സ്പൈഡറിൽ വില്ലനാണ് താരം..!
Thursday, September 28, 2017 1:13 AM IST
വില്ലൻ ചിത്രത്തിൽ പൂണ്ടുവിളയാടുന്പോൾ തണ്ടിക്ക് തണ്ടിയായിട്ടുള്ള നായകനെ സിനിമയിലേക്ക് എടുത്തിടാൻ സംവിധായകൻ വിമുഖത കാട്ടിയത് എന്തുകൊണ്ട്...‍? ഈ ചോദ്യം "സ്പൈഡർ' കണ്ടിറങ്ങുന്ന ഏതൊരാളുടെ മനസിലുണ്ടാകും. പ്രമേയവും ആവിഷ്കാരവും പിന്നെ കഥയും പുതുവഴിയിലൂടെ സഞ്ചരിക്കുന്പോൾ നായകൻ മാത്രം ക്ലീഷേ മട്ടിലുള്ള അവതരണശൈലി കൊണ്ട് നന്നേ മടുപ്പിക്കുന്നുണ്ട്. മഹേഷ് ബാബുവിനു സ്പൈഡറിലെ നായകപട്ടം നൽകിയത് എ.ആർ. മുരുഗദോസ് എടുത്ത ഏറ്റവും മോശപ്പെട്ട തീരുമാനങ്ങളിൽ ഒന്നാണെന്ന് പറയേണ്ടി വരും.



തമിഴകത്ത് സർവസാധാരണമായി കണ്ടുവരാറുള്ള ചേരുവകളെ (കുത്തിക്കയറ്റിയ പാട്ടുകൾ, നായികയുടെ ഗ്ലാമറസ് പരിവേഷം) അകറ്റി നിർത്താനൊന്നും സംവിധായകൻ ശ്രമിച്ചിട്ടില്ല. മറിച്ച്, ഇത്തരം സംഗതികൾക്ക് അമിത പ്രാധാന്യം നൽകിയാണ് സൈക്കോ ത്രില്ലർ സ്പൈഡർ ഒരുക്കിയിരിക്കുന്നത്.

നന്മയുടെയും തിന്മയുടെയും ചിലന്തിവലകൾക്കിടയിൽ അകപ്പെട്ട സമൂഹത്തെയാണ് ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കുക. നന്മയുടെ വല നെയ്ത് മുന്നേറുന്ന നായകനെ ആദ്യമേ തന്നെ കാട്ടിത്തന്ന് ചിത്രത്തിന് സുഖതാളം നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സാമൂഹ്യപ്രതിബദ്ധത, മനസിലെ നന്മ.. ഇവ രണ്ടും നായകനിൽ സന്നിവേശിപ്പിച്ച് സിനിമാ ലോകത്തെ പതിവുകളിലൂടെയാണ് മുരുഗദോസും സഞ്ചരിക്കുന്നത്. മുഖത്ത് ഒരുതരത്തിലുള്ള ഭാവങ്ങളും വിരിയാത്ത ചോക്ലേറ്റ് ബോയ് മഹേഷ് ബാബുവിന് കാന്പുള്ള കഥാപാത്രം നല്കി ഒന്ന് ഉയർത്തിക്കൊണ്ടുവരാനുള്ള സംവിധായകന്‍റെ ശ്രമം നന്നേ പാളിപ്പോകുന്നുണ്ട് ചിത്രത്തിൽ.




ഇന്‍റലിജെൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായാണ് മഹേഷ് ബോബു ചിത്രത്തിൽ എത്തുന്നത്. ഉദ്യോഗക്കയറ്റം കിട്ടാനുള്ള യോഗ്യതകളെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് നായകൻ അതിന് മുതിരുന്നില്ലായെന്നുള്ള കാര്യങ്ങളെല്ലാം കേൾക്കുന്പോൾ ശരിക്കും ചിരിവരും (സിനിമയല്ലേ ഇതല്ല, ഇതിനപ്പുറം കേൾക്കേണ്ടിയും കാണേണ്ടിയും വരുമെന്ന് കരുതിയാൽ മതി). നന്മയുള്ളപ്പോൾ തിന്മയും ഉണ്ടാകണമല്ലോ.. ഇല്ലെങ്കിൽ പിന്നെ എന്ത് ആഘോഷം. നഗരത്തിൽ നടക്കുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റി വില്ലനിലേക്ക് സിനിമ ചായുന്നതോടെ സംഗതി സീരിയസായി തുടങ്ങും.



കഥയുടെ നട്ടെല്ല് പറയുന്നത് ചിത്രത്തിലെ വില്ലനാണെന്ന് പറയേണ്ടി വരും. സുഡലയെന്ന വില്ലനായി എസ്.ജെ. സൂര്യ ചിത്രത്തിലെത്തി പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. ഈ കഥാപാത്രം മറ്റാരു ചെയ്താലും ഇത്രത്തോളം ഭംഗിയാകില്ലായെന്ന് നിസംശയം പറയാം. ഇരൈവിയിലെ പ്രകടനത്തേക്കാൾ രണ്ടുപടി മുന്നിൽ നിൽക്കുന്ന അഭിനയ മികവാണ് എസ്.ജെ. സൂര്യ സപൈഡറിൽ പുറത്തെടുത്തിരിക്കുന്നത്. സുഡലയുടെ ബാല്യകാലത്തിലേക്ക് കഥ വഴിമാറുന്നതോടെ ചിത്രം മികച്ച അഭിനയമുഹൂർത്തങ്ങളാൽ സന്പന്നമായി തുടങ്ങും. പിന്നീട് ഇങ്ങോട്ടുള്ള കാഴ്ചകളെല്ലാം കണ്ണുംനട്ടിരുന്നു കാണേണ്ടതു തന്നെയാണ്.




ആദ്യ പകുതിക്ക് മുൻപായുള്ള സുഡലയുടെ രംഗപ്രവേശത്തോടെ നായകൻ-വില്ലൻ പ്രതികാര കഥയെന്ന പതിവ് ക്ലീഷേയിലേക്ക് സിനിമ വഴിമാറിപ്പോകുന്നുണ്ട്. പക്ഷേ, രണ്ടാം പകുതിയിൽ ഉടനീളം എസ്.ജെ. സൂര്യ തന്‍റെ മികച്ച പ്രകടനം പുറത്തെടുത്തതോടെ നായകൻ വെറും നിഴലായി ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. നായികയ്ക്കു വേണ്ടിയൊരു നായിക സ്പൈഡറിലും ഉണ്ട്. പുള്ളിക്കാരിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പതിവുപോലെ നായകനെ പ്രേമിക്കുക എന്ന ചുമതല മാത്രമാണ് നായികയ്ക്ക് ഉണ്ടായിരുന്നത്.



പീറ്റർ ഹെയ്നിന്‍റെ ശിക്ഷണത്തിലുള്ള ആക്ഷൻ രംഗങ്ങൾക്ക് പഴയ പ്രൗഢിയില്ലായെന്ന് സ്പൈഡറിലെ ആക്ഷൻ രംഗങ്ങൾ സാക്ഷ്യം പറയും. ഹാരിസ് ജയരാജിന്‍റെ സംഗീതത്തിനും സന്തോഷ് ശിവന്‍റെ കാമറക്കണ്ണുകൾക്കും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള മാന്ത്രികത തീർക്കാൻ സാധിക്കാതെ വന്നതോടെ ചിത്രം ബാലൻസിംഗ് തെറ്റി വല്ലാതെ കിതയ്ക്കുന്നുണ്ട്. ഒന്നുറപ്പിച്ച് പറയാം, സ്പൈഡറിൽ എസ്.ജെ. സൂര്യയില്ലായിരുന്നുവെങ്കിൽ ചിത്രം പരാജയത്തിന്‍റെ പടുകുഴിയിലേക്ക് തലകുത്തി വീണേനെ.

(എസ്.ജെ. സൂര്യ നിങ്ങളുടെ അഭിനയം അസാധ്യം തന്നെ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.