Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
മിയയുടെ ‘മെഴുതിരി അത്താഴങ്ങൾ’!
Monday, July 23, 2018 5:23 PM IST
അനൂപ് മേനോൻ എന്ന നടനൊപ്പവും അനൂപ് മേനോൻ എന്ന എഴുത്തുകാരനൊപ്പവും വർക്ക് ചെയ്തതിന്റെ അവിസ്മരണീയ അനുഭവങ്ങളാണ് ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ സമ്മാനിച്ചതെന്ന് നടി മിയ.
“അനൂപേട്ടൻ എഴുതിയ ഒരു സ്ക്രിപ്റ്റിൽ ഞാൻ ആദ്യമായിട്ടാണു വർക്ക് ചെയ്യുന്നത്. ‘പാവാട’യിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിരുന്നുവെങ്കിലും കോംബിനേഷനുകൾ കുറവായിരുന്നു. കൂടുതലായി വർക്ക് ചെയ്യാനായത് ഈ സിനിമയിലാണ്. എപ്പോഴും ഫീലിംഗ്സ്, ഇമോഷനുകൾ എന്നിവയെ വളരെ തീവ്രമായി സമീപിക്കുന്ന രീതിയാണ് അനൂപേട്ടന്റേത്. അദ്ദേഹം എഴുതിയ സിനിമകളെല്ലാംതന്നെ ഓഡിയൻസിനെ അതുമായി ബന്ധപ്പെടുത്താറുണ്ട്, അവരെ സ്പർശിക്കാറുണ്ട്. അദ്ദേഹത്തിന്റെ മറ്റു സിനിമകളിലെ ഫീലിംഗ്സിനെക്കാൾ ഓഡിയൻസിനെ കുറച്ചുകൂടി സ്പർശിക്കുന്നത് ഈ സിനിമയിലെ ഫീലിംഗ്സ് ആയിരിക്കും....”
അനൂപ് മേനോന്റെ രചനയിൽ സൂരജ് തോമസ് സംവിധാനം ചെയ്ത ‘എന്റെ മെഴുതിരി അത്താഴ’ങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ നായിക മിയ.
‘എന്റെ മെഴുതിരി അത്താഴ’ങ്ങളിലേക്ക് എത്തിയത്..?
ഞാനും അനൂപേട്ടനും പാവാട എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഒരു ഷോ കഴിഞ്ഞ് മടങ്ങുന്പോൾ കൊച്ചി എയർപോർട്ടിൽ വച്ച് അനൂപേട്ടനെ കണ്ടു. വിശേഷങ്ങൾ പറഞ്ഞ് പെട്ടെന്നു തന്നെ ഞങ്ങൾ പിരിഞ്ഞു. ഈ പടത്തിലേക്കു ഹീറോയിനെ അന്വേഷിക്കുന്ന സമയമായിരുന്നു അത്. ഞാൻ പെട്ടെന്നു ചെന്നു ഹായ് പറഞ്ഞപ്പോഴാണ് എന്തുകൊണ്ട് എന്നെ പരിഗണിച്ചുകൂടാ എന്ന ചിന്ത അവരിലുണ്ടായത്.
അടുത്തദിവസം വന്നു കഥ കേൾക്കാൻ പറഞ്ഞു. അനൂപേട്ടന്റേതാണല്ലോ സ്ക്രിപ്റ്റ്. അദ്ദേഹം തന്നെയാണ് കഥ പറഞ്ഞത്. സംവിധായകൻ സൂരജേട്ടനും ഒപ്പമുണ്ടായിരുന്നു. കഥ കേട്ട് ഇഷ്ടമായിട്ടാണ് ഈ പ്രോജക്ട് എടുത്തത്. വളരെ യാദൃച്ഛികമായി അനൂപേട്ടനെ എയർപോർട്ടിൽ കണ്ടപ്പോൾ പറഞ്ഞ ഒരു ഹായ്...അതിൽ നിന്നാണ് ഈ പ്രോജക്ടിലേക്കുള്ള വരവ്.
‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ടൈറ്റിൽ....?
മെഴുകുതിരി ഡിസൈൻ ചെയ്യുന്നയാളാണ് എന്റെ കഥാപാത്രം അഞ്ജലി. ടൈറ്റിലിൽ പറയുന്ന മെഴുതിരി അഞ്ജലിയെ പ്രതീകവത്കരിക്കുന്നു. അനൂപേട്ടന്റെ കഥാപാത്രം സഞ്ജയ്യുടെ പ്രഫഷനുമായി ബന്ധപ്പെടുത്തിയാണ് അത്താഴങ്ങൾ എന്നു കൊടുത്തിട്ടുള്ളത്. ഈ സിനിമയിൽ ഷെഫിന്റെ വേഷമാണ് അനൂപേട്ടന്. ഷെഫാണല്ലോ അത്താഴങ്ങൾ ഒരുക്കുക. അനൂപേട്ടൻ മുന്‍പ് ഷെഫായി അഭിനയിച്ചു ഞാൻ കണ്ടിട്ടില്ല. അനൂപേട്ടൻ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണെന്നു പറയാം. ആ പ്രൊഫഷൻ ഏറെ വ്യത്യസ്തമാണ്.
ഞങ്ങൾ രണ്ടുപേരുടെയും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളിലുള്ള യാത്രയായിരിക്കും ഈ സിനിമ. അടിസ്ഥാനപരമായി ഒരു പൊയറ്റിക് ലവ് സ്റ്റോറിയാണിത്. കാൻഡിൽ ലൈറ്റ് ഡിന്നർ എന്നതിന്റെ നേർ തർജമയാണ് മെഴുതിരി അത്താഴം. കാൻഡിൽ ലൈറ്റ്സ് ഡിന്നർ പൊതുവേ ലവേഴ്സിനു വേണ്ടിയുള്ളതെന്നാണു പറയാറുള്ളത്. അതും ഈ സിനിമയുടെ ടൈറ്റിലിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്.
‘എന്റെ മെഴുതിരി അത്താഴങ്ങൾ’ പറയുന്നത്...?
പൂർണമായും ലവ് സ്റ്റോറി ജോണറിൽ വരുന്ന സിനിമയാണിത്. നായകനു നായികയോടു പേരിനൊരു പ്രേമവുണ്ടാവുകയും എന്നാൽ പ്രധാന പ്രമേയം മറ്റെന്തെങ്കിലുമായിരിക്കുകയും ചെയ്യുന്ന എത്രയോ സിനിമകളുണ്ട്. എന്നാൽ, ഈ സിനിമ ആദ്യാവസാനം അതിമനോഹരമായ പ്രണയത്തിലൂടെയാണു മുന്നോട്ടുപോകുന്നത്. എനിക്കും ഒരു ത്രൂഒൗട്ട് ലവ് സ്റ്റോറി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ കൃത്യമായി അതു വന്നുചേർന്നു.
ട്രയാംഗിൾ ലവ് സ്റ്റോറിയാണോ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’....?
അങ്ങനെയല്ല ഈ സിനിമയുടെ സഞ്ചാരം. സൗഹൃദമുണ്ടാവും. പ്രണയമുണ്ടാവും. ചിലതു വെറും തോന്നലുകൾ മാത്രമായിരിക്കും. ചിലതു സഫലമാകാതെ പോയ ബന്ധങ്ങൾ മാത്രമായിരിക്കും... പ്രണയത്തിനു തന്നെ വ്യത്യസ്ത അവസ്ഥകളുണ്ടല്ലോ. പ്രണയത്തിന്റെ വിവിധ ഭാവങ്ങളാണ് വിവിധ രീതിയിൽ വിവിധ കഥാപാത്രങ്ങളിലൂടെ കാണിക്കുന്നത്. അതിൽ ഏതാണ് അവസാനം സഫലമാവുക എന്നതിലേക്കാണ് കഥാസഞ്ചാരം. അനൂപേട്ടന്റെ കഥാപാത്രം സഞ്ജയ്യുടെ ഏതു പ്രണയമാണ് ആജീവനാന്തം നിലനിൽക്കുന്നത് എന്നതിലേക്കുള്ള സഞ്ചാരമാണ് ഈ ചിത്രം.
അനൂപ് മേനോന്റെ ഡയലോഗുകൾ...?
വളരെ കോംപ്ലക്സായും അനൂപേട്ടന് എഴുതാനാവും. പകൽനക്ഷത്രങ്ങളിലൊക്കെ മനസിലാക്കാൻ കുറച്ചു പ്രയാസമുള്ളതും ഏറെ ആഴമുള്ളതുമായ ഡയലോഗുകളായിരുന്നു. ബ്യൂട്ടിഫുളിലും ട്രിവാൻഡ്രം ലോഡ്ജിലുമൊക്കെ ഡയലോഗുകൾ സിംപിളായിരുന്നു. വളരെ ലളിതവും അതേസമയം ആളുകളുമായി പെട്ടെന്നു കണക്ട് ആവുന്നതുമായ ഡയലോഗുകളാണ് ഈ സിനിമയിൽ എഴുതിയിരിക്കുന്നത്. അടിസ്ഥാനപരമായി ഈ പടത്തിന്റേതു നല്ല ഒരു കഥയാണ്. പ്രണയം എന്ന ഫീൽ പൊതുവേ ആളുകൾക്ക് ഇഷ്ടമാണ്. ആ രീതിയിലും ഈ സിനിമ ആളുകളെ സ്പർശിക്കുമെന്നു തോന്നുന്നു.
എഴുത്തുകാരനായ അനൂപ് മേനോനും നടനായ അനൂപ് മേനോനും...?
ഈ പടത്തിന്റെ വണ്‍ലൈൻ റെഡിയാക്കിവച്ചിട്ടാണ് ഷൂട്ടിംഗിലേക്കു കടന്നത്. ഓരോ സീനും ഷൂട്ട് ചെയ്യുന്നതിനു മുന്‍പാണ് അനൂപേട്ടൻ ഡയലോഗുകൾ എഴുതിയിരുന്നത്. അദ്ദേഹത്തിന് ഒരു നടനായി നിൽക്കണം. അതിലുപരി ഈ സിനിമയുടെ നട്ടെല്ലായ സ്ക്രിപ്റ്റ് റെഡിയാക്കണം. ഡയലോഗുകളിലൂടെയാണ് ഈ സിനിമയുടെ പ്രമേയം പ്രേക്ഷകരിലേക്ക് എത്തേണ്ടത്. അനൂപേട്ടനു മേൽ നല്ല സമ്മർദമുണ്ടായിരുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഡയലോഗു നന്നാവണം. സീൻ മൊത്തത്തിൽ നല്ല രീതിയിൽ വരണം. അദ്ദേഹത്തിന് അത് അഭിനയിക്കുകയും വേണം. അങ്ങനെ മൾട്ടി ടാസ്കിംഗ് ചെയ്യുന്പോൾ അദ്ദേഹത്തിന് അതു നല്ല പ്രഷറുള്ള കാര്യം തന്നെയാണ്. ഓരോ ദിവസവും ഏറെ പ്രയത്നിച്ചു തന്നെയാണ് അദ്ദേഹം അത് എഴുതിയിരുന്നതും കാര്യങ്ങളൊക്കെ ചെയ്തിരുന്നതും. അദ്ദേഹം വളരെ സ്പോണ്ടേനിയസ് ആണെന്ന് എനിക്കു തോന്നി.
അനൂപേട്ടൻ നാലു വർഷത്തിനുശേഷം എഴുതിയ സിനിമയാണിത്. സ്പൊണ്ടേനിയസ് ആയതു കൊണ്ടാണ് അദ്ദേഹത്തിന് അപ്പപ്പോൾ ഡയലോഗ് എഴുതാൻ പറ്റുന്നത്. ആ കോണ്‍ഫിഡൻസും ധൈര്യവും അംഗീകരിക്കപ്പെടേണ്ടതു തന്നെ. എല്ലാം സെറ്റ് ചെയ്ത്, ഷൂട്ടിംഗിന് ആർട്ടിസ്റ്റിന്റെ ഡേറ്റും വാങ്ങി എല്ലാവരും റെഡിയായി വന്നു നിൽക്കുന്പോൾ എഴുതുക എന്നുള്ളത് അദ്ദേഹത്തിന് ആത്മവിശ്വാസത്തിനൊപ്പം മാനസിക സമ്മർദവും നല്കുന്ന കാര്യമാണ്. അദ്ദേഹം അതു നന്നായി കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു, ആ ബാലൻസ് നിലനിർത്തുന്നുണ്ടായിരുന്നു.
സംവിധായകൻ സൂരജ് തോമസിന്റെ പിന്തുണ എത്രത്തോളമായിരുന്നു...?
ലവേഴ്സ് ഒരുമിക്കണമെന്ന് പ്രേക്ഷകർ കൂടി ആഗ്രഹിക്കുന്നിടത്താണ് ഒരു ലവ് സ്റ്റോറി വിജയിക്കുന്നത്. പ്രേക്ഷകർക്ക് അവരുടെ സ്നേഹം ഫീൽ ചെയ്തില്ല എങ്കിൽ, അവർ എന്തായാൽ നമുക്കെന്താ...അങ്ങനെയാണല്ലോ തോന്നുക. ഓഡിയൻസിനെ അതു ഫീൽ ചെയ്യിപ്പിക്കേണ്ട പേസ്, ബ്യൂട്ടി, പടത്തിന്റെ സമഗ്ര സൗന്ദര്യത്തിനു വേണ്ട മറ്റു ഘടകങ്ങൾ..ഒക്കെയുണ്ടല്ലോ. അതിലൊക്കെയായിരുന്നു സൂരജ് ചേട്ടൻ കൂടുതലായി ശ്രദ്ധിച്ചിരുന്നത്. അതു വളരെ പ്രധാനവുമാണ്. ജഗപൊക കാണിക്കുന്ന കുറേ ഷോട്സുകൾ വച്ചാൽ അതു മൂവിയെ ബാധിക്കും. ലവ് സ്റ്റോറിയുടേതായ ഒരു ഫീൽ പൂർണമായും കൊണ്ടുവരാൻ ആവശ്യമായ എല്ലാ പ്രയത്നവും വളരെ നന്നായി അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്.
ഈ സിനിമയിൽ അഭിനയിക്കുന്പോൾ നേരിട്ട വെല്ലുവിളികളെക്കുറിച്ച്...?
സീനുകൾ വളരെ നേരത്തേ കിട്ടിയിരുന്നില്ല. മൂന്നാലുപേജൊക്കെ പോകുന്ന സീനുകളൊക്കെ കുറച്ചുനേരത്തേ തന്നെ കിട്ടുകയാണെങ്കിൽ നമുക്കു പഠിച്ചു പറയാനുള്ള ടൈം ഉണ്ടാകുമല്ലോ. അനൂപേട്ടൻ ഡയലോഗുകൾ അപ്പപ്പോൾ എഴുതുന്നതു കാരണം ഇവിടെ അങ്ങനെയൊരു ടൈം നമുക്കു ഡിമാൻഡ് ചെയ്യാൻ പറ്റില്ലായിരുന്നു. അവസാന നിമിഷം കിട്ടുന്ന ഡയലോഗുകളാണെങ്കിലും പഠിക്കാൻ പറ്റുന്നവയായിരുന്നു എല്ലാം. പെട്ടെന്നു നമ്മളെ റിലേറ്റ് ചെയ്യാൻ പറ്റുന്ന പരസ്പരബന്ധമുള്ള ഡയലോഗുകളായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഡയലോഗ് പഠിച്ചു പറയേണ്ട അവസരങ്ങളായിരുന്നു കൂടുതലുമുണ്ടായിരുന്നത്. ആ ഒരു രീതിയിലുള്ള ട്രെയിനിംഗ് എനിക്കു കിട്ടി. ഇനി ഇപ്പോൾ അവസാനനിമിഷം ഡയലോഗ് കിട്ടിയാലും വളരെവേഗം ഡയലോഗ് പഠിക്കുന്ന ഒരവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.
വളരെ തീവ്രമായ ഇമോഷനുകളാണു പലപ്പോഴും പ്രകടിപ്പിക്കേണ്ടിയിരുന്നത്. ഉള്ളിലൊരു കാര്യം സൂക്ഷിക്കണം. അതു പ്രേക്ഷകർക്കു മനസിലാവണം. പക്ഷേ, ഒപ്പോസിറ്റ് കാരക്ടറിനു മനസിലാവാൻ പാടില്ല. ഈ സിനിമയിൽ അങ്ങനെയുള്ള ചില മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. അത്തരത്തിൽ തീവ്രമായ കാര്യങ്ങൾ നമ്മൾ കുറച്ചുകൂടി ഉൾക്കൊണ്ടു ചെയ്താലേ ശരിയാവുകയുള്ളൂ. അത്തരത്തിൽ കോപ്ലക്സായ ചില സീനുകൾ ഉണ്ടായിരുന്നു. അതിനുവേണ്ടി മാനസികമായി റെഡിയാകേണ്ടിവന്നു.
മിയയിൽ നിന്ന് അഞ്ജലിയിലേക്കുള്ള മാറ്റം എളുപ്പമായിരുന്നോ..?
എന്റെ എലമെന്റ്സ് ഒന്നും അഞ്ജലിയിൽ കാണുന്നില്ല എന്നാണ് അനൂപേട്ടൻ സിനിമ കണ്ടിട്ടു പറഞ്ഞത്. എപ്പോഴും പൊട്ടിച്ചിരിച്ചു ബഹളംവച്ചു സംസാരിച്ചു നടക്കുന്ന ടൈപ്പാണു ഞാൻ. എന്റെ വർത്തമാനവും രീതികളുമറിയാവുന്ന ആളുകൾക്ക് ഈ കാരക്ടർ കാണുന്പോൾ ഏറെ വ്യത്യസ്തത തോന്നും എന്നാണ് അനൂപേട്ടൻ പറഞ്ഞത്. എന്റെയൊരു സംസാരരീതിയല്ല അഞ്ജലിയുടേത്. വളരെ സോഫ്റ്റായി സംസാരിക്കുന്ന കാരക്ടറാണ് അഞ്ജലി. ബോഡി ലാംഗ്വേജ് നോക്കുകയാണെങ്കിൽ അഞ്ജലിയെക്കാളും കുറച്ചുകൂടി ഹൈപ്പർ ആണ് എന്റെ യഥാർഥ സ്വഭാവം. സമാധാനപ്രിയ ആയിട്ടുള്ള ഹാപ്പിഗേളാണ് അഞ്ജലി. അതിന്റേതായ സൗന്ദര്യം ആ കാരക്ടറിനുണ്ട്.
ഇതുവരെ ചെയ്ത സിനിമകളിൽ എത്രത്തോളം പ്രിയപ്പെട്ടതാണ് എന്റെ മെഴുതിരി അത്താഴങ്ങൾ.?. കരിയറിൽ ഇത് അടുത്ത ടേണിംഗ് പോയിന്റ് ആകുമോ...?
ഞാൻ അതീവ ശ്രദ്ധയോടെ മനസിലേക്കെടുത്ത് ചെയ്ത കാരക്ടറാണ് അഞ്ജലി. ലവ് സ്റ്റോറിയാകുന്പോൾ നല്ല ഫീലിംഗ് ആളുകൾക്കു കൊടുത്താലേ അതു വർക്കൗട്ട് ആവുകയുള്ളൂ. നായകനും നായികയും ഒരുമിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്കൊന്നുമില്ല എന്നു തോന്നുന്ന രീതിയിൽ വന്നാൽ ലവ് സ്റ്റോറി വിജയിക്കില്ല. ഓഡിയൻസിന് അവരുടെ കൂടെ നിൽക്കാൻ തോന്നണം. ആ ഒരു ഫീലിംഗ് എന്റെ ഭാഗത്തുനിന്നു കൊടുക്കാൻ തോന്നിയില്ലെങ്കിൽ അതൊരു തോൽവി ആയിപ്പോകും. ആളുകൾക്ക് എന്റെ കാരക്ടറിനോട് ഇഷ്ടം തോന്നണമെന്ന് ഞാൻ വളരെ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ഞാൻ വളരെ ശ്രദ്ധിച്ച് ഏറെ ഇൻവോൾവ്ഡ് ആയിട്ടാണ് അഞ്ജലി എന്ന കാരക്ടർ ചെയ്തത്. വിശുദ്ധൻ, അനാർക്കലി എന്നിവയൊക്കെ ആളുകൾ ശ്രദ്ധിച്ച സിനിമകളാണ്. അതിനെക്കാളും ഒരുപടിയും കൂടി എന്റെ ശ്രദ്ധയും പങ്കാളിത്തവും ഈ കാരക്ടർ ആവശ്യപ്പെട്ടിരുന്നു.
ഈ സിനിമയിൽ സഞ്ജയ്ക്കും അഞ്ജലിക്കും ഒരേപ്രാധാന്യമാണ്. ഞങ്ങൾ രണ്ടുപേരുമാണ് ഈ കഥയെ ചുമലിലേറ്റുന്നത്. സ്ക്രിപ്റ്റ്റൈറ്ററുടേതായ പ്രഷർ മാറ്റിനിർത്തിയാൽ ഒരാക്ടർ എന്ന നിലയിൽ അനൂപേട്ടൻ എത്രയും പ്രഷർ എടുക്കുന്നുണ്ടോ അത്രയുംതന്നെ പ്രഷർ എന്റെ കാരക്ടറും ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരുടെയും ചുമലിലാണ് ഈ സിനിമയുടെ മൊത്തം ഫീലിംഗ് വരുന്നത്. ആ ഒരു പ്രഷറും പ്രാധാന്യവുമൊക്കെ നമുക്കു തരുന്പോൾ നമ്മൾ അതിനോടു മാക്സിമം സത്യസന്ധത പുലർത്തണമല്ലോ. അതിനുവേണ്ടിയുള്ള വളരെ സീരിയസായ പ്രയത്നം ഈ സിനിമയ്ക്കുവേണ്ടി ഞാൻ എടുത്തിരുന്നു.
ഇംപ്രോവൈസേഷനുള്ള അവസരം എത്രത്തോളമായിരുന്നു...?
സ്പോട്ടിലുള്ള ഇംപ്രോവൈസേഷൻ ഉണ്ടായിരുന്നു. ഒരു സീനിൽ എന്റെ എക്സ്പ്രഷന്റെ കാര്യത്തിൽ സംശയമുണ്ടെങ്കിൽ സ്ക്രിപ്റ്റ് ഒന്നുകൂടി വായിച്ചശേഷം എനിക്കു ഫീൽ ചെയ്ത രീതിയിൽ ചെയ്യും. അതിൽ തിരുത്തൽ ആവശ്യമെങ്കിൽ സൂരജ് ചേട്ടനും അനൂപേട്ടനും അതു ചെയ്തുതരും. ചില സീനുകളിലെ ചില ഭാഗങ്ങൾ എനിക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തപ്പോൾ അവർ ഓകെ പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്ന ഒരു സെറ്റായിരുന്നു. ആർക്കും ഈഗോ ഇഷ്യു ഒന്നുമില്ലായിരുന്നു. എല്ലാവരും വളരെ ഫ്രണ്ട്ലി ആയിരുന്നു.
സ്പോട്ട് എഡിറ്റിംഗിനിടെ ഒരു ക്ലോസും കൂടി അല്ലെങ്കിൽ ഒരു മിഡും കൂടി അല്ലെങ്കിൽ ഒരു സജഷനും കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് സിയാൻ ചേട്ടൻ പറയുകയാണെങ്കിൽ അതു സ്വീകരിക്കപ്പെട്ടിരുന്നു. എല്ലാവർക്കും എല്ലാവരുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും കേൾക്കാനും അതു സ്വീകരിക്കാനുമുള്ള മനസ് ഉണ്ടായിരുന്നു. ശരിക്കും ഇതൊരു കൂട്ടായ സിനിമ ആയിരുന്നു. എന്റേത് അവസാന വാക്കാണ് എന്ന രീതിയിൽ ഒരു മനോഭാവം ആർക്കുമില്ലായിരുന്നു. സീനിന് ആവശ്യമുള്ള ഷോട്സ് ആയിട്ടുണ്ടെന്നു തോന്നിയാലും ഇങ്ങനെ ഒരു ഫ്രെയിം വച്ചിട്ട് ഒരു ഷോട്ടു കൂടി ഞാൻ എടുത്തോട്ടെ എന്നു ജിത്തുച്ചേട്ടൻ ചോദിച്ചാലും അത് അനുവദിച്ചിരുന്നു. ഈ പ്രോഡക്ട് നന്നാവണം എന്നത് എല്ലാവരുടെയും ആഗ്രഹമായിരുന്നു.
ഫാമിലി എന്റർടെയ്നർ എന്ന നിലയിൽ ഈ ചിത്രത്തെക്കുറിച്ച്...?
ലവ് സ്റ്റോറി എന്നത് എല്ലാ ആളുകളിലേക്കും എത്തുന്ന ഒരു സംഗതിയാണല്ലോ. നായകനും നായികയും ഒരുമിക്കണമെന്നു കൊച്ചുകൂട്ടികൾ പോലും ആഗ്രഹിക്കുന്നുണ്ട്. ലവിന്റെ ഒരു ഫീലിംഗ് പോലും ഉണ്ടാവാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല. കംപ്ലീറ്റ് ലവ് സ്റ്റോറി എന്നാൽ എന്റെയും അനൂപേട്ടന്റെയും സ്നേഹത്തിന്റെ കാര്യം മാത്രമല്ല പറയുന്നത്. ഇതിൽ ഒരപ്പന്റെയും മകന്റെയും സ്നേഹബന്ധം പറയുന്നുണ്ട്. ഒരു ഹസ്ബൻഡ് -വൈഫിന്റെ കാര്യം പറയുന്നുണ്ട്. പല രീതിയിലുള്ള റിലേഷൻഷിപ്പിനെക്കുറിച്ചു പറയുന്നുണ്ട്. പല ജനറേഷനുകൾക്കു റിലേറ്റ് ചെയ്യാനാകുന്ന ഒരു സിനിമയാണിത്. ഒരു കാമുകൻ - കാമുകിയുടെ ലവ് മാത്രമായിട്ടല്ല മറ്റു ബന്ധങ്ങളുടെ പ്രാധാന്യം, അതിന്റെ ആഴം എന്നിവയൊക്കെ കവർ ചെയ്യുന്ന സിനിമയാണിത്.
സംവിധായകർ നടന്മാരാകുന്നു...?
ലാൽ ജോസ്, ശ്രീകാന്ത് മുരളി, ദിലീഷ് പോത്തൻ, വി.കെ.പ്രകാശ് എന്നീ സംവിധായകർ ഇതിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന റോളുകളല്ല അവരുടേതെങ്കിലും അവർ ചെയ്താൽ അതിന് ഒരു ഇംപാക്ട് ഉണ്ടാവും എന്നു തോന്നിയ കഥാപാത്രങ്ങൾക്കാണ് അവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു സീക്വൻസിലാണ് ലാൽജോസ് സാറുള്ളത്. ആ ഒരു സീക്വൻസിനെ രസകരമാക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമായി. അനൂപേട്ടനൊടുള്ള ബന്ധം കൊണ്ടുമായിരിക്കാം അവരൊക്കെ എത്തിയത്. അദ്ദേഹത്തിനു വളരെ അടുപ്പമുള്ള സംവിധായകരാണ് ലാൽ ജോസ് സാറും വികെപിയുമൊക്കെ. അവരുടെ സാന്നിധ്യം മൂവിയുടെ ആസ്വാദനത്തെ കുറേക്കൂടി ഉത്കൃഷ്ടമാക്കിയിട്ടുണ്ട്.
പ്രണയചിത്രമായതിനാൽ സംഗീതത്തിനും പ്രാധാന്യമുണ്ടായിരിക്കുമല്ലോ....?
വളരെ പൊയറ്റിക്കായ ഒരു ലവ് സ്റ്റോറിയാണ് എനിക്കു മൂവിയിൽ ഫീൽ ചെയ്തത്. എം.ജയചന്ദ്രൻ സാർ സംഗീതം നല്കിയ അഞ്ചു പാട്ടുകളുണ്ട്. റീ റിക്കോർഡിംഗും പടത്തിന്റെ ഫീലുമൊക്കെ നോക്കിയാൽ മ്യൂസിക്കിനു നല്ല പ്രാധാന്യമുണ്ട്. ഇതിലെ അഞ്ചു പാട്ടുകളും റീ റിക്കോർഡിംഗും പടത്തിനു ഗുണകരമായിട്ടുണ്ട്. സഞ്ജയ്യോടും അഞ്ജലിയോടുമുള്ള ഇഷ്ടം കൂട്ടാൻ ഈ പാട്ടുകൾക്കു സാധിച്ചിട്ടുണ്ട്.
ഉൗട്ടിയിലെ ചിത്രീകരണ അനുഭവങ്ങൾ...?
ഉൗട്ടിയിൽ സംഭവിക്കുന്ന കഥയാണിത്. ഷൂട്ട് ചെയ്തിരിക്കുന്നതും ഉൗട്ടിയിലാണ്. അവിടെ നാല്പതു ദിവസത്തിനടുത്ത് ഷൂട്ടിംഗ് ഉണ്ടായിരുന്നു. എന്റെ ആദ്യ തമിഴ്ചിത്രം ഉൗട്ടിയിലായിരുന്നു ഷൂട്ട് ചെയ്തത്. അന്നു പോയപ്പോൾ അവിടെ അസഹ്യമായ തണുപ്പായിരുന്നു. ഇത്തവണ കുറേ ഭേദമുണ്ടായിരുന്നു. ഫെബ്രുവരിയിലായിരുന്നു ഇതിന്റെ ചിത്രീകരണം. ചൂടില്ലാത്ത ഒരവസ്ഥയിൽ നമ്മൾ കുറച്ചുകൂടി എനർജറ്റിക് ആയിരിക്കും. അവിടെ ഷൂട്ട് വച്ചതുകൊണ്ട് അങ്ങനെയൊരു പ്ലസ് പോയന്റ് കിട്ടി. ആരും ക്ഷീണിതരാവുന്നുണ്ടായിരുന്നില്ല. മൂവിയുടെ കുറച്ചു ഭാഗം പാരീസിലും ചിത്രീകരിച്ചിരുന്നു.
ഹന്ന, നിസ...തുടങ്ങിയവരുടെ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ടാകുമല്ലോ...?
ക്ലൈമാക്സിൽ വരെ വളരെ പ്രാധാന്യത്തോടെ ബോൾഡായി നിൽക്കുന്ന ഒരു കഥാപാത്രത്തെയാണ് ഹന്ന അവതരിപ്പിക്കുന്നത്. ക്ലൈമാക്സിലും വളരെ ഭംഗിയായി ഹന്ന പെർഫോം ചെയ്തിട്ടുണ്ട്. എല്ലാവർക്കും അവരവരുടെ ഭാഗം വൃത്തിയായി ചെയ്യാനുള്ള സ്പേസ് ഈ സിനിമയിലുണ്ട്. എന്നാലും ലീഡിംഗ് ആക്ടേഴ്സായ എന്റെയും അനൂപേട്ടന്റെയും ചുമലുകളിലാണ് ഇതിന്റെ കൂടുതൽ ഭാരം വരുന്നത്. ഇതു സഞ്ജയ്യുടെയും അഞ്ജലിയുടെയും കഥയാണ്.
ബൈജു, അലൻസിയർ എന്നിവരുടെ കഥാപാത്രങ്ങൾ...?
പുറത്തു ചർച്ചയാകുന്ന പല കാര്യങ്ങളും നമ്മൾ സിനിമയിൽ കാണാറുണ്ടല്ലോ. ബൈജു ചേട്ടന്റെ കഥാപാത്രത്തിന്റെ ആ ഏരിയ സിനിമയിൽ അങ്ങനെയാരും അധികം ടച്ച് ചെയ്തിട്ടില്ല. സിനിമയിലാണെങ്കിലും പുറത്താണെങ്കിലും അത് അധികം കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ലാത്ത ഒരു വിഷയമാണ്. ആ കഥാപാത്രം ഓഡിയൻസിലേക്ക് എത്തിക്കുന്ന ചില കാര്യങ്ങളുണ്ട്. വളരെ പ്രായമുള്ള ഒരു കാരക്ടറാണ് അലൻസിയർ ചേട്ടൻ ചെയ്തിരിക്കുന്നത്. അച്ഛൻ -മകൻ ബന്ധത്തിൽ വളരെ ഫണ്‍ ആയി പോകുന്ന കാരക്ടറായിട്ടാണ് അലൻസിയർ ചേട്ടൻ തന്റെ വേഷം ചെയ്തിരിക്കുന്നത്. കാണുന്പോഴും നമുക്കു സന്തോഷം തരുന്ന ഒരു ഭാഗമാണ് അവരുടേത്.
ഇതരഭാഷകളിലും പടങ്ങൾ ചെയ്യുന്നുണ്ടല്ലോ. മലയാളത്തിൽ കുറച്ചു സെലക്ടീവായിട്ടുണ്ടോ...?
മലയാളം കുറച്ചിട്ടൊന്നുമില്ല. സെലക്ടീവായേ ചെയ്യുന്നുള്ളൂ. സമാധാനമായി ചെയ്യാൻ വേണ്ടിയാണത്. ഏതു ഭാഷയിലാണെങ്കിലും ഒരു സമയത്ത് ഒരു പടമേ ചെയ്യാറുള്ളൂ. ഷെഡ്യൂൾ മാറ്റം പോലെ എന്തെങ്കിലും സംഭവിച്ചപ്പോൾ മാത്രമേ ഒന്നുരണ്ടു വർക്കുകളിലായി ഓടേണ്ടി വന്നിട്ടുള്ളൂ. ഇപ്പോൾപോലും ഞാൻ വേറെ സിനിമകളൊന്നും എടുത്തുവച്ചിട്ടില്ല. സംസാരങ്ങൾ നടക്കുന്നതേയുള്ളൂ. ഇതുവരെ ഒന്നും കമിറ്റ് ചെയ്തിട്ടില്ല. ഇതിന്റെ റിലീസിനുശേഷമേ ഫൈനലൈസ് ചെയ്യുകയുള്ളൂ.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
Latest News
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top