Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
"നി കൊ ഞാ ചാ'യ്ക്കു ശേഷം "ലവകുശ’
Wednesday, October 11, 2017 4:20 AM IST
ശ്യാമപ്രസാദിന്റെയും ലാൽ ജോസിന്റെയും അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് മനോ "നീ കൊ ഞാ ചാ' എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവകുശ. “കുട്ടികൾക്കും കുടുംബങ്ങൾക്കും ഇഷ്ടമാകുന്ന കോമിക് സ്ട്രിപ്പ് സ്വഭാവമുള്ള സ്പൈ കോമഡിയാണ് ലവകുശ. ബിജുമേനോൻ, അജു വർഗീസ്, നീരജ് മാധവ് കോംബിനേഷനാണ് ഈ സിനിമയുടെ ഹൈലൈറ്റ്. നീരജ് മാധവും അജു വർഗീസും ടൈറ്റിൽ കഥാപാത്രങ്ങളും നായകന്മാരുമായ ലവകുശയിൽ ഗോഡ്ഫാദർ ടൈപ്പിലുള്ള ഒരു പ്രധാന കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ദീപ്തിസതിയാണു ചിത്രത്തിലെ നായിക. അദിതിരവി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു...” നീരജ് മാധവ് രചനയും ജെയ്സണ്‍ ഇളങ്കുളം നിർമാണവും നിർവഹിച്ച ഫാമിലി എന്റർടെയ്നർ ലവകുശയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് മനോ.
സിനിമയിലേക്കുള്ള വഴി...?
അനിമേറ്ററായിട്ടാണു തുടക്കം. പിന്നീടു വിഷ്വൽ കമ്യൂണിക്കേഷൻ കഴിഞ്ഞ് ലാൽ ജോസിനും ശ്യാമപ്രസാദിനുമൊപ്പം അസിസ്റ്റന്റായി വർക്ക് ചെയ്തു; അകലെ, ഒരേകടൽ, ഋതു, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ് തുടങ്ങിയ പടങ്ങളിൽ. നീ കൊ ഞാ ചാ ആണ് ആദ്യചിത്രം. അത് ഒരു ടീനേജ് ചിത്രമായിരുന്നു. ബ്ലാക്ക് ഹ്യൂമറാണ് അതിൽ.
ലവകുശ എന്ന സിനിമയുടെ പിറവി....?
നീ കൊ ഞാ ചായ്ക്കു ശേഷം പുതുമയുള്ള കഥകൾ അന്വേഷിക്കുന്ന സമയം. നീരജ് മാധവിന്റെ കൈയിൽ ലവകുശ എന്ന ഒരു കഥയുണ്ടെന്നും അതു സിനിമയാക്കാമെന്നും എന്നോട് ആദ്യം സൂചിപ്പിച്ചത് അജു വർഗീസാണ്. നീരജിന്റെ കഥ എനിക്കു രസകരമായി തോന്നി. അതിൽ പുതുമയുണ്ടെന്നും. അങ്ങനെ ലവകുശ സംവിധാനം ചെയ്യാമെന്നു തീരുമാനിച്ചു. കാഷ്വൽ ആയുള്ള ഒരു ഫിലിം മേക്കിംഗായിരുന്നു നീ കൊ ഞാ ചായിൽ. ലവകുശ എന്ന കഥ മേക്കിംഗിൽ ആവശ്യപ്പെടുന്നത് അത്തരം ട്രീറ്റ്മെന്റ് ആവണമെന്ന ആലോചനയിൽ നിന്നാണ് അവർ എന്നെ സമീപിച്ചത്.
തിരക്കഥ പൂർത്തിയാതോടെ അതിലെ മുഖ്യ കഥാപാത്രം ആരു ചെയ്യുണമെന്ന ആലോചനകൾ തുടങ്ങി. ആ വേഷം ബിജുമേനോൻ ചെയ്താൽ രസകരമാകുമെന്നും പ്രോജക്ടിനു മൊത്തത്തിൽ ഗുണകരമാകുമെന്നും എനിക്കു തോന്നി. ബിജു മേനോൻ ഉണ്ടെങ്കിലേ ഈ പടം ചെയ്യുകയുള്ളൂ എന്ന് ആദ്യംതന്നെ ഞാൻ തീർച്ചപ്പെടുത്തിയിരുന്നു. കാരണം, ആ കാരക്ടറിനു മറ്റൊരു ഓപ്ഷൻ ഇല്ല. പടം കാണുന്പോൾ അതു മനസിലാവും. ഗോഡ്ഫാദർ(രക്ഷകൻ) ടൈപ്പിലുള്ള ഒരു കാരക്ടറാണത്. തുടർന്നു ബിജുമേനോനൊടു കഥ പറഞ്ഞു. അദ്ദേഹം ഓകെ പറഞ്ഞു.
ലവകുശയിൽ അജുവും നീരജുമാണ് നായകന്മാർ. അങ്ങനെയൊരു സിനിമയിൽ ഒട്ടും അവിശ്വാസം പ്രകടിപ്പിക്കാതെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തയാറായി എന്നത് അദ്ദേഹത്തിന്റെ വലിയ ഒരു ക്വാളിറ്റി തന്നെയാണ്. അതു പ്രഫഷണലിസമാണ്. മാതൃകാപരമാണ്. ഒരു ബിജുബിജുമേനോൻ സിനിമയിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്നതൊക്കെ ഈ സിനിമയിൽനിന്നു കിട്ടും.
സ്പൈ കോമഡികൾ മുന്‍പുതന്നെ മലയാളത്തിൽ വന്നിട്ടുണ്ട്. ദാസൻ-വിജയൻ, പ്രേംനസീർ-അടൂർഭാസി സിനിമകളുടെ (സിഐഡി നസീർ, ലങ്കാദഹനം) രീതി. അത്തരം ഒരു മാതൃകയിലാണ് ലവകുശ ചെയ്തത്.
ലവകുശ എന്ന ടൈറ്റിലിന്റെ പ്രസക്തി...?
ലവകുശന്മാർ എങ്ങനെ ലവകുശന്മാരായി എന്നുള്ളതാണ് ഈ സിനിമ. ലവനായി നീരജ് മാധവും കുശനായി അജു വർഗീസും. അവർ വളരെ സാധാരണക്കാരായ ചെറുപ്പക്കാരാണ്. പോലീസ് ആകണമെന്നാണ് അവരുടെ വലിയ ആഗ്രഹം. പക്ഷേ, അതിനുവേണ്ട ശാരീരികയോഗ്യതയോ ഐക്യുവോ അവർക്കില്ല. ഇവർ രണ്ടു പേരും തമ്മിൽ കണ്ടുമുട്ടുന്നു. അവർ തമ്മിൽ ഒരു രാശി വർക്കൗട്ടാകുന്നു. അതാണ് ഈ സിനിമയുടെ കഥ. ഈ സിനിമയിലെ ലവകുശന്മാർ സഹോദരന്മാരല്ല. സിനിമയിൽ ഒരിടത്തും ഇവർ പരസ്പരം ഇവരുടെ ഒറിജിനൽ പേരുകൾ വിളിക്കുന്നില്ല.
രചന നീരജ് മാധവ്....?
നീരജിന്റെ കഥയ്ക്ക് അദ്ദേഹം തന്നെ തിരക്കഥ എഴുതുകയായിരുന്നു. മറ്റു സിനിമകളിൽ അഭിനയിക്കുന്നതിനിടയിൽ വളരെ സാവധാനമാണ് നീരജ് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. കഥയെ സംബന്ധിച്ച് ഉത്തമബോധ്യം ഉള്ളതിനാൽ നീരജിനു സ്ക്രിപ്റ്റിംഗ് അനായസം ചെയ്യാനായി.
ബിജുമേനോന് ഒപ്പമുള്ള അനുഭവങ്ങൾ...?
വിഘ്നേഷ് എന്നാണ് ബിജുമേനോന്റെ കഥാപാത്രത്തിന്റെ പേര്. ബിജുമേനോൻ ആ കഥാപാത്രത്തെ അവതരിപ്പിച്ച പ്രോസസ് ഏറെ രസകരമായിരുന്നു. കടലാസിൽ എഴുതിവച്ചതിനപ്പുറം ഷൂട്ടിംഗ് സമയത്ത് ആ കഥാപാത്രത്തിന് തികച്ചും സ്വാഭാവികമായ വ്യാഖ്യാനം നല്കാൻ ബിജുമേനോനു കഴിഞ്ഞു. ഏറെ പ്രഫഷണലായ ഒരഭിനേതാവാണ് ബിജുമേനോൻ. അസി. ഡയറക്ടറായി ലാൽജോസിനൊപ്പം വർക്ക് ചെയ്യുന്പോഴാണ് ബിജു മേനോനുമായി ആദ്യം പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രഫണലിസം വാസ്തവത്തിൽ പുതിയ ജനറേഷനിൽ ഉള്ളവർക്കുപോലും ഏറെ മാതൃകാപരമാണ്. എന്തു ചെയ്യുന്പോഴും അതു സ്വാഭാവികമാക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അത് അഭിനന്ദനീയമാണ്. അതുപോലെ തന്നെയാണ് ആളുകളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും.
ഡയറക്ടേഴ്സ് ആക്ടർ എന്നൊക്കെ പറയാവുന്ന രീതിയിൽ പൂർണമായും പ്രഫഷണൽ ആക്ടറാണ് ബിജുമേനോൻ. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ഈ സിനിമയിൽ ഏറ്റവും ആവേശകരമായ കാര്യം ബിജുമേനോന് ഒപ്പം വർക്ക് ചെയ്യാനായി എന്നതു തന്നെയാണ്. നമ്മുടെ ചിന്തകൾക്കും മുകളിൽ ഒൗട്ട്പുട്ട് തരുന്ന ആക്ടറാണ് അദ്ദേഹം. ഈ സിനിമയുടെ ഒൗട്ട്പുട്ടിൽ ബിജുമേനോനു വളരെയധികം പങ്കുണ്ട്. കരിയറിലെ ഏറ്റവും ബെസ്റ്റ് ടൈമിൽ ബിജുമേനോന്റെ സ്ക്രീൻപ്രസൻസ് സിനിമയ്ക്കു വലിയ ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. ഈ സിനിമയിൽ തന്റെ ലുക്കിലും അദ്ദേഹം കുറച്ചു ശ്രദ്ധിച്ചിട്ടുണ്ട്.
അജു വർഗീസിനൊപ്പം...?
അജുവുമായി മുന്‍പുതന്നെ ഫോണിലൂടെയുള്ള ഒരു സൗഹൃദമുണ്ടായിരുന്നു. ഈ കഥ ആരു ചെയ്താൽ നന്നാകുമെന്ന് ഒരു ചർച്ചയുണ്ടായപ്പോൾ അജുവാണ് നീരജിനോട് എന്റെ പേരു പരാമർശിക്കുന്നത്. അജുവും രസകരമായി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നീരജിനൊപ്പം അജുവും ടൈറ്റിൽ നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കരിയറിൽ ഏറെ തിരക്കുപിടിച്ച സമയത്തും അജു ഒരു സിനിമയ്ക്കു വേണ്ടി ഏറ്റവുമധികം ദിവസം മാറ്റിവയ്ക്കുന്നത് ഈ സിനിമയ്ക്കു വേണ്ടിയാണ്. അത്രത്തോളമായിരുന്നു ഈ സിനിമയിൽ അജുവിന്റെ പങ്കാളിത്തം. എല്ലാ രീതിയിലും അജു ഒരു സിനിമയിൽ നായകന്മാരിൽ ഒരാളായി എത്തുന്നത് ലവകുശയിലാണ്.
ദീപ്തി സതി, അദിതി രവി....?
ദീപ്തി സതിയാണു നായിക. അദിതി രവി ഇതിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏറെ സമയമെടുത്ത് ആലോചിച്ച് അവസാന നിമിഷമാണ് ദീപ്തി സതിയെ ഈ സിനിമയിലേക്കു കാസ്റ്റ് ചെയ്തത്. ദീപ്തി സതിയും ഏറെ പ്രഫഷണലാണ്. അവരുടെ കഥാപാത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അദിതിയും അവരുടെ കഥാപാത്രത്തെ മികവുറ്റതാക്കി.
പാട്ടുകൾക്കു പ്രാധാന്യമുള്ള ചിത്രമാണല്ലോ..?
അയ്യപ്പന്റമ്മ, എന്റെ കൈയിൽ ഒന്നൂല്യ എന്നീ പാട്ടുകളും ഒരു പ്രമോഷൻ സോങ്ങുമാണ് ലവകുശയിൽ. പാട്ടുകൾ ഏറെ ഹിറ്റാണ്. വളരെ സിറ്റ്വേഷണലായ പാട്ടുകൾ. പാട്ടുകൾക്കു വേണ്ടി പാട്ടുകൾ എന്ന രീതി ഇതിൽ ഇല്ല. കഥപറച്ചിലിന് ആവശ്യമായി വരികയാണ് പാട്ടുകൾ. അയ്യപ്പന്റമ്മ എന്ന പാട്ട് ആലോചിച്ചുതന്നെ രൂപപ്പെടുത്തിയതാണ്. സിനിമയുടെ ഓപ്പണിങ്ങിൽ അത്തരം എനർജറ്റിക്കായ ഒരു പാട്ടിന്റെ ആവശ്യമുണ്ട്. അജുവും നീരജുമാണ് ആ പാട്ടു പാടിയത്. അവരെക്കൊണ്ടു പാടിക്കുക എന്നത് സ്വാഭാവികമായി സംഭവിച്ചതാണ്. അതു പ്ലാൻ ചെയ്തിരുന്നതല്ല. ബി.കെ. ഹരിനാരായണൻ, ഗോപീ സുന്ദർ, നീരജ് മാധവ് എന്നിവരാണ് പാട്ടുകൾ എഴുതിയത്.
ഗോപിസുന്ദറാണു പാട്ടുകൾ കംപോസ് ചെയ്തത്. എന്റെ കഴിഞ്ഞ പടത്തിൽ അദ്ദേഹം പശ്ചാത്തലസംഗീതം ഒരുക്കിയിരുന്നു. ഒരു സിനിമയുടെ ജോണറിന് അനുസരിച്ചാണല്ലോ മ്യൂസിക് ഡയറക്ടറെ തീരുമാനിക്കുന്നത്. ഈ സിനിമയ്ക്കു വേണ്ട ഒരാൾ എന്ന നിലയിലാണ് ഗോപിസുന്ദറിനെ തീരുമാനിച്ചത്. ഈ സിനിമയിൽ ബാക്ക് ഗ്രൗണ്ട് സ്കോറിനും ഏറെ പ്രാധാന്യമുണ്ട്. അതിനാൽ ഈ സിനിമ കമിറ്റ് ചെയ്തപ്പോൾത്തന്നെ സംഗീതം ഗോപിസുന്ദർ ആയിരിക്കണമെന്ന് ഞാൻ പ്രൊഡ്യൂസറോട് പറഞ്ഞിരുന്നു.
ലവകുശയുടെ സാങ്കേതികത്തികവിനെക്കുറിച്ച്...?
പ്രകാശ് വേലായുധനാണ് ലവകുശയുടെ കാമറ ചെയ്തത്. ഒരു മെക്സിക്കൻ അപാരതയ്ക്കു ശേഷം പ്രകാശിന്റെ വർക്കാണിത്. മികച്ച വിഷ്വലുകൾ ലവകുശയിലുണ്ടാവും. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ് നിർവഹിച്ചത്. ഏറെ സീനിയറായ നാഥൻ മണ്ണൂരാണ് ആർട്ട് ഡയറക്ഷൻ ചെയ്തത്. വസ്ത്രാലങ്കാരം സമീറ സനീഷ്.
അടുത്ത സിനിമ...?
ഉണ്ണി ആർ. കഥ, തിരക്കഥ, സംഭാഷണം എഴുതുന്ന സിനിമയാണ് അടുത്തതായി ചെയ്യുന്നത്. "പ്രതി പൂവൻകോഴി' എന്നാണു പടത്തിന്റെ പേര്. കുറേ പുതിയ ആളുകളാണ് ചിത്രത്തിൽ. താരനിർണയം നടന്നുവരുന്നു. കോട്ടയം ബേസ് ചെയ്തു പറയുന്ന ഒരു പൊളിറ്റിക്കൽ സറ്റയറാണ് "പ്രതി പൂവൻകോഴി’. ഈ വർഷം അവസാനം ചിത്രീകരണം തുടങ്ങും. കോട്ടയത്തായിരിക്കും ചിത്രീകരണം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top