മലയാളത്തിൽ സംവിധായിക വിപ്ലവം‌
Sunday, July 1, 2018 1:50 AM IST
ഇതിവൃത്തങ്ങൾ മാറി മറിയുന്പോഴാണ് ചരിത്രം തിരുത്തിക്കുറിക്കപ്പെടുന്നത്. സിനിമാ രംഗത്തെ സ്ത്രീ പുരുഷ സമത്വം അടുത്തകാലത്ത് വലിയ ചർച്ചയാകുന്പോൾ മലയാള സിനിമയിൽ ഒരു വിപ്ലവം അരങ്ങേറുകയാണ്. അതാകട്ടെ 2018-നെ തങ്കലിപികളാൽ സന്പന്നമാക്കും. ഈ വർഷം മലയാളത്തിൽ ഒരുപിടി വനിതാ സംവിധായികമാരുടെ സിനിമകൾ പ്രദർശനത്തിനെത്തുകയാണ്. നമ്മുടെ സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വനിതകളുടെ സിനിമകൾ ഒരു വർഷം എത്തുന്നത്. സിനിമ പുരുഷ കേന്ദ്രീകൃതമാണെന്നും സ്ത്രീകൾ ആജ്ഞാനുവർത്തികളാണെന്നുമൊക്കെ പരക്കെ ആക്ഷേപമുള്ള ഈ മേഖലയിൽ അതിനെ തിരുത്തിക്കുറിച്ച് പുതിയ ഇതിവൃത്തം സൃഷ്ടിക്കാൻ എത്തുകയാണ് ഒരുപിടി വനിതാ സംവിധായകർ.

അഞ്ജലി മേനോൻ, റോഷ്നി ദിനകർ, ഗീതു മോഹൻദാസ്, സൗ സദാനന്ദൻ, ലീല സന്തോഷ്, ഹസീന സുനിർ എന്നിങ്ങനെ ആറു വനിതാ സംവിധായകരാണ് തങ്ങളുടെ സിനിമയുമായി ഉടൻ പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്നത്. അഞ്ജലി മേനോനും ഗീതു മോഹൻദാസും സംവിധായികയായി പയറ്റിത്തെളിഞ്ഞവരാണെങ്കിൽ ബാക്കിയുള്ളവർക്കിതു പ്രഥമ പടിയാണ്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്സ് എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കു ശേഷമാണ് കൂടെ എന്ന ചിത്രവുമായി അഞ്ജലി മേനോൻ എത്തുന്നത്. പൃഥ്വിരാജും നസ്രിയയും പാർവതിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഹൃദയഹാരിയായൊരു കഥയാണ് പറയാനൊരുങ്ങുന്നത്. നിവിൻ പോളിയെ നായകനാക്കിയാണ് മൂത്തോൻ എന്ന ചിത്രവുമായി ഗീതു മോഹൻദാസ് എത്തുന്നത്. കേൾക്കുന്നുണ്ടോ, ലയേർസ് ഡയസ് എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഗീതു മോഹൻദാസ് മൂത്തോൻ ഒരുക്കുന്നത്. പൃഥ്വിരാജ്, പാർവതി എന്നിവരെ അണിനിരത്തി മൈ സ്റ്റോറിയുമായി റോഷ്നി ദിനകറും കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരെ ജോടിയാക്കി മാംഗല്യം തന്തുനാനേന എന്ന ചിത്രവുമായി സൗ സദാനന്ദനും ബോക്സോഫീസിലെത്താൻ ഒരുങ്ങിക്കഴിഞ്ഞു. സിനിമ മേഖലയിൽ കോസ്റ്റ്യൂം ഡിസൈനറായി ഒന്നരപതിറ്റാണ്ടിലധികം പ്രവർത്തിച്ചതിനു ശേഷമാണ് റോഷ്നി തന്‍റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ചെന്പൈ എന്ന ഡോക്യുമെന്‍ററിയിലൂടെ സൗ ദേശീയ പുരസ്കാരം നേടിയിരുന്നു.

സംവിധാന മേഖലയിൽ സ്ത്രീകളെത്തുന്പോൾ അവരും കൂട്ടുപിടിക്കുന്നത് വാണിജ്യ ഘടകങ്ങളും താരമൂല്യവും തന്നെയാണ്. അഞ്ജലി മേനോനും ഗീതു മോഹൻദാസും സൂപ്പർതാര ചിത്രങ്ങളുമായാണ് എത്തുന്നത്. എന്നാൽ വിജയ ഫോർമുലയെ വെല്ലുവിളിച്ചാണ് ലീല സന്തോഷും ഹസീന സുനീറും തങ്ങളുടെ പ്രഥമ സിനിമ രൂപവുമായി എത്തുന്നത്. വയനാട്ടിലെ ആദിവാസി വിഭാഗത്തിലുള്ളതാണ് ലീല സന്തോഷ്. താൻ ഉൾപ്പെടുന്ന പാണിയ വിഭാഗത്തിന്‍റെ ജീവിതവും ദുരിതവും പൈതൃകവും മലയാളികൾക്കു പരിചയപ്പെടുത്തിയ ‘നിഴലുകൾ നഷ്‌ടപ്പെട്ട ഗോത്രഭൂമി’ എന്ന ഡോക്യുമെന്‍ററി ഒരുക്കിയതിനു ശേഷമാണ് ലീല തന്‍റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. വയനാട് ചുരം കണ്ടെത്തിയ കരിന്തണ്ടന്‍റെ കഥയാണ് ആദ്യ ചിത്രത്തിലൂടെ ഈ കലാകാരി പറയുന്നത്. വീട്ടമ്മയിൽ നിന്നും താൻ കേട്ടറിഞ്ഞ ഒരു യഥാർത്ഥ സംഭവത്തെ ദൃശ്യഭാഷയിൽ ഒരുക്കുകയാണ് പ്രകാശന്‍റെ മോട്രോ എന്ന ചിത്രത്തിലൂടെ ഹസീന സുനീർ. മുൻ പരിചയമില്ലെങ്കിലും താനറിഞ്ഞ ജീവിതാനുഭവം വെള്ളിത്തിരയിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കണമെന്ന തോന്നലാണ് ഹസീനയെ സംവിധായികയാക്കി മാറ്റിയത്.

വനിതാ സംവിധായകർ കൂട്ടമായ് എത്തുന്നതാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. മുന്പ് മലയാളത്തിൽ മികവ് തെളിയിച്ച വനിതകളുടെ വലിയൊരു പാരന്പര്യം നമുക്കുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ വെള്ളത്തിരിയിൽ കഥയെ ചമയപ്പെടുത്തിയ ആദ്യ വനിതാ സംവിധായികയാണ് ഫാത്തിമ ബീഗം. സ്ത്രീകൾക്കു സിനിമ അന്യമായിരുന്ന ഒരു കാലഘട്ടത്തിലാണ് ബബൂൽ പരിസ്ഥാൻ എന്ന ചിത്രം സംവിധാനം ചെയ്തു ഫാത്തിമ ബീഗം ഇന്ത്യൻ സിനിമാ രംഗത്തെത്തുന്നത്. 1926 കാലഘട്ടമാണെന്നതും ഏറെ പ്രാധാന്യമുള്ള കാര്യമാണ്. പിന്നീട് വിജയനിർമല, അപർണാസെൻ, ഭാനുമതി, ദീപ മേത്ത, മീര നായർ, മേഘ്ന ഗുൽസാർ, കല്പന ലാജ്മി, സായി പരഞ്ജപൈ തുടങ്ങിയ ഇന്ത്യൻ സിനിമാ രംഗത്തുള്ള വനിതാ സംവിധായകരുടെ നിര നീളുകയാണ്. മലയാളത്തിലേക്കു നോക്കുന്പോഴും സ്ത്രീസാന്നിധ്യം കുറവൊന്നുമല്ല.

1973-ൽ വിജയനിർമലയാണ് കവിത എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിൽ വിപ്ലകരമായ ചലനത്തിനുതുടക്കം കുറിക്കുന്നത്. മലയാളത്തിന്‍റെ എവർഗ്രീൻ നായിക ഷീല യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയിതിട്ടുള്ളതാണ്. മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ പരസ്യ ചിത്ര സംവിധായികയായ രേവതി എസ് വർമ്മ, സഞ്ചാരത്തിലൂടെ ലിജി പുൽപ്പള്ളി, അകം ഒരുക്കി ശാലിനി ഉഷ നായർ, ലൗവ് 24 7-നുമായി ശ്രീബാല കെ മേനോൻ, മാൻഹോൾ എന്ന ചിത്രത്തിലൂടെ വിധു വിൻസെന്‍റ് ഇവരൊക്കെ ഈ രംഗത്തെ മുൻ സാന്നിധ്യമാണ്. മി മൈ ഫ്രണ്ട്, ഫിർ മിലേംഗി തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലൂടെ രേവതിയും ഇന്ദിര എന്ന തമിഴ് ചിത്രം ഒരുക്കി സുഹാസിനിയും സംവിധാന കുപ്പായം അണിഞ്ഞിട്ടുള്ള അഭിനേത്രികളാണ്. അഞ്ജലി മേനോനും വിധു വിൻസെന്‍റും ഗീതു മോഹൻദാസും തങ്ങളുടെ ആദ്യ ചിത്രങ്ങളിലൂടെ തന്നെ ഏറെ നിരൂപക പ്രശംസ നേടിയ  പ്രതിഭകളാണ്.

നിരൂപക പ്രശംസ പിടിച്ചുപറ്റുന്ന സിനിമകളുടെ അമരക്കാരിൽ വനിതാ സാന്നിധ്യം എന്നും പ്രകടമായിരുന്നു. എങ്കിലും വാണിജ്യ സിനിമകളുടെ തലപ്പത്തേക്കുള്ള കടന്നുവരവാണ് പുതിയ മാറ്റമാകുന്നത്. അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡെയ്സ് മലയാളത്തിലെ സമീപകാല പണംവാരി ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ളതാണ്. തമിഴിലും ഹിന്ദിയിലും വാണിജ്യ സിനിമ സംവിധായികമാർ നിരവധിയാണുള്ളത്. അതേ ശ്രേണിയിലേക്കാണ് മലയാളത്തിൽ നിന്നും പുതിയ കലാകാരികളുടെ നിര എത്തുന്നത്.

തിരിഞ്ഞു നോക്കുന്പോൾ മലയാള സിനിമയിൽ സംവിധാന രംഗത്തു സ്ത്രീകൾക്കു മോശമല്ലാത്ത ദൃശ്യതയുണ്ട്. അതു സ്വന്തം തീരുമാനമെടുക്കാനും നടപ്പിൽ വരുത്താനുമുള്ള സ്വാതന്ത്ര്യവും ആർജവവുമാണ്. സംവിധായികമാരായി പുതിയ പ്രതിഭകൾ എത്തുന്നത് ഈ രംഗത്തെ മാറ്റം ശക്തമാകുന്നതിന്‍റെ സൂചനയാണ്. സ്ത്രീ പക്ഷത്തു നിന്നു ചിന്തിക്കുന്പോൾ ഇനിയും ഒട്ടേറെ സംവിധായികമാർ മലയാളത്തിൽ എത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം ഇന്നു ‘സ്ത്രീ’കൾക്കുവേണ്ടിയുള്ള വാദങ്ങൾ ഏറെ വാർത്തയാകുന്നതും ഈ മേഖലയിൽ നിന്നുമാണ്.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.