Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
പൂമരത്തിളക്കത്തിൽ കാളിദാസ്
Sunday, March 18, 2018 2:07 PM IST
കലോത്സവം പോലെ കാവ്യസുന്ദരമാണ് കാളിദാസിന്റെ മലയാളത്തിലേക്കുള്ള രണ്ടാംവരവ്. കലകളുടെ ലക്ഷ്യം കേവലം മത്സരമല്ലെന്നും മനക്കണ്ണു തുറപ്പിക്കലാണെന്നും പറയുന്ന ഒരു സിനിമയിലൂടെയാകുന്പോൾ അതു തികച്ചും അർഥപൂർണം. ആദ്യ ഷോ കണ്ടിറങ്ങിയ ജയറാമും പാർവതിയും പറഞ്ഞതുപോലെ കാളിദാസിന്റെ സിനിമാജീവിതത്തിൽ എന്നെന്നും അഭിമാനത്തോടെ ഓർത്തു വയ്ക്കാൻ പറ്റുന്ന ഒരു സിനിമ... അതാണു പൂമരം. സവിശേഷമായ ഡീറ്റെയിലിംഗിലൂടെ ജീവിതഫ്രെയിമുകളെ മനസോടു ചേർക്കുന്ന ചലച്ചിത്രകാരൻ എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം. ഡോ. പോൾ വർഗീസും എബ്രിഡ് ഷൈനും ചേർന്നു നിർമിച്ച പൂമരത്തിൽ ഗൗതം എന്ന നായക കഥാപാത്രത്തെ പ്രിയതരമാക്കിയ യുവതാരം കാളിദാസ് ജയറാം ദീപിക ഡോട്ട്കോമിൽ മനസു തുറക്കുന്നു...
പൂമരം പറയുന്നത്...
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന എംജി യൂണിവേഴ്സിറ്റി കലോത്സവമാണ് പടത്തിന്റെ കഥ. അതിൽ ആരു ജയിക്കുന്നു എന്നുള്ള ഒരു മത്സരം അവസാനം വരെ സസ്പെൻസ് നിലനിർത്തിയെന്നു തോന്നുന്നു. ഈ സിനിമയുടെ ലൈഫ് അതിന്റെ അവസാനഭാഗം തന്നെയാണ്.
പൂമരം എന്ന ടൈറ്റിൽ..
എനിക്ക് അതിനെക്കുറിച്ചു കൃത്യമായി അറിയില്ല. ഷൈൻ ചേട്ടനാണ് അതിനെക്കുറിച്ചു കൂടുതൽ പറയാൻ പറ്റുന്നത്.
പൂമരത്തിലൂടെ മടങ്ങിവരാം എന്നു തീരുമാനത്തിനുപിന്നിൽ...
വാസ്തവത്തിൽ ഞാനല്ല അതു തീരുമാനിച്ചത്. ഈ സിനിമയും അതിന്റെ ഡയറക്ടറുമാണ് എന്നെ സെലക്ട് ചെയ്തത്. കാരണം, രണ്ടു വലിയ ഹിറ്റുകൾ നമുക്കുതന്ന ഡയറക്ടറാണ് ഷൈൻചേട്ടൻ. ഒരു ദിവസം ഫോണിൽ സംസാരിക്കുന്പോഴാണ് എന്നോടു പൂമരത്തിന്റെ കഥ പറയുന്നത്. പുതുമുഖത്തെ വച്ചു ചെയ്യാനാണു താത്പര്യമെന്നും ഷൈൻ ചേട്ടൻ എന്നോടു പറഞ്ഞു. അങ്ങനെയാണു ഞാൻ ഈ സിനിമയിലേക്കു വരുന്നത്. ആ സമയത്ത് എനിക്ക് ഏറ്റവും ഇന്ററസ്റ്റിംഗ് ആയി തോന്നിയത് ഈ പ്രോജക്ടാണ്. ഞാൻ തമിഴിൽ ചെയ്ത മീൻകുഴന്പും മണ്‍പാനയും റീലീസാകുന്നതിനു മുന്‍പാണ് ഷൈൻ ചേട്ടൻ എന്നെ ഇതിലേക്കു വിളിച്ചത്.
കാളിദാസ് എന്ന നടനു വേണ്ടി എഴുതിയ സിനിമയാണോ പൂമരം...?
തീർച്ചയായും അല്ല. എഴുതി വന്നപ്പോൾ ഷൈൻ ചേട്ടന് എന്നെ കാസ്റ്റ് ചെയ്യാൻ തോന്നിയെന്നു മാത്രം.
ഗൗതം എന്ന കഥാപാത്രമാകാനുള്ള തയാറെടുപ്പുകൾ...
ഞാൻ ഇതുവരെ ഒരു കോളജ് യൂണിയൻ ചെയർമാനെ നേരിട്ടു കണ്ടിട്ടുകൂടിയില്ല. ചെന്നൈയിൽ പഠിക്കുന്പോൾ കോളജിൽ വിവിധ ഡിപ്പാർട്ട്മെന്റുകൾ പങ്കെടുക്കുന്ന കൾച്ചറൽ പരിപാടികൾ ഉണ്ടായിരുന്നുവെങ്കിലും പല കോളജുകൾ പങ്കെടുക്കുന്നതും വിവിധ കലാരൂപങ്ങൾ മത്സര ഇനങ്ങളായി വരുന്നതുമായ കലോത്സവങ്ങൾ ഇല്ലായിരുന്നു. എനിക്ക് ഈയൊരു കൾച്ചറും കലോത്സവവുമൊക്കെ പുതുമയുള്ള കാര്യമായിരുന്നു. ഈ കാരക്ടർ എങ്ങനെ ആയിരിക്കണമെന്നുള്ളതു ഷൈൻ ചേട്ടൻ വിശദമായി പറഞ്ഞുതന്നു. അപ്പോഴാണ് എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് എനിക്ക് ഐഡിയ കിട്ടിയത്.
ഇവിടത്തെ കാന്പസുകളെക്കുറിച്ച് എന്താണ് അഭിപ്രായം...
സ്കൂൾ, കോളജ് പഠനമൊക്കെ ചെന്നൈയിലായിരുന്നു. പ്ലസ് വണ്ണും പ്ലസ് ടുവും തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലും. ചെന്നൈയിലെ കാന്പസുകളിൽ നിന്നു പൂർണമായും വ്യത്യസ്തമാണ് ഇവിടത്തെ കാന്പസുകൾ. ഇവിടത്തെ വിദ്യാർഥികൾ എത്രത്തോളം സീരിയസ് ആയിട്ടാണു കലോത്സവത്തെ കാണുന്നതെന്നും എത്രത്തോളം എഫേർട്ട് എടുത്താണ് ഓരോ മത്സരത്തിലും പങ്കെടുക്കുന്നതെന്നും അറിയാനായി. വിദ്യാർഥികൾ തമ്മിലുള്ള ഐക്യവും അവർ തമ്മിലുള്ള ഇമോഷനുമൊക്കെ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇത്തരത്തിലുള്ള ഒരു കാന്പസിൽ പഠിക്കണമെന്ന് ശരിക്കും തോന്നി.
എബ്രിഡ് ഷൈന്റെ പിന്തുണ എത്രത്തോളം...
ഗൗതം എന്ന കാരക്ടർ നല്ല രസമായി വന്നിട്ടുണ്ടെന്നു കുറേപ്പേർ ഇപ്പോൾ പറയുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് മൊത്തം ഡയറക്ടർക്കു തന്നെയാണ്. ഏറെ എഫേർട്ടുള്ള ഒരു സിനിമയാണിത്. എല്ലാ സിനിമയും എഫേർട്ടെടുത്തു തന്നെയാണു ചെയ്യുന്നത്. പക്ഷേ, ഇതിൽ ഒരുപാടു ഡീറ്റയിലിംഗ് ഉണ്ടായിരുന്നു. സിനിമ കണ്ടവർക്ക് അതു മനസിലാവും. പടം ലേറ്റായത് എന്തുകൊണ്ടാണെന്നു കുറേപ്പേർ ചോദിച്ചിരുന്നു. അതിനുള്ള മറുപടി കൂടിയാണിത്. ഈ പടത്തിൽ ഒരു ഫ്രെയിമിൽ വന്നിരിക്കുന്ന ആളിനുപോലും നമ്മൾ ജൂണിയർ ആർട്ടിസ്റ്റിനെ വച്ചിട്ടില്ല. കോളജിൽ പഠിക്കുന്നവരും അടുത്തകാലത്തു പഠിച്ചിറങ്ങിയവരുമൊക്കെയായ കുട്ടികളെയാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. തീർച്ചയായും അതിന്റെ ഫ്രഷ്നസ് കാണാനാകുമെന്നു തോന്നുന്നു.
പ്രസംഗിക്കുന്ന സീനുകൾ പെർഫക്ഷനോടെ ചെയ്യാനായതിനു പിന്നിൽ...
ഒരു ചെയർമാൻ എങ്ങനെ പ്രസംഗിക്കും എന്ന് ഞാൻ അതുവരെ കണ്ടിട്ടില്ലായിരുന്നു. മഹാരാജാസിലെ മുൻ ചെയർമാൻ നാസിൽ നമ്മുടെ സെറ്റിൽത്തന്നെയുണ്ടായിരുന്നു. ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറൊക്കെയായിരുന്നു നാസിൽ. നാസിലിൽ നിന്നാണ് ഈ കാരക്ടറിന്റെ കൃത്യമായുള്ള ഡീറ്റയിലിംഗ് കിട്ടിയത്. ചെയർമാനായി മഹാരാജാസിലുണ്ടായിരുന്ന ആൾ ആയതിനാൽ എനിക്കു കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനായി. ആ സ്പീച്ചിന്റെ മോഡുലേഷനും മറ്റും കൃത്യമായി പറഞ്ഞുതന്നത് നാസിലാണ്.എനിക്കു മലയാളം അത്യാവശ്യം നന്നായി പറയാനാവും. അതിനാൽ ഡയലോഗ് പറയുന്നതിനു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടിൽ പണ്ടുതൊട്ടേ മലയാളം തന്നെയാണു പറയുന്നത്.
കടവത്തൊരു തോണി സിനിമയിൽ കണ്ടില്ലല്ലോ...
ആ പാട്ട് സിനിമയിൽ പറയാതെ പറഞ്ഞുപോകുന്നുണ്ട്. കലോത്സവത്തിൽ കവിത എഴുതുന്ന സീനായി അതു സിനിമയിലുണ്ട്. ആ പാട്ടുംകൂടി ചേർത്തു സിനിമയുടെ സമയദൈർഘ്യം കൂട്ടേണ്ടെന്നു കരുതിയാണ് അത് ഒഴിവാക്കിയത്.
ഗൗതമിന്റെ അച്ഛൻവേഷത്തിൽ...
ജയറാം ശിവരാമമേനോനാണ് എന്റെ അച്ഛനായി അഭിനയിച്ചത്. അദ്ദഹം ശരിക്കും ഒരു പ്രഫസറാണ്. സാറിന്റെയടുത്തു നിന്ന് ഒരുപാടു കാര്യങ്ങൾ എനിക്കു പഠിക്കാനായി. അദ്ദേഹം തന്നെയാണ് ആ കഥാപാത്രത്തിനു ശബ്ദം കൊടുത്തിരിക്കുന്നത്.
സിങ്ക് സൗണ്ടിൽ ചെയ്ത പടമാണോ പൂമരം...?
ഈ സിനിമയുടെ ചില ഭാഗങ്ങൾ സിങ്ക് സൗണ്ടിലാണു ചെയ്ത്. ഡബ്ബിംഗ് മുന്‍പു ഞാൻ ചെയ്തിട്ടുണ്ട്. സിങ്ക്സൗണ്ട് എനിക്കു പുതിയ ഒരനുഭവമായിരുന്നു. ഞാൻ അതുവരെ അങ്ങനെ വർക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. ഏറെ രസകരമായിരുന്നു അത്. ലൈവായി നമ്മൾ ചെയ്യുന്പോൾ വരുന്ന സൗണ്ടാണ് ശരിക്കും നല്ലത്. എല്ലാ ആക്ടേഴ്സും അങ്ങനെയാണു പറയുന്നത്. ലൈവായി ചെയ്യുന്പോൾ കിട്ടുന്ന ആ ഒരു ഇമോഷൻ പിന്നെ ഒരിക്കലും ഡബ്ബിംഗിൽ കിട്ടില്ല. 80-90 ശതമാനം വരെ നമ്മൾ ട്രൈ ചെയ്തു റീക്രിയേറ്റ് ചെയ്യിക്കാനാവും. പക്ഷേ, ഏറ്റവും നല്ലതു സിങ്ക് സൗണ്ട് തന്നെയാണ്.
രണ്ടു വർഷത്തോളം നീണ്ടുനിന്ന മേക്കിംഗ്. എങ്ങനെ പൊരുത്തപ്പെടാനായി...?
ഇത്രയും കാത്തിരുന്നതു നല്ലതിനായിരുന്നു എന്നുതന്നെയാണ് ഇപ്പോൾ സിനിമ കണ്ടിറങ്ങുന്നവരൊക്കെ പറയുന്നതു കേൾക്കുന്പോൾ തോന്നുന്നത്. കാരണം, വളരെ നല്ല റിപ്പോർട്ടുകളാണു കിട്ടുന്നത്. വാസ്തവത്തിൽ ഇതു കാത്തിരിപ്പല്ലായിരുന്നു. നമുക്കു ശരിക്കും അത്രയും നാളത്തെ വർക്ക് ഉണ്ടായിരുന്നു. ടെക്നിക്കൽ കാര്യങ്ങളും പോസ്റ്റ് പ്രൊഡക്ഷനുമൊക്കെ കഴിഞ്ഞതു തന്നെ റിലീസിന് ഒന്നൊന്നര ആഴ്ച മുന്‍പാണ്.
ഈ സിനിമയിലെ ചലഞ്ച്...
തീർച്ചയായും ഒരുപാടു വെല്ലുവിളികൾ ഉണ്ടായിരുന്നു. നേരത്തേ പറഞ്ഞതുപോലെ ഈ കൾച്ചറുമായി ഒരു ബന്ധവുമില്ലാത്തയാളാണു ഞാൻ. ഇതൊക്കെ എനിക്കു പുതിയതായിരുന്നു. ആദ്യം വന്നപ്പോൾ ഓരോ കാര്യവും ശരിക്കും എനിക്കു പുതിയ അറിവുതന്നെയായിരുന്നു. അതൊക്കെ പഠിച്ചു ചെയ്യാൻ പറ്റിയെന്നാണ് എന്റെ വിശ്വാസം. അതു സിനിമ കണ്ട് ആളുകൾ തന്നെ പറയണം.
സിനിമ കണ്ടശേഷം അച്ഛനും അമ്മയും എന്തു പറഞ്ഞു...?
രണ്ടുപേർക്കും ഏറെ ഇഷ്ടമായി. എന്നും എനിക്ക് അഭിമാനത്തോടെ ഓർത്തുവയ്ക്കാൻ പറ്റിയ ഒരു സിനിമയായിരിക്കും എന്നാണ് അവർ പറഞ്ഞത്.
അച്ഛന്റെ ഇഷ്ടമുള്ള ഒരു ക്വാളിറ്റി...
എല്ലാത്തിലും ഹ്യൂമർ കണ്ടെത്തുന്ന ആളാണ് അച്ഛൻ. എന്തെങ്കിലും ഒരു വിഷമം ഉണ്ടെങ്കിലും അതിലും ഹ്യൂമർ കണ്ടെത്തും. ഏറെ രസമാണ്. ഒന്നിലും പെട്ടെന്നു ഡൗണ്‍ ആകാറില്ല. എപ്പോഴും ഹാപ്പിയാണ്.
അമ്മയുടെ ഇഷ്ടമുള്ള ഒരു ക്വാളിറ്റി...
അമ്മയുടെ വായനശീലം ഒരുപാടിഷ്ടമാണ്. ഒരുപാടു വായിക്കുന്നയാളാണ് അമ്മ. വായനശീലം ഒരു ആക്ടറിന് എപ്പോഴും ആവശ്യമുള്ളതാണെന്ന് അമ്മ എപ്പോഴും പറയും. അമ്മയുടെ ആ ശീലം എനിക്കു കിട്ടിയാൽ കൊള്ളാമെന്നുണ്ട്.
വായന തുടങ്ങിയിട്ടുണ്ടോ..?
ഇതുവരെ അങ്ങനെ തുടങ്ങിയിട്ടില്ല. പക്ഷേ, എനിക്കു താത്പര്യമുണ്ട്. ഒരു പേജ് വായിച്ചു കഴിയുന്പോഴേക്കും ഉറങ്ങിപ്പോകും എന്നതാണ് എന്റെ പ്രശ്നം. ഇൻഫർമേറ്റീവ് ആയ ഡോക്യുമെന്ററീസ് ഞാൻ കാണാറുണ്ട്. എനിക്കു പുസ്തകങ്ങളെക്കാളും അതാണു കുറച്ചുകൂടി ഇന്ററസ്റ്റിംഗ് ആയി തോന്നുന്നത്.
മാളവികയുടെ പിന്തുണ...
ചക്കി ഇപ്പോൾ യുകെയിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഈ സിനിമ കാണാൻ പറ്റിയിട്ടില്ല. അടുത്തയാഴ്ച ഓവർസീസ് റിലീസ് വരുന്പോൾ കാണുമെന്നാണു പറഞ്ഞത്.
വീട്ടിൽ നിന്നുള്ള പിന്തുണ...
വലിയ സപ്പോർട്ട് തന്നെയായിരുന്നു. വാസ്തവത്തിൽ വീട്ടിൽ സിനിമയുടെ കാര്യങ്ങളൊക്കെ ചർച്ച ചെയ്യുന്നതു കുറവാണ്. അതാണ് എനിക്കു കുറച്ചു ബെറ്റർ ആയി തോന്നിയത്. കാരണം, പുറത്തു സിനിമ തന്നെയാണ് നമ്മുടെ വർക്ക്. വീട്ടിൽ വരുന്പോഴെങ്കിലും ഒരു ചെയ്ഞ്ച് വേണം. പേഴ്സണൽ ലൈഫ് എന്ന കാര്യം കൂടിയില്ലേ. ഞങ്ങൾക്കു ഡിസ്കസ് ചെയ്യാൻ വേറെ ഒരുപാടു വിഷയങ്ങളുണ്ട്. വീട്ടിൽ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വളരെ കുറവാണ്. പുതിയ സിനിമകൾ കണ്ടാൽ അതിനെക്കുറിച്ചു ചെറിയ റിവ്യൂസ് പറയുമെന്നല്ലാതെ നീ ഇന്ന തരത്തിലുള്ള സിനിമ ചെയ്യണം എന്നൊന്നും എന്നോടു പറയാറില്ല.
മുന്പോട്ടുള്ള യാത്രയിൽ പൂമരം നല്കുന്ന പ്രചോദനം...
തീർച്ചയായും ഇപ്പോൾ എനിക്കു നല്ല ഒരു തുടക്കം കിട്ടി. നല്ല നല്ല ഒരുപാടു കഥാപാത്രങ്ങൾ നല്ലനല്ല ഡയറക്ടേഴ്സിൽ നിന്നു കിട്ടണം. അതൊന്നും നമ്മുടെ കയ്യിൽ അല്ല. അതൊക്കെ ദൈവത്തിന്റെ കൈയിലും ആ ഡയറക്ടേഴ്സിന്റെ കൈയിലുമാണ്. അങ്ങനെയുള്ള കഥാപാത്രങ്ങൾ കിട്ടട്ടെ. അതെനിക്കു മര്യാദയ്ക്കു ചെയ്യാൻ പറ്റട്ടെ എന്നൊക്കെ ആഗ്രഹിക്കുന്നു.
പൂമരം തികച്ചും വ്യത്യസ്തമായ പടം ആയിരുന്നല്ലോ. ഇനി എങ്ങനെയുള്ള പടങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം...?
നല്ല സിനിമയുടെ ഭാഗമാകാൻ കഴിയണം. പത്തുപേരെ ഇടിച്ചിടുന്ന ഹീറോ ഒന്നും ആകണമെന്നില്ല. എപ്പോഴും ആളുകൾ ഓർത്തുവയ്ക്കുന്ന സിനിമയുടെ ഭാഗമാകാനാവണം. അതിനിപ്പോൾ ഹീറോ എന്നൊന്നുമില്ല. നല്ല സിനിമയുടെ ഭാഗമാകാൻ കഴിയണം.
ഇനി ഏതു ഭാഷയിൽ സിനിമ ചെയ്യാനാണു തീരുമാനം..?
ആക്ടറിന് ഏതു ഭാഷയിലും ചെയ്യാൻ പറ്റണം എന്നാണ് എനിക്കു തോന്നുന്നത്. ആ രീതിയിൽ നോക്കുന്പോൾ എനിക്കു രസകരമായി തോന്നുന്ന കഥകൾ ഏതു ഭാഷയിൽ നിന്നു വന്നാലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
എഴുത്ത്, സംവിധാനം..അത്തരം ആഗ്രഹങ്ങളുണ്ടോ...?
അങ്ങനെ തൽക്കാലമില്ല. പക്ഷേ, സിനിമയിൽ വന്ന കാലം തൊട്ടേ സംവിധാനത്തിൽ എനിക്കു വലിയ താത്പര്യമുണ്ട്. ഇപ്പോൾ ഞാൻ വർക്ക് ചെയ്യുന്ന പടത്തിലാണെങ്കിലും എന്റെ ഷോട്ട് കഴിഞ്ഞാൽ വെറുതേ പോയി ഇരിക്കുന്ന രീതി ആയിരുന്നില്ല. ഡയറക്ടറിന്റെ കൂടെ എന്താണ് അവർ ചെയ്യുന്നത് എന്നൊക്കെ കണ്ടിരിക്കും. ഇനി ഭാവിയിൽ എപ്പോഴെങ്കിലും എനിക്കുതന്നെ അതു തോന്നണം. അതിന്റെ സമയം വരട്ടെ.
പൂമരം പോലെ ഒരു സിനിമ ചെയ്യാനായതിൽ ഇപ്പോൾ സംതൃപ്തി തോന്നുന്നുണ്ടോ..?
തീർച്ചയായും. ഷൈൻ ചേട്ടൻ എന്നോട് ആദ്യം ഒരു വണ്‍ ലൈനാണു പറഞ്ഞത്. ഇത്രയും രസകരമായി വേറിട്ട രീതിയിൽ പറഞ്ഞുപോകുന്ന ഒരു സിനിമ ആയിരിക്കുമെന്ന് ഞാൻ അപ്പോൾ വിചാരിച്ചിരുന്നില്ല. എപ്പോഴും ഉള്ളതുപോലത്തെ ഒരു കാന്പസ് മൂവിയെന്നാണു കരുതിയത്. പക്ഷേ, അതിൽ ഷൈൻ ചേട്ടന്റെ ഒരു ടച്ച് ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. ഇത്രയും ബ്യൂട്ടിഫുളായി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ഇതിൽ നായികയെന്ന് എടുത്തുപറയാൻ ആരുമില്ലല്ലോ.
അങ്ങനെയില്ല. അങ്ങനെ ഒരുപാടുപേരുണ്ട്. എല്ലാവരും ഓഡീഷനിലൂടെയാണു വന്നത്. അവരുടെയെല്ലാം ആദ്യ സിനിമയാണ്.
ഐറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്...
നീത എന്ന പുതുമുഖമാണ് ഐറിനെ അവതരിപ്പിച്ചത്.
അച്ഛനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ..?
തീർച്ചയായും അങ്ങനെ ഒരാഗ്രഹമുണ്ട്. അതിനു പറ്റുന്ന ഒരു സ്ക്രിപ്റ്റും മറ്റു കാര്യങ്ങളുമൊക്കെ വരണം. അത്തരത്തിൽ എന്നെ ഇന്ററസ്റ്റ് ചെയ്യിപ്പിക്കുന്ന പ്രോജക്ടുകളൊന്നും ഇതുവരെ വന്നിട്ടില്ല.
അച്ഛനും അമ്മയ്ക്കുമൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ...?
തീർച്ചയായും. നേരത്തേ പറഞ്ഞതുപോലെ നല്ല ഒരു കഥയും അതിനനുസരിച്ചിട്ടുള്ള കാസ്റ്റിംഗും വരികയാണെങ്കിൽ ഉറപ്പായും ചെയ്യും.
സിനിമയിലേക്കു മടങ്ങിയെത്തണമെന്ന് അമ്മ പറയാറുണ്ടോ...?
അങ്ങനെയൊന്നും പറയാറില്ല. നേരത്തേ പറഞ്ഞതുപോലെ വീട്ടിൽ സിനിമയുടെ ഡിസ്കഷനുകൾ വളരെ കുറവാണ്.
പൂമരം കാണാനുള്ളവരോടു പറയാനുള്ളത്..
ഒരു കലോത്സവം തിയറ്ററിലിരുന്നു കാണണമെങ്കിൽ പൂമരം പോയി കാണണം. കാരണം, കലോത്സവത്തിന്റെ ഓരോ ഡീറ്റയിലും അത് അതുപോലെ തന്നെ സിനിമയിൽ പകർത്താൻ ഷൈൻ ചേട്ടനു കഴിഞ്ഞു. ആളുകൾ ഈ സിനിമയെ സ്വീകരിച്ചു തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. എപ്പോഴും സപ്പോർട്ട് ചെയ്തതുപോലെ ഈ സിനിമയും കണ്ടു സപ്പോർട്ട് ചെയ്യണം.
എങ്കിൽ പിന്നെ പോയി കലോത്സവം കണ്ടാൽ പോരേ...എന്ന മട്ടിൽ സോഷ്യൽമീഡിയയിൽ ചില കമന്റുകൾ വന്നിരുന്നു..
അതും ഇതിന്റെയൊരു ഭാഗമാണ്. സിനിമയെ 100 ശതമാനം എന്റർടെയ്നറായും ഒരു ലോജിക്കുമില്ലാതെയും കാണുന്നവർക്ക് ചിലപ്പോൾ ഇത് അവരുടെ സിനിമയാകാൻ സാധ്യതയില്ല. പക്ഷേ, മനസിനകത്ത് എവിടെയെങ്കിലും കലയുടെ അംശം ഉണ്ടെങ്കിൽ ഈ സിനിമ ഏറെയിഷ്ടമാകും.
പൂമരം നല്കുന്ന സന്ദേശം...
തീർച്ചയായും ഉണ്ട്. പക്ഷേ, ഞാനത് ഇപ്പോൾ ഓപ്പണ്‍ ചെയ്യുന്നില്ല. കാരണം, സിനിമ കണ്ടവർക്ക് ആ ക്ലൈമാക്സ് ഓർത്താൽ അതു മനസിലാകും.
അഭിനയിക്കുന്പോൾ ജയറാമിന്റെ മകൻ എന്ന സ്ട്രെസ് ഉണ്ടായിരുന്നോ...?
അങ്ങനെയൊന്നുമില്ല. നമ്മൾ നമ്മളുടേതായ ജോലി ചെയ്യുക എന്നേയുള്ളൂ. ബാക്കിയെല്ലാം ദൈവം തരും. ദൈവവും ഓഡിയൻസും നമുക്കൊപ്പമുണ്ടാവും.
സിനിമാജീവിതത്തിൽ മെന്റർ, ഗുരു...
അതു തീർച്ചയായും അച്ഛനും അമ്മയും തന്നെയാണ്. അതിൽ സംശയമില്ല. അവർതന്നെയാണ് എന്നെ ഇതുവരെ എത്തിച്ചത്. ഇനിയും എന്നെ മുന്നോട്ടേക്കു കൊണ്ടുപോകേണ്ടതും അവർ തന്നെയാണ്.
എബ്രിഡ് ഷൈൻ...
ഷൈൻ ചേട്ടനെ എന്റെ സ്വന്തം ചേട്ടനെപ്പോലെയാണു കാണുന്നത്. അങ്ങനെയാണ് എന്നെ കൊണ്ടുനടന്നത്. എനിക്ക് ഒരിക്കലും ഷൂട്ടിംഗിനു പോകുന്ന ഫീൽ വന്നിരുന്നില്ല. അത്രയ്ക്കു നന്നായി എന്നെ ട്രീറ്റ് ചെയ്തു. ഷൂട്ടിനു പോകുന്പോൾ ശരിക്കും ഒരു വീട്ടിൽ എത്തിയ ഫീൽ ആയിരുന്നു.
മലയാളത്തിൽ അടുത്ത പ്രോജക്ട്..
പൂമരം റിലീസിനുശേഷം റിപ്പോർട്ടുകൾ കിട്ടിത്തുടങ്ങുന്നതേയുള്ളൂ. അതു കഴിഞ്ഞിട്ടേ അടുത്ത സിനിമ സെലക്ട് ചെയ്യുന്നുള്ളൂ. പ്രോജക്ടുകൾ വരുന്നുണ്ട്. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രോജക്ട് മാത്രമേ ചെയ്യുന്നുള്ളൂ.
തമിഴിൽ അൽഫോണ്‍സ് പുത്രന്റെ പ്രോജക്ട് തുടങ്ങിയോ...?
ആ പ്രോജക്ട് കമിറ്റ് ചെയ്തതാണ്. അതു തുടങ്ങിയിട്ടില്ല. ഇപ്പോഴാണു സ്ക്രിപ്റ്റ് കഴിഞ്ഞത്. സിനിമയുടെ പേരൊന്നും ഫിക്സ് ചെയ്തിട്ടില്ല. ഇനി കുറച്ചു വർക്കുകൾ കൂടിയുണ്ട്. അതു കഴിഞ്ഞിട്ടു തുടങ്ങും. പൂമരത്തിന്റെ റീലീസ് കഴിഞ്ഞതോടെ അതിന്റെ ടെൻഷനൊക്കെ പോയി. ഇനി അവിടെപ്പോയി ആ പടം തുടങ്ങണം.
ഇന്ന നടനൊപ്പം വർക്ക് ചെയ്യണമെന്നോ ഏതെങ്കിലും പ്രത്യേക സിനിമയിൽ ചെയ്യണമെന്നോ ഏതെങ്കിലും പ്രത്യേക കാരക്ടർ ചെയ്യണമെന്നോ ഒക്കെ സ്വപ്നങ്ങളുണ്ടോ...?
തീർച്ചയായും എല്ലാവരുടെയും കൂടെ വർക്ക് ചെയ്യണം. പക്ഷേ, നല്ല സിനിമ ചെയ്യണമെന്നാണ് മുഖ്യമായും ആഗ്രഹിക്കുന്നത്. നല്ല ഡയറക്ടേഴ്സ്, നല്ല കഥകൾ, നല്ല സ്ക്രിപ്റ്റ്... അങ്ങനെയൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം. ഇന്ന സിനിമ ചെയ്യണം എന്ന മട്ടിൽ വലിയ പ്ലാനിംഗ് ഒന്നുമില്ല. നല്ല പ്രോജക്ട് വരുന്പോൾ മാത്രം ചെയ്താൽ മതി എന്നു വിചാരിക്കുന്നു.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി ലക്നോ
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
Latest News
ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി ലക്നോ
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top