ ഗാനങ്ങൾ ശ്രോതാക്കൾക്കു മുന്നിലെത്തും. സംഗീതസംവിധായകൻ എന്നതിനൊപ്പം ഒരു കീറ്റാർ പെർഫോർമർ എന്ന രീതിയിലും ഇതിനോടകം പ്രേക്ഷകരുടെ മനസിൽ ഇടം നേടിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ ബെല്ലാർഷയിൽ നിന്നും കീബോർഡ് അഭ്യസിച്ച സുമേഷ് ഒരു കീറ്റാറിസ്റ്റ് എന്ന നിലയിൽ കൂടുതൽ പ്രശസ്തിയാർജിച്ചത് വിവിധ ചാനൽ പരിപാടികളിലൂടെയാണ്.

കൂടാതെ കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി അവാർഡ് നൈറ്റുകൾ, സ്റ്റേറ്റ് ഷോകൾ, താര നിശകൾ എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. ഏതാനും നാളുകൾക്കു മുന്പു പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഫേസ് ബുക്ക് ലൈവിൽ സുമേഷ് കൂട്ടിക്കലിന്‍റെ സംഗീതം ഞാനൊരുപാട് ഇഷ്ടപ്പെടുന്നുവെന്നും ആ സംഗീതം മലയാള സിനിമയ്ക്ക് ഒരുപാട് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടതോടെയാണ് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ സുമേഷ് കൂട്ടിക്കൽ ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.



മണ്‍മറഞ്ഞു പോയ ഗാനരചയിതാവ് ഗീരീഷ് പുത്തഞ്ചേരിയുടെ വരികൾക്കാണ് മലയാള സിനിമയിൽ ആദ്യമായി സുമേഷ് കൂട്ടിക്കൽ സംഗീതം നിർവഹിച്ചത്. ഇതിനുപുറമെ മിത്രം, കൂടാരം, ചിന്നദാദ തുടങ്ങിയ സിനിമകൾക്ക് സംഗീതം നിർവഹിച്ച സുമേഷ് കൂട്ടിക്കൽ ഇടുക്കി ബ്ലാസ്റ്റേഴ്സ്, ഒരു കത്തനാരുടെ കുന്പസാരം, വിശുദ്ധ പുസ്തകം എന്നി സിനിമകൾക്കും സംഗീതം നല്കിക്കഴിഞ്ഞു.

മുണ്ടക്കയം കൂട്ടിക്കൽ റോസ് മൗണ്ട് വട്ടോത്തുകുന്നേൽ ജോസ്- കുട്ടിയമ്മ ദന്പതികളുടെ മകനായ സുമേഷ് കൂട്ടിക്കലിനു യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറത്തിന്‍റെ ഐക്കണ്‍ 2016 അവാർഡ്, 2010 ൽ ഇല്യൂഷൻ ആർട്ടിസ്റ്റ് അവാർഡ്, 2015 ൽ ഒമാൻ റെയിൻബോ മ്യൂസിഷൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ ജൂസി, മക്കളായ ഐവിൻ, എയ്ഞ്ചല എന്നിവർ സുമേഷിന്‍റെ സംഗീത ജീവിതത്തിൽ പ്രോത്സാഹനമായി ഒപ്പമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.