Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ഞാൻ "ഇൻഡ്യൻ'; "കളി'യിൽ അന്ധകാരം അനീഷ്!
Thursday, February 8, 2018 12:22 PM IST
“പപ്പയിട്ട പേരാണ് "ഇൻഡ്യൻ'. കെ. ബാലചന്ദർ എന്ന തമിഴ് ഡയറക്ടറുടെ വലിയ ഫാനാണു പപ്പ. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ "നീ തമിഴനാ എന്നു ചോദിക്കുന്പോൾ ‘അല്ല, ഞാൻ തമിഴ് പേശും ഇന്ത്യൻ’ എന്ന ഡയലോഗുണ്ട്. പപ്പയുടെ ഫേവറിറ്റ് ഡയലോഗാണത്. ശങ്കർ സംവിധാനം ചെയ്ത ‘ഇന്ത്യൻ’ എന്ന സിനിമയിറങ്ങി തൊട്ടടുത്ത വർഷമാണു ഞാൻ ജനിക്കുന്നത്. അതൊക്കെയാണ് ഇൻഡ്യൻ എന്നു പേരിനു പിന്നിൽ.... തിരക്കഥാകൃത്ത് ബാബു പള്ളാശേരിയുടെ മകനും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നജീംകോയ സംവിധാനം ചെയ്ത കളിയിൽ അന്ധകാരം അനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച യുവനടനുമായ ഇൻഡ്യന്റെ വിശേഷങ്ങളിലേക്ക്...
സിനിമയിലേക്കുള്ള വഴി...?
അച്ഛൻ ബാബു പള്ളാശേരി മാന്ത്രികം, അർജുനൻപിള്ളയും അഞ്ചു മക്കളും, ബഡാദോസ്ത് തുടങ്ങി ധാരാളം സിനിമകൾ എഴുതിയിട്ടുണ്ട്. പപ്പയുടെ സഹോദരൻ ജെ. പള്ളാശേരിയും സ്ക്രിപ്റ്റ് റൈറ്ററാണ്. വാത്സല്യം ഉൾപ്പെടെ രണ്ടു സീരിയലുകളിൽ അഭിനയിച്ചു കഴിഞ്ഞാണ് ഞാൻ ബഡാദോസ്തിൽ ചെറിയ വേഷം ചെയ്തു സിനിമയിലേക്കു വന്നത്. അതിനുശേഷം പട്ടണത്തിൽ ഭൂതം എന്ന സിനിമയിലും ചെറിയ വേഷം. പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് പ്രൊഡക്ഷൻ കണ്‍ട്രോളൻ ബെന്നി കട്ടപ്പന വഴി ആഷിക് അബുവിന്റെ ഇടുക്കി ഗോൾഡിലേക്കു വരുന്നത്. മ്ലേച്ഛൻ രവി എന്നാണ് ആ കാരക്ടറിന്റെ പേര്. മലയാള സിനിമയിലേക്കു നല്ല ഒരു എൻട്രി തന്നത് ആ സിനിമയാണ്. അതിനുശേഷം നല്ല ഒരു വേഷം കിട്ടിയത് ജയസൂര്യ-ബോബൻ സാമുവൽ ടീമിന്റെ ഹാപ്പി ജേണിയിലാണ്. പ്രാഞ്ചി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഫസ്റ്റ് ഹാഫിൽ ജയേട്ടനൊപ്പമുള്ള കാരക്ടർ. തുടർന്നു സാരഥി, കമൽ സാറിന്റെ ഉട്ടോപ്യയിലെ രാജാവ്, അനുരാഗകരിക്കിൻവെള്ളം തുടങ്ങിയ പടങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ. മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന സിനിമയിൽ ഒരു സീനുള്ള ചെറിയ ഒരു വേഷം. ഹാപ്പി ജേണിക്കു ശേഷം വീണ്ടും നല്ല വേഷം കിട്ടിയത് ലാൽ നിർമിച്ച് ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഹണീബീ 2.5ൽ. ഹണിബീ 2 ൽ ശ്രീനിവാസന്റെ ചെറുപ്പമാണു ചെയ്തത്. ഹണിബീ 2.5ൽ മധു എന്നു പേരുള്ള പ്രധാന വില്ലൻ കാരക്ടർ. ജെ. പള്ളാശേരിയാണ് അതിന്റെ തിരക്കഥ, സംഭാഷണം എഴുതിയത്. കഴിഞ്ഞ വർഷം എനിക്കു കിട്ടിയ ഏറ്റവും നല്ല വേഷം അതായിരുന്നു.
വ്യത്യസ്തമായ പേര് നല്കിയ അനുഭവങ്ങൾ...?
സ്കൂളിൽ ഹാജർ വിളിക്കുന്പോൾ ടീച്ചേഴ്സ് ഇന്തിരൻ എന്നൊക്കെ വായിച്ചിരുന്നു. പിന്നീടു ചോദിക്കുന്പോൾ കൃത്യമായ പേരു പറഞ്ഞുകൊടുക്കും. ഇൻഡ്യൻ എന്ന പേര് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും പരിചിതമാണ്. ഇൻഡസ്ട്രിയിലെ സുഹൃത്തുക്കൾ എന്നെ ഇൻഡി എന്നു വിളിക്കും. ഇൻഡ്യൻ എന്ന പേര് എന്റെ ലൈഫിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ്. പട്ടണത്തിൽ ഭൂതത്തിൽ അഭിനയിക്കുന്പോൾ മമ്മൂക്ക പേരുകേട്ടിട്ട് തോളിൽ തട്ടി ‘കൊള്ളാം, ഈ പേരു നിന്നെ ഉന്നതങ്ങളിലെത്തിക്കും’ എന്നു പറഞ്ഞിരുന്നു. എനിക്ക് ഏറെ സന്തോഷം തോന്നിയ നിമിഷമാണത്.
കളിയിലേക്ക് എത്തിയത്...?
കളിയിലേക്ക് സംവിധായകൻ നജീം കോയ നേരിട്ടു വിളിക്കുകയായിരുന്നു. അപൂർവരാഗം, ഫ്രൈഡേ, ലുക്കാ ചുപ്പി തുടങ്ങിയ സിനിമകൾക്ക് എഴുതിയിട്ടുള്ള നജീം കോയ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണു കളി. കളിയുടെ കഥയും സംവിധാനവും നജീം ഇക്കയാണ് ചെയ്തിരിക്കുന്നത്. നജീം ഇക്കയും അറൂസ് ഇർഫാനും ചേർന്നാണു തിരക്കഥയൊരുക്കിയത്.
എന്താണ് കളി...?
ത്രില്ലർ മൂവിയാണ് കളി. എന്നാൽ, ആറു സുഹൃത്തുക്കളുടെ സൗഹൃദവും അതിൽ രണ്ടു കഥാപാത്രങ്ങളുടെ പ്രണയവുമെല്ലാം ഇതിൽ പറയുന്നുണ്ട്. ഫസ്റ്റ് ഹാഫിൽ പാട്ട്, ഡാൻസ്, പ്രേമം, പ്രണയം, സൗഹൃദം, തമാശകൾ എന്നിവയൊക്കെയായി മുന്നേറുന്ന സിനിമ എന്റെ കാരക്ടർ നയിക്കുന്ന ഒരു ട്രാക്കിൽ നിന്നാണു പിന്നീടു വഴിമാറുന്നത്. തുടർന്നു സിനിമ പക്കാ ത്രില്ലറാണ്. അന്ധകാരം അനീഷ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്.
കളിയിൽ പാർകൗർ....?
ആദിയിൽ കണ്ടതുപോലെ പാർകൗർ ഉൾപ്പെടുന്ന ചില ആക്ഷൻ സീക്വൻസുകൾ കളിയിലുമുണ്ട്. ചെയ്സിംഗിനൊപ്പം ചെറിയരീതിയിൽ പാർകൗർ അഭ്യാസങ്ങളും ഇതിലുണ്ട്. ആദിയിൽ പാർകൗർ ചെയ്തിരിക്കുന്ന അതേ ടീം തന്നെയാണ് കളിയിലും ചെയ്തിരിക്കുന്നത്. കോഴിക്കോടുള്ള ബ്രിങ്ക് ഇംപൾസ് എന്ന കന്പനിയിലെ പരിശീലനം നേടിയ ഗ്രൂപ്പാണ് ഞങ്ങളെ പാർകൗർ പരീശീലിപ്പിച്ചത്. കഥയുടെ ടേണിംഗ് പോയിന്റിലും ക്ലൈമാക്സിലുമാണ് ആക്ഷൻ സീക്വൻസുകൾക്കു പ്രാധാന്യമുള്ളത്.
കളിയിലെ മുഖ്യഅഭിനേതാക്കൾ..?
മെയിൻ ഹീറോസ് ആയി വരുന്ന ഞാനുൾപ്പെടെ ആറുപേരിൽ നാലുപേർ മുന്‍പു സിനിമ ചെയ്തിട്ടുള്ളവരാണ്. ഷെബിൻ ബെൻസണ്‍, അനിൽ കെ. റെജി എന്നിവർ എനിക്കൊപ്പം ഇടുക്കി ഗോൾഡിൽ തന്നെ വന്നവരാണ്. കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ ചെറുപ്പം ചെയ്ത ഷാലു റഹീം (ജാലിയൻ വാലാബാഗ്, മറഡോണ എന്നീ പടങ്ങളിൽ മെയിൻ കാരക്ടറാണ് ഷാലു റഹീം), ഡി ഫോർ ഡാൻസ് വിന്നർ സുഹെയ്ദ് കുക്കു, സിറാജ് എന്നിവരാണ് മറ്റു മൂന്നുപേർ. ടിനി ടോം, ജോജു ജോർജ്, ഷമ്മി തിലകൻ, ബാബുരാജ്, ബൈജു എഴുപുന്ന, വി.കെ.ബൈജു, പ്രശാന്ത്, ബാലാജി, രാജേഷ് ഹെബ്ബാർ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന സീനിയർ താരങ്ങൾ. സെക്കൻഡ് ഹാഫ് അവരും ഫസ്റ്റ് ഹാഫ് ഞങ്ങളും എന്ന രീതിയിലാണ് കഥയുടെ സഞ്ചാരം.
കളിയിലെ നായികമാർ....?
രണ്ടു നായികമാരുണ്ട്. രണ്ടുപേരും പുതുമുഖങ്ങളാണ്. ഐശ്വര്യ സുരേഷും വിദ്യ വിജയും. സണ്‍ഡേ ഹോളിഡേ എന്ന സിനിമയിൽ വിദ്യ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യയുടെ ആദ്യചിത്രമാണ്. ഇരുവരും ഓഡിഷനിലൂടെ വന്നവരാണ്. ഷാലുവിന്റെയും ഷെബിന്റെയും കഥാപാത്രങ്ങൾക്കു മാത്രമാണ് പെയർ വരുന്നത്. കഥയുടെ ഉള്ളിലേക്കു പോയിക്കഴിഞ്ഞാണ് ഷെബിന്റെ പ്രണയത്തിന്റെ ട്രാക്ക് വരുന്നത്. സിറാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ സഹോദരിയായിട്ടാണ് വിദ്യയുടെ കഥാപാത്രം വരുന്നത്. സുഹൃത്തിന്റെ പെങ്ങളെത്തന്നെയാണ് ഒരു നായകൻ പ്രേമിക്കുന്നത്. സൗഹൃദത്തിന്റെ ഉള്ളിൽത്തന്നെയുള്ള ഒരു പ്രേമമാണത്.
മറ്റു ത്രില്ലറുകളിൽ നിന്നു കളിയെ വ്യത്യസ്തമാക്കുന്നത്..?
ഓഗസ്റ്റ് സിനിമാസ് പോലെ ഒരു വലിയ ബാനർ ആദ്യമായി വലിയ താരങ്ങളില്ലാതെ ബിഗ്ബജറ്റ് സിനിമ ചെയ്തിരിക്കുന്നു എന്നതാണ് കളിയുടെ ഏറ്റവും വലിയ പ്രത്യേകത. അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ ഈ സിനിമയ്ക്കകത്ത് എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടാകുമല്ലോ. അതു പ്രേക്ഷകർ കാണട്ടെ. കളി കളിയല്ല, കളി കാര്യമാണ് എന്ന രീതിയിലാണ് ഈ സിനിമ പറയുന്നത്. ഈ സിനിമയുടെ സബ്ജക്ട് തന്നെയാണ് ഈ സിനിമയുടെ സ്പെഷാലിറ്റി. ഇതുവരെ മലയാളത്തിൽ എഴുതിവരാത്ത രീതിയിലുള്ള ഒരു സബ്ജക്ടും ഫ്രഷ് മേക്കിംഗ് പാറ്റേണുമാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. കഥയാണ് കളിയുടെ സമാനതകളില്ലാത്ത പ്രത്യേകത. പക്ഷേ, പുതുമുഖങ്ങളുടെ സിനിമ ആയതുകൊണ്ട് ഇതൊരു ചെറിയ ബജറ്റ് മൂവിയല്ല. ഒരു പ്രത്യേക ജോണർ എന്നു പറയാനാവില്ല. കമേഴ്സ്യൽ എലമെന്റും ക്ലാസ് എലമെന്റുമുണ്ട് ഈ സിനിമയിൽ. എന്നാലും ആകെക്കൂടി നോക്കിയാൽ പക്കാ ത്രില്ലറാണു കളി.
കളിക്കു പിന്നിൽ...?
സിനിമകൾക്ക് എഴുതിയിട്ടുണ്ടെങ്കിലും സംവിധായകൻ എന്ന രീതിയിൽ നജീമിക്കയും പുതുമുഖമാണ്. ജോ ആൻഡ് ദ ബോയ് എഡിറ്റർ റഹ്മാൻ മുഹമ്മദ് അലിയാണ് എഡിറ്റർ. ടീം ഫൈവ് എന്ന സിനിമയ്ക്കു കാമറ ചെയ്ത സജിത് പുരുഷനാണ് ഇതിൽ കാമറ ചെയ്തത്. ഇടുക്കി ഗോൾഡിൽ സജിത്തേട്ടൻ ഷൈജു ഖാലിദിന്റെ സെക്കൻഡ് യൂണിറ്റ് കാമറാമാൻ ആയിരുന്നു. അങ്ങനെ ഞങ്ങൾക്കു സജിത്തേട്ടനെ നേരത്തേ പരിചയമുണ്ട്. ആർട്ടിസ്റ്റുകളിൽ സീനിയർ ആക്ടേഴ്സിനെ മാറ്റിനിർത്തിയാൽ എല്ലാവരും പുതുമുഖങ്ങളാണ്. ഞങ്ങളെപ്പോലെ കുറച്ചുപേർ ചെറിയ ചില സിനിമകൾ ചെയ്തുവന്നവരാണ്. ശബ്ദസംവിധാനം രംഗനാഥ് രവി.ശബ്ദ മിശ്രണം അജിത് എ. ജോർജ്. വസ്ത്രാലങ്കാരം അലീഷ അഗസ്റ്റിൻ. ചമയം മനോജ് അങ്കമാലി. കലാസംവിധാനം സുഭാഷ് കരുൺ.
കളിയിലെ പാട്ടുകൾ....?
രണ്ടു പാട്ടുകളുണ്ട് സിനിമയിൽ. രണ്ടു കഥാപാത്രങ്ങളുടെ പ്രണയം കാണിക്കുന്ന ഒരു പാട്ടും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് കാണിക്കുന്ന ഒരു കളർഫുൾ സോങ്ങും. സംഗീതസംവിധാനം രാഹുൽരാജ്. പി. എസ്. റഫീക്കും മനു മഞ്ജിത്തുമാണ് പാട്ടുകൾ എഴുതിയത്.
സംവിധായകന്റെ പിന്തുണ ..?
ധാരാളം ഹിറ്റ് സിനിമകൾ ചെയ്ത ഒരു റൈറ്ററാണ് എന്ന മട്ടിലുള്ള പെരുമാറ്റമായിരുന്നില്ല നജിം ഇക്കയുടേത്. ഏറെ സൗഹൃദത്തോടെ സ്വന്തം ഇക്ക എന്ന പോലെയാണു നിന്നത്. എപ്പോഴും ഒരുമിച്ചിരുന്ന് സ്ക്രിപ്റ്റ് ചർച്ച ചെയ്ത് ഒരുമിച്ചു തമാശകൾ പ്ലാൻ ചെയ്ത്... അങ്ങനെയാണ് അഭിനയിച്ചിരുന്നത്. ഞങ്ങൾക്ക് ഏറെ ഫ്രീഡം തന്നിരുന്നു. അതിനാൽ വർക്ക് ചെയ്യാനും ഏറെ കംഫർട്ടബിൾ ആയിരുന്നു. സ്കിപ്റ്റിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. ഇന്നതു ചെയ്താൽ മതി എന്നൊന്നും ഒരിക്കലും പറഞ്ഞിരുന്നില്ല. തീർച്ചയായും അതിൽ ഒരു സൗഹൃദം കാണാനാവും.
കളിയുടെ ടീസർ എറെ ശ്രദ്ധിക്കപ്പെട്ടുവല്ലോ...?
രാത്രിയിൽ ഒളിച്ചുകളിക്കുന്ന ഒരു കൂട്ടം പിള്ളേർ. മുന്നിൽ നിന്ന് എണ്ണുന്നയാൾ തിരിഞ്ഞുനോക്കുന്പോൾ ആരെയും കാണുന്നില്ല. ഡെഡ്ബോഡി വലിച്ചുകൊണ്ടുപൊകുന്ന രണ്ടുപേർ... അങ്ങനെയാണ് ആ ടീസറിലെ ദൃശ്യങ്ങൾ. ആ ഒരു ടീസറിൽ സിനിമയുടെ കഥയുണ്ട്. എറണാകുളത്തെ വിവിധ സ്ഥലങ്ങളിലായിരുന്നു ഫുൾ ഷൂട്ടിംഗ്. കാക്കനാട്ട് കെന്റിന്റെ വില്ലയിലാണ് പടത്തിന്റെ കുറേ ഭാഗം ഷൂട്ട് ചെയ്തിരിക്കുന്നത്.
സിനിമാ ജീവിതത്തിൽ ഗുരു, മെൻഡർ... ?
എന്റെ മെൻഡർ എന്റെ പപ്പ തന്നെയാണ്. ജനിച്ചപ്പോൾ മുതൽ കാണുന്നത് പപ്പയുടെ എഴുത്തും ഡിസ്കഷനുകളും പപ്പ കാണുന്ന സിനിമകളുമാണ്. അതു കണ്ടുതന്നെയാണ് ഞാനും വളർന്നത്. ധാരാളം സംവിധായകർ...ആഷിക് ഏട്ടൻ, ദിലീഷ് പോത്തൻ, നജീം ഇക്ക...ഇവരൊക്കെ എന്റെ മെൻഡർ ആണെന്നു പറയാം. പക്ഷേ, സിനിമ എന്താണെന്നു പഠിപ്പിച്ചു തന്നതു പപ്പ തന്നെയാണ്.
അഭിനയത്തിനൊപ്പം എഴുത്തിലും താത്പര്യമുണ്ടോ....?
അഭിനയത്തേക്കാൾ എനിക്കു കൂടുതൽ താത്പര്യം സംവിധാനവും എഴുത്തുമാണ്. എന്റെ അഭിലാഷം ഡയറക്ടർ ആവുക എന്നതാണ്. സൗബിൻ ചേട്ടനെയൊക്കെപ്പോലെ അഭിനയത്തിലൂടെ വന്നു സ്ഥാനമുറപ്പിച്ചു കഴിഞ്ഞ് ഒരു സിനിമ ചെയ്യുന്നു എന്നു പറഞ്ഞാൽ ആളുകൾക്കു കുറച്ചു പ്രതീക്ഷകളുണ്ടാവും. ആർട്ടിസ്റ്റുകളോടു നേരിട്ടുചെന്നു കഥ പറയാനുള്ള ഫ്രീഡം ഉണ്ടാവും. പ്രൊഡ്യൂസറെ കിട്ടാനും അതു സഹായകമാവും. രണ്ടു സ്ക്രിപ്റ്റുകൾ എഴുതിവച്ചിട്ടുണ്ട്. സമയമാകുന്പോൾ ചെയ്യാമെന്നു വിചാരിക്കുന്നു.
പഠനം..?
ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഇടപ്പള്ളി അൽ അമീനിലാണു പഠിച്ചത്. ഇപ്പോൾ എറണാകുളം മഹാരാജാസ് ഗവ. ലോ കോളജിൽ മൂന്നാം വർഷ വിദ്യാർഥി. സഹപാഠികളെല്ലാം നല്ല സപ്പോർട്ടാണ്. ഷൂട്ടിംഗിനു പോകുന്പോൾ ക്ലാസുകൾ മുടങ്ങുന്നതു കുറച്ചു പ്രശ്നമായിരിക്കുകയാണ്.
സോളോ ഹീറോ... എന്ന ആഗ്രഹം മനസിലുണ്ടോ...?
ഒരിക്കലുമില്ല. എന്നെപ്പോലെ പൊക്കം കുറഞ്ഞു കറുത്ത ഒരു നായകൻ.. അങ്ങനെ ഒരു സിനിമാ വരുമോ? നല്ല വേഷങ്ങൾ വന്നാൽ ചെയ്യും. ശ്രീനിവാസൻ സാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, കലാഭവൻ മണിച്ചേട്ടൻ എന്നിവരൊക്കെ ചെയ്തതുപോലെ നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ സന്തോഷത്തോടെ ചെയ്യും. പക്ഷേ, ഹീറോയാവണം, സ്റ്റാർ ആവണം എന്നൊന്നും മനസിലില്ല. മനസിൽ എപ്പോഴും ഫിലിം മേക്കിംഗ് തന്നെയാണ്.
വീട്ടുവിശേഷങ്ങൾ..?
താമസം ആലുവയിൽ. പപ്പ ബാബു പള്ളാശേരി ചില സ്ക്രിപ്റ്റുകൾ പൂർത്തിയാക്കിയിട്ടുണ്ട്. പടം ചെയ്യാനുള്ള പ്ലാനിംഗിലാണ്. അമ്മ സൂസി വീട്ടമ്മ. ചേട്ടൻ ലെനിൻ മർച്ചന്റ് നേവിയിൽ സെക്കൻഡ് ഓഫീസർ. ചേട്ടന്റെ ഭാര്യ ആര്യ. ചേട്ടൻ ചെറുപ്പത്തിൽ കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഫ്രണ്ട്സിൽ ചക്കച്ചാംപറന്പിൽ ജോയിയുടെ ചെറുപ്പം ചെയ്തതു ചേട്ടനായിരുന്നു. ലോകനാഥൻ ഐഎഎസിൽ മണിയുടെ ചെറുപ്പം അഭിനയിച്ചു. സ്നേഹസാഗരത്തിൽ മുരളിയുടെ മകനായി അഭിനയിച്ചു.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
ചെന്നൈയിൽ പബ്ബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Latest News
ചെന്നൈയിൽ പബ്ബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top