തിരുട്ടുപയലേ- 2 ഒട്ടും ഉഷാറല്ല..!
Saturday, December 2, 2017 12:31 PM IST
"തിരുട്ടുപയലേ' 2006-ൽ റിലീസായപ്പോൾ കാലഘട്ടത്തിന് അനുസരിച്ചുള്ള ബ്ലാക്ക് മെയ്‌ലിംഗ് രീതികൾ ചിത്രം കാട്ടിത്തന്നു. കള്ളത്തരങ്ങൾ, അതിപ്പോൾ എല്ലായിടത്തും ഉണ്ടാകാമെന്നുള്ള ചിന്താഗതി കൂടി ആ ചിത്രം പറയാതെ പറഞ്ഞുപോകുന്നുണ്ട്. പത്ത് വർഷങ്ങൾക്കിപ്പുറം സംവിധായകൻ സുശി ഗണേശൻ "തിരുട്ടുപയലേ-2' എന്ന ചിത്രം പ്രേക്ഷക സമക്ഷം എത്തിക്കുന്പോൾ നേരത്തെ പറഞ്ഞ ചിന്താഗതിയെ ഒന്നും കൂടി ഉൗട്ടി ഉറപ്പിക്കുകയാണ്. ബ്ലാക്ക് മെയ്‌ലിംഗിന്‍റെ ന്യൂജൻ ട്രിക്കുകൾ കാട്ടിത്തരുന്നതു വഴി നുണകളുടെ പുത്തൻ വഴിത്തിരിവുകൾ കൂടി സംവിധായകൻ പരിചയപ്പെടുത്തുന്നുണ്ട്. ഒപ്പം കളളത്തരങ്ങൾ ലോകത്തിൽ സർവസഹജമായി നടക്കുന്ന ഒന്നാണെന്നു കൂടി പറയാൻ ശ്രമിക്കുന്നു.



അടച്ചുറപ്പുള്ള തിരക്കഥ ഉണ്ടാക്കിയെടുക്കാതെ പ്രേക്ഷകരെ സോഷ്യൽ മീഡിയയിലെ ചതിക്കുഴികളിലേക്ക് വലിച്ചിടാനാണ് സംവിധായകൻ ചിത്രത്തിൽ ശ്രമിച്ചിരിക്കുന്നത്. കേട്ടും കണ്ടും പഴകിയ കഥകളെ കളർഫുള്ളായി ചിത്രീകരിക്കാനൊക്കെ സംവിധായകൻ കഴിഞ്ഞിട്ടുണ്ട്. സെൽവം എന്ന പോലീസ് ഓഫീസറായാണ് ബോബി സിംഹ ചിത്രത്തിലെത്തുന്നത്. പലവട്ടം കണ്ടു പരിചയിച്ച ഫോണ്‍ ടാപ്പിംഗ് പരിപാടി തന്നെയാണ് ഈ പോലീസ് ഓഫീസറുടെ പ്രധാന തൊഴിൽ. അതുവഴി പല ഉന്നതരുടെയും പണം തട്ടിയെടുത്ത് നായകൻ സന്പന്നനാകാൻ ശ്രമിക്കുന്നു. പക്ഷേ, ഫോണ്‍ ടാപ്പിംഗ് പരിപാടി ആദ്യ പകുതിയിൽ അതിരു കടന്നപ്പോൾ ചിത്രം വലിഞ്ഞിഴഞ്ഞ് ഒരു പരുവത്തിലായി.



രംഗങ്ങളായ രംഗങ്ങളത്രയും ഫോണ്‍ സംഭാഷണങ്ങൾ മാത്രം. ഇത്തരം സംഭാഷണങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഒരാൾക്ക് എല്ലാവരേയും സംശയം തോന്നുക സ്വഭാവികം മാത്രം. അത് ഭാര്യയിലേക്കും കൂട്ടുകാരിലേക്കും നീങ്ങുന്നിടത്താണ് ചിത്രം പതിയെ ചൂടുപിടിച്ച് വരുന്നത്. സെൽവത്തിന്‍റെ സുന്ദരിയായ ഭാര്യയായി ചിത്രത്തിലെത്തുന്നത് അമല പോളാണ്. ലോകത്തുള്ളവരെല്ലാം പുറമേ നടിക്കുകയും അകമേ പൈങ്കിളിയുമാണെന്ന് കാണിക്കാനായി നിരവധി രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരം രംഗങ്ങൾ നിരന്തരം കാണിക്കുക വഴി പ്രേക്ഷകരെ കൂടി അത്തരത്തിലൊരു ലോകത്തേക്ക് കൊണ്ടുപോകാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.



ചുമ്മാ അങ്ങു പോയാൽ പോരല്ലോ, ഒരു വില്ലനെ കൃത്യമായി ചിത്രത്തിലിറക്കണ്ടേ..‍? ആ ജോലി ഭംഗിയായി തന്നെ സംവിധായകൻ ചെയ്തിട്ടുണ്ട്. വില്ലൻ ചിത്രത്തിൽ പ്രവേശിക്കുന്നതോടു കൂടി അതുവരെ സീരിയസ് മൂഡിൽ ഓടിക്കൊണ്ടിരുന്ന ചിത്രം ആക്ഷൻ മൂഡിലേക്ക് വഴിമാറും. വില്ലന്‍റെ വരവും ചെയ്തികളും തന്നെയാണ് ചിത്രത്തെ ഒരു ത്രില്ലിംഗ് മൂഡിലേക്ക് കടത്തുന്നത്. ആദ്യ പകുതിയുടെ ഒടുവിൽ മികച്ചൊരു ട്വിസ്റ്റൊരുക്കി പ്രേക്ഷകരെ പിടിച്ചിരുത്താനും ശ്രമിച്ചിട്ടുണ്ട്. കുരുത്തക്കേടുകൾ കാട്ടുന്നതും, അത് മറച്ച് പിടിക്കുന്നതും, അതെല്ലാം മറനീക്കി പുറത്തു വരുന്പോഴുമെല്ലാമുള്ള ഭാവങ്ങൾ ബോബി സിംഹ നന്നായി പകർന്നാടിയിട്ടുണ്ട്.




രണ്ടാം പകുതിയിൽ എന്തോ വലിയ സംഗതികളൊക്കെ ചെയ്യാൻ ആഗ്രഹം ഉണ്ടായിട്ടും പതിവ് സംഗതികളൊക്കെ തന്നെയിട്ട് ഗിമ്മിക്ക് കാട്ടാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. നായകനേക്കാൾ വില്ലന് പ്രാധാന്യം നൽകി നായകന്‍റെ നിസഹായാവസ്ഥകളെ തുറന്നുകാട്ടാനുള്ള ശ്രമവും കാണാൻ സാധിക്കും. വിദ്യാസാഗർ ഒരുക്കിയ പാട്ടുകൾ ഒരു വഴിയേ കയറിയിറങ്ങിപ്പോകുന്നുണ്ടെങ്കിലും ചിത്രത്തോട് ചേർന്നുനിൽക്കാൻ എന്തോ വിമുഖത കാട്ടുന്ന പോലെ തോന്നി. രണ്ടാം പകുതിയിലെ കാട്ടിക്കൂട്ടൽ ചിത്രത്തെ നല്ലവണ്ണം പിന്നോട്ടടിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ത്രില്ലൊക്കെ ഏതോ വഴിയെ മടങ്ങിപ്പോയ പോലെ. ട്വിസ്റ്റുകൾ തിരുകിക്കയറ്റി ക്ലൈമാക്സ് ഉഷാറാക്കാനുള്ള ശ്രമമൊക്കെ അന്പേ പാളിപ്പോയതോടെ ചിത്രം കൈവിട്ടു പോയി. അമല പോളിനെ ഗ്ലാമർ പരിവേഷത്തിനായി മാത്രമല്ല ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളതെന്നുള്ളതാണ് ആകെയുള്ള ആശ്വാസം.

(സാങ്കേതിക വിദ്യയെ അമിതമായി ഉപയോഗിച്ച് സംവിധായകൻ സ്വയം കുഴിയിൽ ചാടി.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.