Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
‘കിടു’വിനു കിടിലൻ പാട്ടുകളൊരുക്കി വിമൽ ടി.കെ.
Monday, March 12, 2018 7:00 PM IST
പടം ഇറങ്ങും മുന്‍പേ പാട്ട് ഹിറ്റാവുക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മജീദ് അബു സംവിധാനം ചെയ്ത ‘കിടു’വിലെ ആദ്യ പാട്ടു തന്നെ ഹിറ്റായതിന്റെ ത്രില്ലിലാണ് സംഗീത സംവിധായകനും ഗായകനുമായ വിമൽ ടി.കെ. ഹാപ്പി വെഡിംഗിലെ ഹിറ്റ് ഗാനങ്ങൾക്കുശേഷം വിമലൊരുക്കിയ അഞ്ചു പാട്ടുകളാണ് ‘കിടു’വിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിനായക് ശശികുമാറിന്റെ രചനയിൽ വിമൽ ടി.കെ. സംഗീതം നല്കി ആലപിച്ച ‘ഇമയിൽ, കണ്ണിമയിൽ...’ എന്ന ഗാനമാണ് ഇപ്പോൾ പരക്കെ സംസാരവിഷയം. അതിലെ ഗാനരംഗത്തിന് അഡാർ ലവിലെ പാട്ടുരംഗവുമായി സാമ്യമുണ്ടെന്നുള്ള വാദങ്ങളും പാട്ടിനെ ചർച്ചകളിൽ സജീവമാക്കി. എന്നാൽ, വിവാദങ്ങളിലൂടെ പാട്ടിനെ പൊക്കിക്കൊണ്ടുവരുന്നതിൽ തനിക്കു വ്യക്തിപരമായി താത്പര്യമില്ലെന്നാണു വിമലിന്റെ പക്ഷം. ‘കിടു’വിലെ പാട്ടുകളെക്കുറിച്ചും പിന്നിട്ട സംഗീതവഴികളെക്കുറിച്ചും വിമൽ സംസാരിക്കുന്നു...
സിനിമാസംഗീതത്തിലേക്കുള്ള വഴി..?
ഒന്നാം ക്ലാസ് മുതൽ തബലയും ആറാം ക്ലാസ് മുതൽ പിയാനോ, കീബോർഡ് എന്നിവയും പഠിച്ചിട്ടുണ്ട്. മ്യൂസിക് പ്രോഗ്രാമിംഗും അതിന്റെ കംപ്യൂട്ടർ കാര്യങ്ങളുമൊക്കെ എട്ടാം ക്ലാസ് മുതൽ സെൽഫ് ലേണിംഗിലൂടെ പഠിച്ചെടുത്തതാണ്. പിന്നീട് ലണ്ടനിൽ പോയി മ്യൂസിക് പ്രൊഡക്്ഷനും ഫിലിം മേക്കിംഗും പഠിച്ചു. പിന്നീടു നാട്ടിലെത്തിയപ്പോഴാണ് സിനിമാസംഗീതം ചെയ്തു തുടങ്ങിയത്. അലി അക്ബർ സംവിധാനം ചെയ്ത അച്ഛൻ എന്ന സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്കോറിങ്ങും വിനയൻ സാറിന്റെ ഡ്രാക്കുളയിൽ ഒരു പ്രമോഷണൽ സോങ്ങും ചെയ്തു. ജോ ഈശ്വർ സംവിധാനം ചെയ്ത കുന്താപുരയിൽ പാട്ടുകൾ ചെയ്തു. റാസ്പുട്ടിൻ എന്ന പടത്തിൽ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തു. ഹാപ്പി വെഡ്ഡിംഗിൽ നാലു പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറും ചെയ്തു. എന്റെ കരിയറിലെ ആദ്യ ഹിറ്റായിരുന്നു ഹാപ്പി വെഡ്ഡിംഗ്. പടം 100 ദിവസം ഓടി.
ഹാപ്പി വെഡിംഗിലേക്ക് എത്തിയത്..?
ഷൂട്ടിംഗും ഫസ്റ്റ് കട്ടും കഴിഞ്ഞപ്പോഴാണ് ഞാൻ അതിലേക്ക് എത്തിയത്. പടത്തിന്റെ എഡിറ്റർ ദിലീപാണ് എന്നെ വിളിച്ചത്. ബാക്ക് ഗ്രൗണ്ട് സ്കോറിന്റെ ഭാഗമായി നാലു പാട്ടുകൾക്കു മ്യൂസിക് ചെയ്തു. അതു നന്നായി വർക്കൗട്ട് ആയപ്പോൾ ഓഡിയോ റൈറ്റ്്സ് എടുത്ത ടീം അതു പാട്ടായിത്തന്നെ വേണമെന്നു പറഞ്ഞു. തുടർന്നു ഫുൾ സോംഗായി റീവർക്ക് ചെയ്താണ് അതു കൊടുത്തത്.
ഹാപ്പി വെഡിംഗിനുശേഷം ധാരാളം അവസരങ്ങൾ വന്നിട്ടുണ്ടാകുമല്ലോ...?
അവസരങ്ങൾ വന്നിരുന്നു. എനിക്കു കംഫർട്ടായ ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. മാത്രമല്ല ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലുമാണ്. തിരക്കിട്ടു ചെയ്യുക എന്നൊന്നുമില്ല. അതിനു കംഫർട്ടാകുന്പോൾ ചെയ്യണം എന്നേയുള്ളൂ. ആർട്ടിനോടുള്ള ഒരിഷ്ടം കൊണ്ടാണു ചെയ്യുന്നത്. അല്ലാതെ കുറേ പ്രോജക്ടുകൾ ചെയ്യുക എന്നതിൽ ഒട്ടും താത്പര്യമില്ല.
കിടുവിലേക്ക് എത്തിയത്...?
കിടുവിന്റെ ഡയറക്ടർ മജീദ് അബു എന്റെ സുഹൃത്താണ്. എന്റെ സുഹൃത്ത് ബിയോണിന്റെ പടത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. ഡയറക്ഷൻ സൈഡിലും എനിക്കു താത്പര്യമുള്ളതിനാൽ ഒരു പടത്തിനൊപ്പം പൂർണമായും നിൽക്കാൻ പറ്റിയതാണെന്നു തോന്നി. 2016 ഒക്ടോബറിലാണു ഞാൻ കിടു കമിറ്റ് ചെയ്തത്. ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയാണ് ആ പടം അവർ 2017 നവംബറിൽ പൂർത്തിയാക്കിയത്. ഇടയ്ക്ക് ഒരു തവണ ഷൂട്ടിംഗ് നിന്നുപോയിരുന്നു. പിന്നീട് എല്ലാവരുടേയും കൂട്ടായ്മയിലാണ് നല്ല ഓൗട്ട്പുട്ടിലേക്ക് ഈ സിനിമയെ എത്തിക്കാനായത്. ഏപ്രിലിൽ കിടു റിലീസ് ഉണ്ടാകുമെന്നു വിചാരിക്കുന്നു.
എന്താണ് ‘കിടു’ പറയുന്നത്...?
വളരെ സിംപിളായ കഥയാണ്. കുട്ടികളും ടീച്ചറും തമ്മിലുള്ള ബന്ധത്തിന്റെ ഒരു സംഭവമാണു പറയുന്നത്. അതിൽ പ്രണയവും സൗഹൃദവുമെല്ലാം വരുന്നുണ്ട്. നമ്മുടെ സമൂഹത്തിനുള്ള ഒരു സന്ദേശമാണ് ഈ സിനിമയുടെ മുഖ്യാംശം. ഇതുവരെ ആരും പറയാത്ത ഒരു വിഷയം എന്നൊന്നും അവകാശപ്പെടുന്നില്ല. വിഷയത്തേക്കാൾ ഉപരി പടത്തിന്റെ മേക്കിംഗും അവതരണശൈലിയുമൊക്കെ വളരെ പുതുമയുള്ളതായിരിക്കും. വിജയിച്ച ഹിറ്റ് പടങ്ങളായ ക്വീനും അങ്കമാലി ഡയറീസുമൊക്കെ നോക്കിയാലറിയാം കഥ വളരെ സിംപിളായിരുന്നുവെന്ന്. അവതരണശൈലിയിലാണ് പടം വിജയിച്ചിരിക്കുന്നത്. ഇതിന്റെ അവതരണശൈലി ഏറെ രസകരമാണ്. ഇതിന്റെ സംവിധായകനും പ്രൊഡ്യൂസറുമൊക്കെ സുഹൃത്തുക്കളാണ്. അവരുടെ ടീം വർക്കിന്റെ ഫലം കൂടിയാണ് ഈ സിനിമ.
കിടുവിലെ പാട്ടുകൾ..?
കിടുവിൽ അഞ്ചു പാട്ടുകളുണ്ട്. അഞ്ചും അഞ്ചു തരത്തിലുള്ളവ ആയിരിക്കും. ഇമയിൽ കണ്ണിമയിൽ... യൂട്യൂബിൽ വന്നിട്ടുണ്ട്. മറ്റു പാട്ടുകളും ഓരോന്നായി യൂട്യൂബിൽ വരും. പടത്തിന്റെ റിലീസിനു തൊട്ടുമുന്‍പ് ഓഡിയോ ലോഞ്ചിംഗ് ഉണ്ടാവും. ഇപ്പോൾ പുറത്തു വന്ന ഇമയിൽ കണ്ണിമയിൽ ഋതുരാഗം വരുമോ... എന്ന പാട്ട് വിനായക് ശശികുമാറാണ് എഴുതിയത്. ഞാനാണു പാടിയത്. കിടുവിലെ മറ്റു പാട്ടുകൾ വേറെ ഗായകരാണു പാടിയത്. ഹിന്ദി റിയിലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ മലയാളി വൈഷ്ണവാണ് നിഷാദ് എഴുതിയ പാട്ടു പാടിയത്. കുട്ടികളുടെ ഇടയിൽ തരംഗമാകാൻ സാധ്യതയുള്ള ഒരു പാട്ടാണത്. ബി.കെ. ഹരിനാരായണൻ എഴുതിയ പ്രണയവും ടൂറിന്റെ ആംബിയൻസുമുള്ള പാട്ടു പാടിയതു വിനീത് ശ്രീനിവാസൻ. ആദ്യത്തെ പാട്ടു തന്നെ ഇത്രയും ഹിറ്റായ സ്ഥിതിക്ക് ബാക്കിയുള്ള പാട്ടുകളിൽ പ്രതീക്ഷ ശക്തമായി വർധിച്ചിരിക്കുകയാണ്. നാടൻ പാട്ടുകൾ പാടുന്ന രശ്മി സതീഷ് പാടിയ പാട്ടിനു ഞാനാണ് വരികളെഴുതിയത്. ഇലക്്ട്രോണിക് മ്യൂസിക്കും നാടനും മിക്സ് ചേർന്ന വ്യത്യസ്തമായ ജോണറിലാണ് ആ പാട്ടു വരുന്നത്. ഡ്രം ആൻഡ് ബേയ്സ് എന്ന ജോണറിൽ മലയാളം നാടൻ പാട്ട് ഹൈബ്രിഡ് ചെയ്തിട്ടുള്ള പരീക്ഷണമായിരിക്കും അത്. ഞാനും ശ്രുതിയും ചേർന്നു പാടിയ പാട്ടിനും ഞാനാണു വരികളെഴുതിയത്. കിടുവിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും ഞാനാണു ചെയ്തത്.
‘ഇമയിൽ കണ്ണിമയിൽ’...പാട്ടിന്റെ കഥ...?
ഈ പാട്ട് നാലഞ്ചു വർഷം മുന്‍പ് ചെയ്തുവച്ചതാണ്. ഈ സിനിമയുടെ വർക്കിനിടെ സെക്കൻഡ് ഹാഫിൽ വരുന്ന ഒരു മൊണ്ടാഷിന്് അതു കൃത്യമായി യോജിക്കുമെന്നു തോന്നി. ഈ സോംഗ് ഈ പടത്തിലേക്ക് ഏറ്റവും അവസാനമാണു ചേർത്തത്. ഇപ്പോൾ ഈ പാട്ടിനു യൂട്യൂബിൽ വന്നിരിക്കുന്ന വിഷ്വൽസ് ആയിരിക്കില്ല ഇതു സിനിമയിൽ വരുന്പോൾ. സിനിമയിലെ കറക്ട് സീനുകൾ ഇപ്പോൾ പുറത്തുവിട്ടാൽ അതു കഥയുടെ സീക്രസിയെ ബാധിക്കും. പണ്ടുഞാൻ ഡമ്മി ലിറിക്സ് എഴുതി പാട്ടായിത്തന്നെയാണ് ചെയ്തത്. ഇപ്പോൾ വന്ന പാട്ടിലെ ‘ആരോ ആരോ ആരാരോ’ എന്ന ഭാഗം മാത്രം അതിൽ ഉണ്ടായിരുന്നു. ബാക്കി വരികളെല്ലാം ഇപ്പോൾ വിനായക് ശശികുമാറാണ് എഴുതിയത്. ഈ പാട്ടൊരുക്കിയ നിമിഷങ്ങൾ ഏറെ രസകരമായിരുന്നു. വളരെപ്പെട്ടെന്നു തന്നെ ഞങ്ങൾ സിങ്കായി. ആദ്യം കേട്ടപ്പോൾത്തന്നെ എല്ലാവർക്കും പാട്ട് ഇഷ്ടമായി. പ്രണയത്തിന്റെ എലമെന്റുള്ള പാട്ടാണിത്. വ്യത്യസ്തതരം ജോണറുകൾ പരീക്ഷിച്ചു ചെയ്ത പാട്ടാണത്. അതിലെ സിംഗിംഗ് സ്റ്റൈലും അതിൽ വോക്കൽസ് ഉപയോഗിച്ചതും അതിന്റെ ബീറ്റ്സുമൊക്കെ പക്കാ വെസ്റ്റേണും ഇടയ്ക്കു ഫ്ളൂട്ടിന്റെ എലമെന്റ്സ് കയറിവരുന്ന സമയത്തു മാത്രം ഒരു രാഗത്തിലേക്കു പോകുന്ന രീതിയിലുമാണ് അതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആനന്ദഭൈരവി എന്ന രാഗത്തിന്റെ എലമെന്റ് ആ സോംഗിലുണ്ട്.
കിടുവിലും താങ്കൾ ഗായകനുമാണല്ലോ...?
കംപോസിംഗിനിടെ ഞാൻ പാടിക്കേട്ടപ്പോൾ സംവിധായകനുൾപ്പെടെ എല്ലാവർക്കും ഇഷ്ടമായി. ഹാപ്പിവെഡിംഗിലും അങ്ങനെയാണ് എന്റെ വോയ്സിൽ പാട്ടുകൾ വന്നത്. എനിക്ക് എന്റെ വോയ്സ് രാശിയാണ്. മുൻ സിനിമകളിലൊക്കെ ഹരിഹരൻ, ശ്രേയാഘോഷാൽ, സുനീതി ചൗഹാൻ എന്നിവർ ഞാൻ കംപോസ് ചെയ്ത പാട്ടുകൾ പാടിയിട്ടുണ്ട്. ഓരോരോ കാരണങ്ങളാൽ ആ പടങ്ങളൊക്കെ നിന്നുപോയി. അതിനാൽ ആ പാട്ടുകളും ആരും കേട്ടിട്ടില്ല. ആ പാട്ടുകളൊക്കെ എന്റെ കയ്യിലുണ്ട്. അതൊക്കെ അടുത്ത ഏതെങ്കിലുമൊക്കെ പ്രോജക്ടുകളിൽ ഉപയോഗിക്കാൻ ആലോചിക്കുന്നു. എന്നെ ആളുകൾ അറിഞ്ഞുതുടങ്ങിയത് ഞാൻ ഹാപ്പി വെഡിംഗിൽ പാടിയശേഷമാണ്. അതായിരിക്കാം ഒരു ലക്ക് ഫാക്ടർ എന്നു തോന്നി.
കിടുവിലെ ആദ്യത്തെ പാട്ടിനു ലഭിച്ച പ്രതികരണം...?
ഇത്രയും ചെറിയ സിനിമയിലെ ആദ്യം പുറത്തുവന്ന പാട്ടിന് മികച്ച പ്രതികരണമാണു കിട്ടിയത്. ട്രെൻഡിംഗിൽ രജനീകാന്തിന്റെ കാല, യന്തിരൻ 2.0 എന്നിവയുടെ ടീസറുകൾക്കു തൊട്ടു താഴെയായിരുന്നു ഈ പാട്ടിന്റെ സ്ഥാനം. ചുരുങ്ങിയ ദിവസങ്ങൾക്കകം മൂന്നുലക്ഷം വ്യൂവേഴ്സ്. എടുത്തു പറയത്തക്ക താരങ്ങൾ ഒന്നുമില്ലാത്ത ഒരു സിനിമ ആയിട്ടും അവിടെയെത്താനായതു വലിയ കാര്യം തന്നെയാണ്. ഈ പാട്ടിൽ ഉപയോഗിച്ചിട്ടുള്ള ടെക്നിക്കലായ ചില കാര്യങ്ങളെക്കുറിച്ച് ചിലർ സംശയം ചോദിക്കുന്നുണ്ട്. പക്ഷേ, എനിക്കു വ്യക്തമായ ധാരണയുള്ളതുകൊണ്ട് അതിനു മറുപടി പറയാനാവും. ടെക്നിക്കലിയുള്ള പല കാര്യങ്ങളും മിസ്റ്റേക്ക് അല്ല. ഞാൻ മനപൂർവം ചെയ്തതു തന്നെയായിരുന്നു. ട്രെൻഡിംഗിൽ തന്നെ കയറാനായതു മികച്ച പ്രതികരണത്തിന്റെ സൂചനയാണ്. 97ശതമാനവും ലൈക്കുകളാണു വരുന്നത്. എന്തായാലും അതു പടത്തിനു ഗുണമായി. പാട്ടിനെക്കുറിച്ച് എല്ലാവരും അറിയാനിടയായി.
ഇമയിൽ കണ്ണിമയിൽ...പാട്ട് വിവാദത്തിൽ...?
പ്രൊഡ്യൂസറും ഡയറക്ടറുമൊക്കെയാണ് വിവാദത്തെക്കുറിച്ച് ആധികാരികമായി പറഞ്ഞിട്ടുള്ളത്. എനിക്ക് അതിനെക്കുറിച്ചു വലിയ അറിവില്ല. പാട്ടിലും സംഗീതത്തിലും വിവാദമില്ലല്ലോ. അതിലെ സീനുകളിലാണല്ലോ വിവാദമുള്ളത്. ഈ പാട്ടിനെ ഒരു വിവാദത്തിലൂടെ പൊക്കിക്കൊണ്ടുവരാൻ വ്യക്തിപരമായി എനിക്കു യാതൊരു താത്പര്യവുമില്ല. സംഗീതം ഇഷ്ടപ്പെട്ട് ആളുകൾ ഈ പാട്ടിനെ പൊക്കിക്കൊണ്ടുവരണം എന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. വിവാദങ്ങളൊക്കെ ആളുകൾ മറക്കും. പക്ഷേ, പാട്ടാണ് എക്കാലവും ഇവിടെ നിലനിൽക്കേണ്ടത്. കിടുവും അഡാർ ലവും എഡിറ്റ് ചെയ്തത് ഒരാളാണെന്നും അങ്ങനെയാണ് വിഷ്വലുകളിൽ സാദൃശ്യം വന്നതെന്നുമൊക്കെ ആരോപണങ്ങൾ കേട്ടിരുന്നു. പക്ഷേ, അതൊക്കെ തർക്കങ്ങളും അനുമാനങ്ങളും മാത്രമാണ്. അതിലൊന്നും എനിക്ക് ആധികാരികമായി മറുപടി പറയാനാവില്ല. കാരണം, എന്ന ഫീൽഡ് മ്യൂസിക്കാണ്.
വിവാദങ്ങൾക്കപ്പുറം ഒമറുമായി സൗഹൃദം..?
ഒമറുമായി ഇപ്പോഴും സൗഹൃദത്തിലാണ്. ഞങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ പ്രശ്നങ്ങളൊന്നുമില്ല. അദ്ദേഹം എല്ലാ സിനിമയ്ക്കും മുന്‍പും വിളിക്കാറുണ്ട്, ഞങ്ങൾ ഡിസ്കസ് ചെയ്യാറുണ്ട്. പാട്ടുവിവാദത്തെക്കുറിച്ചു ഞങ്ങൾ സംസാരിച്ചിട്ടില്ല. അദ്ദേഹം ഇപ്പോൾ അഡാർ ലവിന്റെ തിരക്കിലാണ്. അവരും ഇതു സീരിയസ് ഇഷ്യു ആയി എടുത്തുവെന്നു തോന്നുന്നില്ല. വിവാദങ്ങളൊന്നും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. വിവാദങ്ങളെക്കുറിച്ച് ആധികാരികമായി കമന്റ് പറയാനുള്ള അവകാശം ഇപ്പോൾ എനിക്കില്ല; അതിനെക്കുറിച്ച് എല്ലാമറിയാതെ പറയാൻ പാടില്ലല്ലോ.
യേശുദാസ്, ചിത്ര തുടങ്ങിയവർക്കൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമില്ലേ...?
അവർക്കൊപ്പം വർക്ക് ചെയ്യുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. പക്ഷേ, അവരുടെ പൊട്ടെൻഷ്യൽ ഉപയോഗപ്പെടുത്താനാവുന്ന ഒരു പാട്ടായിരിക്കണം അത്. വെറുതേ ഒരു പാട്ടുണ്ടാക്കി പോകുന്നതിലുപരി ഏറെ സമയവും എഫർട്ടുമെടുത്ത് അവരുടെ ടാലന്റ് ഉപയോഗപ്പെടുത്താവുന്ന ഒരു പാട്ടുണ്ടാക്കിയിട്ടുവേണം എനിക്ക് അവർക്കൊപ്പം വർക്ക് ചെയ്യാൻ. ഇതൊരു ചെറിയ സിനിമയാണ്. അതിൽ അവരെ ഉപയോഗപ്പെടുത്തേണ്ട പാട്ടുകളില്ലല്ലോ.
എല്ലാത്തരം സംഗീതവും വഴങ്ങുമെന്നാണോ വിശ്വാസം..?
ഞാൻ മുന്‍പു ചെയ്ത സിനിമകളിലെ പാട്ടുകൾ നോക്കിയാൽ വ്യത്യാസം മനസിലാവും. കുന്താപുരയിൽ വളരെ വ്യത്യസ്തമായ തരം സൗണ്ട ്ട്രാക്കാണ്. അതൊരു പീര്യോഡിക്് ഡ്രാമ ആയിരുന്നു. 1920 ലെ സംഭവം ആയതിനാൽ വളരെ നാടനും ഏറെ സിംപിളുമായ സൗണ്ടിംഗും പഴയകാല പാട്ടുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള സംഗീതവുമാണ് അതിൽ ട്രൈ ചെയ്തത്. ഹാപ്പി വെഡിംഗിൽ വേറൊരു സ്റ്റൈലാണ് ചെയ്തത്. കിടുവിൽ അതുമായി ബന്ധമില്ലാത്ത മറ്റൊരു സ്റ്റൈൽ..അങ്ങനെ എന്റേതായ ഒരു ശൈലി കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഒരുപാടു പാട്ടുകാരുടെ പാട്ടുകൾക്കിടയിൽ എന്റെ സൗണ്ട് കേട്ടാൽ ആളുകൾ തിരിച്ചറിയുന്ന തരത്തിൽ എന്തെങ്കിലുമൊരു വ്യത്യസ്തത കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
കരിയറിൽ മെന്റർ ആയി കാണുന്നത്..?
കൂടുതലും സെൽഫ് ലേണിംഗ് ആയിരുന്നു. സുഹൃത്തുക്കൾ തന്നെയാണു സപ്പോർട്ട്. പാട്ടുകൾ ചെയ്യുന്പോൾ ഒപ്പം വർക്ക് ചെയ്യുന്ന എല്ലാവരുമായും നല്ല സൗഹൃദം തന്നെയായിരുന്നു. അങ്ങനെ ഓരോന്നിൽ നിന്നു പഠിച്ചുപഠിച്ചാണ് പാട്ടുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ കൈപിടിച്ചുയർത്താനോ സപ്പോർട്ട് ചെയ്യാനോ പ്രത്യേകിച്ച് ആരുമില്ലായിരുന്നു. ഇപ്പോൾ എനിക്കു ധാരാളം സുഹൃത്തുക്കളും സപ്പോർട്ടുമൊക്കെയുണ്ട്. പക്ഷേ, അതൊക്കെ ഇതിലേക്ക് എത്തിപ്പെട്ടതാണ്. അല്ലാതെ സിനിമയിലേക്കു വരുന്ന സമയത്ത് ആരും ഇല്ലായിരുന്നു.
പുതിയ പ്രോജക്ടുകൾ...?
ഇതിന്റെ പ്രതികരണം എന്താണെന്നു നോക്കട്ടെ. പെട്ടെന്നു പെട്ടെന്നു പ്രോജക്ടുകൾ ചെയ്യാനൊന്നും എനിക്കു താത്പര്യമില്ല. ഞാൻ ഈ സിനിമയിൽ ആസ്വദിക്കുന്നത് എനിക്കുള്ള സ്വാതന്ത്ര്യത്തെയും അവർ എന്നിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തെയുമാണ്. സീനിയറായ പലരുമായും വർക്ക് ചെയ്താൽ നമുക്ക് അതു കിട്ടിയെന്നുവരില്ല. നമ്മളുടേതായ ആശയങ്ങൾ പരീക്ഷിക്കാനും മറ്റും സ്വാതന്ത്ര്യം ഉണ്ടാകണമെന്നില്ല. ചെറിയതാണെങ്കിലും നല്ല ടീംവർക്കുള്ള സിനിമകൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. ഈ സിനിമയുടെ ഇടയിലും രണ്ടു പ്രോജക്ടുകളിൽ അവസരം വന്നതാണ്. ഒന്നും ഇതുവരെ എടുത്തിട്ടില്ല.
വീട്ടുവിശേഷങ്ങൾ...
അവിവാഹിതനാണ്. എറണാകുളം കാക്കനാട്ടാണു താമസം. അച്ഛനും അമ്മയും കോഴിക്കോട്ടാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top