സായ് പല്ലവി പ്രതിഫലം കൂട്ടി
Saturday, February 10, 2018 9:11 AM IST
തെന്നിന്ത്യൻ താരസുന്ദരി സായ് പല്ലവി പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ട്. ഒരു ചിത്രത്തിനായി ഒന്നരക്കോടി രൂപയാണ് സായ് വാങ്ങുന്നത്. ശവർവാനന്ദ് നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് താരം ഇത്രയും തുക വാങ്ങുന്നത്. ഇതോടെ നയൻതാര, തമന്ന, സാമന്ത, കാജൽ അഗർവാൾ എന്നിവരുടെ നിരയിലേക്ക് സായ് ഉയർന്നു.

എഎൽ വിജയ് സംവിധാനം ചെയ്യുന്ന കരുവാണ് സായിയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം. പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ തരംഗമായ നടിയാണ് സായ്. പ്രേമത്തിനുശേഷം നിരവധി ഓഫറുകൾ വന്നെങ്കിലു പഠനം പൂർത്തിയാക്കാനായിരുന്നു താരത്തിന്‍റെ നീക്കം.

എംബിബിഎസ് പൂർത്തിയാക്കിയ നടി ഓരോ സിനിമയും തെരഞ്ഞെടുത്താണ് അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളെല്ലാം സാന്പത്തികമായി വിജയിക്കുകയും ചെയ്തു. സെൽവരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ സൂര്യ ചിത്രത്തിൽ നായികയായിട്ടാണ് സായ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.