Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
അഞ്ജലിയുടെ ഇച്ഛാശക്തി അപാരം: മാലാ പാർവതി
Sunday, July 22, 2018 9:40 AM IST
കൂടെ എന്ന ചിത്രം പ്രേക്ഷക മനസിൽ വിസ്മയം തീർക്കുന്പോൾ അതിലെ ചില കഥാപാത്രങ്ങളും കൂടെക്കൂടുകയാണ്. പൃഥ്വിരാജ്, നസ്രിയ, പാർവതി, രഞ്ജിത്ത്, മാലാ പാർവതി തുടങ്ങിയ താരങ്ങൾക്കൊക്കെ തങ്ങളുടെ കരിയർ ബ്രേക്കായി മാറുകയാണ് ഈ ചിത്രം. അതിന്റെ ആനന്ദം ഏറെ തിരതല്ലുകയാണ് നടി മാലാ പാർവതിയുടെ വാക്കുകളിൽ. പത്തു വർഷത്തിലേറെയായി 60-ൽ അധികം സിനിമയിൽ അഭിനയിച്ച മാലാ പാർവതിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് ഈ ചിത്രത്തിലെ ലില്ലിക്കുട്ടി. ബ്രില്യന്റായ ഒരു സംവിധായികയുടെ ചിത്രത്തിൽ ഭാഗമായപ്പോൾ തനിക്ക് അഭിനേത്രി എന്ന നിലയിലുള്ള ആത്മവിശ്വാസം കൂടുകയാണുണ്ടായതെന്ന് ഈ കലാകാരി പറയുന്നു.
കൂടെ പറയുന്നത് ആത്മബന്ധങ്ങളുടെ കഥയാണ്. അതെങ്ങനെയാണ് പ്രേക്ഷകർക്കു പ്രിയങ്കരമാകുന്നത്?
സ്ത്രീകളുടെ ദുഃഖങ്ങളും ബുദ്ധിമുട്ടുകളും നമ്മൾ ധാരാളം പറഞ്ഞു കേട്ടിട്ടുള്ളതാണ്. എന്നാൽ കൂടെ എന്ന സിനിമ അലോഷിയുടേയും മകൻ ജോഷ്വായുടേയും കുടുംബത്തിന്റെ കഥയാണ്. കുടുംബത്തിൽ ഒരു സാന്പത്തിക പ്രശ്നം ഗുരുതരമായാൽ കുരുതി കൊടുക്കും പോലെയാണ് മൂത്തമകന്റെ ജീവിതം മാറുന്നത്. അവന്റെ സ്വപ്നങ്ങളും മോഹങ്ങളും നഷ്ടങ്ങളുമൊന്നും ആരും ഓർക്കാറില്ല. വീട്ടിലെ പ്രശ്നങ്ങളൊക്കെ കഴിയുന്പോൾ അവനോട് തിരിച്ച് വന്നു കുടുംബത്തിനൊപ്പം നിൽക്കാൻ പറയുന്നു. കുടുംബത്തിന്റെ ആവശ്യത്തിനനുസരിച്ച് ആണ്‍കുട്ടികളുടെ ജിവിതത്തെ കൊണ്ടുപോകുന്നു. ഇത് ആരും പറഞ്ഞിട്ടില്ല. അവിടെയാണ് അഞ്ജലി മേനോൻ എന്ന സംവിധായികയുടെ ബ്രില്യൻസ്.
മകന്റെ ജീവിതം കാണുന്ന അച്ഛൻ ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയാണ്. സംവിധായകൻ രഞ്ജിത്തിനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്തതിലൂടെ അത്ര ഗംഭീരമാവുകയായിരുന്നു ആ കഥാപാത്രം. തന്റെ വീട്ടിൽ അതിക്രമിച്ച് എത്തുന്നവരോട് ഇറങ്ങിപ്പോടാ എന്നു പൗരുഷത്തോടെ പറയുന്നയാൾ ആ വീട്ടിലെ ഒരാളോടു പോലും ദേഷ്യപ്പെടാനോ സങ്കടം പറയാനോ തുനിയുന്നില്ല. മകൻ അനുഭവിച്ചതൊക്കെ ഒരു പക്ഷേ ഉൾക്കണ്ണുകൊണ്ട് കണ്ട് അവന്റെ സ്വപ്നവുമായി മച്ചിന്റെ പുറത്താണ് അയാളുടെ ജിവിതം. ഇതിനിടയിൽ പരാതിയും പരിഭവവുമായി ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാത്തൊരു അമ്മയും. മലയാളത്തിൽ ആരും പറയാത്ത ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ടു തന്നെ പുരുഷന്മാർ തങ്ങളുടെ ജീവിതത്തെ സിനിമയിൽ കാണുന്നു. സ്ത്രീകളും അനിയത്തിമാരും കാമുകിമാരുമെല്ലാം ഈ ചിത്രത്തെ തിരിച്ചറിയുന്നു.
ലില്ലിക്കുട്ടിയായി കൂടെയിലേക്കെത്തിയപ്പോഴുള്ള അനുഭവങ്ങൾ എന്തൊക്കെയായിരുന്നു?
കലയോടുള്ള ഇഷ്ടത്താൽ സിനിമയിൽ വന്നയാളാണു ഞാൻ. മുന്‍പു പല സിനിമകളിൽ മുഴുനീള വേഷം ചെയ്തിരുന്നെങ്കിലും ഇതിലെ കഥാപാത്രത്തിനൊരു വളർച്ചയുണ്ട്. കഴിഞ്ഞ വർഷം ജൂണിലാണ് ചെറിയൊരു വേഷം ഉണ്ടെന്നു പറഞ്ഞ് അഞ്ജലി എന്നെ വിളിക്കുന്നത്. നവംബറിൽ ഞാൻ അവിടെ ചെല്ലുന്പോൾ ഗ്ലെൻമോർഗൻ എന്ന സ്ഥലത്തെ ഒരു സ്വർഗം പോലെ ആക്കി മാറ്റുന്നതിൽ അണിയറ പ്രവർത്തകരുടെ വലിയൊരു കലാസംവിധായകന്റെ പ്രയത്നമാണ് കാണുന്നത്. ജെന്നിയുടെ മുറിയിലെ ചെറിയ കാര്യങ്ങൾ പോലും അവിടെ നിന്നും സൃഷ്ടിച്ചെടുത്തതാണ്. നാല്പതു കൊല്ലമായി ഉപയോഗിക്കാത്ത ഇടിഞ്ഞു പൊളിഞ്ഞു കിടന്ന കെട്ടിടമാണ് ആ കുടുംബത്തിന്റെ ജീവനുള്ള വീടാക്കി മാറ്റിയത്. ആ വീടിന്റെ അടുക്കളയ്ക്കു സിനിമ സെറ്റിന്റെ മണമായിരുന്നില്ല. ഒരു അടുക്കളയുടെ തന്നെ മണമായിരുന്നു. അതുകൊണ്ടു തന്നെ കഥാപാത്രമായി മാറുന്നതിൽ വളരെ എളുപ്പമായിരുന്നു. ഒരു നടി എന്ന നിലയിൽ എന്തെങ്കിലും ചെയ്തു എന്ന ആത്മവിശ്വാസം നൽകിയതു കൂടെയാണ്. എന്താണ് റോളെന്നു പോലും ചോദിക്കാതെയാണ് അവിടെ ചെന്നത്. ഒരു സംശയം വന്നാൽ ആ കഥാപാത്രത്തിനെക്കുറിച്ച് അഞ്ജലി വിശദമായി പറഞ്ഞു തരും.
ഒരു കഥ എന്നതിനപ്പുറം ചിത്രം സമൂഹവുമായി സംസാരിക്കുന്നതായി തോന്നിയോ?
ഓരോ കഥാപാത്രത്തിലൂടെയും സമൂഹത്തോടു സംവദിക്കുകയാണ് സംവിധായിക. പത്തൊന്‍പതു വയസുവരെ ഒരു അസുഖക്കാരിയായി സ്വാതന്ത്ര്യത്തിനു വിലക്കു സൃഷ്ടിച്ച് ജീവിക്കുന്ന പെണ്‍കുട്ടി. അവൾ വിവാഹം ചെയ്യുന്പോൾ ചിലപ്പോൾ സോഫിയയുടേതു പോലെയുള്ള ജീവിതമാകാം. അങ്ങനെ ചിന്തിക്കുന്പോൾ ഇതൊരു സ്ത്രീപക്ഷ സിനിമയായും തോന്നാം. അതേ സമയം ഇതു ജോഷ്വായുടെ കഥയാണ്. പലതും സഹിച്ച് അവൻ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്നു. എന്നാൽ അവൻ ഒരിക്കലും സന്തോഷവാനല്ല. കടമയായിട്ടാണോ സ്നേഹമായിട്ടാണോ അവൻ ഓരോന്നും ചെയ്യുന്നത് എന്നു ചോദിക്കുന്നത് നമ്മളോട് തന്നെയാണ്.
അഞ്ജലി മേനോൻ എന്ന സംവിധായികയെക്കുറിച്ച് എന്താണു പറയാനുള്ളത് ?
പ്ലാൻ ചെയ്ത സമയത്തു നിന്നും ഷൂട്ടിംഗ് താമസിച്ചപ്പോൾ തണുപ്പു കൂടി. എന്നാൽ പ്രകൃതിയെ പോലും സിനിമയ്ക്കു ഗുണകരമാകുന്ന വിധം അഞ്ജലി മേനോൻ ഉപയോഗിച്ചു. അലോഷി എന്ന കഥാപാത്രം ചെയ്യാനിരുന്നത് മറ്റൊരു നടനായിരുന്നു. അതു കിട്ടാതെ വന്നപ്പോൾ ഇതിനേക്കാളും മുകളിൽ മറ്റൊരു കാസ്റ്റിംഗ് ഇല്ല എന്ന വിധത്തിൽ സംവിധായകൻ രഞ്ജിത്തിനെയാണ് നടനായി കൊണ്ടുവന്നത്. ലിമിറ്റേഷനും മുകളിൽ നേടിയെടുക്കുക എന്ന ഇച്ഛാശക്തിയാണത്. ഷൂട്ടിംഗിനിടയിലും അഞ്ജലി ഒരിക്കലും വഴക്കൊന്നുമിടില്ല. ചിരിച്ചും ചമ്മിയും സെൻസിറ്റീവായി നടക്കുന്ന ആളാണ് ഇത്രയും മികച്ചൊരു സിനിമയുടെ സംവിധായികയായി പ്രവർത്തിക്കുന്നത്. ഒരു ആമയെ പോലെയാണ് അഞ്ജലിയെ ഉപമിക്കാൻ തോന്നുന്നത്. ആകാശം ഇടിഞ്ഞു വീണാലും ആമയുടെ തോടിനു പുറത്തു തട്ടി നിൽക്കും. അതിനാവശ്യമുള്ളപ്പോൾ മാത്രം പുറത്തു വന്നു തനിക്കാവശ്യമുള്ളത് ചെയ്തു വീണ്ടും പോകുന്നു. ചിത്രത്തിൽ പറന്നേ എന്ന ഗാനം തന്നെ അഞ്ജലിയെക്കുറിച്ചുള്ളതായാണ് എനിക്കു തോന്നിയത്. ‘പറന്നേ, ചെറു ചിറകുകൾ അടിച്ചുയരേ ജീവിതത്തെ ചുംബിച്ചിടാലോ. പറന്നേ, പല മതിലുകൾ ഇടിച്ചുടച്ചേ സാഗരങ്ങൾ നീന്തിക്കേറാലോ’ എന്നു പറയുന്നത് അവരുടെ ജിവിതമാണ്.
അഞ്ജലിയുടെ വലിയൊരു തയാറെടുപ്പ് ഈ ചിത്രത്തിനുണ്ടായിരുന്നു. അവരുടെ ഫാമിലി പോലും ഉൗട്ടിയിലേക്കു ഷിഫ്റ്റു ചെയ്തു. മകനെ ഒരു വർഷത്തേക്ക് ഉൗട്ടിയിലെ സ്കൂളിൽ ചേർത്തു. അവിടെ താമസിച്ച് അവരുടെ പ്രദേശമാക്കി അതിനെ മാറ്റി. കാരണം സിനിമയുടെ കാര്യത്തിൽ ഒരു കോന്പ്രമൈസിംഗിനും അഞ്ജലി തയാറായിരുന്നില്ല. ഒരു സീനിലേക്ക് അവർ മനസിൽ കണ്ട ഒബജക്ട് കിട്ടിയില്ലെങ്കിൽ ഷോട്ട് ഇന്നു ക്യാൻസൽ ചെയ്യാമെന്നേ പറയു. മലയാളത്തിൽ അത്തരമൊരു വർക്കിംഗ് പാറ്റേണ്‍ അഞ്ജലിയുടെ സിനിമയിൽ മാത്രമാണ് ഞാൻ അനുഭവിച്ചിട്ടുള്ളത്.
ലില്ലിക്കുട്ടിയെ ശരിക്കുള്ള പാർവതിയിൽ കാണാനാകുമോ ?
ലില്ലിയെപ്പോലെ അല്ല ഞാൻ. എന്നാൽ എന്റെ സ്വാഭാവികതയെ പല വികാരങ്ങളിലൂടെ കഥാപാത്രത്തിലേക്കു കൊണ്ടുവരുന്നതിൽ അഞ്ജലി മേനോനും ഞാനും തമ്മിൽ വലിയൊരു കമ്മ്യൂണിക്കേഷനുണ്ടായിരുന്നു. കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്കു കൊണ്ടുവന്നു നമ്മളെ അധിക നിയന്ത്രണമില്ലാതെസ്വതന്ത്രമായി സംവിധായിക വിടുകയാണ്. ലൊക്കേഷനിൽ മൊബൈലില്ല, വിസിറ്റേഴ്സില്ല, സെൽഫിയില്ല. ഈ ലോകത്തിന്റെ സംഭവങ്ങളിൽനിന്നു മാറി യുള്ള ജീവിതമായിരുന്നു ആ രണ്ടുമാസത്തോളം.
ചിത്രത്തിൽ ഏറ്റവും ആകർഷിച്ച മറ്റു ഘടകം എന്തായിരുന്നു?
ലിറ്റിൽ സ്വയന്പ് എന്ന കാമറമാൻ. അഭിനയിച്ചുകൊണ്ടിരിക്കുന്പോൾ ഒന്നിന്റെയും പേരിൽ നമ്മളെ നിയന്ത്രിക്കാൻ അയാൾ വരില്ല. നമ്മുടെ മൂവ്മെന്റ്സിനേക്കുറിച്ച് അയാൾ ധാരണയുണ്ടാക്കിയാണ് വർക്കു ചെയ്യുന്നത്. നിശബ്ദമായൊരു സൂര്യപ്രകാശമാണ് ലിറ്റിൽ സ്വയന്പ്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
സൂറത്തിൽ പത്രിക തള്ളിപ്പോയ കോൺഗ്രസ് സ്ഥാനാർഥി ബിജെപിയിൽ ചേർന്നേക്കും
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
Latest News
സൂറത്തിൽ പത്രിക തള്ളിപ്പോയ കോൺഗ്രസ് സ്ഥാനാർഥി ബിജെപിയിൽ ചേർന്നേക്കും
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top