അമ്പുവിന്‍റെ ആദ്യപ്രണയത്തിന്‍റെ കഥയുമായ് മാച്ച്ബോക്സ്
Monday, September 11, 2017 3:42 AM IST
ആനന്ദത്തിനുശേഷം റോഷൻ മാത്യുവും(സൂചിമോൻ) വിശാഖ് നായരും
(കുപ്പി) ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ജി. സുരേഷ്കുമാറിന്‍റെ രേവതി കലാമന്ദിർ നിർമിച്ച മാച്ച്ബോക്സ്. കോഴിക്കോടിന്‍റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയകഥയാണു മാച്ച്ബോക്സ്. അമ്പു, പാണ്ടി, വക്കൻ, കാക്ക എന്നീ ആത്മമിത്രങ്ങളുടെ സൗഹൃദത്തിന്‍റെ കഥ കൂടിയാണ് മാച്ച്ബോക്സ്. ഹാപ്പി വെഡ്ഡിംഗ് ഫെയിം ദൃശ്യയാണ് മാച്ച്ബോക്സിൽ റോഷന്‍റെ നായിക. പുതുമുഖം ശിവറാം മണി സംവിധാനം ചെയ്ത മാച്ച്ബോക്സിൽ അമ്പു എന്ന നായക കഥാപാത്രമായി വേഷമിട്ട യുവതാരം റോഷൻ മാത്യു സംസാരിക്കുന്നു..



മാച്ച് ബോക്സിലേക്ക് എത്തിയത്....

ആനന്ദം കഴിഞ്ഞ് കേട്ടവയിൽ ഏറെ ഇഷ്ടംതോന്നിയ കഥകളിലൊന്നാണ് മാച്ച്ബോക്സിന്‍റേത്. അടുത്ത ദിവസം തന്നെ ഷൂട്ട് തുടങ്ങാം എന്ന രീതിയിൽ ആവേശം നല്കിയ കഥ. പക്ഷേ, അന്ന് നിഖിൽ, കെനി എന്നീ തിരക്കഥാകൃത്തുക്കളും ശിവറാം മണി എന്ന പുതുമുഖ സംവിധായകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രൊഡ്യൂസറെ കിട്ടിയിരുന്നില്ല. അതിനാൽ ഞാനും വിശാഖും ഈ സിനിമ കമിറ്റ് ചെയ്തുകഴിഞ്ഞ് അടുത്ത സിനിമകളിലേക്കു പോയി.



ഞാൻ പി.ടി സാറിന്‍റെ വിശ്വാസപൂർവം മൻസൂർ ചെയ്യുന്നതിനിടെയാണ് രേവതി കലാമന്ദിർ മാച്ച്ബോക്സ് പ്രൊഡ്യൂസ് ചെയ്യാൻ തയാറായ വിവരം ഡയറക്ടർ ശിവറാം മണി അറിയിച്ചത്. കഴിഞ്ഞ 12 കൊല്ലമായി ഫിലിം ഫീൽഡിൽ ഉള്ള ശിവറാംമണി ശ്രദ്ധേയമായ ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. എഡിറ്റിംഗ് ഉൾപ്പെടെയുള്ള ടെക്നിക്കൽ കാര്യങ്ങളിൽ അറിവുള്ള ശിവറാമിന്‍റെ ആദ്യ ഫീച്ചർഫിലിമാണ് മാച്ച്ബോക്സ്.



മാച്ച് ബോക്സിന്‍റെ വിശേഷങ്ങൾ...

പ്രണയകഥയാണ് മാച്ച് ബോക്സ്. ബികോം ഫൈനൽ ഇയറിനു പഠിക്കുന്ന അന്പു എന്ന കഥാപാത്രത്തിന്‍റെ ആദ്യപ്രണയത്തിന്‍റെ കഥ. പക്ഷേ, അതു പറയുന്നത് അന്പുവിന്‍റെ കൂട്ടുകാരുടെയും - പാണ്ടി, വക്കൻ, കാക്ക- അവന്‍റെ കുടുംബത്തിന്‍റെയും കാഴ്ചപ്പാടുകളിലൂടെയാണ്. നമ്മുടെ നാട്ടിൽ ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തമായ, ചിന്തകൾക്കു വഴിതുറക്കുന്ന ചില ആശയങ്ങൾ ഈ സുഹൃത്തുക്കളിലൂടെയും കുടുംബത്തിലൂടെയും പറയുകയാണ്.




ഇതൊരു പ്രണയകഥയാണ്. പക്ഷേ, അന്പുവിന്‍റെയും നിധിയുടെയും മാത്രം കഥയല്ല. സൗഹൃദം, കുടുംബം എന്നിവയുടെ പശ്ചാത്തലത്തിലാണു കഥ പറയുന്നത്. കോഴിക്കോടിനെ സ്പർശിച്ചുകിടക്കുന്ന ചെത്തുകടവ് എന്ന നാട്ടിൻപുറത്തു സംഭവിക്കുന്ന കഥയാണിത്. പാണ്ടിയെ അവതരിപ്പിക്കുന്നതു വിശാഖ് നായർ.



ജോയ് മാത്യു സാറിന്‍റെ മകൻ മാത്യു വക്കനായും ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ചാക്കോ കാക്കയായും വേഷമിടുന്നു. ഫിലിപ്സ് ആൻഡ് മങ്കിപെൻ, കോബ്ര ഉൾപ്പെടെ ചില സിനിമകളിൽ മാത്യു ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇതിൽ ആദ്യാവസാനമുള്ള കഥാപാത്രമാണ്. ജോ ചാക്കോയുടെ ആദ്യപടമാണിത്. റഫീക് അഹമ്മദ്- ബിജിബാൽ ടീമിന്‍റേതാണു പാട്ടുകൾ. ‘ഒരായിരം മുഖങ്ങൾ കാണുമെൻ കണ്ണിലെ’ എന്ന പാട്ട് യൂട്യൂബിൽ കാണാം.




റോഷന്‍റെ നായികയായി ദൃശ്യ രഘുനാഥ്...

ദൃശ്യയുടെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ഒമർ ലുലുവിന്‍റെ ഹാപ്പി വെഡ്ഡിംഗ്. നിധി. വി. പിള്ള എന്നാണു കാരക്ടറിന്‍റെ പേര്. പുറംനാട്ടിൽ ഡിഗ്രിപഠനത്തിനുശേഷം നാട്ടിലേക്കു താമസത്തിനെത്തുകയാണ് നിധി. തുടർന്നു ഗുരുവായൂരപ്പൻ കോളജിൽ എംഎയ്ക്കു ചേരുന്നു. നിധി എംഎയ്ക്കു പഠിക്കുന്ന കുട്ടിയാണ്, അന്പുവിനെക്കാൾ ഒരു വയസ് മൂത്തതാണ്. പക്ഷേ, 12-ാം ക്ലാസ് കഴിഞ്ഞ് ഇറങ്ങിയതേയുള്ളൂ നിധിയായി വേഷമിട്ട ദൃശ്യ.



അശോകൻ സാറാണ് ഈ സിനിമയിൽ ദൃശ്യയുടെ അച്ഛൻ വേഷത്തിൽ വരുന്നത്. അദ്ദേഹത്തെപ്പോലെ അനുഭവസന്പത്തുള്ള ഒരു നടനൊപ്പം ഏറെ പെർഫോം ചെയ്യാനുള്ള സീനുകൾ ദൃശ്യയ്ക്കുണ്ട്. ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം ആദ്യമൊക്കെ ഇരുവർക്കും ഫീൽ ചെയ്തിരുന്നു. ക്രമേണ ഞങ്ങൾക്കിടയിൽ നല്ല വർക്കിംഗ് ഫ്രണ്ട്ഷിപ്പ് രൂപപ്പെട്ടു. ഇപ്പോൾ പ്രായം ഒരു തടസമല്ല, ഞങ്ങൾ നല്ല സൗഹൃദത്തിലാണ്.



വിശാഖുമൊത്ത് ആനന്ദത്തിനുശേഷം....

ഞാനും വിശാഖും മാർക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായി മാത്രം ഒരു സിനിമയിൽ വീണ്ടും ഒന്നിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഒന്നിക്കുകയാണെങ്കിൽ സ്വതന്ത്ര വ്യക്തിത്വമുള്ള രണ്ടു കഥാപാത്രങ്ങൾ ആയിരിക്കണമെന്നുണ്ടായിരുന്നു. മാച്ച് ബോക്സിന്‍റെ കഥ കേട്ടപ്പോൾത്തന്നെ എനിക്ക് ഇഷ്ടമായി. പാണ്ടി എന്ന കാരക്ടറിനുവേണ്ടി വിശാഖിനെയാണു പരിഗണിക്കുന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി.



വിശാഖുമായി വർക്ക് ചെയ്യാൻ ഏറെ കംഫർട്ടാണ്. കഥ കേട്ടപ്പോൾ എനിക്ക് ഏറെ ഇഷ്ടമായ കാരക്ടറാണു പാണ്ടി. ഈ സിനിമ അന്പുവിന്‍റെ ആദ്യപ്രണയത്തിന്‍റെ കഥയാണെങ്കിലും പാണ്ടിയില്ലാത്ത സീനുകളില്ല. അന്പുവിനെയും പാണ്ടിയെയും സ്പർശിച്ചാണു കഥ പ്രധാനമായും മുന്പോട്ടുപോകുന്നത്. അന്പുവിനും കഥയ്ക്കുമൊപ്പം പാണ്ടി ആദ്യാവസാനമുണ്ട്. അന്പു, പാണ്ടി, വക്കൻ, കാക്ക... ഈ നാലുപേരും വളരെ കരുത്തുറ്റ ഒരു സൗഹൃദവലയത്തിലെ കണ്ണികളാണ്. അന്പുവും പാണ്ടിയും ഒരുമിച്ചു പഠിക്കുന്നവരാണ്. ‘വക്കൻ’ പുറത്തെവിടയോ പോകാൻ ഐഇഎൽടിഎസ് പോലെ ഒരു പരീക്ഷയെഴുതി നിൽക്കുന്നു. ‘കാക്ക’ അവന്‍റെ അപ്പനെ കടയിൽ സഹായിക്കുന്നു. എല്ലാവരും ഒരേ പ്രായക്കാരാണ്.

അന്പു പല കാര്യങ്ങളും ആദ്യം പറയുന്നതു പാണ്ടിയോടാണ്. പല തീരുമാനങ്ങളുമെടുക്കുന്നതു പാണ്ടിയാണ്. ഈ നാലുപേരിൽ ഏറെ ശാന്തശീലനായ, സെൻസിറ്റീവായ കഥാപാത്രം അന്പുവാണ്. പാണ്ടിയുടെ വേഷം ചെയ്യുന്ന നടനുമായി നല്ല കെമസ്ട്രി ഉണ്ടാവുക എന്നതു വളരെ പ്രധാനമായിരുന്നു. അതു വിശാഖ് ആയതുകാരണം കൂടുതൽ കംഫർട്ടായി. വിശാഖുമായി വർക്ക് ചെയ്യുന്നതിൽ വ്യക്തിപരമായി ഞാൻ ഏറെ ആവേശത്തിലാണ്.



വിശ്വാസപൂർവം മൻസൂർ നല്കിയ അനുഭവം...

കഴിഞ്ഞ ഏഴു വർഷത്തിനിടെ ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ എനിക്കു വ്യക്തിപരമായി ഏറെ സംതൃപ്തി നല്കിയ കഥാപാത്രമായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദ് സാറിന്‍റെ ‘വിശ്വാസപൂർവം മൻസൂറി”ലെ മൻസൂർ. മൻസൂർ തന്നെയാണ് എന്നെ തൃപ്തിപ്പെടുത്തിയ എന്‍റെ വേഷം. വ്യക്തിപരമായി എന്‍റെ സിനിമാജീവിതത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണു മൻസൂർ.

നാടകങ്ങളിൽ നിന്നു പഠിച്ച പല കാര്യങ്ങളും മൻസൂറിൽ പ്രയോഗത്തിൽ കൊണ്ടുവന്നു. അതു തൃപ്തികരമായി വന്നു. മൻസൂറിൽ നിന്ന് ഏറെ പഠിക്കാനായി. ആ സിനിമ കണ്ടവരെല്ലാവരും നല്ല അഭിപ്രായമാണു പറഞ്ഞത്. മേനക മാം ഉൾപ്പെടെയുള്ളവർ അതു നേരിൽ കണ്ടപ്പോൾ അറിയിച്ചിരുന്നു. സിനിമയിലേക്കു വന്നതും ഇവിടെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതും തെറ്റല്ല എന്നു ബോധ്യപ്പെട്ടതു മൻസൂർ കണ്ടതിനുശേഷമാണ്.



പുതിയ പ്രോജക്ടുകൾ...

ബിജുമേനോന്‍റെ "ഒരായിരം കിനാക്കളാൽ' കമിറ്റ് ചെയ്തു. സംവിധാനം പുതുമുഖമായ പ്രമോദ് മോഹൻ. രൺജി പണിക്കറും ബി സിനിമാസും ചേർന്നാണ് നിർമാണം. ബിജുവേട്ടനും ഞാനും പിന്നെ മറ്റൊരു നടനുമാണ് മുഖ്യവേഷങ്ങളിൽ. അടുത്തമാസം ആ ചിത്രം തുടങ്ങും. വ്യക്തിപരമായി ആ പ്രോജക്ടിൽ ഏറെ ആവേശത്തിലാണു ഞാൻ. സച്ചിൻവാര്യരാണ് അതിൽ മ്യൂസിക് ചെയ്യുന്നത്. മറ്റു ചില പ്രോജക്ടുകൾ ചർച്ചയിലാണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.