"നാച്ചിയാർ' അത്ര പോര...!
Saturday, February 17, 2018 9:43 AM IST
"നാച്ചിയാർ' പതിവുകളൊന്നും തെറ്റിക്കാത്ത ഒരു ബാല ചിത്രമാണ്. വൈകാരിക രംഗങ്ങളാണല്ലോ ബാല ചിത്രങ്ങളുടെ ഹൈലൈറ്റ്. നാച്ചിയാറിലും ഇത്തരം രംഗങ്ങൾക്ക് കുറവൊന്നുമില്ല. പ്രണയവും ആക്ഷനുമെല്ലാം നല്ല രീതിയിൽ ഇഴചേർത്ത ചിത്രത്തിലൂടെ ഇവാന എന്ന മികച്ചയൊരു അഭിനേത്രയെ കൂടി സംവിധായകൻ തമിഴകത്തിന് പരിചയപ്പെടുത്തുകയാണ്. തുടക്കക്കാരിയുടെ ഒരുവിധ പതർച്ചയും കാട്ടാതെ അരസി എന്ന കഥാപാത്രം ഇവാന മികവുറ്റതാക്കി. ചിത്രത്തിൽ ഇവാന വൈകാരിക രംഗങ്ങൾ കൈകാര്യം ചെയ്തത് കാണേണ്ടത് തന്നെയാണ്. എവിടെയും കൈവിട്ടു പോകാവുന്ന കഥാപാത്രം കൂളായി ഇവാന കൈകാര്യം ചെയ്തതാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്. ചിത്രത്തിൽ റൗഡി പോലീസ് വേഷത്തിൽ എത്തി മിന്നിക്കാനുള്ള ശ്രമമൊക്കെ ജ്യോതിക നടത്തുന്നുണ്ട്. അതുപക്ഷേ, സൂര്യയുടെ സിങ്കം പോലീസിനെ പോലെ അലറി വിളിയും കാര്യങ്ങളുമായപ്പോൾ പാളിപ്പോയെന്ന് മാത്രം.



നാച്ചിയാറെന്ന അസി.കമ്മീഷണറുടെ വേഷത്തിലാണ് ജ്യോതിക ചിത്രത്തിലെത്തുന്നത്. റൗഡി പരിവേഷമാണെങ്കിലും ഉള്ളിന്‍റെയുള്ളിൽ നന്മയുള്ളൊരു പോലീസ് ഓഫീസറാണ് നാച്ചിയാർ. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളും കോർത്തിണക്കിയാണ് ബാല നാച്ചിയാർ ഒരുക്കിയിരിക്കുന്നത്. അനീതിക്കെതിരേ പോരാടുന്ന പോലീസ് ഓഫീസർ ഈ കേസിൽ ഇടപെടുന്നതോടെയാണ് കഥയ്ക്ക് ജീവൻ വച്ചു തുടങ്ങുന്നത്. ജി.വി. പ്രകാശ് കുമാർ കാത്തവരായനായി എത്തി കഥയ്ക്ക് താങ്ങും തണലുമായി നിൽക്കുന്നുണ്ട്. നായിക ജ്യോതികയാണെങ്കിലും ആദ്യ പകുതിയിൽ കഥ കൊണ്ടുപോകുന്നത് കാത്തും അരസിയും ചേർന്നാണ്.



തെരഞ്ഞെടുത്ത വിഷയത്തിന്‍റെ സീരിയസ്നസ് ഒട്ടും ചോർന്നു പോകാതെയാണ് ബാല നാച്ചിയാർ ഒരുക്കിയിരിക്കുന്നത്. എന്നാൽ തിരക്കഥയിൽ ചേർത്തു വച്ച ട്വിസ്റ്റിനും മറ്റ് സംഭവങ്ങൾക്കും വേണ്ടത്ര പഞ്ചില്ലാതെ വന്നതോടെ ഉൗഹിക്കാവുന്ന കഥാഗതിയിലേക്ക് ചിത്രം വന്നുവീഴുകയായിരുന്നു. കാത്തിന്‍റെയും അരസിയുടെയും പ്രണയവും മറ്റും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും പതിവ് പ്രണയ വഴികളിലൂടെയാണ് ബാലയും സഞ്ചരിക്കുന്നത്. ഇന്‍റർവെൽ പഞ്ചായി കരുതിവച്ച ട്വിസ്റ്റ് പക്ഷേ, നനഞ്ഞ പടക്കമായി മാറുന്ന കാഴ്ച തിരക്കഥയുടെ ദയനീയാവസ്ഥയെ കാട്ടിത്തരുന്നുണ്ട്.



ജ്യോതിക റൗഡിയാണെന്നും തന്‍റേടിയാണെന്നും കാണിക്കാനായി ചിത്രത്തിൽ ആവോളം കഷ്ടപ്പെടുന്നുണ്ട്. മുഖത്ത് രൗദ്രഭാവം വിരിയിക്കാനായി കാട്ടിക്കൂട്ടിയതെല്ലാം "അയ്യോ കഷ്ടം' എന്നു മാത്രം തോന്നിപ്പിക്കാനെ ഉപകരിച്ചുള്ളു. രണ്ടാം പകുതിയിൽ ചിത്രത്തെ ത്രില്ലിംഗ് മൂഡിലേക്ക് കൊണ്ടുവരാൻ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ ഒക്കെ തുടക്കത്തിലെ പാളിപ്പോയി.

ഇളയരാജയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ സുഗമമായ പോക്കിനെ വേണ്ടുവോളം സഹായിച്ചപ്പോൾ ത്രില്ലിംഗ് മൂഡിലുള്ള കഥയ്ക്ക് യോജിക്കും വിധം കാമറ ചലിപ്പിക്കാൻ ഈശ്വറും മുന്നിൽ തന്നെയുണ്ടായിരുന്നു. പിടിവിട്ടു പോയ തിരക്കഥയ്ക്കു മേൽ രണ്ടാം പകുതിയിൽ ജ്യോതിക ഉറഞ്ഞുതുള്ളിയപ്പോൾ സംവിധായകൻ ബാലയ്ക്കിത് എന്തുപറ്റിയെന്ന് പ്രേക്ഷകർക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.



ഇത്തരം കാട്ടിക്കൂട്ടലുകൾക്കിടയിലും അരസിയായി എത്തിയ ഇവാന തന്നെയാണ് ചിത്രത്തിൽ ആശ്വാസത്തിനുള്ള വക നൽകുന്നത്. ഇവാനയുടെ അഭിനയ മികവാണ് ആടിയുലഞ്ഞ ചിത്രത്തെ ഒരുപരിധിവരെ പിടിച്ചുനിർത്തുന്നത്. അധികം വലിച്ചു നീട്ടാതെ ഒരു മണിക്കൂർ നാൽപ്പത് മിനിറ്റിലേക്ക് ഒതുക്കി ചിത്രം അവസാനിപ്പിച്ചത് നന്നായി. ഇല്ലായെങ്കിൽ, ഇഴഞ്ഞ് ഇഴഞ്ഞ് ചിത്രം ഒരു പരുവമായേനെ.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.