ഇമോഷണൽ ത്രില്ലറാണു വില്ലൻ: ബി. ഉണ്ണികൃഷ്ണൻ
Thursday, October 19, 2017 1:33 AM IST
മോഹൻലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് വില്ലൻ. ഇമോഷണൽ ത്രില്ലറായ വില്ലനിൽ വിശാൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഞ്ജുവാര്യർ, ഹൻസിക, റാഷി ഖന്ന എന്നിവരാണ് മുഖ്യ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീകാന്ത്, രഞ്ജിപണിക്കർ, സിദ്ധിക്, ചെന്പൻ വിനോദ്, അജു... തുടങ്ങി വലിയ സപ്പോർട്ടിംഗ് കാസ്റ്റ് തന്നെയുണ്ട് വില്ലനിൽ. 8 കെ റസല്യൂഷനിൽ ചിത്രീകരിച്ച വില്ലൻ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണു പ്രതീക്ഷ. വില്ലന്‍റെ രചനയും സംവിധാനവും നിർവഹിച്ച ബി. ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു...



വില്ലൻ എന്ന സിനിമയുടെ വ്യത്യസ്തകൾ....‍?

ഞാൻ മോഹൻലാലുമായി ചെയ്ത നാലു സിനിമകളും പ്രമേയത്തിലും ട്രീറ്റ്മെന്‍റിലും ഒന്നിനൊന്നു വ്യത്യസ്തത പുലർത്തുന്നവയാണ്. ഇത് ഒരുപക്ഷേ, ഞങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സിനിമ ആയിരിക്കും; അതിന്‍റെ സ്കോപ്പിലും കാൻവാസിലുമൊക്കെ. കുറേ നാളായി വർക്ക് ചെയ്യുന്ന ഒരു പ്രമേയമാണ്. പല രീതിയിലും വ്യത്യസ്തയുണ്ട്. മുന്പ് ട്രൈ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു സിനിമയാണ്. വില്ലൻ എന്ന സങ്കല്പം, നായകൻ എന്ന സങ്കല്പം എന്നിവയെക്കുറിച്ചൊക്കെ ഈ സിനിമ കാര്യമായി പ്രേക്ഷകരോടു സംവദിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ.



വില്ലൻ എന്ന സിനിമ ചെയ്യാനുണ്ടായ പ്രചോദനം...‍?

അതിനുള്ള പ്രചോദനം എന്തെന്നു കൃത്യമായി പറയാനാവില്ല. എല്ലാ കഥകളിലും നായകനൊപ്പമോ ഒരുപക്ഷേ, നായകനെക്കാളോ ശക്തനായിരിക്കും വില്ലൻ. വില്ലൻ ശക്തനാകുന്പോഴാണ് നായകൻ ശക്തനാകുന്നത്. എന്താണു വില്ലൻ, ആരാണു വില്ലൻ തുടങ്ങിയ ചില ചോദ്യങ്ങളാണ് ഈ സിനിമ ചോദിക്കാൻ ഉദ്ദേശിക്കുന്നത്. അങ്ങനെയുള്ള ഒരു ചിന്തയിൽ നിന്നാണ് ഈ കഥ ഉദ്ഭവിക്കുന്നത്. ഒരു നായകനെക്കുറിച്ചു പറയുന്നതിനു പകരം ഒരു വില്ലനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ഈ കഥ ഉണ്ടായത്.



മിസ്റ്റർ ഫ്രോഡിനുശേഷം ഇടവേള...?

മിസ്റ്റർ ഫ്രോഡിനു മൂന്നു വർഷത്തിനു ശേഷമാണ് ഞാൻ ഒരു സിനിമ ചെയ്യുന്നത്. പലപല ചിന്തകളും എഴുത്തും റീ റൈറ്റിംഗും മറ്റുമായി രണ്ടു രണ്ടര വർഷം പോയി. വില്ലന്‍റെ പ്രീപ്രൊഡക് ഷൻ തൊട്ട് ഏതാണ്ട് ഒരു വർഷമായി ഇതിനൊപ്പമാണ്.



കുടുംബബന്ധങ്ങൾക്കു പ്രാധാന്യമുള്ള സിനിമയാണോ..?

എല്ലാത്തരത്തിലുമുള്ള ബന്ധങ്ങൾക്കും പ്രാധാന്യമുള്ള സിനിമയാണു വില്ലൻ. ഫ്രണ്ട്ഷിപ്പിനും ഫാമിലിക്കും സഹപ്രവർത്തകർ തമ്മിലുള്ള ബന്ധത്തിനും പ്രണയത്തിനും പ്രാധാന്യമുണ്ട്. വളരെ ലൗഡ് ആയിട്ടുള്ള മാസ് മസാല സിനിമയല്ല വില്ലൻ. കഥയോടു ചേർന്നുനിൽക്കുന്ന സംഘട്ടനരംഗങ്ങൾ മാത്രമാണ് ഈ സിനിമയിലുള്ളത്. പല കാര്യങ്ങളെയും വളരെ ഗൗരവമായി സമീപിക്കുന്ന സിനിമയാണ്. 100 ശതമാനം എന്‍റെർടെയ്ൻമെന്‍റ് പാക്കേജിലാണ് ഈ സിനിമ വരുന്നത്.



മോഹൻലാലിന്‍റെ കഥാപാത്രം മാത്യു മാഞ്ഞൂരാനെക്കുറിച്ച്....‍?

മാത്യു മാഞ്ഞൂരാൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഇപ്പോൾ സർവീസിൽ ഇല്ല. ആകസ്മികമായി സംഭവിക്കുന്ന ഒരു ക്രൈം അദ്ദേഹത്തെ പിന്നെയും കുറ്റാന്വേഷണത്തിലേക്ക് എത്തിക്കുമോ എന്നതാണ് കഥയുടെ പ്രധാനപ്പെട്ട ഒരംശം.



വില്ലൻ എന്ന ടൈറ്റിലിന്‍റെ പ്രസക്തി ..‍?

ഈ ടൈറ്റിലാണ് ഈ സിനിമയുടെ കേന്ദ്രം. ആരാണ് വില്ലൻ എന്നതാണ് ഈ സിനിമ ഉയർത്തുന്ന ചോദ്യം. ആ ചോദ്യത്തിനകത്ത് സിനിമയെ സംബന്ധിക്കുന്ന കഥയുണ്ട്, പ്രമേയമുണ്ട്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട് - ആരാണു വില്ലൻ‍? എല്ലാ മനുഷ്യരിലും ഒരു വില്ലനുണ്ട് എന്നു പറയാൻ ശ്രമിക്കുന്ന ഒരു സിനിമയാണിത്.



മോഹൻലാലിനെ വച്ച് വില്ലൻ ചെയ്യുന്നതിനു പിന്നിൽ....‍?

മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായതു മോഹൻലാലാണ്. മോഹൻലാലും ഞാനും കൂടി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചതിൽ നിന്നാണ് ഇത്തരത്തിലുള്ള ചിന്തകളും ഉണ്ടായത്. ഈ സിനിമയുടെ ഒരു പവർപില്ലറായി നിൽക്കുന്നത് മോഹൻലാലാണ്.



മഞ്ജുവാര്യരാണോ വില്ലനിലെ നായിക...‍?

ഈ സിനിമയിൽ നായിക എന്നൊന്നും ഇല്ല. ഈ സിനിമയിൽ എല്ലാവരും കഥാപാത്രങ്ങളാണ്. വില്ലനിൽ വളരെ പ്രധാനപ്പെട്ട മൂന്നു സ്ത്രീകഥാപാത്രങ്ങളുണ്ട്. അവർക്കു മൂന്നുപേർക്കും തുല്യപ്രാധാന്യമുണ്ട്. മഞ്ജു വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ സിനിമയിൽ എല്ലാ അഭിനേതാക്കൾക്കും തുല്യ പ്രാധാന്യമാണുള്ളത്. നായകൻ, വില്ലൻ, കാരക്ടർ വേഷം എന്നതിനൊക്കെയപ്പുറം എല്ലാവരും കഥാപാത്രങ്ങളായാണ് ഈ സിനിമയിൽ വരുന്നത്.



മോഹൻലാൽ- മഞ്ജുവാര്യർ കോംബിനേഷനിലെ രസതന്ത്രം ‘കണ്ടിട്ടും കണ്ടിട്ടും’ എന്ന പാട്ടിൽ പ്രകടമാണല്ലോ...‍?

മോഹൻലാലും മഞ്ജുവും നായികാനായകന്മാരായി ഒരുപാടു സിനിമകൾ ചെയ്തിട്ടുണ്ട്. ആ സിനിമകളെല്ലാം ആളുകൾക്ക് ഇഷ്ടമായിട്ടുണ്ട്. സ്വാഭാവികമായും അത്തരം ഒരിഷ്ടം പ്രതിഫലിക്കുന്ന പാട്ട് ആയിരിക്കുമല്ലോ നമ്മളും ചെയ്യുന്നത്. നമ്മുടെ സിനിമയ്ക്കകത്തു വരുന്പോൾ എല്ലാവരും തമ്മിൽ നല്ല സൗഹൃദവും ബന്ധവുമൊക്കെയുണ്ടാവും.



വിശാൽ, ഹൻസിക, റാഷി ഖന്ന...ഇതരഭാഷകളിൽ നിന്നു ധാരാളം പേർ...‍?

വലിയ കാൻവാസിലുള്ള പടമാണ് വില്ലൻ. മലയാളത്തിൽ മാത്രം നിൽക്കേണ്ട ഒരു പ്രമേയമായി തോന്നിയില്ല. ബാക്കി ഭാഷകളിലും കൂടി വരേണ്ട പടമാണ്. അപ്പോൾ സ്വാഭാവികമായും മറ്റു ഭാഷകളിൽ നിന്നുള്ള കാസ്റ്റിംഗ് കൂടിയുണ്ടാവും. മോഹൻലാലിന്‍റെ കൗണ്ടർ ഫോഴ്സായി കൂടെ നിൽക്കുന്നത് വിശാലാണ്. അദ്ദേഹത്തിന്‍റെ ഒൗട്ട്പുട്ടും അതിഗംഭീരമായി വന്നിട്ടുണ്ട്. മലയാളത്തിൽ റിലീസ് ചെയ്തുകഴിഞ്ഞാൽ അടുത്തമാസം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും.



മോഹൻലാലുമൊത്തുള്ള അനുഭവങ്ങൾ വിലയിരുത്തിയാൽ...‍?

ഞങ്ങൾ ഇത് ആദ്യമല്ലല്ലോ. ഞങ്ങൾ നാലാമത്തെ പടം ചെയ്യുന്നവരല്ലേ. തീർച്ചയായും ഞങ്ങളുടെ സൗഹൃദം ഞങ്ങൾ തമ്മിലുള്ള വർക്കിംഗ് റിലേഷൻഷിപ്പിൽ പ്രതിഫലിക്കുന്നുണ്ട്. സ്ക്രിപ്റ്റിൽ അദ്ദേഹത്തിന്‍റേതായ ഇടപെടലുകൾ ഒരിക്കലും ഉണ്ടായിട്ടില്ല.

മേക്കിംഗിലെ വെല്ലുവിളികൾ..‍?

സാങ്കേതികമായി ഏറെ ഹോംവർക്ക് ഈ സിനിമയ്ക്കു പിന്നിലുണ്ട്. 8കെ റസല്യൂഷനിൽ ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയാണ്. ഇതിന്‍റെ ആർട്ട് ഡയറക്‌ഷൻ വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്‍റെ ചിത്രീകരണത്തിന് ഉപയോഗിച്ച ലെൻസുകൾ വളരെ പ്രത്യേകതകൾ ഉള്ളതാണ്. വിഎഫ്എക്സിന് വളരെ പ്രാധാന്യമുണ്ട്. സാങ്കേതികമായി ഒരുപാട് ആളുകളുടെ കഠിനാധ്വാനം ഈ സിനിമയ്ക്കു പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമ പൂർത്തിയാകാൻ ഒരു വർഷമെടുത്തു. അത്തരം കാര്യങ്ങളെല്ലാം ഈ സിനിമയുടെ ദൃശ്യാനുഭവത്തെ കുറേക്കൂടി സന്പന്നമാക്കും.



8 കെയിൽ ചിത്രീകരിച്ച വില്ലൻ 4 കെ, 2കെ തിയറ്ററുകളിൽ എത്തുന്പോൾ....‍?

8 കെ റസല്യൂഷനിൽ ഷൂട്ട് ചെയ്ത ഒരു സിനിമയാണിത്. അതുകൊണ്ടുതന്നെ ഇതു 4 കെ, 2 കെ ആകുന്പോൾ വളരെ ഷാർപ് ആയ ക്വാളിറ്റി തരുമെന്നാണ് എന്‍റെ വിശ്വാസം. പക്ഷേ, സിനിമ കാണാൻ നിങ്ങൾ തെരഞ്ഞെടുക്കുന്ന തിയറ്ററുകൾ വളരെ പ്രധാനമാണ്. പ്രൊജക്‌ഷൻ സിസ്റ്റം കൂടി സപ്പോർട്ട് ചെയ്താൽ മാത്രമേ ഈ സിനിമയുടെ ഒൗട്ട്പുട്ട് പൂർണമായും സ്ക്രീനിൽ ലഭ്യമാവുകയുള്ളൂ.



വില്ലന്‍റെ മറ്റു വിശേഷങ്ങൾ...‍?

സംഗീതം 4 മ്യൂസിക്സും പശ്ചാത്തലസംഗീതം സുഷിൻ ശ്യാമും നിർവഹിച്ചിരിക്കുന്നു. ഗാനരചന ബി.കെ.ഹരിനാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. യേശുദാസ് സാർ പാടിയ ‘കണ്ടിട്ടും കണിട്ടും...’ സൂപ്പർഹിറ്റ് ചാർട്ടിലാണ്. രാംലക്ഷ്മണ്‍, രവിവർമൻ എന്നിവരാണു സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്തത്. പ്രവീണ്‍ വർമ കോസ്റ്റ്യൂമും ശ്രീജിത്ത് ഗുരുവായൂർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ഗ്രാൻഡ് മാസ്റ്ററിൽ എനിക്കൊപ്പം സ്പോട്ട് എഡിറ്ററായി വർക്ക് ചെയ്ത ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് ചെയ്തത്. ഈ സിനിമയുടെ കഥപറച്ചിലുമായി ചേർന്നുനിൽക്കുന്നതാണ് അതിന്‍റെ എഡിറ്റിംഗും കാമറയുമെല്ലാം. നിർമാണം റോക്‌ലിൻ വെങ്കിടേഷ്. ഛായാഗ്രഹണം മനോജ് പരമഹംസ.



വില്ലനെ എത്രത്തോളം ഒരു മോഹൻലാൽ ചിത്രമെന്നു പറയാനാവും..‍?

മലയാളസിനിമ കണ്ട ഏറ്റവും മികച്ച നടനാണ് മോഹൻലാൽ. ഞങ്ങൾ തമ്മിൽ ചെയ്ത സിനിമകളിലെല്ലാം അദ്ദേഹത്തിന്‍റെ വേഷപ്പകർച്ചയെക്കുറിച്ചു മോശമല്ലാത്ത അഭിപ്രായമാണ് ഉണ്ടായത്. അതുപോലെ ഇതിലും പ്രേക്ഷകരെ രസിപ്പിക്കുന്ന, അവരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു റപ്രസെന്‍റേഷൻ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവും.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.