പൂത്തുലഞ്ഞ് പൂമരം..!
Thursday, March 15, 2018 8:08 PM IST
തീയറ്റർ സ്ക്രീനിനെ കലോത്സവത്തിന്‍റെ ഒറ്റ വേദിയാക്കി ചുരുക്കുകയാണ് പൂമരത്തിൽ സംവിധായകൻ എബ്രിഡ് ഷൈൻ. പ്രേക്ഷകർക്ക് വേദികളിൽ നിന്നും വേദികളിലേക്ക് ഓടേണ്ട കാര്യമില്ല, മുന്നിൽ വരുന്ന കാഴ്ചകളെ ഇമവെട്ടാതെ കണ്ടിരുന്നാൽ മാത്രം മതി. മുഷിപ്പെന്ന വാക്കിനെ രണ്ടര മണിക്കൂർ നേരത്തേക്ക് പുറത്തുനിർത്തി കലയെ അകത്തേക്ക് കയറ്റി വിടുകയാണ് സംവിധായകൻ ചിത്രത്തിൽ.

കലോത്സവ വേദികളിൽ പോയിട്ടുള്ളവർക്കും ഇല്ലാത്തവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന തലത്തിലാണ് പൂമരം ഒരുക്കിയിരിക്കുന്നത്. നായകനോ നായികയോ അല്ല, കലോത്സവമാണ് ഇവിടുത്തെ താരം. ചാനലുകളായ ചാനലുകൾ എത്രയോ വർഷമായി കുടനിവർത്തി നിന്നിട്ടും ഒപ്പിയെടുക്കാൻ പറ്റാത്ത കാഴ്ചകളാണ് എബ്രിഡ് ഷൈനും കൂട്ടരും അലോസരങ്ങളേതുമില്ലാതെ ഒപ്പിയെടുത്തത്.

ഇമ്മിണി വൈകിയെങ്കിലും പൂമരം പൂത്തുലഞ്ഞു. ആ പൂക്കൾ മലയാള സിനിമയ്ക്ക് ഇതുവരെ കാണാത്ത നിറമുള്ള കാഴ്ചകളാണ് സമ്മാനിച്ചത്. കണ്ടു മറന്ന സിനിമ കാഴ്ചകൾക്ക് അവധി കൊടുത്ത് കാളിദാസിന്‍റെയും കൂട്ടരുടെയും കലാവിരുന്നു കാണാൻ ടിക്കറ്റെടുത്തോളു നിങ്ങൾ ഡബിൾ ഹാപ്പിയായേ തിരിച്ചിറങ്ങു.



പുതുമുഖങ്ങൾ കൊള്ളാട്ടാ...

താരപുത്രനാണ് നായകനെന്ന് കരുതി പൂമരത്തിൽ ഹീറോയിസം ഒന്നും പ്രതീക്ഷിക്കരുത്. ഗൗതം (കാളിദാസ് ജയറാം) ഒരു പുഴപോലെ ഒരുപറ്റം സുഹൃത്തുക്കൾക്കൊപ്പം ഒഴുകുകയാണ്, അത്രമാത്രം. പ്രകടനങ്ങൾ അത്രയും കാട്ടുന്നത് പുതുമുഖങ്ങളായ പേരറിയാ പിള്ളേരാണ്. അവരെ നയിക്കാനുള്ള ദൗത്യമാണ് സംവിധായകൻ കാളിദാസിൽ ഏൽപ്പിച്ചിരിക്കുന്നത്. ആ പണി വൃത്തിക്ക് കക്ഷി ചെയ്തിട്ടുമുണ്ട്. മഹാരാജാസ് കോളജിനെ തോളിലേറ്റുന്നത് ഗൗതമാണെങ്കിൽ സെന്‍റ് ട്രീസാ കോളജിനെ നയിക്കുന്നത് ഐറിനാണ് (നീത പിള്ള). മഹാത്മാ സർവകലാശാല കലോത്സവത്തിന് വേണ്ടിയുള്ള രണ്ടു കോളജുകളിലേയും ഒരുക്കങ്ങളാണ് ആദ്യ പകുതിയിൽ കാണാൻ കഴിയുക.



ഇതിപ്പോൾ എത്രയാ പാട്ടുകൾ

കലാലയത്തിലെ അടിപിടികൾ കണ്ടു മടുത്തവരെ സംഗീതത്തിൽ ആറാടിക്കുകയാണ് സംവിധായകൻ പൂമരത്തിൽ. തത്വചിന്തകൾ നിറച്ച സംഭാഷണങ്ങൾ തുടക്കത്തിൽ കടന്നുവരുന്പോൾ സംഭവം കടുകട്ടിയായിരിക്കുമെന്ന് തോന്നും. പക്ഷേ, അത് സിനിമയ്ക്ക് കണ്ണുകിട്ടാതിരിക്കാൻ സംവിധായകൻ കാണിച്ച നുണുക്ക് വിദ്യയാണെന്ന് പതിയെ മനസിലാകും. നിരവധി സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, ഗായകർ ഇവരെയെല്ലാം ഒരു കുടക്കീഴിൽ ഇഴപിരിയാതെ അണിചേർക്കാൻ നന്നേ പാടുപ്പെട്ടിട്ടുണ്ട്. രംഗങ്ങൾ കടന്നു പോകുന്നതിനിടെ എപ്പോഴാണ് പാട്ട് പൊട്ടിമുളയ്ക്കുകയെന്നു പറയാൻ പറ്റില്ല. ചിത്രത്തിൽ കടന്നുകൂടിയ പാട്ടുകളും കവിതകളുമെല്ലാം പൂമരത്തിന്‍റെ ശോഭ കൂട്ടിയതല്ലാതെ ഒട്ടും കുറച്ചില്ല.



വീറും വാശിയുമേറിയ മത്സരം

കലോത്സവ വേദികളിലെ മത്സരങ്ങളുടെ വീറും വാശിയും കൂട്ടിയത് സെന്‍റ് ട്രീസ കോളജിലെ വിദ്യാർഥിനികളാണ്. എന്തൊരു ഒത്തിണക്കമായിരുന്നു അവർക്ക്. മഹാരാജാസ് കോളജിലെ ചുണക്കുട്ടികളേക്കാൾ വാശി അവർക്കുണ്ടായിരുന്നു. കിരീടം നിലനിർത്താൻ സെന്‍റ് ട്രീസ കോളജും കിരീടം തിരിച്ചുപിടിക്കാൻ മഹാരാജാസും ഇഞ്ചോടിഞ്ച് പോരാടുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക. പോയിന്‍റ് നിലയിലെ മാറിമറിയലും വിദ്യാർഥികളുടെ ടെൻഷനുമെല്ലാം ഏച്ചുകെട്ടലുകളില്ലാതെ തന്നെ സംവിധായകൻ ഒപ്പിയെടുത്തിട്ടുണ്ട്. മൈം റിഹേഴ്സൽ രംഗങ്ങൾ എത്ര കൈയടക്കത്തോടെയാണ് പുതുമുഖങ്ങൾ സ്ക്രീനിലെത്തിച്ചത്. ഈ റിഹേഴ്സൽ എന്നു പറയുന്നത് വെറും നേരം പോക്കല്ല, മനസിനെ പാകപ്പെടുത്തൽ കൂടിയാണെന്ന് സംവിധായകൻ പറയാതെ പറയുന്നുണ്ട് ചിത്രത്തിൽ.

പോലീസ് സ്റ്റേഷൻ വേണ്ടിയിരുന്നോ?

ആക്ഷൻ ഹീറോ ബിജുവിലൂടെ പോലീസ് സ്റ്റേഷന്‍റെ അകം നല്ലവണ്ണം എബ്രിഡ് ഷൈൻ പരിചയപ്പെടുത്തിയതാണ്. പിന്നെയെന്തിനാണ് തത്വചിന്തകൾ വിളന്പുന്നതിന് പോലീസ് സ്റ്റേഷൻ രംഗങ്ങൾ പൂമരത്തിൽ കുത്തിനിറച്ചത്. ജോജു ജോർജ് പോലീസ് വേഷം നല്ല രീതിയിൽ കൈകാര്യം ചെയ്തെങ്കിലും സ്റ്റേഷൻ രംഗങ്ങൾ ചിത്രത്തോട് ചേർന്നു നിൽക്കാൻ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. ക്ലൈമാക്സിലെ കിരീടധാരണവും പിന്നെയുള്ള ഒരുമയുടെ പാട്ടുമെല്ലാം കലോത്സവ വേദികളിൽ നിന്ന് അകന്നുപോകുന്ന പലതിനെയും തിരികെ വിളിക്കാനുള്ള മുറവിളി കൂടിയായിരുന്നു. വെറും ഒരു കലോത്സവമല്ല പൂമരം. പല സംസ്കാരങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമം കൂടിയാണ്.

എബ്രിഡ് ഷൈൻ മൂന്നാം വരവും മോശമാക്കിയില്ല

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.