സൂപ്പർ സുഡാനി...!
Friday, March 23, 2018 7:32 PM IST
"സുഡാനി ഫ്രം നൈജീരിയ' പേരിനൊരു പഞ്ചൊക്കെയുണ്ട്... ട്രെയിലറും പൊളിച്ചു... പക്ഷേ, താരങ്ങളുടെ നീണ്ടനിരയൊന്നും കണ്ടില്ലല്ലോയെന്ന് കരുതി സുഡാനിയെ കാണാൻ തിയറ്ററിൽ കയറാതിരുന്നാൽ നഷ്ടമാകുന്നത് ഒരു നല്ല സിനിമാ അനുഭവമായിരിക്കും. ലളിത-സുന്ദര കഥയുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഗഡാഗഡിയൻ താരങ്ങൾ... ഈ ചിന്താഗതിയിൽ നിന്നാവാം നവാഗത സംവിധായകൻ സക്കറിയയുടെ കണ്ണുകൾ സൗബിൻ ഷാഹിറിൽ ഉടക്കിയത്. എന്തായാലും ഫുട്ബോൾ ക്ലബ് മാനേജർ മജീദിന്‍റെ വേഷം പുള്ളി നൈസായിട്ട് കൈകാര്യം ചെയ്തു.

പക്ഷേ ഞെട്ടിച്ചത് നൈജീരിയൻ അഭിനേതാവ് സാമുവൽ അബിയോള റോബിൻസനാണ്. ഭാഷ അത്രയ്ക്ക് വഴങ്ങിയില്ലെങ്കിലും എന്താ പ്രകടനം..! ഫുട്ബോൾ കളിയോടുള്ള പ്രേമവും കമന്‍ററികൾ കൊണ്ടുള്ള കൊടുക്കൽ വാങ്ങലുകളുമെല്ലാമാണ് ഈ കൊച്ചു ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നത്. ഫുട്ബോൾ കളി ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല... നാട്ടിൻപുറം രീതികൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും സുഡാനി ഫ്രം നൈജീരിയയ്ക്ക് ടിക്കറ്റെടുക്കാം. പണനഷ്ടം ലവലേശം ഉണ്ടാകില്ല.



ഫുട്ബോളിനെ ചുറ്റിപ്പറ്റിയുള്ള സിനിമകൾ സജീവമാവുകയാണ്. ഫുട്ബോൾ സിനിമാക്കാരുടെ മനസിനുള്ളിലും കിടന്നുകളിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് സാരം. മൈതാനത്തെ ഫുട്ബോൾ കളി കാണിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. അപ്പോൾ തോന്നും സംഭവം ഫുൾ ഫുട്ബോൾ ആയിരിക്കുമെന്ന്... എന്നാൽ സംഗതി പിന്നെ നേരെ പോകുന്നത് നാട്ടിൻപുറത്തെ ഓരോരുത്തരുടെ വീടുകളിലേക്കാണ്.



സെവൻസ് ക്ലബ് നടത്തികൊണ്ടുപോകുന്ന മജീദിന്‍റെ ടീമിലാണ് നൈജീരിയയിൽ നിന്നും വന്ന മൂന്നു താരങ്ങൾ ഫുട്ബോൾ കളിക്കുന്നത്. നൈജീരിയക്കാരൻ സാമുവലാണ് (സുഡാനി) ക്ലബിന്‍റെ തുറുപ്പുചീട്ട്. കളത്തിലെ കളി കാണിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിതത്തിന്‍റെ കോർട്ടിലേക്കാണ് സംവിധായകൻ കൂടുതൽ ഇറങ്ങിച്ചെല്ലാൻ ശ്രമിച്ചിരിക്കുന്നത്. ഇല്ലായ്മകൾക്കിടയിലും മജീദിന് ഇഷ്ടം ഫുട്ബോളിനോടാണ്. അതാണ് മറ്റു പണിക്കൊന്നും പോകാതെ മജീദ് ഫുട്ബോളിന് ചുറ്റും കിടന്ന് വട്ടംകറങ്ങുന്നത്.



സാമുവലിന് പരിക്കേറ്റ് കിടപ്പാകുന്നതോടെയാണ് ചിത്രം അല്പം സീരിയസ് മൂഡിലേക്ക് കടക്കുന്നത്. വിദേശ രാജ്യത്തു നിന്നും ഒരു താരത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നാലുള്ള നൂലാമാലകളെല്ലാം തന്നെ സംവിധായകൻ ചിത്രത്തിൽ തുറന്നുകാട്ടുന്നുണ്ട്. മജീദിന്‍റെ വീട്ടിലേക്ക് സുഡാനി വിശ്രമിക്കാനെത്തുന്നതോടെ ചിത്രത്തിൽ സ്ത്രീകഥാപാത്രങ്ങൾക്ക് അല്പം കൂടി പ്രാധാന്യം കിട്ടിത്തുടങ്ങും. സുഡാനിയെ പരിചരിക്കുന്ന നാട്ടിൻപുറത്തുകാരി ഉമ്മ ഏവരുടെയും മനസ് നിറയ്ക്കും. വാത്സല്യം നിറഞ്ഞൊഴുകുന്ന ഉമ്മയുടെ മുഖത്ത് പരാതികളുടെ ഭാവങ്ങളും നല്ലവണ്ണം വഴങ്ങുന്നുണ്ട്.

പുതുമുഖങ്ങളും പിന്നെ ചില സിനിമകളിൽ തലകാണിച്ചിട്ടുള്ളവരും ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മജീദും നൈജീരിയക്കാരൻ സാമുവലും (സുഡാനി) തമ്മിൽ ഭാഷ മറന്നുള്ള സൗഹൃദം ഉടലെടുക്കുന്നത് കാണാൻ നല്ല രസമാണ്. മംഗ്ലീഷും ഇംഗ്ലീഷും പിന്നെ മലയാളവുമെല്ലാം കയറിയും ഇറങ്ങിയും പോകുന്ന സംഭാഷണങ്ങൾ രസകരമായി ഓരോരുത്തരും കൈകാര്യം ചെയ്തിട്ടുണ്ട്.



ആദ്യ പകുതിയിൽ നർമത്തിന് കൃത്യമായ സ്ഥാനം നൽകാൻ സംവിധായകൻ മറന്നിട്ടില്ല. വലിയ ഒച്ചപ്പാടോ ബഹളങ്ങളോ ഒന്നും ഇല്ലാതെയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. അല്ലേലും സിനിമാറ്റിക്കല്ലാത്ത നാട്ടിൻപുറങ്ങളിൽ അത്രവലിയ ബഹളങ്ങളൊന്നും കാണില്ലല്ലോ. ഇതൊക്കെ മനസിലാക്കി നാട്ടിൻപുറത്തിന്‍റെ നിഷ്കളങ്കതയും കളിക്കളത്തിലെ ആവേശവുമെല്ലാം ഒട്ടും ചോരാതെ ഛായാഗ്രാഹകൻ ഷൈജു ഖാലിദിന്‍റെ കാമറയിൽ പതിഞ്ഞിട്ടുണ്ട്.



സുഡാനിയുടെയും മജീദിന്‍റെയും ജീവിത ക്ലേശങ്ങൾ വലിച്ചുനീട്ടലുകളില്ലാതെ കാട്ടിത്തരുന്നിടത്താണ് ഇതൊരു സംവിധായകന്‍റെ സിനിമയായി മാറുന്നത്. എത്ര കൈയടക്കത്തോടെയാണ് ഭാഷ മറന്നുള്ള രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ക്ലീഷേകളെ പരമാവധി ഒഴിച്ചുനിർത്തി ചിത്രത്തിൽ പുതുമകൾക്ക് സ്ഥാനം നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. മജീദിന്‍റെ സുഹൃത്തുക്കളാണ് ചിത്രത്തിന്‍റെ മുന്നോട്ടുള്ള ഒഴുക്കിന്‍റെ വേഗം കൂട്ടുന്നത്. അവർ കാട്ടുന്ന വേലത്തരങ്ങളും അവർക്കുള്ള ഫുട്ബോൾ പ്രണയവുമെല്ലാം ചിത്രത്തിന്‍റെ നല്ലൊഴുക്കിന് ഗുണം ചെയ്തിട്ടുണ്ട്.



പശ്ചാത്തലത്തിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്ന സംഗീതം കളിക്കും പിന്നെ ചിരിക്കും കൂടുതൽ ഇണങ്ങിയപ്പോൾ പ്രേക്ഷകർക്ക് കഥയ്ക്കൊപ്പം സഞ്ചരിക്കാൻ വലിയ പ്രയാസമുണ്ടായില്ല. റെക്സ് വിജയനും ഷഹബാസ് അമനും ചേർന്നാണ് ചിത്രത്തിന്‍റെ സംഗീതം വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. സുഡാനിയുടെ ജീവിതവും മജീദിന്‍റെ ജീവിതവും തെളിഞ്ഞു വരുന്നതിനിടയിൽ കളിക്കളം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. കളത്തിനു പുറത്തെ ആവേശവും കൈയാങ്കളിയുമെല്ലാം ജീവിതത്തിലെ കഷ്ടപ്പാടുകളെ സൂചിപ്പിക്കും വിധമാണ് ചിത്രത്തിൽ ഇണക്കി ചേർത്തിരിക്കുന്നത്.



സുഡാനിയെ നാട്ടിലേക്ക് തിരിച്ചു വിടാനുള്ള പങ്കപ്പാടാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക. ഏച്ചുകെട്ടലുകളും നാടകീയതയും കലരാതെ പ്രേക്ഷകരുടെ മനസിലേക്ക് ഓരോ രംഗങ്ങളെയും കയറ്റിവിടാൻ നവാഗതനായ സക്കറിയക്ക് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. താരപ്പകിട്ടില്ലാത്ത പ്രകടന മേന്മയുള്ള ഇത്തരം ചിത്രങ്ങളാണ് മലയാള സിനിമയുടെ നിലനിൽപ്പിന് ഗുണം ചെയ്യുക. ഇത്തരം ചിത്രങ്ങളെ ടോറന്‍റിൽ ഇറങ്ങുന്പോൾ മാത്രം പുകഴ്ത്തുന്ന പ്രേക്ഷക മനസ്ഥിതിക്ക് മാറ്റമുണ്ടായാൽ സുഡാനിയെ കാണാനും തീയറ്ററുകളിൽ ആൾത്തിരക്കുണ്ടാവും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.