സൂപ്പർ സസ്പെൻസുമായി ശരത്
Sunday, July 29, 2018 11:53 AM IST
ബാലചന്ദ്രമേനോൻ ന്യൂജനറേഷൻ ട്രാക്കിലേക്ക് എത്തിയിട്ടില്ലായെന്ന് "എന്നാലും ശരത്' കണ്ടവരാരും പറയില്ല. അഭിനയത്തിലായാലും സംവിധാനത്തിലായാലും തിരക്കഥയിലായാലും അടിമുടി മാറിയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ഇത്തവണ എത്തിയിരിക്കുന്നത്. ഒറ്റയടിക്ക് എല്ലാ ന്യൂജൻ ട്രെൻഡുകൾക്കും തന്‍റെ സിനിമയിൽ അദ്ദേഹം സ്ഥാനം നൽകുകയായിരുന്നു. ഇതു കേൾക്കുന്പോൾ തോന്നും എന്നാലും ശരത് ഒരു അടിച്ചുപൊളി ചിത്രമാണെന്ന്. എന്നാൽ അത്രമേൽ അടിച്ചു പൊളിയൊന്നുമല്ല ചിത്രം എന്നതാണ് വാസ്തവം.

കേരള പോലീസിനെ ആവോളം ട്രോളി, രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ പരിഹസിച്ച്, ചാനൽ ചർച്ചകളിൽ മണ്ടത്തരം വിളന്പുന്നവരുടെ മുഖം വലിച്ചുകീറിയാണ് അദ്ദേഹം തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കൊലപാതകത്തിന്‍റെ പിന്നാലെ പോയി തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷ നിലനിർത്തി പോകുന്ന ത്രില്ലറാണ് എന്നാലും ശരത്. നിരവധി പുതുമുഖങ്ങൾ ചിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കൊലയാളിയെ തേടിയുള്ള യാത്രയ്ക്കിടയിൽ ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തെ നന്നായി വിലയിരുത്താനും സംവിധായകൻ തുനിഞ്ഞിട്ടുണ്ട്.



കോളജ് വിദ്യാർഥിനിയായ എലിസബത്തിന്‍റെ ദുരൂഹമരണവും അതിനെ ചുറ്റിപറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്‍റെ പ്രമേയം. അന്വേഷണ വഴിയിൽ കലാലയവും അവിടുത്തെ അന്തരീക്ഷവും കടന്നു വരുന്നതോടെ ചിത്രത്തിൽ പ്രണയവും കടന്നു കൂടുന്നുണ്ട്.

എന്നാൽ അവിടെയെങ്ങും കഥയെ തളച്ചിടാതെ ഒരു മ്യൂസിക്ക് ബാൻഡിന്‍റെ പിന്നാന്പുറത്തേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്നതോടെ ചിത്രത്തിന്‍റെ വേഗം കൂടും. എലിസബത്തിന്‍റെയും (നിധി അരുണ്‍) മിക്കിയുടെയും (നിത്യാ നരേഷ്) സൗഹൃദത്തിന്‍റെ ആഴം എത്രത്തോളമുണ്ടെന്ന് തുടക്കത്തിൽ തന്നെ സംവിധായകൻ കാട്ടിത്തരുന്നുണ്ട്.

ടൈറ്റിൽ കഥാപാത്രമായ ശരത്തായി വേഷമിട്ടിരിക്കുന്നത് ചാർലി ജോയാണ്. ഇവരെ മൂവരേയും ചുറ്റിപ്പറ്റി കഥ നീങ്ങുന്പോഴും നിരവധി കഥാപാത്രങ്ങൾ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ലാൽ ജോസും ദിലീഷ് പോത്തനും ജൂഡ് ആന്‍റണിയുമെല്ലാമാണ് തലകാണിച്ചവരിൽ പ്രമുഖർ. കൊലപാതക അന്വേഷണം തുടക്കത്തിൽ ഏറ്റെടുത്ത പോലീസ് ഓഫീസറായി ജൂഡ് ആന്‍റണി വേഷമിടുന്പോൾ ചിരിക്കാനേറെയുള്ള മുഹൂർത്തങ്ങൾ പ്രേക്ഷകന് ലഭിക്കും.



സമകാലീന വിഷയങ്ങൾ ഒന്നൊന്നായി പരാമർശിച്ച് അന്വേഷണം മുന്നോട്ടുപോകുന്നതിനിടയിൽ എലിസബത്തിനെ സംബന്ധിക്കുന്ന നിരവധി കഥകൾ മുന്നിലേക്ക് വന്നുകൊണ്ടേയിരുന്നു. മണ്ടൻ അന്വേഷണ രീതിയെ മാധ്യമങ്ങൾ ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് തുറന്നുകാട്ടാനും സംവിധായകൻ തുനിഞ്ഞിട്ടുണ്ട്.

ഇതിനിടയിൽ കടന്നുവരുന്ന പാട്ടുകൾ ത്രില്ലർ സിനിമയ്ക്ക് കല്ലുകടിയാണെങ്കിലും ചിത്രത്തിനൊടുവിലായി എത്തുന്ന ശശിപ്പാട്ട് ന്യൂജൻ പിള്ളേർക്ക് ആഘോഷിക്കാനുള്ള വക നൽകുന്നുണ്ട്. ആദ്യ പകുതിയിൽ ഡോ.സാമിന് (ബാലചന്ദ്രമേനോൻ) വലിയ പ്രാധാന്യം നൽകുന്നില്ലെങ്കിലും ഇന്‍റർവെൽ പഞ്ച് വന്നതോടെ കക്ഷിക്ക് പ്രാധാന്യമേറി തുടങ്ങി.



രണ്ടാം പകുതിയിൽ അന്വേഷണം കൂടുതൽ ഉൗർജിതമാകുന്നതോടെ സുരഭി രംഗപ്രവേശം ചെയ്യും. തനിക്ക് കിട്ടിയ പോലീസ് വേഷം കൈയടക്കത്തോടെ കൈകാര്യം ചെയ്ത് സുരഭി ചിത്രത്തിന്‍റെ ത്രിൽ കൂട്ടുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിന്നെ ദ്രുതഗതിയിലാണ് കഥയുടെ പോക്ക്. അന്വേഷണം ശരത്തിലേക്ക് നീങ്ങുന്നതോടെയാണ് എന്നാലും ശരത്... എന്ന തലവാചകം ചിത്രത്തിന് ചേർന്നത് തന്നെയെന്ന് പ്രേക്ഷകർക്ക് തോന്നുക.

പോലീസിന്‍റെ അന്വേഷണം ശരിയായ വഴിക്ക് നീങ്ങുന്നതോടെ ചിത്രത്തിൽ ട്വിസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും. സസ്പെൻസ് അവസാനം വരെ നിലനിർത്തി ഒടുവിൽ അന്വേഷണം എലിസബത്തിനെ കൊന്ന കുറ്റവാളിക്ക് മുന്നിൽ ചെന്നു നിൽക്കുന്പോൾ പ്രേക്ഷകർ ആകെ ഒന്നു അന്പരക്കും. ആ അന്പരപ്പ് തന്നെയാണ് എന്നാലും ശരത്തിന്‍റെ വിജയം.

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.