റിച്ചിയുടെ പേരിൽ അടിമൂക്കുന്നു
Thursday, December 14, 2017 5:38 AM IST
റിച്ചി എന്ന നിവിൻ പോളി ചിത്രത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ നിവിൻ പോളിയുടെആരാധകരുടെ വിമർശനം സഹിക്കവയ്യാതെ സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻ മാപ്പു പറഞ്ഞതോടെ തൽക്കാലം ഒടുങ്ങി എന്ന് കരുതിയിരുന്ന വിവാദം വീണ്ടും തലപൊക്കുന്നു. കന്നഡ ചിത്രമായ ഉളിദവരു കണ്ടന്തെയുടെ തമിഴ് റീമേക്കായ നിവിൻ പോളിയുടെ റിച്ചി എന്ന ചിത്രത്തെ വിമർശിച്ച് രൂപേഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഉളിദവരു കണ്ടന്തെ ഒരു മാസ്റ്റർപീസാണെന്നും അതിനെ വെറും പീസാക്കി മാറ്റിയെന്നുമാണ് രൂപേഷ് ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടത്.

ഇതേത്തുടർന്ന് രൂപേഷിന്‍റെ പോസ്റ്റിനു മറുപടിയായി വിമർശനം തുടങ്ങിയതോടെ താൻ നിവിൻ പോളിയെ അല്ല വിമർശിച്ചതെന്നും ഉളിദവരു കണ്ടതെ എന്ന കന്നഡ ചിത്രത്തെ പ്രശംസിക്കുകയാണ് ചെയ്തതെന്നും ആരാധകരെ നിവിൻ പോളി തന്നെ പറഞ്ഞു മനസിലാക്കണമെന്നും രൂപേഷ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. എന്നിട്ടും ആരാധകരുടെ രോഷം ശമിക്കുന്നില്ലെന്ന് മനസിലായതോടെയാണ് രൂപേഷ് ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞത്.

എന്നാൽ റിച്ചിയെ അപകീർത്തിപ്പെടുത്തിയ രൂപേഷിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയതോടെയാണ് തന്നെ സിനിമാരംഗത്തു നിന്നും നീക്കം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് രൂപേഷ് രംഗത്തുവന്നത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രൂപേഷ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ടോവിനോയും പൃഥ്വിരാജും ദുൽഖറുമൊന്നും തന്‍റെ ആരാധകരെ വിട്ട് ഇങ്ങനെ ഇത്തരമൊരു രീതിയിൽ പ്രവർത്തിക്കില്ലെന്ന് രൂപേഷ് പറ‍യുന്നു. താൻ നിവിനെ വിമർശിച്ചില്ല, കന്നഡ ചിത്രത്തെ പ്രശംസിക്കുകയാണ് ചെയ്തത്. ഇതെന്താ ഉത്തര കൊറിയയാണോ- രൂപേഷ് ചോദിക്കുന്നു. തന്‍റെ ഇമേജ് കളങ്കപ്പെടുത്താനുള്ള നീക്കം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് രൂപേഷ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.