കളിചിരിയിലൊതുങ്ങുന്നതല്ല ബിടെക്...!
Saturday, May 5, 2018 9:45 PM IST
ഈ നാട്ടിൽ കൊതുകുകളേക്കാൾ കൂടുതൽ എൻജിനിയറിംഗ് ബിരുദധാരികൾ ഉണ്ടായിരിക്കുമെന്ന ചിന്താഗതിയിൽ ഉൗന്നി നിന്നുകൊണ്ടാണ് "ബിടെക്' എന്ന ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ഇക്കാര്യം അക്ഷരാർഥത്തിൽ ശരിയായിരിക്കുമെന്ന് ആർക്കായാലും തോന്നിപ്പോകുകയും ചെയ്യും. ബിടെക് കഴിഞ്ഞ് എട്ടുവർഷമായി ജോലികിട്ടാത്ത ഒരാളെ ചൂണ്ടിക്കാട്ടി എൻജിനിയറിംഗ് കോഴ്സിന്‍റെ ഇന്നത്തെ സ്ഥിതി സമർഥിക്കാൻ സംവിധായകൻ ശ്രമിക്കുന്നുമുണ്ട്. ഓ... അപ്പോൾ അടിച്ചു പൊളിയൊന്നുമല്ല, ദാരിദ്യ്രം പറച്ചിലാണ് സിനിമയെന്ന് കരുതണ്ട. ആദ്യമേ തന്നെ ഇത്തരത്തിലുള്ള സംഗതികളും സിനിമ പറയുന്നുണ്ടെന്ന് പറഞ്ഞുവെന്നേയുള്ളൂ.

ദാ വരുന്നു, വീണ്ടുമൊരു കാന്പസ് ചിത്രമെന്നുള്ള മട്ടിൽ ബിടെക്കിനെ സമീപിക്കരുത്. സൗഹൃദവും പ്രണയവും മാത്രമല്ല, വളരെ ഗൗരവമേറിയ മറ്റു ചില വിഷയങ്ങൾ കൂടി സിനിമ ചർച്ച ചെയ്യുന്നുണ്ട്. ആസിഫ് അലിയും സംഘവും ചിത്രത്തിൽ ചുള്ളന്മാരായി എത്തുന്പോൾ പിന്നെ കൗണ്ടറുകൾക്കും ഇടിക്കും കുറവുണ്ടാകില്ലല്ലോ.

ബിടെക്കിൽ അടിയും കോമഡിയും പ്രണയവും എല്ലാം ആവശ്യത്തിന് ചേർത്തിട്ടുണ്ട്. അവധിക്കാലം ബിടെക് പിള്ളേരുടെ കൂടെ ആഘോഷിക്കാമെന്നു യുവാക്കൾ തീരുമാനിച്ചാൽ തെറ്റുപറയാൻ പറ്റില്ല. കാരണം അവർക്ക് ആവശ്യത്തിനുള്ള സംഗതികളെല്ലാം നവാഗത സംവിധായകൻ മൃദുൽ നായർ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.



ആദ്യം ഇടിയും മേളാങ്കവും

ബിടെക്കിന്‍റെ ഗുണവും ദോഷവും പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നെ പതിവ് കാന്പസ് ചിത്രങ്ങളിൽ കാണാറുള്ള പോലെ, ഫ്രെഷേഴ്സ് ഡേയും അടിയും മേളാങ്കവുമെല്ലാം പിന്നാലെ എത്തും. ആസിഫ് അലി ചിത്രത്തിൽ കലിപ്പനായ ആനന്ദായി എത്തുന്പോൾ യുവാക്കൾ പ്രതീക്ഷിക്കുന്നത് ആക്ഷനായിരിക്കും. പ്രതീക്ഷ തെറ്റിക്കാതെ തന്നെ അലന്പ് കാണിച്ച പിള്ളേർക്ക് രണ്ടെണ്ണം കൊടുത്തുകൊണ്ടാണ് ആസിഫ് പ്രത്യക്ഷപ്പെടുന്നത്. കക്ഷി പക്ഷേ സീനിയറാണ്, പഠനം കഴിഞ്ഞ് നാലുവർഷമായിട്ടും എൻജിനിയറിംഗ് പാസാകാത്ത ചുള്ളൻ. മീശയും താടിയുംവച്ച് കിടിലൻ ഗെറ്റപ്പിലാണ് ചങ്ങാതിയുടെ വരവ്. ബാംഗളൂർ ലൈഫ് എല്ലാ രീതിയിലും ആസ്വദിക്കുന്ന ഒരുപറ്റം ചുള്ളന്മാരുടെ ഗ്യാംഗ് ലീഡറാണ് ആനന്ദ്.



എന്തിനും പോകുന്ന സുഹൃത്തുക്കൾ

സൗഹൃദത്തിന്‍റെ കഥ കൂടിയാണ് ബിടെക്. എത്ര പഠിച്ചിട്ടും പാസാകാത്ത എൻജിനിയറിംഗിനെ വരുതിയിലാക്കാൻ ദീപക്ക് പറന്പോളും ശ്രീനാഥ് ഭാസിയുമെല്ലാം ചിത്രത്തിൽ ആനന്ദിന് കൂട്ടുണ്ട്. കൂട്ടത്തിൽ കലിപ്പ് അല്പം കൂടുതലായത് കൊണ്ടുതന്നെ ആനന്ദ് വീട്ടിലും പോകാറില്ല. ഇവരുടെ ലോക്കൽ ഗാർഡിയനായി അലൻസിയർ എത്തിയപ്പോൾ രംഗം വീണ്ടും ഉഷാറായി.

ചെറുപ്പത്തിന്‍റെ ആഘോഷങ്ങൾ പൊടിപൊടിക്കുന്പോഴാണ് ആസാദ് (അർജുൻ) കാന്പസിൽ എത്തുന്നത്. പിന്നീടാണ് ചിത്രം കൂടുതൽ ആസ്വാദ്യകരമാകുന്നത്. ആസാദ് ഉഴപ്പന്മാരിൽ വരുത്തുന്ന മാറ്റങ്ങളും പിന്നെ അല്ലറ ചില്ലറ അടിയും ഇടിയുമായി ഒന്നാം പകുതി കടന്നുപോകും. ചിത്രത്തിൽ അസിഫിനൊപ്പം പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്ത അർജുൻ മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്. ബംഗളൂരുവിലെ നഗരകാഴ്ചകൾ കളർഫുള്ളായി ഒപ്പിയെടുക്കാൻ മനോജ് കുമാർ ഖാട്ടോയിക്ക് കൂളായി സാധിച്ചപ്പോൾ ഫ്രെയിമുകളിലെല്ലാം "യോ യോ ടച്ച്’ തനിയെ കടന്നുകൂടി.



അപർണയേക്കാൾ ഭേദം നിരഞ്ജന

ആനന്ദിനെ എപ്പോൾ കണ്ടാലും ചൂടാകുന്ന പ്രിയ (അപർണ ബാലമുരളി) ചിത്രത്തിൽ ബോറൻ പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ ആനന്ദിന്‍റെയും സംഘത്തിന്‍റെയും കൂടെയുള്ള നിരഞ്ജന ചുറുചുറുക്കുള്ള പ്രകടനത്തിലൂടെ പ്രേക്ഷകമനം കവരുകയും ചെയ്തു. ആദ്യ പകുതി ഒഴുക്കൻ മട്ടിലാണ് പോകുന്നതെങ്കിൽ രണ്ടാം പകുതിയെ സീരിയസ് മൂഡിലേക്ക് സംവിധായകൻ എത്തിക്കുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തം ആസിഫിനും കൂട്ടർക്കും നേരിടേണ്ടി വരുന്നിടത്താണ് സിനിമയുടെ മൂഡ് മൊത്തത്തിൽ മാറുന്നത്. പിന്നീട് അങ്ങോട്ട് പോരാട്ടമാണ്, സത്യം തെളിയിക്കാനുള്ള പോരാട്ടം. രാഹുൽ രാജ് ഒരുക്കിയ പാട്ടും പശ്ചാത്തല സംഗീതവും പ്രേക്ഷകപ്രീതി നേടുന്നുണ്ട്. മാത്രമല്ല, ഇടയ്ക്കിടെ താളം തെറ്റുന്ന ചിത്രത്തെ പിടിച്ചുനിർത്താനും സഹായിക്കുന്നുണ്ട്.



ലോജിക്കില്ലായ്മകൾ ആവോളമുണ്ട്

സൈജു കുറുപ്പിന്‍റെയും ജാഫർ ഇടുക്കിയുടെയും ചിരിയുണർത്തുന്ന സംഭാഷണങ്ങൾ ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. രണ്ടാം പകുതി ചിത്രം കോടതിയും കേസുമായി പോകുന്നതോടെ ലോജിക്കില്ലായ്മകൾ പതിയെ തലപൊക്കി തുടങ്ങും. പിന്നീട് അങ്ങോട്ടുള്ള കാഴ്ചകൾ സംവിധായകന്‍റെ കൈവിട്ട കളിയാണ്. ഇപ്പോൾ പാളിപ്പോകുമെന്ന് തോന്നൽ ഉളവാക്കി എങ്ങനെയൊക്കയോ ചിത്രം കരകയറുകയാണ്. അനൂപ് മേനോനും പ്രധാനപ്പെട്ടൊരു വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾ മാറ്റാൻ സംവിധായകൻ ഇവിടെ ശ്രമിക്കുന്നുണ്ട്. പേരിൽ അല്ല, പ്രവർത്തിയിലാണ് കാര്യം എന്ന് ഓർമിപ്പിച്ച് കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.