ബോറടിപ്പിക്കുന്ന രണ്ടാം രൂപം
Friday, August 10, 2018 5:15 PM IST
മടുപ്പിക്കുന്നതിന് ഒരു പരിധിയില്ലേ... ഇടയ്ക്കൊക്കെ ഇടിയും കലാശവും ഉള്ളത് കാരണം ഉറങ്ങാനും പറ്റില്ല. എന്നാൽ ഇടി കാണുന്പോൾ രോമാഞ്ചം വരുമോ അതുമില്ല. എന്തിനാണോ എന്തോ... ഇങ്ങനെ ഒരു ഡബിൾ പരീക്ഷണം കമൽഹാസൻ നടത്തിയത്.

2013-ൽ വിശ്വരൂപവുമായിട്ടാണ് കമൽഹാസൻ ആദ്യം എത്തിയത്. ഭീകരരുടെ പരിശീലനവും പിന്നെ "വിസ്' എന്ന റോ ഏജന്‍റിന്‍റെ സാഹസികതയുമെല്ലാം ഒഴുക്കൻമട്ടിൽ പറഞ്ഞുപോയ കഥ അഡാറ് മടുപ്പിക്കലാണ് സമ്മാനിച്ചത്. ഇപ്പോഴിതാ, അതിന്‍റെ രണ്ടാംഭാഗം അതിനേക്കാളേറെ വെറുപ്പിക്കലുമായി തീയറ്ററിൽ ഇടംപിടിച്ചിട്ടുണ്ട്.

ഉലകനായകൻ തന്നെക്കൊണ്ട് ആവുംവിധം ചിത്രത്തിന്‍റെ സമസ്ത മേഖലകളിലും കൈവച്ചിട്ടുണ്ട്. സംവിധാനം, കഥ, തിരക്കഥ, സംഭാഷണം, നിർമാണം പിന്നെ അഭിനയം ഇത്യാദി മേഖലകളിലെ തന്‍റെ വൈഭവം പ്രകടിപ്പിക്കാനുള്ള അവസരം കക്ഷി നന്നേ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഒന്നിലും അങ്ങോട്ട് ശോഭിക്കാൻ പറ്റിയില്ലായെന്ന് മാത്രം.

ആദ്യഭാഗത്ത് പൂരിപ്പിക്കാതെ പോയ കാര്യങ്ങൾ രണ്ടാം വരവിൽ കൃത്യമായി യോജിപ്പിക്കാൻ കമലിന് കഴിഞ്ഞിട്ടുണ്ട്. അതൊന്നും പക്ഷേ, പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിനല്ല ചിത്രീകരിച്ചിരിക്കുന്നതെന്നു മാത്രം.



സ്വന്തം പാർട്ടിയുടെ പരസ്യം

"മക്കൾ നീതി മയ്യം' എന്ന തന്‍റെ പാർട്ടിയുടെ പരസ്യം ചിത്രം തുടങ്ങും മുന്പേ കാട്ടി മാർക്കറ്റിംഗിൽ താൻ മോശക്കാരനല്ലെന്ന് കമൽഹാസൻ തെളിയിച്ചു. ഒന്നാം ഭാഗത്തിന്‍റെ തുടർച്ചയെന്നോണം തീവ്രവാദികളുടെ ആക്രമണത്തിൽ മരിച്ച ഡോക്കിൻസിന്‍റെ മൃതശരീരവുമായി ലണ്ടനിലേക്ക് പോകുന്ന വിസാമിനെയും (കമൽഹാസൻ) കൂട്ടരെയും കാട്ടികൊണ്ടാണ് ചിത്രം തുടങ്ങുന്നത്. അഷ്മിത (ആൻഡ്രിയ) ആരെന്നുള്ള ചോദ്യത്തിനാണ് ചിത്രം ആദ്യം ഉത്തരം നൽകുന്നത്. ഫ്ലാഷ് ബാക്കിലേക്ക് ഉൗളിയിട്ട് പോയി പഴയകാല ഓർമകളെ തട്ടിയുണർത്തി തിരിച്ചെത്തിയപ്പോഴേക്കും വിമാനം ലണ്ടനിൽ പറന്നിറങ്ങി. പിന്നീടങ്ങോട്ട് തീവ്രവാദികളുടെ മിന്നലാക്രമണങ്ങളാണ് കാണാൻ സാധിക്കുക.



അടങ്ങാത്ത പ്രതികാരം

പ്രതികാര കഥയുമായാണ് വിശ്വരൂപം-2 എത്തിയിരിക്കുന്നത്. വിസാമും കൂട്ടരും എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ആക്രമണം അഴിച്ചുവിടുന്ന തീവ്രവാദികളെ ചിത്രത്തിൽ കാണാനാവും. ആക്ഷൻ രംഗങ്ങൾ തരക്കേടില്ലെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ പാകത്തിനുള്ള പവറൊന്നും ഇല്ലാതെപോയി. ലണ്ടനിലെ സാഹസങ്ങൾക്കിടയിലും ഫ്ലാഷ് ബാക്കുകൾ കൃത്യമായി ചിത്രത്തിൽ സ്ഥാനം പിടിക്കുന്നുണ്ട്.

വിസാം ആരായിരുന്നുവെന്നുള്ള രഹസ്യം ഇതിനിടയിൽ താനെ അഴിഞ്ഞുവീഴുന്നതോടെ കഥാനായികയ്ക്ക് വിസാമിനോട് സ്നേഹം കൂടിത്തുടങ്ങും. ലണ്ടനിൽ ചില രക്ഷാപ്രവർത്തനങ്ങൾ കൂടി നടത്തിയാണ് വിസാമും കൂട്ടരും മടങ്ങുന്നത്. അത് എന്തൊക്കെയാണെന്ന് ചിത്രം കണ്ടുതന്നെ അറിയുക. ഇതിനിടയിൽ കൃത്രിമത്വം കലർന്ന അഭിനയപ്രകടനം കൊണ്ട് ആൻഡ്രിയ നന്നായി പ്രേക്ഷകരെ വെറുപ്പിക്കുന്നുമുണ്ട്.

സെന്‍റിമെൻസ് രംഗങ്ങൾ അധികപ്പറ്റായി

ത്രില്ലടിപ്പിക്കണം എന്നുണ്ടായിരുന്നു, എന്നാൽ പാളിപ്പോയി. ആക്ഷൻ രംഗങ്ങളിൽ പുതുമ കൊണ്ടുവരാൻ ശ്രമിച്ചു. അവിടെയും പാളി. എന്നാൽ പിന്നെ അവതരണത്തിൽ ഒരു ഹോളിവുഡ് ടച്ചിരിക്കട്ടെയെന്ന് കരുതി ചെയ്ത കാര്യങ്ങളോ, നന്നേ അവതാളത്തിലുമായി. എല്ലാം കഴിഞ്ഞ് അവസാനമാണ് സെന്‍റിമെൻസിൽ പിടിച്ചൊരു കളി.

ഹോ, എന്‍റെമ്മോ...! നായിക പൂജ കുമാറിന്‍റെ പ്രകടനം കാണുന്പോൾ കരഞ്ഞുപോകും. എന്തൊരു വെറുപ്പിക്കലാണെന്‍റെ പൊന്നേ. രണ്ടാം പകുതിയിൽ വിസാമും കൂട്ടരും ഇന്ത്യയിലേക്ക് എത്തിയതോടെ റൊമാൻസും സംഗതിയുമെല്ലാം ചിത്രത്തിൽ കയറിക്കൂടും. ഉലകനായകന് റൊമാൻസില്ലാതെ പറ്റില്ലല്ലോ.

ഒമർ ഖുറേഷി (രാഹുൽ ബോസ്) ചിത്രത്തിന്‍റെ രണ്ടാം പകുതിയിലാണ് മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്. വില്ലന്‍റെ പ്രതികാരം കൂടുതൽ കടുക്കുന്നതും വിസാം ഇന്ത്യയിലെത്തിയ ശേഷമാണ്.



പതിവ് തട്ടിക്കൊണ്ടുപോകൽ

നായകന്‍റെ വേണ്ടപ്പെട്ടവരെ വില്ലൻ തട്ടിക്കൊണ്ടു പോകുന്ന പതിവ് വിശ്വരൂപം രണ്ടാം ഭാഗത്തിലും ആവർത്തിക്കുന്നുണ്ട്. ഈ പതിവൊക്കെ ഒന്നു മാറ്റിപ്പിടിച്ചാൽ തന്നെ ബോറടി കുറച്ചു കുറഞ്ഞു കിട്ടിയേനെ. അതിസാഹസികമായ നായകന്‍റെ രക്ഷപ്പെടലും സംഗതികളുമെല്ലാമാണ് രണ്ടാം പകുതിയിൽ നിറഞ്ഞുനിൽക്കുന്നത്. കമൽഹാസന്‍റെ വീരപരിവേഷം എന്തോ, വേണ്ടത്ര എറിക്കാതെ വന്നതോടെ ചിത്രത്തിന്‍റെ ബാലൻസിംഗ് താനേ തെറ്റി.

നോണ്‍ലീനിയർ രീതിയിലുള്ള കഥയുടെ പോക്ക് പ്രേക്ഷകരെ മടുപ്പിന്‍റെ ലോകത്തേക്കാണ് കയറ്റിക്കൊണ്ടു പോകുന്നത്. കഥയൊക്കെ കൊള്ളാമായിരുന്നു പക്ഷേ, അത് ആവിഷ്കരിച്ച രീതി ഒട്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ആയിരുന്നില്ല എന്നതാണ് പ്രധാന പോരായ്മ. നടന വിസ്മയം തീർക്കുന്ന ഉലകനായകൻ സംവിധാനത്തിൽ സന്പൂർണ തോൽവിയാണെന്ന് കാട്ടിത്തരുന്ന ചിത്രമാണ് വിശ്വരൂപം-2.

(കഷ്ടമായിപ്പോയി, ഈ കാട്ടിക്കൂട്ടലുകൾ)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.