മനസ് കീഴടക്കുന്ന ഞണ്ടുകൾ...!
Friday, September 1, 2017 9:34 PM IST
ജീവിതത്തിലേക്ക് സുഖവും ദുഃഖവും എപ്പോഴാണ് കയറിവരികയെന്ന് കൃത്യമായി ആർക്കെങ്കിലും പറയാൻ പറ്റുമോ...? ഇല്ല. അവർക്കിഷ്ടമുള്ളപ്പോൾ അവ കയറിവരും, പോകും. ഇപ്പോൾ സന്തോഷമുള്ള കാര്യങ്ങളാണ് മുന്നിൽ നടക്കുന്നതെങ്കിൽ തൊട്ടടുത്ത നിമിഷം ചിലപ്പോൾ എല്ലാം മാറി മറിഞ്ഞേക്കാം. സ്വിച്ചിട്ടപോലെ ഓടുന്ന കാലഘട്ടത്തിന്‍റെ കഥ നമ്മുടെ മുന്നിലേക്ക് തുറന്നിടുകയാണ് പുതുമുഖ സംവിധായകൻ അൽത്താഫ് സലിം "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെ.

ബോറടിയും, അടിച്ചുപൊളിയും പിന്നെ ടെൻഷനുമെല്ലാം ജീവിതത്തിലേക്ക് ഇടവിട്ട് കയറിവരുന്പോൾ അവയെ ഒളിയും മറയും ഏച്ചുകെട്ടലുകളുമില്ലാതെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ ഒരുപരിധിവരെ വിജയിച്ചു. ഈ ഓണക്കാലത്ത് കുടുംബപ്രേക്ഷകരുടെ മനം കീഴടക്കാനുള്ള രസക്കൂട്ടുകളെല്ലാം കൃത്രിമത്വം കലരാത്ത വിധത്തിൽ കൂട്ടിയിണക്കാൻ ശാന്തികൃഷ്ണയ്ക്കും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്.



പക്കാ കുടുംബാന്തരീക്ഷം

സണ്‍ഡേ ഹോളിഡേ, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ രണ്ടു ചിത്രങ്ങൾക്ക് പിന്നാലെ അന്യംനിന്നുപോയ കുടുംബാന്തരീക്ഷം വീണ്ടും മലയാള സിനിമയിലേക്ക് വിരുന്നുവന്നിരിക്കുകയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ. ചാക്കോ(ലാൽ)യുടെ കുടുംബത്തിൽ നടക്കുന്ന ചില സംഭവങ്ങളുടെ പിന്നാലെ പായാനാണ് സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നത്. സംഭവം ഇത്തിരി സീരിയസായിട്ടുള്ള കാര്യമാണെങ്കിലും അതിനെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്തു മെരുക്കിയെടുത്തിട്ടുണ്ട്. സിനിമയാകുന്പോൾ എപ്പോഴും ആൾക്കാരെ ചിരിപ്പിക്കണം എന്നൊന്നുമില്ലല്ലോ. നുറുങ്ങു നർമങ്ങൾ സീരിയസ് മൂഡിൽ പോകുന്ന ചിത്രത്തിൽ ഇടവിട്ട് ഇടവിട്ട് സ്ഥാനം പിടിക്കുന്പോൾ ആരായാലും മനസറിഞ്ഞ് ചിരിച്ച് പോകും. അത്തരത്തിലുള്ള ഒരുപിടി രംഗങ്ങൾ ചിത്രത്തിൽ കൂട്ടിയിണക്കിയിട്ടുണ്ട്. അത്യാവശ്യം സാന്പത്തിക ശേഷിയുള്ള ഒരു കുടുംബത്തിൽ നടക്കാവുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങളെ കൃത്യമായി നിരീക്ഷിച്ച ശേഷം പ്രേക്ഷകരുടെ ശ്രദ്ധയെ അതിലേക്ക് ക്ഷണിക്കുകയാണ് ഇവിടെ.




അല്പം ഇഴച്ചിൽ

സ്വിച്ചിട്ടപോലെ പോകുന്ന ജീവിതത്തിൽ ഇഴച്ചിലുകൾ കടന്നുകൂടുക സ്വഭാവികം. എല്ലാവർക്കും എല്ലാസമയത്തും ഒരുപോലെ ഇരിക്കാൻ പറ്റുമോ... ഇല്ല. ഈ വിരസത ഉള്ളതുകൊണ്ടാണല്ലോ അടിച്ചുപൊളിയുടെ സുഖം ആവോളം ആസ്വദിക്കാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ചിന്തകൾക്കെല്ലാം വേണ്ടവിധത്തിൽ ചിത്രത്തിൽ സ്ഥാനം നൽകിയിട്ടുണ്ട്. ഷീല ചാക്കോ(ശാന്തികൃഷ്ണ)യാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഷീലയാകുന്ന അച്ചുതണ്ടിൽ കറങ്ങുന്ന കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഷീലയുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥിയെ ആട്ടിപ്പായിക്കാനുള്ള ശ്രമമാണ് സ്ക്രീനിൽ മിന്നിമറഞ്ഞ് പോകുന്നത്. 19 വർഷത്തിന് ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ശാന്തികൃഷ്ണ ശരിക്കും ആഘോഷിക്കുന്നത് ഷീലാ ചാക്കോയിലൂടെ കാണാനാവും. ഈ ജീവിതകാഴ്ചകളെ പരിചയപ്പെടുത്തുന്നതിനിടയിൽ ഇഴച്ചിലുകൾ തനിയെ സ്ഥാനം പിടിക്കുന്നുണ്ടെങ്കിലും അവ മാറ്റി നിർത്താൻ സംവിധായകൻ മുതിർന്നിട്ടില്ല.



കഥാപാത്രങ്ങളുടെ പൂർണത

സ്ത്രീകേന്ദ്രീകൃത ചിത്രത്തിൽ നായകനായി എത്തുന്നത് നിവിൻ പോളിയാണ്. അലസതയുടെയും മുഖം നിവിനിലൂടെ പലതവണ കണ്ടിട്ടുള്ളതാണ്. അല്പസ്വല്പം മാറ്റങ്ങളെല്ലാം വരുത്തി ഒരു പുതിയ അലസനായാണ് നിവിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കഥ ആവശ്യപ്പെടുന്ന കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിൽ ഇടം നേടിയിട്ടുള്ളു. കോമഡി ട്രാക്കിനായുള്ള തിരുകിക്കയറ്റലുകൾക്കൊന്നും സംവിധായകൻ മെനക്കെട്ടിട്ടില്ല. അസ്വസ്ഥതകളുടെ തോഴനായ ചാക്കോയും അസ്വസ്ഥതകൾക്ക് സ്ഥാനം നല്കാത്ത ഷീലാ ചാക്കോയും അവരുടെ മക്കളായ കുര്യനും (നിവിൻ പോളി) സാറായും(അഹാന കൃഷ്ണ) മേരിയും (ശ്രിന്ദ അർഹാൻ) എല്ലാം കാന്പുളള കഥാപാത്രങ്ങൾ തന്നെ. അധികപ്പറ്റെന്നു പറയാൻ പാകത്തിനുള്ള ഒരു കഥാപാത്രത്തെയും ചിത്രത്തിൽ കാണാനാവില്ല.



പ്രതിസന്ധികളെ നേരിടാനുള്ള വഴികൾ

ജീവിതത്തിൽ പ്രതിസന്ധികൾ വരുന്പോൾ വീണുപോകുന്നവരേയും മറിച്ച് അതിനെ വീറോടെ നേരിടുന്നവരേയുമെല്ലാം വരച്ചുകാട്ടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഥയെ മുറിവേൽപ്പിക്കാതെ കൂടെ കൂടുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഇഴച്ചിലുകളിൽ നിന്നും ഒരുപരിധിവരെ സിനിമയെ രക്ഷിക്കുന്നുണ്ട്. തണുപ്പേറിയതും ഇടയ്ക്കിടെ ചൂടാകുന്നതുമായ കുടുംബാന്തരീക്ഷത്തെ തന്‍റെ കാമറക്കണ്ണുകളിലൂടെ മുകേഷ് മുരളീധരൻ ഭംഗിയായി ഒപ്പിയെടുത്തു. രണ്ടു കുഞ്ഞു പ്രണയങ്ങൾ കടന്നുവരുന്നുണ്ടെങ്കിലും പ്രധാന കഥാബിന്ദുവിൽ നിന്നും വഴിമാറിപ്പോകാതെ കൃത്യമായ ദിശയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

(ദ്വയാർഥങ്ങളെ പേടിക്കാതെ കണ്ടിരിക്കാവുന്ന ഒന്നാന്തരം ഓണച്ചിത്രമാണ് "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.