സന്തോഷങ്ങൾക്കിടയിലെ നൊമ്പരമാണ് "ആകാശ മിഠായി'
Saturday, October 21, 2017 9:16 AM IST
നല്ല നാളേയ്ക്കായുള്ള ഇന്നിന്‍റെ തുറന്നുപറച്ചിലാണ് ആകാശ മിഠായി. മുതിർന്നവരും കുട്ടികളും അവരവരുടെ പ്രശ്നങ്ങളുടെ കൂട് താനേ തുറന്നുവിട്ടപ്പോൾ പുറത്തേക്ക് വന്നത് നുറുങ്ങു നുറുങ്ങായുള്ള ഒരുപിടി പരാതികളാണ്. അച്ഛനമ്മമാരുടെ സ്വപ്നങ്ങൾ മുതൽ കുട്ടികളുടെ പേടി വരെ ചിത്രത്തിൽ നിഴലിച്ചപ്പോൾ അത് പല വീടുകളിലേയും നേർകാഴ്ചയായി താനെ മാറുകയായിരുന്നു. ചിത്രം മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ അത്രയും പല വീടുകളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അതൊക്കെ പക്ഷേ പുറത്ത് അറിയുന്നില്ലെന്ന് മാത്രം. ഇതൊന്നും അറിയാതെ കുട്ടികളുമായി ആകാശ മിഠായി കാണാൻ കയറുന്ന മാതാപിതാക്കൾ കണ്ടിറങ്ങുന്പോഴേക്കും ചിലപ്പോൾ ചിരിക്കും അല്ലായെങ്കിൽ സ്വയം ചില ചോദ്യങ്ങൾ ചോദിക്കും. ആ ചോദ്യങ്ങളും പുഞ്ചിരികളും തന്നെയാവും ഈ ചിത്രത്തെ വിജയവഴിയിലേക്ക് നയിക്കുക.




തമിഴിലെ അപ്പാ മലയാളത്തിൽ ആകാശ മിഠായി എത്തിയപ്പോൾ സംവിധാന ചരടിന്‍റെ ഒരുവശം സമുദ്രക്കനി മുറുകെ പിടിച്ചിട്ടുണ്ട്. മറ്റേയറ്റം കൂട്ടിയിണക്കിയതാകട്ടെ എം.പത്മകുമാറും.ജയറാം പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച വേഷപ്പകർച്ചയിലേക്ക് കൂടുവിട്ടു കൂട് മാറിയതോടെ ആ പഴയ പ്രസരിപ്പെല്ലാം തനിയെ ആ നടനിലേക്ക് തിരികെയെത്തി. കുട്ടികളാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിലും അതിന്‍റെ ചരട് മുതിർന്നവരുടെ പക്കൽ തന്നെയായിരുന്നു. മാതാപിതാക്കൾക്ക് കുട്ടികളോടുള്ള വാത്സ്യത്തിന്‍റെ രണ്ടു മുഖങ്ങൾ കാട്ടാനാണ് ചിത്രം ശ്രമിച്ചിരിക്കുന്നത്.



കണക്കുകൂട്ടലുകളുടെ പ്രതിരൂപമായി കലാഭവൻ ഷാജോണും തുറന്നു കാട്ടലുകളുടെ പ്രതീകമായി ജയറാമും ചിത്രത്തിൽ മത്സരാഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ജയറാമിനെ കടത്തിവെട്ടി ഇടയ്ക്കൊക്കെ ഷാജോണ്‍ മുന്നേറുന്നുമുണ്ട്. പീതാംബരനായി ഷാജോണ്‍ ജീവിക്കുകയായിരുന്നു. തുടക്കത്തിലെ ചില തമാശകളും ക്ലൈമാക്സിനോട് അടുക്കുന്പോളുള്ള ഷാജോണിന്‍റെ ഭാവമാറ്റങ്ങളും കാണേണ്ടത് തന്നെയാണ്. സൗഹൃദം, പ്രണയം, കുടുംബ പ്രശ്നങ്ങൾ എല്ലാം ചിത്രത്തിൽ കടന്നുവരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഇന്നു നേരിടുന്ന പ്രശ്നങ്ങൾ തുറന്നുകാട്ടാൻ സംവിധായകർക്കായി. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് പോകാനാവാതെ മാതാപിതാക്കളുടെ നിർബന്ധങ്ങൾക്ക് അനുസരിച്ച് നീങ്ങേണ്ടി വരുന്ന കുരുന്നുകളുടെ അവസ്ഥ ചിത്രത്തിൽ നല്ലവണ്ണം തുറന്നു കാട്ടുന്നുണ്ട്.



ജയറാമിന്‍റെ മകന്‍റെ(ആകാശ്) ബാല്യകാലം അവതരിപ്പിച്ച മാസ്റ്റർ ദേവ് കുട്ടിത്തം നിറഞ്ഞ ഭാവങ്ങളാൽ പ്രേക്ഷകരുടെ പ്രീതി നേടിയപ്പോൾ ആകാശിന്‍റെ കൗമാര കാലഘട്ടത്തെ പുതുമുഖം ആകാശ് മോഹൻ ചുറുചുറുക്കോടെ അവതരിപ്പിച്ചു.കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ കാഴ്ചപ്പാടുകളിലൂടെയാണ് ചിത്രത്തിന്‍റെ മുന്നോട്ടുള്ള പോക്ക്. പ്രശ്നങ്ങളുടെ നീണ്ട നിര ആദ്യ പകുതിയിൽ പ്രത്യക്ഷപ്പെടുന്നതിനാൽ ഒഴുക്കൻ മട്ടിലാണ് ചിത്രത്തിന്‍റെ പോക്ക്. പിള്ളേരുടെ ഇണക്കങ്ങളും പിണക്കങ്ങളുമായി ചിത്രം ട്രാക്കിലേക്ക് കയറുന്നതോടെ ആദ്യ പകുതിക്ക് കർട്ടൻ വീഴും.



മക്കളെ സ്നേഹിക്കേണ്ടത് എങ്ങനെയാണെന്ന് ജയറാമിലൂടെ സംവിധായകർ കൃത്യമായി പറയാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പിതാവ് എങ്ങനെയാകണം എന്നും എന്നെ ആകരുതെന്നും ചിത്രം കാട്ടിത്തരുന്പോൾ ഇതുവരെ കടന്നുവന്ന വഴികളിലേക്ക് പലരും തിരിഞ്ഞുനോക്കിയെന്നിരിക്കും. മുറതെറ്റാതെ സംഗീതം കടന്നു വരുന്നുണ്ടായിരുന്നെങ്കിലും രസാവഹമായ അനുഭൂതി നൽകാൻ അവയ്ക്കായില്ല. കളർഫുൾ ഫ്രെയിമുകളൊരുക്കി ആകാശമിഠായിയെ സന്പന്നമാക്കിയത് ഛായാഗ്രാഹകൻ അഴകപ്പനാണ്.



സ്കൂളുകളിൽ ഇന്നു കുട്ടികൾ നേരിടേണ്ടി വരുന്ന അവസ്ഥകളെല്ലാം രണ്ടാം പകുതിയിൽ കടന്നു വരുന്നുണ്ട്. ഉപദേശങ്ങളും നന്മനിറഞ്ഞ ഡയലോഗുകളും ഇടയ്ക്കിടെ തലപൊക്കുന്നുണ്ടെങ്കിലും അതൊരിക്കലും ഒരു അധികപ്പറ്റായി മാറിയിട്ടില്ല. ഇനിയയും സരയുവും പിന്നെ പിള്ളേർപടയുമെല്ലാം ഒന്നിനൊന്നു മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കൃത്രിമത്വം തോന്നുന്ന ചില രംഗങ്ങൾ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും സ്ഥാനം പിടിക്കുന്നുണ്ട്.

കേരളം ഒരുപാട് ചർച്ച ചെയ്തിട്ടുള്ള വിഷയമാണ് ആകാശ മിഠായിയിൽ പ്രതിപാദിക്കുന്നത്. അതുകൊണ്ടു തന്നെ വരുംദിവസങ്ങളിൽ ആകാശ മിഠായി ജനങ്ങൾക്കിടയിൽ ചർച്ചാവിഷയം ആകുമെന്നതിൽ തർക്കമില്ല. സമുദ്രക്കനി മലയാളത്തിലെ തന്‍റെ ആദ്യ സംവിധാന സംരംഭം ഉഷാറാക്കി. ഒപ്പം ജയറാം തന്‍റെ പഴയകാല പ്രൗഢി ആകാശമിഠായിലൂടെ തിരിച്ചുപിടിക്കുകയും ചെയ്തു. കൈവിട്ടുപോയ സന്തോഷങ്ങളുടെ നാളുകൾ തിരിച്ചുപിടിക്കാൻ കൊതിക്കുന്നവർ സധൈര്യം ആകാശ മിഠായിക്ക് ടിക്കറ്റെടുത്തോളു. അല്പം നൊന്പരവും ചിന്തിക്കാൻ ഏറെ വിഷയങ്ങളും ആകാശ മിഠായി നിങ്ങൾക്ക് സമ്മാനിക്കും.

(അപ്പായേക്കാളും ഒരുപടി മുന്നിലാണ് ആകാശ മിഠായിയുടെ സ്ഥാനം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.