Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
സ്റ്റാറായി മാറിയ സാറിന്റെ കഥയുമായി ശ്യാംധർ
Friday, September 1, 2017 6:47 AM IST
""പുള്ളിക്കാരൻ സ്റ്റാറാ പൂർണമായും ഒരു ഫീൽഗുഡ് സിനിമയാണ്. ഫാമിലിക്കൊപ്പം എൻജോയ് ചെയ്യാൻ പറ്റുന്ന സിനിമ. കുറച്ചു ചിന്തയും നർമവും കൗതുകവും പാട്ടുകളുമൊക്കെയുള്ള ഒരു പോസിറ്റീവ് സിനിമ. ആദ്യം മുതൽ അവസാനം വരെ ചിരിയോടുകൂടി കണ്ടിരിക്കാവുന്ന സിനിമ...'' മമ്മൂട്ടി, രാജകുമാരൻ എന്ന അധ്യാപക പരിശീലകനായി വേഷമിട്ട പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ശ്യാംധർ.
സെവൻത് ഡേ കഴിഞ്ഞു മൂന്നു വർഷത്തെ ഇടവേള...
സെവൻത് ഡേ കഴിഞ്ഞു ചെയ്യുന്നത് ഒരു കളർഫുൾ സിനിമ ആയിരിക്കണമെന്ന് വിചാരിച്ചു നിൽക്കുകയായിരുന്നു. സെവൻത് ഡേ പോലെ ഡാർക് ആവരുത് അടുത്ത സിനിമ എന്നുണ്ടായിരുന്നു. അതിനുവേണ്ടി നല്ല സബ്ജക്ടുകൾ നോക്കിക്കൊണ്ടിരുന്നു. അത്രയും ഇഷ്ടം തോന്നുന്ന സബ്ജക്ടുകളൊന്നും ഉണ്ടായിരുന്നില്ല എന്നതാണു സത്യം. ഈ സിനിമയുടെ രചന നിർവഹിച്ച രതീഷ് രവി രാജകുമാരൻ എന്ന കഥാപാത്രത്തെക്കുറിച്ചു ആദ്യമായി എന്നോട് പറയാൻ ഏതാണ്ട് ഒരു മണിക്കൂറെടുത്തു. ആ ഒരു മണിക്കൂർ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ വ്യക്തിപരമായി എനിക്കു ബോറടിച്ചില്ല എന്നതാണു സത്യം.
സാധാരണ ഒരു കഥയൊക്കെയാണ് ഒരു മണിക്കൂറെടുത്തു പറയുക. അതിനർഥം എനിക്ക് ആ കാരക്ടർ ഇഷ്ടമായി എന്നാണ്. അപ്പോൾ പ്രേക്ഷകർക്കും ആ കാരക്ടർ ഇഷ്ടമാകും എന്നു തോന്നി. പിന്നീടാണ് ആ കാരക്ടർ ഉൾപ്പെട്ട കഥ ഞാൻ കേൾക്കുന്നത്. അതു കേട്ടപ്പോൾ ഒരു കൗതുകം തോന്നി. ആ കഥയിൽ നമുക്കുപറയാൻ കുറച്ചു കാര്യങ്ങളൊക്കെയുണ്ട്. ഫാമിലിയിലേക്കു കൃത്യമായി എത്തുന്ന ഒരു സിനിമയാവും എന്നുതോന്നി. രതീഷ് രവി എന്ന പുതുമുഖമാണു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
ഈ സിനിമയുടെ പ്രമേയം, കഥാപശ്ചാത്തലം...
മമ്മൂക്ക അവതരിപ്പിക്കുന്ന ക്ലസ്റ്റർ പരിശീലകൻ രാജകുമാരൻ എന്ന കഥാപാത്രം ഇടുക്കിയിൽ ജനിച്ചുവളർന്നയാളാണ്. അദ്ദേഹത്തിന്റെ പേരിൽ തന്നെ കൗതുകമുണ്ട്. ജ·സ്ഥലമായ ഇടുക്കിയിൽ നിന്ന് പ്രഫഷന്റെ ഭാഗമായി രാജകുമാരൻ കൊച്ചിയിലെത്തുന്നതാണ് സിനിമയുടെ പ്രധാന പ്ലോട്ട്. സർക്കാർ സ്കൂളുകളിൽ ലളിതം എന്നു പേരുള്ള പാഠ്യപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അതേക്കുറിച്ചു പഠിക്കാനും കാര്യങ്ങൾ നടപ്പാക്കാനുമായാണ് രാജകുമാരൻ എത്തുന്നത്. അവിടെയെത്തിയശേഷം അദ്ദേഹത്തിന്റെ ലൈഫിലേക്കുകടന്നുവരുന്ന വേറെ കുറേ കഥാപാത്രങ്ങളിലൂടെയാണു കഥ പോകുന്നത്. അവിടെ അദ്ദേഹത്തിന്റെ കുറച്ചു ദിവസങ്ങളുടെ അല്ലെങ്കിൽ കുറച്ചു മാസങ്ങളുടെ കഥയാണു സിനിമ പറയുന്നത്. സാന്ദർഭികമായി ഉണ്ടാകുന്ന ചില സംഭവങ്ങളിലൂടെ പോകുന്ന ഒരു സിനിമ. അല്ലാതെ ട്വിസ്റ്റും ടേണും ഉള്ള ഒരു സിനിമയല്ല. ഇത് ഒരു പ്ലെയിൻ സിനിമയാണ്. അതിനെ ദൃശ്യങ്ങളിലൂടെയും സംഗീതത്തിലൂടെയും മനോഹരമായി പറയാൻ ശ്രമിച്ചിരിക്കുന്നു.
രാജകുമാരന്റെ പ്രഫഷണൽ ജീവിതം...
വാസ്തവത്തിൽ രാജകുമാരൻ ഒരു സ്കൂളിൽ അധ്യാപകനാണ്. പക്ഷേ ഇപ്പോൾ ഒരു മിഷന്റെ ഭാഗമായി പല സ്കൂളുകളിലേക്ക് എത്തപ്പെടുന്നുവെന്നേയുള്ളൂ. അവിടെയുള്ള അധ്യാപകരെ അയാൾ ട്രെയിൻ പരിശീലിപ്പിക്കുന്നുണ്ട്. കുട്ടികളോടു സംസാരിക്കുന്നുണ്ട്. അങ്ങനെ പലതരം റോളുകളാണ്. പ്രഫഷണലായി അയാൾ ആത്മവിശ്വാസമുള്ളയാളാണ്. അയാൾക്ക് ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. എന്തുകാര്യവും ഒരു കഥ പോലെയാവും പറയുന്നത്. ഈ കഥകളുടെയൊക്കെ അവസാനം അദ്ദേഹം പറയാനുദ്ദേശിക്കുന്ന ഒരു സന്ദേശമുണ്ടാവും. എല്ലാ ക്ലാസും അദ്ദേഹം കൗതുകത്തോടെയാവും എടുക്കുന്നത്. കഥയുടെ അവസാനം അയാൾ പറഞ്ഞതിൽ ഒരു മെസേജ് ഉണ്ടെന്ന് എല്ലാവരും തിരിച്ചറിയും.
രാജകുമാരന്റെ പേഴ്സണൽ ജീവിതം...
രാജകുമാരന്റെ പ്രഫഷണൽ ലൈഫും പേഴ്സണൽ ലൈഫും സിനിമയിൽ പറയുന്നു. പേഴ്സണൽ ലൈഫിലാണ് മറ്റുള്ള കഥാപാത്രങ്ങൾ വരുന്നത്. ഇന്നസെന്റ് ചേട്ടൻ ചെയ്യുന്ന കഥാപാത്രം, ദിലീഷ് പോത്തൻ ചെയ്യുന്ന കുര്യച്ചൻ എന്ന കഥാപാത്രം, ഹരീഷ് കണാരൻ ചെയ്യുന്ന കഥാപാത്രം, ആശ ശരത് ചെയ്യുന്ന കഥാപാത്രം, ദീപ്തി സതി ചെയ്യുന്ന കഥാപാത്രം- ഇവരെല്ലാം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്കു കടന്നുവരുന്ന കഥാപാത്രങ്ങളാണ്. ഇത്രയുംപേർ കടന്നുവരുന്നതിനുശേഷമുണ്ടാകുന്ന നർമവും ഇമോഷൻസും ഒക്കെയാണ് ഈ പടത്തെ മുന്നോട്ടു നയിക്കുന്നത്. അദ്ദേഹത്തിന്റെ പ്രഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഇടകലർന്നാണു സിനിമ മുന്നോട്ടുപോകുന്നത്. ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, ഇന്നസെന്റ്, മമ്മൂക്ക- ഇവർ നാലുപേരാണ് ആദ്യാവസാനം കോംബിനേഷനിൽ വരുന്നത്.
മമ്മൂട്ടി, ആശ ശരത്, ദീപ്തി സതി എന്നിവരിലേക്ക്.....
സ്ക്രിപ്റ്റ് ആദ്യമേ പൂർത്തിയാക്കിയിരുന്നു. മമ്മൂക്കയെ കണ്ടു കഥ പറഞ്ഞു. ഈ കഥ മമ്മൂക്കയെപ്പോലെ ഒരാൾ ചെയ്യേണ്ട സിനിമയാണ്. കാരണം, അത്തരത്തിൽ പേഴ്സണാലിറ്റിയുള്ള, സീനിയോറിറ്റിയുള്ള ഒരാളാണ് ഈ സിനിമ ചെയ്യേണ്ടത്. അദ്ദേഹത്തിനു കാരക്ടറിനെക്കുറിച്ചു നന്നായി മനസിലായി. കഥ അദ്ദേഹത്തിന് ഇഷ്ടമായി. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അദ്ദേഹം ഓകെ പറഞ്ഞു. അവിടെ നിന്നു സിനിമ വികസിച്ചുതുടങ്ങി. മറ്റുള്ള കഥാപാത്രങ്ങളെ തേടി ഞങ്ങളിറങ്ങി. തികച്ചും യോജ്യമായ കാസ്റ്റിംഗാണ് ഞങ്ങൾ ചെയ്തിരിക്കുന്നത്.
രാജകുമാരന്റെ ലൈഫിലേക്ക് രണ്ടു തലമുറകളിൽപ്പെട്ട സ്ത്രീകൾ കടന്നുവരുന്നുണ്ട്. രണ്ടുപേർക്കും ഒരു പോലെ പ്രാധാന്യമുണ്ട്. രണ്ടുപേരിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്. ഒന്ന് പ്രായം മുപ്പതുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം. മറ്റേത് ഇരുപതുകളിലും. മുപ്പതുകളിലുള്ള കഥാപാത്രമായാണു ആശാശരത് വരുന്നത്. മഞ്ജരി മുരളീധരൻ എന്നാണു കഥാപാത്രത്തിന്റെ പേര്. സർക്കാർ സ്കൂളിലെ ടീച്ചറാണ്. സ്കൂളിൽവച്ചാണ് രാജകുമാരനും മഞ്ജരിയും കണ്ടുമുട്ടുന്നത്. ഇരുപതുകളിലുള്ള കഥാപാത്രമായാണ് ദീപ്തിസതിയുടെ കഥാപാത്രം മഞ്ജിമ വരുന്നത്. സോഫ്റ്റ് വെയർ പ്രഫഷണലാണു മഞ്ജിമ. നീന എന്ന പടത്തിലാണ് ഇതിനുമുന്‍പു ദീപ്തിസതി വന്നിട്ടുള്ളത്. അതിൽ ഒരു ബോയിഷ് കാരക്ടറായിരുന്നു. ഇതിൽ നേരേ ഒപ്പോസിറ്റാണ്. കുറച്ചുകൂടി ബബ്ലിയാണ്. ഒരു സ്വീറ്റ് കാരക്ടറാണ് ദീപ്തിയുടേത്.
പുള്ളിക്കാരൻ സ്റ്റാറാണ് എന്ന ടൈറ്റിൽ...
പുള്ളിക്കാരൻ സാറാണു പടത്തിൽ. അവസാനം വരെയും അദ്ദേഹം സ്റ്റാറാണ്. സാറാണ്, സ്റ്റാറാണ്- രണ്ടും വായിക്കാം. എങ്ങനെ വായിച്ചാലും കുഴപ്പമില്ല. അതു രണ്ടും പടത്തിൽ സൂചിതമാകുന്നുണ്ട്. അതു കൃത്യമായ ടൈറ്റിലാണെന്നു തോന്നി. സ്ക്രിപ്റ്റ് ചെയ്തശേഷം നമ്മൾ കൊടുത്ത ടൈറ്റിലായിരുന്നു അത്. സ്റ്റാറായി മാറുന്ന സാറിന്റെ കഥയാണെന്നും വായിക്കാം. എല്ലാവരുടെയും ജീവിതത്തിൽ ഒരു ഒരു സ്റ്റാർ ഉണ്ടാവും. അതു ചിലപ്പോൾ നമ്മൾ പഠിപ്പിച്ച വ്യക്തിയായിരിക്കാം. നമ്മളെ സ്വാധീനിച്ച, നമുക്കു ഗൈഡൻസ് തന്നെ ഒരു സ്റ്റാർ എല്ലാവരുടെയും ലൈഫിൽ ഉണ്ടാവും. അത്തരത്തിൽ മറ്റുള്ളവരുടെ ലൈഫിനെ സ്വാധീനിക്കാൻ സാധ്യതയുള്ള ഒരു കഥാപാത്രമാണു രാജകുമാരൻ.
രണ്ടാമത്തെ സിനിമ മമ്മൂട്ടിക്കൊപ്പം....
സിനിമയിലേക്ക് എത്തുന്ന എല്ലാവരുടേയും ഏറ്റവും വലിയ ആഗ്രഹമാണല്ലോ മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം വർക്ക് ചെയ്യുക എന്നുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആഗ്രഹത്തിന്റെ സാക്ഷാത്കാരം എന്നൊക്കെപ്പറയാം. മമ്മൂക്കയെപ്പോലെയുള്ള ഒരാർട്ടിസ്റ്റിനെ രണ്ടാമത്തെ പടത്തിൽ കിട്ടി. മമ്മൂക്ക ആദ്യം മുതൽ വലിയ സപ്പോർട്ടായിരുന്നു. പ്രമോഷൻ പരിപാടികളിൽ കൂടെയുണ്ടായിരുന്നു. ഈ പടത്തിനു വേണ്ടി മാത്രമായി ഫേസ്ബുക്ക് ലൈവിൽ വന്നു. അത്രയും ഹാപ്പിയാണ് അദ്ദേഹം. തീർച്ചയായും നമ്മുടെ ടീമിൽ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു.
തിരിച്ച് അദ്ദേഹത്തെ കെയർ ചെയ്യാനാകുന്ന എല്ലാ ഏരിയയിലും കെയർ ചെയ്തിട്ടുമുണ്ട്. സെറ്റിൽ പോലും അദ്ദേഹം ഏറെ ഹാപ്പി ആയിരുന്നു. മമ്മൂക്ക ചൂടനാണ്, അദ്ദേഹത്തെ ഹാൻഡിൽ ചെയ്യാൻ പ്രയാസമാണ് എന്നൊക്കെയാണ് കേട്ടിട്ടുള്ളത്. പക്ഷേ, ഞങ്ങളെ സംബന്ധിച്ച് ഒരു കുട്ടിയെ കൊണ്ടുനടക്കുന്നതുപോലെ കൊണ്ടുനടക്കാൻ പറ്റുന്ന ഒരാളാണ് മമ്മൂക്ക. അദ്ദേഹത്തിന്റെയടുത്ത് അത്രയും ഫ്രീഡം ഉണ്ടായിരുന്നു. അദ്ദേഹം കംഫർട്ടബിളായി കൂടെ നിൽക്കുന്ന ഒരാളാണ്.
രാജകുമാരനും കുട്ടികളും...
ഈ പടത്തിൽ സാറിന്റെ ക്ലാസിലിരിക്കാനും മറ്റുമായി നാൽപ്പതിനടുത്തു കുട്ടികളെ ഓഡിഷൻ ചെയ്ത് എടുത്തിരുന്നു. പല ജില്ലകളിൽ നിന്നുള്ള കുട്ടികളുണ്ട്. പിന്നെ പടത്തിന്റെ പല ഭാഗങ്ങളിലും കുട്ടികൾക്കു വളരെ പ്രാധാന്യമുണ്ട്. അതിനാൽ സ്ഥിരമായി കൂടെയുണ്ടാകണം ഇത്രയും കുട്ടികൾ. അതിനാൽ ഓഡിഷൻ ചെയ്താണു കുട്ടികളെ എടുത്തത്. ടപ്പ് ടപ്പ് എന്ന പാട്ടിൽ പോലും ആ കുട്ടികളാണു ഡാൻസ് ചെയ്തിരിക്കുന്നത്.
ഇന്നത്തെ വിദ്യാഭ്യാസരീതിയെ വിമർശനപരമായി സമീപിക്കുന്നുണ്ടോ..?
ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥ ചിത്രത്തിൽ കാര്യമായി ചർച്ചയാകുന്നില്ല. പക്ഷേ, രാജകുമാരനു കുറച്ചു പറയാനുണ്ട്. കുട്ടികൾ എങ്ങനെയായിരിക്കണം, രക്ഷിതാക്കൾ എങ്ങനെയായിരിക്കണം, അധ്യാപകർ എങ്ങനെയായിരിക്കണം എന്നിവയെക്കുറിച്ചൊക്കെ. പഠനരീതി മാറണമെന്നാണ് രാജകുമാരൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ആസ്വദിച്ചു പഠിപ്പിച്ചാൽ കുട്ടികൾ ആസ്വദിച്ചു പഠിച്ചോളും എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. അങ്ങനെയുള്ള കുറച്ചുകാര്യങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട് ഈ പടം. സറ്റയർ ലെവലിലല്ല, വളരെ സ്വാഭാവികമായിത്തന്നെയാണ് അതു പറയാൻ ശ്രമിച്ചിരിക്കുന്നത്.
മമ്മൂട്ടി - ഇന്നസെന്റ് കോംബിനേഷൻ വീണ്ടും...
പ്രാഞ്ചിയേട്ടനുശേഷം മമ്മൂക്കയും ഇന്നസെന്റ് ചേട്ടനും മുഴുനീള കഥാപാത്രങ്ങളായി എത്തുന്നത് ഈ സിനിമയിലാണെന്നു തോന്നുന്നു. ഇന്നസെന്റ് ചേട്ടൻ ഒരു മുഴുനീള കഥാപാത്രം അടുത്തകാലത്തൊന്നും ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. മമ്മൂക്ക താമസിക്കുന്ന ഫ്ളാറ്റിലെ അന്തേവാസിയാണ് ഇന്നസെന്റ് ചേട്ടൻ ചെയ്യുന്ന കഥാപാത്രം. റിട്ടയേർഡ് ലൈഫ് എൻജോയ് ചെയ്യുന്ന തികച്ചും ലവ്ലി ആയ, ലൈവ് ആയി നിൽക്കുന്ന ഒരു കഥാപാത്രം. ശേഷമുള്ള ജീവിതം ആസ്വദിക്കാമെന്നു കരുതി നിൽക്കുന്ന ഒരു കഥാപാത്രം. മമ്മൂക്കയോടൊപ്പം അങ്ങനെയൊരു കഥാപാത്രം കൂടി ചേരുന്പോൾ കുറച്ചുകൂടി നർമവും മറ്റും ഉണ്ടാകുമല്ലോ. അതൊക്കെ പടത്തെ രസകരമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. അധ്യാപകരെ പരിശീലിപ്പിക്കുന്ന ഒരു സാറിന്റെ വേഷം മമ്മൂക്ക ആദ്യമായാണു ചെയ്യുന്നത്.
ഈ ചിത്രം ചെയ്തപ്പോൾ നേരിട്ട വെല്ലുവിളികൾ....
ആദ്യസിനിമ ഹിറ്റായ ഒരു ഡയറക്ടറെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ സിനിമ ഓടേണ്ടത് അയാളുടെ അഭിമാനപ്രശ്നം തന്നെയാണ്. നല്ല അഭിപ്രായം ഉണ്ടാകേണ്ടത് അയാളുടെ കരിയറിലും പ്രഫഷനിലും വളരെ അവശ്യമാണല്ലോ. രണ്ടാമത്തെ ചിത്രത്തിൽ മമ്മൂക്കയെപ്പോലെ ഒരു ആർട്ടിസ്റ്റിനെ കിട്ടിയപ്പോൾ ഈ സബ്ജക്ട് എനിക്കു വർക്കൗട്ട് ആക്കണം എന്നു നിശ്ചയിച്ചു. അതു തന്നെയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. ജനങ്ങൾക്ക് ഇഷ്ടമാകുന്ന തരത്തിൽ ഈ പ്രോജക്ട് എത്തിക്കാനാകണം എന്നതു തന്നെയായിരുന്നു വെല്ലുവിളി.
പാട്ടുകൾക്കു പ്രാധാന്യമുള്ള ചിത്രമാണല്ലോ...
പടത്തിൽ മൊത്തം നാലു പാട്ടുകൾ. നാലും സിറ്റ്വേഷണൽ സോംഗ്സ്. മ്യൂസിക്കൽ ട്രീറ്റ്മെന്റിലാണു ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രഫിക്കും ബാക്ക് ഗ്രൗണ്ട് സ്കോറിനും മ്യൂസിക്കിനും ഒരേപോലെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. നാലും മനോഹരമായ പാട്ടുകളാണ്. രസകരമായി ആസ്വദിക്കാനാകുന്ന പാട്ടുകളാണ്. നർമം എന്നുള്ളതിനുപോലെതന്നെ പാട്ടിനും ഇമോഷനുകൾക്കും പടത്തിൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്. കുഞ്ഞനന്തന്റെ കട എന്ന പടത്തിനുശേഷം മമ്മൂട്ടി ചിത്രത്തിനുവേണ്ടി എം. ജയചന്ദ്രൻ സംഗീതം നല്‍കുകയാണ്. മെലോഡിയസായ ഒരു സിനിമയാണിത്. അത്തരത്തിൽ മെലഡി കൈകാര്യം ചെയ്യുന്ന ഒരാളാവണം മ്യൂസിക് ഡയറക്ടർ. അങ്ങനെയാണ് എം. ജയചന്ദ്രൻ വരുന്നത്. ബി.കെ.ഹരിനാരായണൻ, ജയഗീത, വിനായക് ശശികുമാർ, സന്തോഷ് വർമ എന്നിവരാണു പാട്ടുകൾ എഴുതിയത്. വിനോദ് ഇല്ലംപള്ളിയാണു കാമറ ചെയ്്തത്.
മമ്മൂക്കയ്ക്കൊപ്പമുള്ള ഹൃദ്യമായ നിമിഷം..
മമ്മൂക്കയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും അമൂല്യമായിരുന്നു. ഹൈദരാബാദിൽ പായ്ക്കപ്പിന്റെ അന്ന് എല്ലാവരെയും ഫോട്ടോയെടുക്കാൻ വിളിച്ചു. ആദ്യം മമ്മൂക്ക കടന്നുവന്ന് നിലത്തിരുന്നു. ബാക്കി എല്ലാവരും മമ്മൂക്കയുടെ ചുറ്റും വന്നിരുന്നു. അദ്ദേഹം വലിയ സന്തോഷത്തോടെയാണ് നിലത്തിരുന്നത്. സാധാരണ അങ്ങനെയൊരു മമ്മൂക്കയെ അല്ല കേട്ടറിവ്. സാർ ആദ്യം വന്നിരിക്കുകയും മറ്റുള്ളവർ കൂടെവന്നിരിക്കുകയും ചെയ്യുന്ന തരത്തിലാണു പായ്ക്കപ്പിന്റെ ഫോട്ടോയെടുത്തത്. സെറ്റിലെ അവസാന ദിവസം വരെയും മമ്മൂക്ക ഹാപ്പിയായിരുന്നു. അങ്ങനെയുള്ള ഒരു വ്യക്തിത്വത്തെ മുന്നിൽ കാണുന്പോഴുള്ള സന്തോഷം വളരെ വലുതാണ്.
ദിലീഷ് പോത്തൻ നടനാകുന്പോൾ..
ദിലീഷ് പോത്തന്റെ ഏറ്റവും വലിയ ഗുണം അദ്ദേഹം നല്ല ആക്ടറാണ്, നല്ല ഡയറക്ടറാണ് എന്നതു തന്നെ. പക്ഷേ, അദ്ദേഹം ആക്ട് ചെയ്യുന്ന സമയത്ത് ഒരുകാരണവശാലും ഡയറക്ടർ എന്ന രീതിയിൽ സംസാരിക്കാറില്ല. അതിനെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല. ഡയറക്ടർ എന്ന കസേര മാറ്റിവച്ചിട്ടാണ് അദ്ദേഹം അവിടെ ആക്ടറായി നിൽക്കുന്നത്. എന്തു പറഞ്ഞാലും അതേപോലെ കേൾക്കുമായിരുന്നു. ഞാൻ അങ്ങനെ പറഞ്ഞോട്ടെ, ഇങ്ങനെ ചെയ്തോട്ടെ എന്നൊക്കെ സ്വാഭാവികമായി എല്ലാവരും ചെയ്യാറുള്ളതുപോലെ സ്വാതന്ത്ര്യത്തിന്റെ പുറത്ത് ചോദിക്കാറുണ്ടായിരുന്നു. ഏറെ കോപ്പറേറ്റീവായ ഒരു ആർ്ട്ടിസ്റ്റാണു പോത്തൻ. പോത്തൻ വളരെ ഗംഭീരമായി ആ വേഷം ചെയ്തിട്ടുമുണ്ട്. മമ്മൂക്കയ്ക്കൊപ്പം പോത്തന്റെ ആദ്യത്തെ മുഴുനീള വേഷമായിരിക്കും ഇത്.
സന്ദേശങ്ങൾ തിരുകിക്കയറ്റിയ മട്ടിലാണോ അവതരണം....
സന്ദേശം നല്‍കിക്കളയാം എന്ന മട്ടിൽ കുത്തിത്തിരുകിയ സീനുകൾ ഒന്നുമില്ല. രണ്ടു സീനുകളിൽ മാത്രമാണ് മമ്മൂക്ക ടീച്ചേഴ്സുമായി സംസാരിക്കുന്നത്. എന്നാൽ ഇതിലൊന്നും മേസേജിനുവേണ്ടി സംസാരിക്കുന്നതിന്റെ ഇഴച്ചിലോ ആ മട്ടിലുള്ള സംസാരങ്ങളോ ഇല്ല. രാജകുമാരന്റെ ശൈലി തന്നെ അതാണ്. ഒരു സ്ഥലത്തുനിന്ന് പ്രസംഗം നടത്തുന്നതല്ല അദ്ദേഹത്തിന്റെ ശൈലി. ഒരു പ്ലേയാണ് അവിടെ. ആ പ്ലേയിൽ മറ്റുള്ള ടീച്ചേഴ്സും ഭാഗമാവുകയാണ്. കളിയും ചിരിയും തമാശകളുമായാണ് അദ്ദേഹത്തിന്റെ ക്ലാസുകൾ പോകുന്നത്.
രാജകുമാരനെപ്പോലെ ഒരു ടീച്ചർ ട്രെയിനർ ഉണ്ടാകുമോ...?
നമുക്കിടയിൽ എവിടയോ ഇങ്ങനെയുള്ള കുറേ കഥാപാത്രങ്ങളെ കണ്ടിട്ടുണ്ടെന്ന് ഈ സിനിമ കാണുന്പോൾ തോന്നും. അത് ഒരാളല്ല, പല ആളുകളയും നമുക്ക് അങ്ങനെ കാണാനാവും. എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും അത്തരത്തിൽ ചിലർ. ഇതിന്റെ രചന നിർവഹിച്ച രതീഷ് രവിയെ സംബന്ധിച്ച് അയാളുടെ മൂന്നുനാല് അധ്യാപകരിൽനിന്നുള്ള പ്രചോദനമാണ് രാജകുമാരൻ എന്ന കഥാപാത്രം.
അടുത്ത പ്രോജക്ട്...
രണ്ടു പ്രോജക്ടുകളുടെ ചർച്ച നടക്കുന്നുണ്ട്. ഈ പടം എല്ലാ അർഥത്തിലും നന്നായി എൻജോയ് ചെയ്യണം എന്നുള്ളതിനാൽ ഇതിന്റെ റിലീസിനുശേഷമേ ബാക്കികാര്യങ്ങളിലേക്കു കടക്കുകയുള്ളൂ.
പൃഥ്വിരാജ് ചിത്രമാണോ ഇനി ചെയ്യുന്നത്..?
പൃഥ്വിരാജ് അദ്ദേഹത്തിന്റേതായ തിരക്കുകളിലാണ്. ഞാൻ ഇപ്പോൾ ഡിസ്കഷൻ നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു പ്രോജക്ടുകൾ വേറെ ആർട്ടിസ്റ്റുകൾ ചെയ്യേണ്ട സിനിമകളാണ്. അപ്പോൾ അത്തരത്തിലാവും തുടർന്നുള്ള പ്രോജക്ടുകൾ.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top