ന്യൂജനറേഷൻ അമ്മവേഷങ്ങളിൽ നീരജ
Sunday, August 20, 2017 12:01 AM IST
ന്യൂജനറേഷൻ താരങ്ങളുടെ അമ്മവേഷങ്ങളിലൂടെ സിനിമയിൽ സജീവമാവുകയാണ് നൃത്താധ്യാപികയും ജ്യോതിഷപണ്ഡിതയുമായ നീരജ രാജേന്ദ്രൻ. കഴിഞ്ഞ സെപ്റ്റംബറിൽ തൃശ്ശിവപേരൂർ ക്ലിപ്തത്തിലൂടെ സിനിമയിലെത്തിയ നീരജ ഇതിനോടകം ആസിഫ് അലി, ദുൽഖർ, ടോവിനോ, ധൻസിക, ദീപക് എന്നിവരുടെ അമ്മവേഷം ചെയ്തു. അമ്മ, ചേച്ചി, അമ്മായി... തുടങ്ങി കുടുംബവുമായി ബന്ധമുള്ള വേഷങ്ങളും മറ്റു കാരക്ടർ വേഷങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നീരജ. “എന്‍റെ ഡ്രീം തന്നെയായിരുന്നു സിനിമ. അച്ഛൻ സമ്മതിക്കില്ല എന്നുള്ളതുകൊണ്ട് ചെറുപ്പത്തിൽ അതിനുവേണ്ടി ശ്രമിച്ചില്ല. ആഗ്രഹം വലുതായിരുന്നു. പക്ഷേ, ഒരിക്കലും ബിഗ് സക്രീനിൽ വരുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ഗായികയും കുടുംബ സുഹൃത്തുമായ രശ്മി സതീഷാണ് സിനിമയിലെത്താൻ നിമിത്തമായത്... ” നീരജ രാജേന്ദ്രൻ സംസാരിക്കുന്നു.



എം.പി.മന്മഥന്‍റെ കൊച്ചുമകൾ

സർവോദയ നേതാവ് എം.പി.മന്മഥന്‍റെ കൊച്ചുമകളാണു ഞാൻ. അദ്ദേഹം എന്‍റെ അമ്മയുടെ അച്ഛനാണ്. യാചകൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛൻ ഡോ. എൻ. ചന്ദ്രശേഖരൻനായർ 35 വർഷമായി കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ ചെയർമാനാണ്. ചിത്രകാരനും എഴുത്തുകാരനുമാണ് അദ്ദേഹം. മൂന്നു വയസിൽ ഞാൻ നൃത്തം പഠിച്ചു തുടങ്ങി. സ്കൂൾകലോത്സവങ്ങളിൽ പങ്കെടുത്തിരുന്നുവെങ്കിലും മറ്റു ചടങ്ങുകളിലും മത്സരങ്ങളിലും പങ്കെടുക്കാൻ അച്ഛൻ അനുവദിച്ചിരുന്നില്ല. തിരുവനന്തപുരം ഓൾസെയിന്‍റ്സിലായിരുന്നു ഡിഗ്രിക്കു ചേർന്നത്. അവിടെവച്ച് ഇന്‍റർ കോളജ് ഡ്രമാറ്റിക് മത്സരത്തിൽ മൂന്നു വർഷം തുടർച്ചയായി പങ്കെടുത്തു. ഡോക്യുമെന്‍ററി ഫിലിം സംവിധായകനും ആക്ടിവിസ്റ്റുമായിരുന്ന സി.ശരത്ചന്ദ്രൻ എന്‍റെ സഹോദരനാണ്. ചേട്ടന്‍റെ ഡോക്യുമെന്‍ററികളിൽ പിന്നീടു ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്.



നൃത്താധ്യാപികയായി റിയാദിൽ

വിവാഹശേഷമാണു റിയാദിലെത്തിയത്, 1983ൽ. ബ്രിട്ടീഷ് കൗണ്‍സിൽ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്നു ഭർത്താവ് രാജേന്ദ്രൻ. 20 വർഷം ഞാൻ അവിടെയായിരുന്നു. അവിടെ ഒരിക്കൽ ഒരു ഡാൻസ് പെർഫോമൻസിന് അവസരം കിട്ടി. അതു കഴിഞ്ഞപ്പോഴാണ് നൃത്തം പഠിപ്പിക്കണമെന്ന് എല്ലാവരുടെയും റിക്വസ്റ്റ് വന്നത്. അന്ന് അവിടെ നൃത്താധ്യാപകർ കുറവായിരുന്നു. ആകെക്കൂടിയുള്ളത് രണ്ടു പേർ. അങ്ങനെ നൃത്തം പഠിപ്പിച്ചു തുടങ്ങി. മോഹിനിയാട്ടം, ഭരതനാട്യം എന്നിവയ്ക്കായിരുന്നു ക്ലാസുകൾ. പ്രോഗ്രാംസ് വരുന്പോൾ സിനിമാറ്റിക് ഡാൻസ് ഉൾപ്പെടെ എല്ലാം പഠിപ്പിച്ചിരുന്നു. എല്ലാ വർഷവും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി നൃത്തപരിപാടികൾ ചെയ്തിരുന്നു. 12 വർഷം അവിടെ ഡാൻസ് ടീച്ചറായിരുന്നു.

നൃത്തപഠനം തുടങ്ങിയകാലത്തു കലാമണ്ഡലം ശൈലിയിലായിരുന്നു അഭ്യസനം. റിയാദിലെ ഡാൻസ് സ്കൂൾ തുടങ്ങിയപ്പോൾ കലാക്ഷേത്ര സ്റ്റൈലിലേക്കു മാറ്റി. പെർഫോമൻസ് നോക്കിയാൽ ഏറെ വിനോദിപ്പിക്കുന്നത് ആ സ്റ്റൈൽ തന്നെ. കാഴ്ചയ്ക്കും കലാക്ഷേത്ര രീതിതന്നെയാണ് മെച്ചമെന്നാണ് എന്‍റെ അഭിപ്രായം. തിരുവനന്തപുരം നടരാജ ഡാൻഡ് അക്കാദമിയിലെ സനൽകുമാർ ആയിരുന്നു എന്‍റെ ഗുരു. 600ൽപ്പരം കുട്ടികളെ അക്കാലത്തു ഞാൻ പഠിപ്പിച്ചിട്ടുണ്ട്. 2002 ലാണ് ഞാൻ നാട്ടിലേക്കു മടങ്ങിയത്. കുട്ടികളുടെ ഉപരിപഠനം മുൻനിർത്തിയായിരുന്നു മടക്കം. രാജേട്ടൻ 7 വർഷത്തിനുശേഷമാണ് നാട്ടിലേക്കു മടങ്ങിയത്.



ജ്യോതിഷവും സിനിമയും

2002 മുതലാണു ജ്യോതിഷം പഠിച്ചുതുടങ്ങിയത്. ധാരാളം അധ്യാപകരിൽ നിന്ന് ജ്യോതിഷം പഠിച്ചിട്ടുണ്ട്. ആദ്യത്തെ ജ്യോതിഷഗുരു പ്രേമചന്ദ്രമേനോൻ. ഹരിമേനോനാണ് ഈ രംഗത്തു പ്രോത്സാഹിപ്പിച്ചത്. 2007ൽ പ്രാക്ടീസ് തുടങ്ങി.ആദ്യമൊക്കെ പേടിയുണ്ടായിരുന്നു. ഒരാളുടെ ലൈഫ് വച്ചുള്ള കളിയല്ലേ? ജാതി മത പ്രായ വ്യത്യാസങ്ങളില്ലാതെ ധാരാളംപേർ വരുന്നുണ്ട്. വയസായവർ പലരും അവരുടെ വിഷമങ്ങൾ പറയാനാണു വരുന്നത്. അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ ഒരാൾ. അതാണ് അതിന്‍റെ സൈക്കോളജി എന്നു തോന്നുന്നു. അതിനിടെ മഴവിൽ മനോരമ ചാനലിൽ പൊന്നന്പിളി എന്ന സീരിയലിൽ അവസരം കിട്ടി. ഹരി പി. നായരാണ് അതിലേക്കു വിളിച്ചത്. ഓഡിഷനിലൂടെയാണു സെലക്ടായത്.



സിനിമയിലേക്ക്..

ഗായിക രശ്മി സതീഷ് പറഞ്ഞാണ് തൃശ്ശിവപേരൂർ ക്ലിപ്തത്തിലേക്ക് ഫോട്ടോ അയച്ചുകൊടുത്തത്. ആസിഫ് അലിയുടെ അമ്മവേഷമാണ് ചെയ്തത്. ആസിഫ് അലിയും അപർണ ബാലമുരളിയുമാണ് മുഖ്യവേഷങ്ങളിൽ. സുനിൽ സുഖദയുടെ ചേച്ചിയായിട്ടാണ് എന്‍റെ കഥാപാത്രം. ജിലു ജോസഫ് എന്‍റെ ജോലിക്കാരിയുടെ വേഷത്തിലും. തൃശൂർ വെങ്കിടങ്ങ് ഉള്ളാനൂർ മനയിലായിരുന്നു സീനുകൾ ഷൂട്ട് ചെയ്തത്.



രക്ഷാധികാരി ബൈജുവിൽ

ഞാൻ ആമിയുടെ ഓഡിഷന് പോയിരുന്നു. കാരക്ടേഴ്സിന്‍റെ അതേ ലുക്കുള്ളവരെയാണ് അവിടെ വേണ്ടിയിരുന്നത്. അതിനാൽ കിട്ടിയില്ല. അതിനിടെ രഞ്ജൻപ്രമോദിന്‍റെ രക്ഷാധികാരി ബൈജുവിൽ ദീപക്കിന്‍റെ അമ്മ വേഷത്തിനു വിളിച്ചു. ലോഞ്ച്പാഡുകാരാണ് എന്നെ സെലക്ട് ചെയ്തത്. അലൻസിയറിന്‍റെ ഭാര്യവേഷം. അതിൽ സിങ്ക്സൗണ്ടായിരുന്നു. ജിസ് ജോയ് സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേയിൽ ഒരു ചെറിയ സീനിൽ വന്നു. എന്‍റെ ഭർത്താവും ആ സീനിൽ വരുന്നുണ്ട്. അപർണയും ആസിഫുമുള്ള സീനായിരുന്നു അത്.



മമ്മൂട്ടിക്കൊപ്പം

അതിനുശേഷമാണ് ശ്യാംധറിന്‍റെ മമ്മൂട്ടിചിത്രം പുള്ളിക്കാരൻ സ്റ്റാറാ എന്ന പടത്തിന്‍റെ ഓഡിഷന് പോയത്. അതിൽ സെലക്ഷനായി. ടീച്ചറിന്‍റെ വേഷമാണ്. അതിന്‍റെ പോസ്റ്ററുകളിലും എന്‍റെ ചിത്രമുണ്ട്. സ്്കൂൾ ടീച്ചേഴ്സിനെ പുതിയ പാഠ്യപദ്ധതി പഠിപ്പിക്കാൻ വരുന്ന ടീച്ചർ ട്രെയിനറായിട്ടാണു മമ്മൂട്ടി വരുന്നത്. ക്ലാസ് റൂം സീനിൽ മമ്മൂട്ടിയുമായി കോംബിനേഷൻ വരുന്നുണ്ട്. അതു തമാശ കലർന്ന സീനായിരുന്നു. പുള്ളിക്കാറൻ സ്റ്റാറാ ഓണം റിലീസാണ്.



തരംഗവും സോളോയും

അതിനുശേഷം അരുണ്‍ ഡൊമിനിക്കിന്‍റെ തരംഗം എന്ന സിനിമയിൽ ടൊവിനോയുടെ അമ്മവേഷത്തിൽ അഭിനയിച്ചു. അതിന്‍റെ ഷൂട്ട് കഴിഞ്ഞു. ചെറിയ റോളാണ് അതിൽ. ഞങ്ങൾ തമ്മിൽ കോംബിനേഷൻ ഇല്ല. ഞാനും മങ്കിപെൻ ഡയറക്ടർ ഷാനിലുമായിട്ടാണ് കോംബിനേഷൻ വരുന്നത്.



തുടർന്ന് ബിജോയ് നന്പ്യാരുടെ സോളായിലേക്ക്. അതിലും ലോഞ്ച്പാഡാണ് എന്നെ കാസ്റ്റ് ചെയ്തത്. കബാലി ഫെയിം ധൻസികയുടെ അമ്മയായിട്ടാണ് അഭിനയിച്ചത്. തമിഴിലും മലയാളത്തിലുമായിട്ടാണ് സോളോ വരുന്നത്. ദുൽഖറുമായിട്ടാണ് കൂടുതലും കോംബിനേഷൻ സീനുകൾ വരുന്നത്. പുതിയ ചില പ്രോജക്ടുകൾ ചർച്ചയിലാണ്. അടുത്തിടെ മഞ്ജുവാര്യർക്കൊപ്പം കിച്ചൻട്രഷറിന്‍റെ പരസ്യചിത്രത്തിൽ അഭിനയിച്ചു. മുന്പ് ആക്ടർ ആനന്ദ് ഗോപിനാഥിന്‍റെ അമ്മയായി ഫുഡ്മായുടെ പരസ്യചിത്രത്തിലും അഭിനയിച്ചിരുന്നു.

ഏറെ ഫ്രണ്ട്‌ലിയായിരുന്നു ദുൽഖർ. ടോവിനോയെ നേരിൽ കണ്ടിട്ടില്ല. ആസിഫുമായി നല്ല അടുപ്പമാണ്. പലയിടങ്ങളിലും വച്ചു കാണുന്പോൾ അമ്മ എന്നാണ് എന്നെ വിളിക്കുന്നത്.



വീട്ടുവിശേഷങ്ങൾ...

അച്ഛൻ തിരുവനന്തപുരം പട്ടത്താണു താമസം. ഞാനും ഭർത്താവ് രാജേന്ദ്രനും കൊച്ചിയിൽ. മക്കൾ ഭാവന, ദർശന. ലണ്ടനിലാണ് ഇരുവരും മാസ്റ്റേഴ്സ് ചെയ്തത്. ഇപ്പോൾ തിയറ്റർ ആർട്ടിസ്റ്റുകൾ. ചെന്നെെയിലും ബംഗളൂരുവിലുമാണ് അവർ. തിയറ്റർ ആണ് അവരുടെ പാഷൻ. കെ.വി. ആനന്ദിന്‍റെ കവനിൽ കൽപ്പന എന്ന വേഷം ചെയ്തത് ഇളയ മകൾ ദർശനയാണ്. തിയറ്ററായതിനാൽ എപ്പോഴും തിരക്കാണ്. ടൊവിനൊ നായകനാകുന്ന മായാനദിയിൽ ദർശന ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.