ആക്ഷൻ ഹീറോ ആദി..!
Friday, January 26, 2018 1:58 PM IST
ട്വിസ്റ്റ്... അതായിരുന്നല്ലോ ജീത്തു ജോസഫ് വിജയ സിനിമകളുടെ ട്രേഡ് മാർക്ക്. "ആദി'യുടെ പോക്ക് കാണുന്പോഴും ഒരു ട്വിസ്റ്റ് എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടോയെന്ന് പ്രേക്ഷകർ സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. പക്ഷേ, ആദിക്ക് ത്രില്ലർ എന്ന വിളിയേക്കാൾ നല്ലത് ആക്ഷൻ എന്നവിളിയാണ്. കാരണം ആദിയിൽ പഞ്ച് ആക്ഷന് തന്നെയാണ്.

താര രാജാവിന്‍റെ (മോഹൻലാൽ) മകനെ ചുമ്മാ ഒരു നായകവേഷം കൊടുത്ത് മലയാള സിനിമയിലേക്ക് എടുത്തിടാനല്ല ജീത്തു ജോസഫ് ശ്രമിച്ചിരിക്കുന്നത്. ചെറുക്കനെ നല്ലവണ്ണം ഓടിച്ച് ചാടിച്ച് നിലത്തുനിർത്താതെ അധ്വാനിപ്പിച്ചു തന്നെയാണ് സംവിധായകൻ പരുവപ്പെടുത്തിയെടുത്തത്. ആക്ഷൻ രംഗങ്ങളിൽ പ്രണവ് കസറിയപ്പോൾ തിയറ്ററുകളിൽ കൈയടികളുടെ ഇരന്പലും കൂടി. ആ കൈയടികൾ ഉറക്കെ പറയുന്നുണ്ടായിരുന്നു പ്രണവ് യുവ ആക്ഷൻ ഹീറോ തന്നെയെന്ന്.



സ്വപ്ന ലോകത്തെ രാജകുമാരൻ

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മിഴിയോരം എന്ന ഗാനം പാടികൊണ്ടാണ് പ്രണവ് ആദിയിൽ മുഖം കാണിക്കുന്നത്. പാട്ടും മുഖത്തെ ഭാവങ്ങളുമെല്ലാം വളരെ സിന്പിൾ. പിന്നെ പിന്നെ കടന്നു വരുന്ന ഓരോ രംഗങ്ങളിലും പാവം പയ്യന്‍റെ എല്ലാം മാനറിസങ്ങളും പ്രണവിൽ ദൃശ്യമാകുന്നുണ്ട്. പതുക്കെയാണല്ലോ ചിത്രത്തിന്‍റെ പോക്കെന്ന് കരുതിയിരിക്കുന്പോഴേയ്ക്കും കഥ ബംഗളൂരുവിലേക്ക് യാത്ര ചെയ്തു തുടങ്ങും.

സംഗീത വഴിയിൽ സിനിമയിൽ എത്തിപ്പെടാൻ ശ്രമിക്കുന്ന ചെറുപ്പക്കാരന്‍റെ കഷ്ടപ്പാടുകൾ പ്രണവിൽ ഭദ്രമായിരുന്നു. ചെറുചിരിയും പിന്നെ അത്യാവശ്യം സക്രീൻ പ്രസൻസുമെല്ലാം ഒത്തിണങ്ങിയപ്പോൾ "പ്രണവ്' നക്ഷത്രം ബിഗ് സ്ക്രീനിൽ തെളിമയോടെ പ്രകാശിക്കാൻ തുടങ്ങി. കുഞ്ഞുകഥയും അനുവാദമില്ലാതെ കടന്നുകൂടുന്ന ഉൗരാക്കുടുക്കുകളുമെല്ലാമാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റുകൾ. മരണത്തിനും സ്വപ്നത്തിനും ഇടയിലൂടെയുള്ള ആദിയുടെ യാത്രയാണ് ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുക.




ആക്ഷൻ തകർത്തു

സ്വപ്നവഴിയേ വന്നടിയുന്ന പ്രശ്നങ്ങളാണ് ആദിയെ ജീവിതം പഠിപ്പിക്കുന്നത്. കുരുക്കിൽ നിന്നും ഉൗരാക്കുടുക്കിലേക്ക് വന്നുവീഴുന്പോഴും അവന് രക്ഷപ്പെടാനുള്ള വഴികൾ സംവിധായകൻ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ആ വഴികൾ പക്ഷേ, കഷ്ടപാടുകൾ നിറഞ്ഞതായിരുന്നുവെന്ന് മാത്രം. പാർക്കൗർ ഫൈറ്റ് സീനുകളിൽ പ്രണവ് കാട്ടിയ കൈയടക്കം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അസാമാന്യ മെയ്‌വഴക്കമാണ് താരരാജാവിന്‍റെ പുത്രന്. പാടിയും വരികൾ എഴുതിയും പിന്നെ അഭിനയിച്ചും മലയാള സിനിമയിൽ നായകപട്ടം ഉറപ്പിക്കുകയാണ് പ്രണവ് ആദിയിലൂടെ.



കുരുക്കഴിയുന്ന വഴികൾ

ആദ്യ പകുതിയിൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുള്ള കടന്നുപോക്കിനിടെ ജയയും (അനുശ്രീ) മോഹനും (സിദ്ദിഖ്) പിന്നെ ഷറഫുദീനുമെല്ലാം മികവുറ്റ പ്രകടനങ്ങൾ പുറത്തെടുത്തു. എന്നാൽ രണ്ടാം പകുതിയിൽ ആദി കുരുക്കഴിച്ച് പുറത്തുവരാൻ പാടുപെടുന്നതാണ് കാണാൻ കഴിയുക. കഥാഗതിയിലെ പുതുമകളല്ല മറിച്ച്, ആവിഷ്കരണത്തിലെ കൈയടക്കമാണ് ചിത്രത്തെ ബാലൻസിംഗ് തെറ്റാതെ പിടിച്ച് നിർത്തുന്നത്. സെന്‍റിമെൻസ് രംഗങ്ങളുടെ കുത്തൊഴുക്കിലേക്ക് കഥയെ പിടിച്ചിടാതിരിക്കാൻ സംവിധായകൻ നന്നേ ശ്രദ്ധിച്ചിട്ടുണ്ട്. നായകനെ രക്ഷപ്പെടുത്താനുള്ള ആലോചനകൾക്ക് ഇത്തിരി നീളം കൂടി പോകുന്നുണ്ടെങ്കിലും കൃത്യസമയത്ത് വില്ലന്മാരെ രംഗത്തിറക്കി ചിത്രത്തിന്‍റെ ത്രിൽ നഷ്ടപ്പെടുത്താതെ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി സ്ഥാനം പിടിച്ചിട്ടുള്ള ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്‍റെ ആദിയുടെ ഹൈലൈറ്റ്.



കാമറാമാൻ നല്ലപോലെ പണിയെടുത്തു

ആക്ഷൻ ത്രില്ലറാകുന്പോൾ കാമറാമാൻ കഷ്ടപ്പെട്ടില്ലേൽ സംഭവം എറിക്കൂല. ഇവിടെ ഛായാഗ്രാഹകൻ സതീഷ് കുറുപ്പ് നന്നായി പണിയെടുത്തിട്ടുണ്ട്. അതിന്‍റെ പകിട്ട് ചിത്രത്തിൽ ആവോളം കാണാനും കഴിയും. ക്ലൈമാക്സിൽ ജീത്തു ജോസഫ് സ്പെഷലും പ്രണവിന്‍റെ മിന്നും പ്രകടനം കൂടി ഒത്തുവന്നപ്പോൾ ആദി പ്രേക്ഷകരുടെ മനസ് നിറയ്ക്കാനുള്ള ചേരുവകളുള്ള സിനിമയായി മാറുകയായിരുന്നു. ആക്ഷൻ സിനിമ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ധൈര്യമായി ആദിക്ക് ടിക്കറ്റെടുക്കാം.

(പ്രണവ് തെളിഞ്ഞു... ഇനിയും തെളിഞ്ഞാൽ മലയാളികൾക്ക് ഒരു നായകനെ കൂടി കിട്ടും.)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.