മനസുതുറന്ന് മാനസ
Sunday, April 1, 2018 2:57 PM IST
""റോമൻസ് ടീം ചെയ്യുന്ന പടം.. അതായിരുന്നു വികടകുമാരൻ എന്ന പ്രോജക്ടിന്‍റെ പ്രധാന ആകർഷണം. എല്ലാവർക്കും ഇഷ്ടമുള്ള വിഷ്ണു ഉണ്ണികൃഷ്ണൻ - ധർമജൻ കോംബോ മറ്റൊരാകർഷണം. ഇതു രണ്ടുംകൂടി ഒന്നിക്കുന്പോൾ സംഭവിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള പടം ആയിരിക്കുമല്ലോ. ഒരു കൊമേഴ്സ്യൽ, കോമഡി പടത്തിൽ ആദ്യമായിട്ടായിരുന്നു. അതിന്‍റേതായ അനുഭവവും ത്രില്ലുമൊക്കെയുണ്ടായിരുന്നു...'' വൈ.വി.രാജേഷിന്‍റെ രചനയിൽ ബോബൻ സാമുവൽ സംവിധാനം ചെയ്ത വികടകുമാരനിൽ വിഷ്ണു ഉണ്ണികൃഷ്ണന്‍റെ നായികയായി വേഷമിട്ട യുവതാരം മാനസ രാധാകൃഷ്ണൻ സംസാരിക്കുന്നു..



വികടകുമാരൻ പറയുന്നത്..

നോർമൽ അല്ലാതെ കുറച്ചു വളഞ്ഞ രീതിയിൽ കാര്യങ്ങളെ സമീപിക്കുന്ന സ്വഭാവമാണ് വിഷ്ണുവേട്ടന്‍റെ കഥാപാത്രം ബിനു സെബാസ്റ്റ്യൻ ചൂരേഴനുള്ളത്. അതിൽ നിന്നാണു വികടകുമാരൻ എന്ന ടൈറ്റിൽ വരുന്നത്. വികടസരസ്വതി എന്നൊക്കെ നമ്മൾ പറയാറില്ലേ. മജിസ്ട്രേറ്റ് കോടതിയിൽ വരുന്ന ഒരു കേസിനു തന്ത്രപരമായ രീതിയിൽ എങ്ങനെ പരിഹാരം തേടുന്നു എന്നുള്ളതാണ് സിനിമയുടെ പ്രമേയം. ബ്രില്യന്‍റ് ഇഡിയറ്റ് എന്നാണ് വികടകുമാരന്‍റെ ടാഗ് ലൈൻ.



വക്കീലും കോടതിയുമൊക്കെ പരിചിതമായ പശ്ചാത്തലമല്ലല്ലോ...

വെള്ള പെയിന്‍റു ചെയ്ത ചുവരുകളും നല്ല ലൈറ്റുകളുമൊക്കെയുള്ള കോടതിയാണ് ഞാൻ കണ്ടിട്ടുള്ള സിനിമകളിലൊക്കെ. നമ്മുടെ സെറ്റ് അതുപോലെയല്ലല്ലോ എന്നു ഞാൻ ബോബൻ ചേട്ടനോടു പറഞ്ഞു. വാസ്തവത്തിൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നുമില്ലാതെ ഇങ്ങനെയാണ് ഒരു മജിസ്ട്രേറ്റ് കോടതിയെന്നു ബോബൻചേട്ടൻ പറഞ്ഞു. അത്തരം നാച്വറാലിറ്റി കൊണ്ടുവരാൻ ആർട്ട് ടീം ഉൾപ്പെടെ ശ്രമിച്ചിട്ടുണ്ട്.



വികടകുമാരനിലെ കഥാപാത്രം സിന്ധുവിനെക്കുറിച്ച്..

ബോൾഡായ കാരക്ടർ എന്നാണ് സിന്ധുവിനെക്കുറിച്ചു ബോബൻ ചേട്ടൻ ആദ്യംതന്നെ എന്നോടു പറഞ്ഞത്. കുടുംബശ്രീ കാന്‍റീൻ നടത്താനുള്ളത്രയും ചുണയുള്ള പെണ്‍കുട്ടി. ഫുൾടൈം കള്ളുകുടിച്ചു കുടുംബത്തെ ശ്രദ്ധിക്കാതെ നടക്കുന്നയാളാണ് അച്ഛൻ. അത്തരം പ്രതികൂല സാഹചര്യങ്ങൾ പോലും കൈകാര്യം ചെയ്യാൻ കരുത്തുള്ള പെണ്‍കുട്ടിയാണ് സിന്ധു. അച്ഛനെന്ന ബഹുമാനമൊന്നും കൊടുക്കാതെ തോന്നിയപോലെയാണ് അവളുടെ സംസാരം. കാറ്റിലെ എന്‍റെ കഥാപാത്രം എന്‍റെ പോലെ തന്നെയാണ്, ഏറെ വായാടിയാണ്. ഞാനുമായി ഏറെക്കുറേ ബന്ധപ്പെടുത്താനാകുന്നതായിരുന്നു. പക്ഷേ, വികടകുമാരനിലെ സിന്ധുവിലെത്തിയപ്പോൾ ബോബൻചേട്ടൻ പറഞ്ഞ ചില കാര്യങ്ങളുമായി താരതമ്യപ്പെടുത്തിയൊക്കെ ചെയ്യേണ്ടിവന്നു.



നായികയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്...?

കുടുംബശ്രീ കാന്‍റീൻ നടത്തുന്ന കഥാപാത്രമാണ് എന്‍റേത്. സ്ത്രീകൾക്കു മോട്ടിവേഷൻ ആകുന്ന തരത്തിലുള്ള കഥാപാത്രമാണിത്. കുടുംബശ്രീ കാന്‍റീനിന്‍റെ നടത്തിപ്പു മൊത്തം സ്ത്രീകൾ തന്നെയാണല്ലോ. സ്ത്രീകൾ മാത്രമേ ഉള്ളുവെങ്കിലും അവർക്കു വിജയകരമായി അതിലൂടെ ജീവിതമാർഗം കണ്ടെത്താനാവും എന്ന സന്ദേശവും എന്‍റെ കഥാപാത്രത്തിലൂടെ വരുന്നുണ്ട്.



ചിത്രീകരണ അനുഭവങ്ങൾ..

കാറ്റിലെപ്പോലെ കുട്ടിപ്പാവാടയൊക്കെ ഇട്ട് ജയന്‍റെ സിനിമ കണ്ടു നടക്കുന്ന പെണ്‍കുട്ടിയല്ല ഇതിലെന്ന് സീൻപേപ്പർ നോക്കാൻ തന്നശേഷം ബോബൻചേട്ടൻ എന്നോടു പറഞ്ഞു. അതിൽനിന്നു കുറേക്കൂടി സീരിയസായ, മെച്വേർഡ് ആയ മനോഭാവം സിന്ധുവിനു വേണം എന്നു പറഞ്ഞുകൊണ്ടാണ് ബോബൻ ചേട്ടൻ സീൻ പറഞ്ഞുതരാൻ തുടങ്ങിയത്. കുറച്ചു മുന്നോട്ടു പോയപ്പോൾ സിന്ധുവിനുവേണ്ടി അദ്ദേഹം എന്ത് ഒൗട്ട്ലൈനാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസിലായി.



കട്ടപ്പന ഇറങ്ങിയപ്പോൾ വിഷ്ണുവിന്‍റെ നായികയായി അഭിനയിക്കാനാകുമെന്നു വിചാരിച്ചിട്ടുണ്ടോ...‍?

ഒരിക്കലും അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല. കട്ടപ്പനയിലെ ഋത്വിക് റോഷൻ എനിക്കും എന്‍റെ ഫാമിലിക്കും ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. അതിലെ കോമഡി സീനുകളും എപ്പോഴും കാണാൻ ഇഷ്ടമുള്ളവയാണ്. വിഷ്ണുവേട്ടനും ധർമജൻ ചേട്ടനുമൊപ്പം അഭിനയിക്കാനാകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ടിയാൻ കഴിഞ്ഞിരിക്കുന്പോഴാണ് ഞാൻ കട്ടപ്പനയിലെ ഋത്വിക് റോഷൻ കാണുന്നത്. കാറ്റിൽ നിന്ന് ഓഫർ വന്നു ഡിസ്കഷൻ നടക്കുന്ന സമയം. വിഷ്ണുവേട്ടന്‍റെ കഥാപാത്രം സിനിമയിലൊക്കെ അഭിനയിക്കാൻ പോയശേഷം അവസാനം അവർ വേണ്ടെന്നു പറഞ്ഞതിനെത്തുടർന്നു മടങ്ങിവരുന്നുണ്ടല്ലോ. എനിക്കതൊക്കെ കണ്ടപ്പോൾ ഒരുപാടു സങ്കടമായി. കാരണം, കാറ്റിലെ വേഷം പൂർണമായി ഫിക്സായിരുന്നില്ല അപ്പോൾ. എന്നെ വേണ്ടെന്നു പറയുമോ എന്നൊക്കെ ചിന്തിച്ച് ടെൻഷനായി. ഇമോഷണലി എന്നെ ഏറെ ടച്ച് ചെയ്ത സീനാണ് അതൊക്കെ.



വികടകുമാരനിലെത്തിയപ്പോഴാണോ വിഷ്ണുവുമായി പരിചയത്തിലായത്...

ഷൂട്ടിന് ഒരുമാസം മുന്പ് ഒരു അവാർഡ് ഫംഗ്ഷനിൽ ഞങ്ങൾ കണ്ടിട്ടുണ്ട്. അപ്പോഴേക്കും വികടകുമാരന്‍റെ കാസ്റ്റിംഗ് പൂർത്തിയായിരുന്നു. പിന്നീടു പൂജയ്ക്കാണു ഞങ്ങൾ കാണുന്നത്. വിഷ്ണുവേട്ടൻ എല്ലാവരെയും കംഫർട്ടബിളാക്കും. ഏറെ കെയറിംഗ് ആയിരുന്നു. മേക്കപ്പ് അസിസ്റ്റന്‍റ്സ് മുതൽ എല്ലാവരുടെയും ഇഷ്ടങ്ങളൊക്കെ നോക്കും. അണ്ടർസ്റ്റാൻഡിംഗ് ആയിട്ടുള്ളവർക്കൊപ്പം വർക്ക് ചെയ്യുന്പോൾ നമുക്ക് ഏളുപ്പമാണല്ലോ. ഒപ്പോസിറ്റ് നിന്നു ഡയലോഗ് പറയുന്പോൾ എന്‍റെ മോഡുലേഷൻ ശരിയായില്ലെങ്കിൽ അതൊക്കെ കറക്ട് ചെയ്തുതന്നിരുന്നു. ഞാൻ വിചാരിച്ചതിലും ഏറെ മെമ്മറബിൾ ആയിരുന്നു വികടകുമാരനിലെ അനുഭവങ്ങൾ.



ധർമജനുമൊത്തുള്ള അനുഭവങ്ങൾ...

ധർമജൻ ചേട്ടനെ ആദ്യം സെറ്റിൽ കണ്ടപ്പോൾത്തന്നെ എനിക്കു കുറച്ചു പേടിയൊക്കെയായി. എത്രത്തോളം സ്വാഭാവികമായാണ് ഓരോ റിയാക്‌ഷനുകൾ വരുന്നതും അദ്ദേഹം ഇംപ്രോവൈസ് ചെയ്യുന്നതുമൊക്കെ. ആദ്യം ഞാൻ നോക്കിനിന്നുപോയി. ആദ്യ ദിവസം തന്നെ കോംബിനേഷൻ ഉണ്ടായിരുന്നു. ടെൻഷനിലായിരുന്നു ഞാൻ. ഇത്രയും ആഴത്തിലുള്ള ഒരു കോമഡി സീനിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. പക്ഷേ, ഷോട്ടിൽ വന്നുനിന്നപ്പോൾ ധർമജൻ ചേട്ടനും ഏറെ സപ്പോർട്ടീവായിരുന്നു. ഏറെ ഹെൽപ് ചെയ്തു. ധർമജൻ ചേട്ടൻ സെറ്റിൽ ഫാമിലിയെ കൊണ്ടുവരുമായിരുന്നു. ചേച്ചിയും ഫ്രണ്ട്‌ലി. എല്ലാവരുമായും നല്ല രസമായിരുന്നു. ആ മജിസ്ട്രേറ്റ് കോർട്ടിൽ ആകെയുള്ള ഒരു ഗുമസ്തൻ മണികണ്ഠനായിട്ടാണ് ധർമജൻ ചേട്ടൻ വേഷമിട്ടത്.



വിഷ്ണുവിന്‍റെ കഥാപാത്രത്തെക്കുറിച്ച്.

മജിസ്ട്രേറ്റ് കോർട്ടിലെ വക്കീലാണ് ബിനു. വലിയ സ്വപ്നങ്ങളുള്ള കഥാപാത്രം. വലിയ വക്കീൽ ആകണമെന്നൊക്കെയാണ് ആഗ്രഹം. പക്ഷേ, കുറച്ചു പേടിയൊക്കെ ഉള്ളതായി ആദ്യം തോന്നും. വളഞ്ഞരീതിയിൽ കാര്യങ്ങളെ സമീപിക്കാനുള്ള കഴിവും ബിനുവിനുള്ളതായി കഥാഗതിയിൽ ബോധ്യമാകും.

കോടതിസിനിമ എന്നതിനപ്പുറം ഇതൊരു കുടുംബസിനിമയാണോ...‍?

ഫുൾടൈം സിരീയസ് കോടതിസീനുകൾ മാത്രമുള്ള സിനിമയല്ല ഇത്. മജിസ്ട്രേറ്റ് കോർട്ടിൽ ഏറെ സീരിയസായ കേസുകളൊന്നും വരാറില്ല. അവിടത്തെ സംഭാഷണങ്ങളും എപ്പോഴും സീരിയസ് ആയിരിക്കില്ല. ഇടയ്ക്കു തമാശയും കലർന്നിരിക്കും. അതിന്‍റെ പൂർണമായ എസൻസ് ഈ സിനിമയിൽ കൊണ്ടുവരാൻ നോക്കിയിട്ടുണ്ട്. അതാണ് ഈ സിനിമയുടെ എന്‍റർടെയ്ൻമെന്‍റ് ഫാക്ടർ എന്നു പറയാം.



വികടകുമാരനിലെ മറ്റു താരങ്ങൾ..

ഇന്ദ്രൻസ്, ബൈജു, ജയൻ ചേർത്തല, റാഫി, പവിത്രൻ തുടങ്ങിയവരുമുണ്ട്. കെഡി വക്കീൽ എന്നാണ് ബൈജുചേട്ടന്‍റ കഥാപാത്രത്തിന്‍റെ പേര്. ഇയോബിന്‍റെ പുസ്തകത്തിലൊക്കെ അഭിനയിച്ച ജിനു ചേട്ടനാണ് ഇതിലെ മെയിൻ വില്ലനായി വരുന്നത്. മജിസ്ട്രേറ്റായി റാഫിസാറും വേഷമിട്ടിരിക്കുന്നു. സീമ ജി നായർ ബിനുവിന്‍റെ അമ്മയായും ദേവിക നന്പ്യാർ ചേച്ചിയായും വേഷമിട്ടിരിക്കുന്നു. നെൽസണാണ് എന്‍റെ അച്ഛനായി വരുന്നത്.



ഇന്ദ്രൻസുമായുള്ള അനുഭവങ്ങൾ...

ഇന്ദ്രൻസ് ചേട്ടനുമായി എനിക്കു കോംബിനേഷൻ ഉണ്ടായിരുന്നില്ല. പക്ഷേ, ബാലതാരമായി കടാക്ഷം എന്ന സിനിമയിൽ ഞാൻ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അന്ന് 25 ദിവസത്തോളം ഞങ്ങൾക്കു ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഇതിന്‍റെ സെറ്റിൽവച്ചു കണ്ടപ്പോൾ അക്കാര്യങ്ങളൊക്കെ പറഞ്ഞു.

ബോബൻ സാമുവലിന്‍റെ സപ്പോർട്ട്...

ബോബൻചേട്ടൻ ഏറെ സീരിയസ് ആളാണെന്നാണു ഞാൻ വിചാരിച്ചത്. പക്ഷേ, അദ്ദേഹം അങ്ങനെയല്ലെന്നു മനസിലായതു സെറ്റിലെത്തിയപ്പോഴാണ്. എപ്പോഴും കൂളാണ് അദ്ദേഹം. സംവിധായകനു സ്വാഭാവികമായുള്ള ടെൻഷനും സ്ട്രെസുമൊന്നും ഞങ്ങളെ അറിയിച്ചിരുന്നില്ല. എപ്പോഴും റിലാക്സ് ആയ സമീപനമായിരുന്നു ഞങ്ങളോട്. ഷോട്ടിൽ നിൽക്കുന്പോഴും അതിന്‍റെ ടെൻഷൻ ഞങ്ങളോടു കാണിച്ചിരുന്നില്ല. ആൾക്കൂട്ടത്തിനിടയിൽ ഷൂട്ട് ചെയ്യുന്പോഴും ഒരിക്കലും അദ്ദേഹം ആളുകളോടു ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.



ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി...

ട്രെയിലറും പാട്ടും റിലീസായപ്പോൾ മുതൽ വിഷ്വലുകൾ നന്നായി എന്നു ധാരാളം റിവ്യൂസ് കിട്ടിയിരുന്നു. സിനിമാട്ടോഗ്രഫി നന്നായി എന്നു പലരും അഭിനന്ദിച്ചിരുന്നു. ഇതിന്‍റെ കാമറ ചെയ്തത് അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ്. അടി കപ്യാരേ കൂട്ടമണി ഉൾപ്പെടെയുള്ള പടങ്ങളുടെ കാമറാമാൻ. ഷൂട്ടിംഗ് തീർന്ന ദിവസം ഞങ്ങൾ തെങ്കാശിയിലെ റഹ്‌മത്ത് എന്ന ഹോട്ടലിൽ പോയി പൊറോട്ടയും ചിക്കൻകറിയും കഴിച്ചു. അവിടെ പിച്ചി പോട്ട് എന്നപേരിൽ ഒരു സ്പെഷൽ ഡിഷുണ്ട്. അതിനു നല്ല ടേസ്റ്റാണ്. ഞങ്ങൾ അതും വാങ്ങിക്കഴിച്ചു. ഇത്തരം അനുഭവങ്ങളിലൂടെയാവാം ഞങ്ങൾ ഒരു കുടുംബം പോലെ ആയതും. എനിക്കു സെറ്റു വിട്ടുപോകാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു. ബോബൻ ചേട്ടനെപ്പോലെതന്നെ അയജ് ചേട്ടനും സെറ്റിൽ എല്ലാവരെയും കംഫർട്ടബിളാക്കി കൊണ്ടുപോയി. പുനലൂരും പാലരുവിയിലുമായിരുന്നു പാട്ടിന്‍റെ ചിത്രീകരണം.



കരിയർ ഗ്രാഫ്...ഇതുവരെ...

ഇതുവരെ ചെയ്ത പടങ്ങൾ ബോക്സ് ഓഫീസിൽ ഏറെ തൃപ്തികരമായിരുന്നില്ലെങ്കിലും അത്തരം ചിത്രങ്ങളുടെ ഭാഗമാകാനായതിൽ ഏറെ സന്തോഷമുണ്ട്. കാറ്റ് പോലെയുള്ള സിനിമകൾ ഒരാർട്ടിസ്റ്റിന് എപ്പോഴും കിട്ടാറില്ല. അളുകളെയും ബോക്സ് ഓഫീസിനെയും തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങളും നമുക്ക് ആവശ്യമുള്ളതാണ്. വികടകുമാരൻ അത്തരമൊരു ചിത്രമാണെന്നു കരുതുന്നു. അതിന്‍റെ ഭാഗമാകാനായതു വേറിട്ടൊരനുഭവം തന്നെ.



പഠനവും അഭിനയവും..

എറണാകുളം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ എൻജിനിയറിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ്. പ്രമോഷൻ സമയത്തു കുറച്ചു ക്ലാസുകൾ പോയി. സെമസ്റ്റർ ബ്രേക്കിന്‍റെ സമയത്താണു വികടകുമാരൻ ചെയ്തത്. അതിനാൽ ക്ലാസുകൾ അധികം നഷ്ടമായില്ല.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.