Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
മനുഷ്യമനസിന്റെ ആഴങ്ങൾ പോലെ ‘കിണർ’- എം. എ. നിഷാദ്
Monday, February 19, 2018 2:12 PM IST
ജയപ്രദ, രേവതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത സ്ത്രീപക്ഷ സിനിമയാണു കിണർ. “ഇതിന്റെ ഹീറോ സ്ക്രിപ്റ്റാണ്. ഇതൊരു റിയലിസ്റ്റിക് മൂവിയാണ്. പ്രേക്ഷകരുമായി ബന്ധപ്പെടുത്താനാകുന്ന ഒരു സിനിമയാണ്. വെള്ളത്തിന്റെ അവകാശികളാര് എന്ന ചോദ്യമാണ് ഈ സിനിമയിലൂടെ ഞാൻ സമൂഹത്തോടു ചോദിക്കുന്നത്. എന്റെ കഥയ്ക്ക് ഡോ.അൻവർ അബ്ദുള്ളയും ഡോ.അജു കെ. നാരായണനുമാണ് തിരക്കഥയൊരുക്കിയത്. കിണറിന്റെ തമിഴ് പതിപ്പ് ‘കേണി’ എന്ന പേരിൽ തിയറ്ററുകളിലെത്തും...” കിണറിന്റെ മേക്കിംഗ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ എം.എ. നിഷാദ്.
കിണർ എന്ന സിനിമയുടെ പ്രത്യേകതകൾ...?
കിണർ ഒരു കാരക്ടറാണ് ഈ സിനിമയിൽ. ഇതു കേരള - തമിഴ്നാട് അതിർത്തിയിൽ സംഭവിക്കുന്ന കഥയാണ്. ഈ കഥ അത് ആവശ്യപ്പെടുന്നതുകൊണ്ടാണ് കേരള - തമിഴ്നാട് ബോർഡർ പശ്ചാത്തലമാകുന്നത്. ഏവർക്കും താത്പര്യമുണർത്തുന്ന രീതിയിൽ രസകരമായാണ് ഈ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്. ആക്ഷേപഹാസ്യമുണ്ട്. ഇമോഷനുകൾക്കു കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്. നോണ്‍ ലീനിയറായാണു ട്രീറ്റ് ചെയ്തിരിക്കുന്നത്. ജയപ്രദയെപ്പോലെ ഒരു ആർട്ടിസ്റ്റ് വരുന്പോൾ സ്വാഭാവികയും അതിന്റെ കൊമേഴ്സ്യൽ സാധ്യതകൾ ഒട്ടും ചോരാതെ തന്നെയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.
‘കിണർ’ എന്ന ടൈറ്റിൽ നല്‍കാനുള്ള പ്രചോദനം...?
കിണർ എപ്പോഴും ഒരു പ്രതീകമാണ്. കിണർ എന്നു പറയുന്പോൾ നമ്മുടെ മനസിന്റെ ആഴങ്ങളിൽ പോകുന്ന ഒരു കണക്ടിവിറ്റി കൂടിയുണ്ട്. മനുഷ്യന്റെ മനസ് ഒരുപാട് ആഴങ്ങൾ ഉള്ളതാണ്. ഒരുപാടു ഡെപ്ത് ഉള്ളതാണ്. അതുപോലെതന്നെ ഡെപ്തുള്ള ഒരു വിഷയമായതുകൊണ്ടാണ് കിണർ എന്ന ടൈറ്റി ൽ നല്‍കിയത്. നമ്മുടെ ചുറ്റും നടക്കുന്ന വിഷയങ്ങൾ സിനിമ എന്ന വലിയ മാധ്യമത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ എന്നും ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിത്തന്നെയാണ് ഈ സിനിമയും. മുറ്റത്തൊരു വറ്റാത്ത കിണർ എല്ലാവരുടെയും സങ്കല്പമാണ്. ഇപ്പോൾ അതിനെപ്പറ്റി ആളുകൾ അറിയുന്നില്ല. പക്ഷേ, ഇനിയൊരു ലോകയുദ്ധം ഉണ്ടാകുന്നതു വെള്ളത്തിനുവേണ്ടി ആയിരിക്കുമെന്ന നഗ്നസത്യം എല്ലാ ജനറേഷനിലുള്ള ആളുകളും അനുഭവിച്ചറിയാൻപോവുകയാണ്.
ഡോക്യുമെന്ററി സ്വഭാവമുള്ള സിനിമയാണോ കിണർ...?
ഇതിനു ഡോക്യുമെന്ററി സ്വഭാവമേ ഇല്ല. ഇതു പക്കാ കൊമേഴ്സ്യൽ സിനിമയാണ്. മൂന്നു വേർഷനുകളിലാണു കഥ പറയുന്നത്. ഇതിന്റെ ട്രീറ്റ്മെന്റ് തന്നെ വ്യത്യസ്തമാണ്. ഈ സിനിമയിൽ ശക്തരായ സ്ത്രീകഥാപാത്രങ്ങളുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിൽ അവർ അനുഭവിക്കുന്ന വിഷയങ്ങൾ...അതിൽ പകച്ചുനിൽക്കാതെ സമൂഹത്തിനു മുന്നിൽ ജീവിതയാഥാർഥ്യങ്ങളെ നേരിട്ടു മുന്നോട്ടു പോകുന്പോൾ അവർ നേരിടുന്ന വിഷയങ്ങളിലൊന്നിലേക്കു വളരെ സ്വാഭാവികമായിത്തന്നെ ജലം കയറിവരികയാണ്. കഥയിലേക്ക് ജലത്തിന്റെ വിഷയവും കണക്റ്റ്ഡ് ആകുന്നു.. അതാണു കിണർ എന്ന സിനിമ.
കിണർ - കഥാപശ്ചാത്തലം..?
ഇന്നത്തെ സമൂഹത്തിൽ ഒരു സ്ത്രീയ്ക്ക് ജീവിതത്തിൽ ഉണ്ടാകുന്ന വൈതരണികളെ എങ്ങനെ സധൈര്യം നേരിടാം എന്നതിനെക്കുറിച്ച് ഈ സിനിമ വ്യക്തമായി പറയുന്നുണ്ട്. ജീവിതത്തിൽ യാദൃച്ഛികതകൾ ധാരാളമാണല്ലോ. നമ്മൾ പ്രതീക്ഷിക്കുന്നതുപോലെയല്ലല്ലോ എല്ലാം. നമ്മുടെ ലൈഫ് എപ്പോഴും നമ്മളാരും പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറിപ്പൊയ്ക്കോണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ സ്വാഭാവികയും ഒരു സ്ത്രീ അനുഭവിക്കുന്ന ചില വിഷയങ്ങളുണ്ട്. അതിൽ അവർ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും സംഭവിക്കുന്പോൾ അതിനെ ഒരു സ്ത്രീ അല്ലെങ്കിൽ സ്ത്രീസമൂഹം എങ്ങനെ നേരിടണമെന്നുള്ളത് വളരെ വ്യക്തമായി ഈ സിനിമയിൽ വരച്ചുകാണിക്കുന്നു.
41 ആർട്ടിസ്റ്റുകൾ... ചെലവേറിയ പടമാണോ .... ?
അതേ. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ സജീവ് പി.കെയും ആനി സജീവുമാണ് കിണർ നിർമിച്ചിരിക്കുന്നത്. പ്രണയത്തിനുശേഷം അവർ നിർമിച്ച സിനിമയാണിത്. ജയപ്രദ, രേവതി, അർച്ചന, പശുപതി, തലൈവാസൽ വിജയ്, ജോയ്മാത്യു, രഞ്ജി പണിക്കർ, ഇന്ദ്രൻസ്, ഭഗത് മാനുവൽ തുടങ്ങി 41 ആർട്ടിസ്റ്റുകൾ. 41 പേരിൽ 36 പേർ എനിക്കു പരിചയമുള്ളവരാണ്. സൂപ്പർതാരങ്ങളില്ലെങ്കിലും അഭിനയിക്കാനറിയാവുന്നവർ എന്റെ സിനിമകളിൽ ഉണ്ടാകാറുണ്ട്. എന്റെ സിനിമയിൽ ഒരു സീൻ അഭിനയിച്ചാൽ പോലും അതിൽ ഒരു ദൗത്യമുണ്ടെന്ന് അവർക്കറിയാം. അവരെല്ലാം എന്റെ മിക്കവാറും സിനിമകളിൽ ഉണ്ടാകാറുണ്ട്. കാടു പൂക്കുന്ന നേരം, അയാൾ ജീവിച്ചിരിപ്പുണ്ട്, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ പുനലൂരും ‘കിണറി’ൽ ഒരു വേഷം ചെയ്തിട്ടുണ്ട്.
ജയപ്രദയെ മുഖ്യവേഷത്തിലേക്കു പരിഗണിക്കുന്നത്...?
ഇന്ദിര എന്ന കഥാപാത്രം ചെയ്യുന്നതിന് ഏറ്റവും യോഗ്യത ജയപ്രദയ്ക്കാണെന്ന് എനിക്കു തോന്നി. ഈ കഥാപാത്രം വളരെ സുന്ദരിയായ ഒരു സ്ത്രീയാണ്. ഹോംലിയായി ജീവിക്കുന്ന ഒരു സ്ത്രീയാണ്. ജീവിതത്തിലെ നിറങ്ങളെല്ലാം ഇഷ്ടപ്പെടുന്ന വളരെ നൈർമല്യത്തോടുകൂടിയുള്ള മുഖഭാവവും മനസുമുള്ള ഒരു സാധാരണ വീട്ടമ്മ. ജീവിതത്തിൽ പ്രാർഥനയും ഭർത്താവിനോടും കുടുംബത്തോടുമുള്ള കരുതലുകളോടെയും നിൽക്കുന്ന ഒരു സ്ത്രീ. അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില അടിയൊഴുക്കുകൾ.. അതിൽപ്പെട്ടു തളരാതെ ജീവിത യാഥാർഥ്യങ്ങളോടു പടവെട്ടി മുന്നോട്ടുപോകുന്ന കഥാപാത്രമാണ് ഇന്ദിര.
രേവതിയും അർച്ചനയും വീണ്ടും മലയാളത്തിൽ..?
അഞ്ചു വർഷത്തിനുശേഷമാണ് രേവതി മലയാളത്തിലേക്കു വരുന്നത്. തിരുനെൽവേലി കളക്ടറുടെ വേഷമാണു ചെയ്തത്; മലയാളവും അറിയാവുന്ന ഒരു തമിഴ് കളക്ടറുടെ വേഷം. ദേശീയപുരസ്കാരം നേടിയ തെന്നിന്ത്യൻ നടി അർച്ചന 10 വർഷത്തിനുശേഷം സിനിമയിലേക്കു തിരിച്ചുവരുന്നത് കിണറിലൂടെയാണ്. കാന്പുള്ള കഥാപാത്രങ്ങളാണല്ലോ എല്ലാം. എല്ലാവർക്കും പ്രധാന റോളാണ്. പാർവതി നന്പ്യാർക്ക് ഇതുവരെയുള്ള സിനിമാജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല റോൾ ഇതിലേതാവും.
പാട്ടുകൾക്കു പ്രാധാന്യമുള്ള ചിത്രമാണല്ലോ...?
ഇതു പക്കാ കൊമേഴ്സ്യൽ ചിത്രമാണ്. ആളുകൾക്കു മനസിലാക്കാനും ചിരിക്കാനും ചിന്തിക്കാനുമുള്ള ഘടകങ്ങളെല്ലാം ഉള്ള സിനിമയാണിത്. സ്വാഭാവികമായും അപ്പോൾ പാട്ടുകൾക്കു പ്രാധാന്യമുണ്ടാവും. കഥ പറയുന്ന രീതിയിൽ പാട്ടുകൾക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. മൂന്നു പാട്ടുകളാണുള്ളത്. രണ്ടു പാട്ടുകൾ ചെയ്തിരിക്കുന്നത് എം. ജയചന്ദ്രനാണ്. ദളപതിക്കുശേഷം അതായത് 27 വർഷത്തിനുശേഷം യേശുദാസും എസ്. പി. ബാലസുബ്രഹ്മണ്യവും ചേർന്നു പാടിയിരിക്കുന്നു. അയ്യാ സാമി എന്ന പാട്ട്. അവർ ആ പാട്ടിൽ അഭിനയിച്ചിട്ടുമുണ്ട്. അതു വലിയ ഒരു അനുഭവമായിരുന്നു. പളനിഭാരതിയും ബി.കെ.ഹരിനാരായണനുമാണ് അതിന്റെ വരികളെഴുതിയത്. മഴവിൽക്കാവിലെ എന്ന പാട്ടിന്റെ വരികൾ എഴുതിയതു പ്രഭാവർമ. അതു പാടിയതു സിത്താര കൃഷ്ണകുമാർ. മൂന്നാമത്തെ പാട്ട് കല്ലറ ഗോപൻ സംഗീതം നല്കി അദ്ദേഹം തന്നെ പാടിയിരിക്കുന്നു. പ്രവാസി എഴുത്തുകാരി ഷീലാപോളാണ് ആ പാട്ടിനു വരികളെഴുതിയത്. ബിജിബാലാണ് ചിത്രത്തിനു പശ്ചാത്തലസംഗീതമൊരുക്കിയത്.
കേരള- തമിഴ്നാട് ബന്ധങ്ങൾ കൂടി കിണറിൽ ചർച്ചയാകുന്നുണ്ടോ...?
അതേ. കേരളവും തമിഴ്നാടും തമ്മിലുള്ള ആത്മബന്ധവും കൾച്ചറുമൊക്കെ സമന്വയിപ്പിച്ചുകൊണ്ടാണ് അയ്യാസാമി എന്ന പാട്ടു ചെയ്തിരിക്കുന്നത്. 25 വർഷം മുന്‍പു കാശു കൊടുത്തു വെള്ളം വാങ്ങുന്നതിനെക്കുറിച്ച് ആരും ചിന്തിച്ചിരുന്നില്ലല്ലോ. ഇപ്പോൾ നാം കുപ്പിവെള്ളം പൈസ കൊടുത്തു വാങ്ങിക്കുകയല്ലേ. നാളെ ശുദ്ധവായുവിനു കാശു കൊടുക്കേണ്ടിവരുന്ന ഒരു കാലം വന്നാൽ നാം എന്തുചെയ്യും.
കിണർ - ചിത്രീകരണം..?
പുനലൂർ, തെന്മല, ചെങ്കോട്ട, കുറ്റാലം, പുളിയറ, തിരുനൽവേലി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കിണറിൽ പുനലൂർ തൂക്കുപാലം വരുന്നുണ്ട്. പുനലൂർ തൂക്കുപാലം ഇതുവരെയും ഒരു സിനിമയിലും വന്നിട്ടില്ല. എന്റെ ജന്മനാടാണു പുനലൂർ. അപ്പോൾ സ്വാഭാവികയും എനിക്ക് എന്താണു നാടിനുവേണ്ടി ചെയ്യാൻ പറ്റുന്നതെന്നു ചിന്തിച്ചു. പുനലൂർ തൂക്കുപാലത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി സമരം നടത്തിയതു ഞാനാണ്. അതുകൊണ്ടാണു 11 വർഷം മുടങ്ങിക്കിടന്ന പണി പുനരാരംഭിച്ചതും തൂക്കുപാലം നവീകരിച്ചതും.
കിണറിനു പിന്നിൽ പ്രവർത്തിച്ചവർ...?
ഛായാഗ്രഹണം നൗഷാദ് ഷെരീഫ്. സോണി എസ് 55 അതിനൂതന 4കെ റസലൂഷൻ കാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹെലിക്യാം ദൃശ്യങ്ങളും എടുത്തിരുന്നു. എഡിറ്റിംഗ് ശ്രീകുമാർനായർ. കളറിസ്റ്റും അദ്ദേഹം തന്നെ. ബിനു മുരളി പ്രൊഡക്ഷൻ കണ്ട്രോളർ. ആർട്ട് പ്രദീപ് എം.വി. കോസ്റ്റ്യൂംസ് സുനിൽ റഹ്മാൻ. മേക്കപ്പ് മനോജ് അങ്കമാലി. ഓഡിയോഗ്രഫി എം. ആർ.രാജാകൃഷ്ണൻ(ഫോർ ഫ്രെയിംസ്). സ്റ്റിൽസ് ജയപ്രകാശ് അത്തല്ലൂർ. ഡിസൈൻ ജിസൻ പോൾ
കിണർ - നിർമാണത്തിലെ വെല്ലുവിളികൾ...?
ഏകദേശം നാലു വർഷമായി മഴ കിട്ടാത്ത തിരുനെൽവേലിയിലെ ഒരു ഗ്രാമത്തിൽ പോയാണ് ഞങ്ങൾ ഇതു ഷൂട്ട് ചെയ്തത്. ശക്തമായ പൊടിക്കാറ്റുള്ള പ്രദേശം. ഒരു നേരം പോലും നമുക്ക് അവിടെ നിൽക്കാനാവില്ല. ധാരാളമാളുകൾ താമസിക്കുന്ന പ്രദേശമാണത്. അപ്പോൾ അവരുടെ ദൈനംദിനജീവിതം എങ്ങനെയായിരിക്കും. പൊടിക്കാറ്റും ചൂടും വെള്ളം കിട്ടാതെയുള്ള അലച്ചിലും.. കരളലയിക്കുന്ന കാഴ്ചയാണ്. ഇത്രയേറെ ആർട്ടിസ്റ്റുകളുമായി ആ പ്രദേശത്തു പോയി ഷൂട്ട് ചെയ്യുക റിസ്കി ആയിരുന്നു. എങ്കിലും ചെയ്തു, എല്ലാറ്റിനും പ്രേരകമായതു സിനിമയോടുള്ള പാഷൻ. എല്ലാ ആർട്ടിസ്റ്റുകളും വളരെ നല്ലരീതിയിൽ സഹകരിച്ചാണു വർക്ക് ചെയ്തത്.
സമൂഹത്തോടു ചേർന്നുനിൽക്കുന്നവയാണല്ലോ താങ്കളുടെ സിനിമകൾ...?
ഈ സിനിമയിലൂടെ ഒരു സോഷ്യൽകോസ് അഡ്രസ് ചെയ്യുന്നുണ്ട്. സിനിമകൾ അങ്ങനെ ചെയ്യണമല്ലോ. ഒരു ഫിലിംമേക്കർ എന്ന നിലയിൽ സമൂഹത്തോട് എനിക്ക് ഒരു പ്രതിബദ്ധതയുണ്ട്. അതുകൊണ്ടാണ് ഞാൻ അത്തരം പശ്ചാത്തലത്തിലുള്ള സിനിമകളൊക്കെ ചെയ്യുന്നത്.
പരിസ്ഥിതി സിനിമയാണോ കിണർ...?
ഇതു പറയുന്നതു പരിസ്ഥിതിചിത്രമെന്ന രീതിയിലല്ല. ഹ്യൂമൻ ഇമോഷനുകളെക്കുറിച്ചാണു പറയുന്നത്. പരിസ്ഥിതി എന്ന വിഷയമെടുത്താൽ അതു ഡോക്യുമെന്ററി സംവിധാനം പോലെയാകും. ഞാൻ അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല. ഒരു ഡോക്യുമെന്ററിരീതിയിലല്ല പടം ചെയ്തിരിക്കുന്നത്. കഥപറച്ചിലുകളിൽ തന്നെ വ്യത്യാസമുണ്ട്. എല്ലാ വിഭാഗത്തിലുള്ള ആളുകൾക്കും കാണാൻ പറ്റുന്ന സിനിമയാണ്.
സിനിമ ചെയ്യാൻ താങ്കളെ പ്രചോദിപ്പിക്കുന്നത്...?
സിനിമ എന്റെ ഒരു പാഷനാണ്. സിനിമ എന്നതു വലിയ മാധ്യമമാണ്. സിനിമയെ സംബന്ധിച്ചിടത്തോളം ഞാൻ എന്നുമൊരു വിദ്യാർഥിയാണ്. ചില കാര്യങ്ങളൊക്കെ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ വലിയ മാധ്യമത്തിലൂടെ സാധിക്കുന്നു എന്നതാണ് ഈ ജീവിതത്തിൽ നമുക്കു ചെയ്യാനാകുന്ന കാര്യം.
സിനിമയിൽ സന്ദേശം വേണമെന്നു നിർബന്ധമുണ്ടോ..?
കഥയ്ക്കാണു ഞാൻ പ്രാധാന്യം നല്‍കുന്നത്. അതിനകത്തുവരുന്ന സംഭവങ്ങളിലൊന്നാണ് സന്ദേശം. അതു നമുക്കു കണക്ടഡ് ആവുകയാണു ചെയ്യുന്നത്. നമ്മൾ പറയുന്നതിൽ സത്യങ്ങൾ ഉണ്ടാവണമല്ലോ. സത്യങ്ങളെല്ലാം പുറത്തു പറയണമെന്ന് ആഗ്രഹമുള്ള ആളാണു ഞാൻ.
സത്യം തുറന്നുപറയുന്പോൾ വിവാദങ്ങൾക്കു സാധ്യതയില്ലേ...?
പടം മുഴുവൻ വിവാദമല്ലേ? പടമിറങ്ങുന്പോൾ ചില വിവാദങ്ങളുണ്ടാവും. വിവാദങ്ങളെ ഞാൻ ഭയക്കുന്നില്ല. പടത്തിനു വ്യക്തമായ പൊളിറ്റിക്സുണ്ട്. പക്ഷേ, കേരള - തമിഴ്നാട് തർക്കങ്ങൾക്കൊന്നും സാധ്യതയില്ല. ഇപ്പോഴത്തെ രാഷ്്ട്രീയസാഹചര്യങ്ങളിൽ ചില കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ടതായി വരുമല്ലോ. ഒരു വശത്തുകൂടി ദേശീയതയെപ്പറ്റി പ്രചരിപ്പിക്കുകയും മറ്റൊരു വശത്തുകൂടി ഇടുങ്ങിയ ചിന്താഗതിയിൽ സംസാരിക്കുകയും ചെയ്യുന്പോൾ അതു വിമർശിക്കപ്പെടേണ്ടതാണെന്നു ഞാൻ വിശ്വസിക്കുന്നു. സെൻസറിംഗിൽ കുറച്ചു ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ചു വരുംദിവസങ്ങളിൽ ഞാൻ വെളിപ്പെടുത്തും. തിരുവനന്തപുരത്തേക്കാൾ എനിക്കു ബുദ്ധിമുട്ട് നേരിടേണ്ടിവന്നതു തമിഴ്നാട്ടിലാണ്.
കിണർ തമിഴിൽ ‘കേണി’യാകുന്പോൾ...?
കിണർ ഷൂട്ട് പകുതി കഴിഞ്ഞിട്ടാണ് കേണി തുടങ്ങിയത്. കേണിയിൽ വേറേ ആർട്ടിസ്റ്റുകളാണ്. ജയപ്രദയും രേവതിയും തമിഴിലുമുണ്ട്. കൂടാതെ പാർഥിപൻ, നാസർ, രേഖ, അനുഹാസൻ എന്നിവരുമുണ്ട്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
ലെബനനിൽ ഇസ്രയേൽ ആക്രമണം; ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു
Latest News
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
ലെബനനിൽ ഇസ്രയേൽ ആക്രമണം; ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top