കിനാവള്ളി കൊള്ളാം...!
Saturday, July 28, 2018 10:19 AM IST
ബിഗ്സ്ക്രീനിലേക്ക് ദാ വീണ്ടും ഒരു പ്രേതകഥ എത്തിയിരിക്കുകയാണ്. സ്ക്രീനിൽ എന്തു തെളിഞ്ഞാലും പേടിക്കില്ലെന്ന് ഭാവിക്കുന്ന പുതുതലമുറയുടെ മുന്നിലേക്കാണ് സംവിധായകൻ സുഗീത് കിനാവള്ളിയിൽ തൂങ്ങിയെത്തുന്നത്. മനോഹരമായ ലൊക്കേഷനിൽ ഒന്നാന്തരമൊരു ബംഗ്ലാവും പ്രേതവും വന്നതാണ് കിനാവള്ളി ഹരം കൊള്ളിച്ചത്.

ബിഗ്സ്ക്രീനിൽ ഒരുപാട് തവണ കണ്ടു ക്ലീഷേയായി മാറിയ കഥാബിന്ദുവാണല്ലോ പ്രേതം. പ്രേതങ്ങളെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകൾക്കാണെങ്കിൽ പഞ്ഞവുമില്ല. ആ വഴിയേ സഞ്ചരിക്കാതെ പുതിയ പാത വെട്ടുക എന്നത് സംവിധായകനും രചയിതാവിനും ബുദ്ധിമുട്ടുള്ള കാര്യമാണ്. അവർ വേറിട്ട വഴിയേ നടക്കാൻ തീരുമാനിച്ചത് തന്നെയാണ് കിനാവള്ളി സുന്ദരമാകാൻ കാരണം. ഭയപ്പെടുത്തുക എന്നതിനപ്പുറത്ത് നല്ലൊരു കഥയെ പുതുമയുള്ള ആവിഷ്കരണത്തിലൂടെ സുന്ദരമാക്കുകയായിരുന്നു സംവിധായാകൻ.



പുതുമുഖങ്ങൾ കസറി

പുതുമുഖങ്ങൾ ആദ്യ ചിത്രത്തിൽ തന്നെ കസറുകയെന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാൽ ഹൊറർ മൂഡുള്ള ചിത്രത്തിൽ പ്രസരിപ്പോടെ അഭിനയിക്കുകയെന്നത് അഭിനന്ദനാർഹം തന്നെയാണ്. അജ്മൽ, വിജയ് ജോണി, ക്രിഷ് മേനോൻ, സുജിത്ത് രാജ്, സൗമ്യ മേനോൻ എന്നീ പുതുമുഖങ്ങളെയാണ് സുഗീത് ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നത്.

സൗഹൃദത്തിന്‍റെ കഥ പറഞ്ഞ്, അകന്നുപോയ സൗഹൃദങ്ങളെ കൂട്ടിയിണക്കാൻ ശ്രമിക്കുന്നതോടെയാണ് ചിത്രത്തിന് വേഗം വന്നു തുടങ്ങുന്നത്. വിവേകിന്‍റെ(അജ്മൽ) ബംഗ്ലാവിലേക്ക് നാലു സുഹൃത്തുക്കൾ എത്തുന്നതോടെ ത്രില്ലടിച്ച് തുടങ്ങാം. ബംഗ്ലാവിൽ ഒച്ചയും അനക്കവും എല്ലാം കേട്ടു തുടങ്ങുന്നതോടെ പ്രേതം കഥയിലേക്ക് ചിത്രം മാറും.



പ്രേതം ആരാണാവോ....!

പതിവ് പോലെ ഇവിടെയും നാട്ടുകാരാണ് ബംഗ്ലാവിലെ പ്രേതത്തെ തുറന്നു വിടുന്നത്. ബംഗ്ലാവിൽ പ്രേതമുണ്ടെന്നുള്ള കെട്ടുകഥ കൂട്ടുകാരോട് പറയുന്ന വിവേക് പക്ഷേ, ഇതൊന്നും വിശ്വസിക്കുന്ന ആളുമല്ല. രാത്രിയിൽ ബംഗ്ലാവിനെ വലയം ചെയ്യുന്ന രൂപത്തെ, വിവേകിന്‍റെ സുഹൃത്തുക്കളിൽ ഒരാൾ കാണുന്നതോടെയാണ് പ്രേതം രംഗപ്രവേശനം ചെയ്യുന്നത്. ബംഗ്ലാവിൽ എത്തിയ ആർക്കാണ് പ്രേതബാധയേറ്റതെന്ന അന്വേഷണം ചെന്നെത്തുന്നത് ഒന്നുരണ്ടു പേരിലേക്കാണ്.

പ്രേതബാധയേറ്റത് ഇന്നയാൾക്കാണെന്ന് ഉറപ്പിക്കാൻ വിവേകിന്‍റെ സുഹൃത്തുക്കൾ ശ്രമിക്കുന്നത് ചിരിയിൽ ചാലിച്ചാണ് സംവിധായകൻ പറയാൻ ശ്രമിച്ചിരിക്കുന്നത്. സൗഹൃദവും യുവത്വവും കൊഴുപ്പിക്കാൻ പാട്ടും മേളവുമെല്ലാം ചിത്രത്തിൽ സ്ഥാനം പിടിക്കുന്നുണ്ട്. ചിരിയും കളിയും അല്പം സെന്‍റിമെൻസുമെല്ലാം ഇടകലർന്നാണ് ആദ്യ പകുതി കടന്നു പോകുന്നത്.



നായിക കൊള്ളാം....

വിവേകിന്‍റെ ഭാര്യയായി എത്തുന്ന ആനാണ് (സുരഭി സന്തോഷ്) ചിത്രത്തിലെ നായിക. മികവോടെ തന്നെയാണ് സുരഭി വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ പ്രേതം രംഗപ്രവേശനം ചെയ്യുന്നതിനാൽ പിന്നാലെ പ്രേക്ഷകർ ചിലയിടങ്ങളിൽ ഞെട്ടുന്നുണ്ട്. ഇവിടെ എന്തിനാണ് പ്രേതം രംഗപ്രേവശം ചെയ്തതെന്നുള്ള ചോദ്യം അവശേഷിപ്പിച്ചാണ് ഒന്നാം പകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയിൽ പ്രേതത്തെ ഒഴിപ്പിക്കാനുള്ള സുഹൃത്തുക്കളുടെ ശ്രമവും ബംഗ്ലാവിൽ വന്നവരെ ഒഴിപ്പിക്കാനുള്ള പ്രേതത്തിന്‍റെ ശ്രമവും മുഖാമുഖം നിന്നതോടെ ആകാംക്ഷ വർധിച്ചു.



നൈസ് സസ്പെൻസ്

സാധാരണമട്ടിൽ പോകുന്ന കഥയ്ക്ക് സസ്പെൻസ് പരിവേഷം വരുന്നത് ക്ലൈമാക്സിലേക്ക് എത്തുന്പോഴാണ്. അതുവരെ കണ്ടതെല്ലാം ഒന്നാന്തരമൊരു കഥയായിരുന്നുവെന്ന് മനസിലാക്കുന്നതും ക്ലൈമാക്സിൽ തന്നെ. ആ സസ്പെൻസിന്‍റെ ചരട് പൊട്ടാതെ ഞാണിന്മേൽ കളി കളിക്കാൻ സുഗീത് നന്നായി പാടുപെട്ടിട്ടുണ്ട്. ഇത്തരമൊരു കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ കഥാഗതിയിൽ വഴിത്തിരിവ് അനിവാര്യമായിരുന്നു. ചിത്രത്തിൽ ആകെയൊരു കുളിർമ കൈവരുന്നതും അവിടെയാണ്.



മഞ്ഞ് മൂടിയ ലൊക്കേഷൻ

ലൊക്കേഷൻ അതിമനോഹരമായാൽ തന്നെ കണ്ടിരിക്കാൻ നല്ല രസമാണ്. മഞ്ഞുമൂടിയ കാഴ്ചകളെ കിനാവള്ളികൾക്കായി പകർത്തിയത് ഛായാഗ്രാഹകൻ വിവേകാണ്. പ്രേക്ഷകരുടെ മനസിലും മഞ്ഞിന്‍റെ കുളിർമ നിറയ്ക്കാൻ വിവേകിന് കഴിഞ്ഞിട്ടുണ്ട്. സംഗീതം ഇടമുറിയാതെ വന്ന് മഞ്ഞുനിറഞ്ഞ കാഴ്ചകൾക്ക് സുഖം പകർന്നു. സ്ക്രീനിൽ കുറച്ചു നേരം മാത്രം തെളിഞ്ഞ ഹരീഷ് കണാരൻ പ്രേക്ഷകരെ ചിരിയുടെ ലോകത്തെത്തിച്ച് സ്റ്റാറായി.

കിനാവളളി പ്രേതകഥ മാത്രമല്ല... സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ആഴം അളക്കുന്ന കഥ കൂടിയാണ്. ചിരി നിറച്ച് ഭയപ്പെടുത്താൻ കിനാവള്ളി പ്രേക്ഷകരുടെ ഇടയിൽ പടർന്നു തുടങ്ങിയിട്ടുണ്ട്.

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.