ഒപ്പിക്കൽ "ഇ' ഹൊറർ ത്രില്ലർ
Friday, August 18, 2017 10:07 PM IST
പേടിപ്പിക്കാനായി കുക്കു സുരേന്ദ്രൻ ഒരുക്കിയ നുണുക്കു വിദ്യകൾ അസ്വസ്ഥതകൾ മാത്രം സമ്മാനിച്ച് പടിയിറങ്ങിയപ്പോൾ "ഇ' ചീറ്റിപ്പോയ പടക്കമായി അവശേഷിച്ചു. മലയാളികളുടെ മനസിൽ പതിഞ്ഞ മണിച്ചിത്രത്താഴ്, അനന്തഭദ്രം തുടങ്ങിയ ഹൊറർ സിനിമകളുടെ നിരയിലേക്ക് ചേക്കേറാൻ "ഇ' എന്ന ചിത്രത്തിന് കഴിയില്ല. ഒന്നാന്തരം ഫ്രെയിമുകൾ, പുതുമുഖങ്ങളുടെ അലോസരപ്പെടുത്താത്ത അഭിനയം, നടി ഗൗതമിയുടെ തിരിച്ചുവരവ്... ഇങ്ങനെ നിരവധി അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടുകൂടി ഇ ക്ലീഷേകളെ കൂട്ടുപിടിച്ച് മൂക്കുംകുത്തി താഴെവീഴുന്ന കാഴ്ചയാണ് ബിഗ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത്. പശ്ചാത്തലം മാറിയെങ്കിലും പകുതി മണിച്ചിത്രത്താഴും മറുപകുതി അനന്തഭദ്രമായും "ഇ' ഇടയ്ക്കിടെ മാറിപ്പോയി.




ആവർത്തനങ്ങൾ ഏറിപ്പോയി

ആളില്ലാത്തപ്പോൾ ചാരുകസേര ആടുന്നു, അതു കണ്ടുവരുന്ന നായകൻ പേടിക്കുന്നു... ഇതൊക്കെ എത്രയോ ഹൊറർ സിനിമകളിൽ കണ്ടു മടുത്തതാണ്. അത് വീണ്ടും എടുത്ത് പ്രയോഗിക്കുന്പോൾ തന്നെ കരുതണ്ടേ, സംഭവം ഏക്കൂലാന്ന്.! ആയുധങ്ങളോടും ലോഹത്തോടും പ്രേതങ്ങൾക്കുള്ള ആഭിമുഖ്യം പ്രേക്ഷകർ എത്രയോ തവണ കണ്ടു കഴിഞ്ഞു. ഇതൊക്കെ വീണ്ടും ഒരു പുതുമയും അവകാശപ്പെടാനില്ലാതെ മുന്നോട്ടെടുത്തിടുത്തിട്ട് നല്ലവണ്ണം വെറുപ്പിക്കുന്നുണ്ട് സംവിധായകൻ. പിന്നെ ചില ഗിമ്മിക്കുകൾ കാട്ടി പ്രേക്ഷകരെ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും വേണ്ടപോലെ ഫലം കണ്ടില്ലായെന്ന് മാത്രം.



പുതുമുഖങ്ങൾ തരക്കേടില്ല

തുടക്കകാരുടെ യാതൊരുവിധ പതർച്ചയുമില്ലാതെ കുറച്ചു താരങ്ങൾ സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്ക് ഒരു ഡോക്കുമെന്‍ററി പിടിക്കാൻ ഈ സംഘം എത്തുന്നതോടെയാണ് കഥയുടെ ചുരുൾ അഴിഞ്ഞു തുടങ്ങുന്നത്. കാർത്തിക്കും (ആഷിക് അമീർ) കൂട്ടരും അൽസ്ഹൈമേഴ്സ് ബാധിച്ച മാലതി ടീച്ചറെ (ഗൗതമി) തേടി ഹരിപ്പാട് എത്തുന്നതോടെയാണ് കാവും പരിസരവുമെല്ലാം ചിത്രത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് ഇങ്ങോട്ടുള്ള കഥയുടെ ഒഴുക്കിൽ ഓരോ നിമിഷവും ഹൊറർ മൂഡ് സൃഷ്ടിക്കാനുള്ള വിഫല ശ്രമമാണ് സംവിധായകൻ നടത്തുന്നത്.



അലക്സായി എത്തിയ ഡെയ്ൻ ഡേവിഡിന് ചിരിപ്പിക്കാനുള്ള ചുമതലയാണ് നല്കിയിരുന്നത്. അല്പസ്വല്പം വെറുപ്പിക്കുന്നുണ്ടെങ്കിലും കക്ഷി റിയാലിറ്റി ഷോയിൽ കാട്ടിയ നന്പറുകൾ വീണ്ടുമിറക്കി പിടിച്ചുനിൽക്കുന്നുണ്ട്. മീരാ നായർ, കല്യാണി, നിത്യ തുടങ്ങിയ പുതുമുഖങ്ങൾ കൂടി ചിത്രത്തിൽ സ്ഥാനം പിടിക്കുന്നു. ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ആഷിക് അമീറിനും ഗൗതമിക്കും കൂടിയാണ് സംവിധായകൻ പകുത്തു നൽകിയിരിക്കുന്നത്. അവരത് നന്നായി തന്നെ നിറവേറ്റിയിട്ടുമുണ്ട്.



മണ്ണാറശാലയും പരിസരവും

സർപ്പാരാധനയുടെ നെഗറ്റീവ് വശമാണ് ചിത്രത്തിൽ പരാമർശിക്കുന്നത്. മണ്ണാറശാലയുടെ പരിസര പ്രദേശങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. കാവും കുളവും മണ്ണാറശാല അമ്പലവുമെല്ലാം ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ഇത്തരം അന്തരീക്ഷത്തിൽ നിന്നും ഹൊറർ മൂഡിലേക്ക് ചിത്രത്തിലേക്ക് വലിച്ചിടാനായിരുന്നു ശ്രമം. അൽസ്ഹൈമേഴ്സും ബാധകയറലും തമ്മിൽ ഇടകലർത്തി കഥ പറഞ്ഞുപോകുന്ന രീതിയാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. പക്ഷേ, ഈ പരീക്ഷണം വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ കുക്കു സുരേന്ദ്രന് കഴിഞ്ഞില്ലായെന്നു മാത്രം.



മിഴിവുള്ള ഫ്രെയിമുകൾ

ബോറടിച്ച് വശംകെട്ടു പോകാവുന്ന കഥാഗതിക്ക് മനോജ് പിള്ളയുടെ കാമറയിലൂടെ പുതുജീവൻ കിട്ടുന്നുണ്ട്. കാവും പരിസരവും അവിടുത്തെ അന്തരീക്ഷവുമെല്ലാം ഹൊറർ മൂഡിലേക്ക് വഴുതിവീഴുന്നത് കാമറ ട്രിക്കുകളിലൂടെയാണ്. പശ്ചാത്തല സംഗീതം ഹൊറർ സിനിമയ്ക്ക് ഇണങ്ങുംവിധമാണ് രാഹുൽ രാജ് ഒരുക്കിയിരിക്കുന്നത്. അഭിനയവും കാമറയും സംഗീതവുമെല്ലാം മെച്ചപ്പെട്ടാലും അടച്ചുറപ്പില്ലാത്ത തിരക്കഥയാണ് സിനിമയുടേതെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

(പഴയ നന്പറുകളുടെ കാലം കഴിഞ്ഞ കാര്യം കുക്കു സുരേന്ദ്രൻ അറിഞ്ഞില്ലായെന്ന് തോന്നുന്നു.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.