സ്ത്രീകളെ വേദനിപ്പിക്കുന്ന വ്യക്തിയല്ല വാപ്പച്ചി: ദുൽഖർ
Tuesday, July 17, 2018 4:46 PM IST
വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ ആരെയും വേദനിപ്പിക്കുന്ന വ്യക്തിയല്ല മമ്മൂട്ടിയെന്ന് മകൻ ദുൽഖർ സൽമാൻ. ഒരു അഭിമുഖത്തിലാണ് ദുൽഖർ തുറന്നുപറച്ചിൽ നടത്തിയത്. അവതരിപ്പിച്ച കഥാപാത്രങ്ങളെവച്ച് അദ്ദേഹത്തെ വിലയിരുത്തരുതെന്നും അവ സിനിമകൾക്കു വേണ്ടി എഴുതപ്പെട്ടവയാണെന്നും ദുൽഖർ പറഞ്ഞു.

എനിക്ക് വാപ്പച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും അദ്ദേഹം വളർത്തിയത് എങ്ങനെയാണെന്നുമറിയാം. കുടുംബത്തിലാണെങ്കിലും പുറത്താണെങ്കിലും സ്ത്രീകളെ എത്രത്തോളം ഞങ്ങൾ ബഹുമാനിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഒരിക്കൽ പോലും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ സ്ത്രീകളെ അപമാനിക്കുന്ന ആളല്ല വാപ്പച്ചി. സിനിമ കൊണ്ടോ, അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്. അദ്ദേഹത്തെ ബാധിക്കുന്ന കാര്യങ്ങൾ എന്നെയും ബാധിക്കാറുണ്ട്. ദുൽഖർ പറഞ്ഞു.

എണ്‍പതുകളിലും തൊണ്ണൂറുകളിലും എഴുതപ്പെട്ട സിനിമകൾ അത്തരത്തിലായിരുന്നു. അന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇത്തരത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. അഭിനേതാക്കളും ഇതേക്കുറിച്ച് അറിവുള്ളവരായിരുന്നില്ല. ഇപ്പോഴുള്ള തലമുറയിൽ എല്ലാവരും ഇത്തരം കാര്യങ്ങളിൽ അറിവുള്ളവരാണ്’ ദുൽഖർ പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഒന്നും ഇന്നുവരെ താൻ ചെയ്ത സിനിമകളിലും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകുകയില്ലെന്നും ദുൽഖർ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ താൻ ഒരു അഭിപ്രായപ്രകടനം നടത്തുമ്പോൾ ഏതങ്കിലുമൊരു വശത്ത് നിൽക്കുന്ന ആളുകളെ വേദനിപ്പിക്കേണ്ടി വരുമെന്നും ദുൽഖർ വ്യക്തമാക്കി. എന്നോട് നല്ല രീതിയിൽ മാത്രമേ എല്ലാവരും പെരുമാറിയിട്ടുള്ളൂ. പോരാത്തതിന് ഞാൻ അമ്മ എക്സിക്യൂട്ടീവിലെ അംഗവുമല്ല. ഈ വിഷയത്തിൽ ഞാനൊരു അഭിപ്രായം പറയുന്പോൾ ഏതെങ്കിലുമൊരു പക്ഷം പിടിക്കണം.

മറുവശത്ത് നിൽക്കുന്നവരെ വേദനിപ്പിക്കുന്നതാണിത്. എല്ലാ സ്ത്രീകളോടും, കൂടെ അഭിനയിക്കുന്നവരോടുമുള്ള ബഹുമാനാർത്ഥം എനിക്കു ചെയ്യാൻ കഴിയുന്നത് എന്‍റെ ചിത്രങ്ങളിൽ അവരെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യാതിരിക്കുക എന്നതാണ്. അങ്ങനെ സമൂഹത്തിനെ സ്വാധീനിക്കാനേ എനിക്കു കഴിയൂ എന്നും ദുൽഖർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.