വിഷ്ണുവിന്‍റെ നായികയായതു വലിയ ഭാഗ്യം: ആൽഫി
Wednesday, January 17, 2018 7:31 PM IST
കുഞ്ചാക്കോ ബോബൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത ശിക്കാരിശംഭുവിലൂടെ മലയാളസിനിമയിലേക്കു നായികയായി ലാൻഡ് ചെയ്യുകയാണ് അങ്കമാലി സ്വദേശിയും ചെന്നൈ ആക്സഞ്ചറിൽ സോഫ്റ്റ്‌വെയർ എൻജിനിയറുമായ ആൽഫി പഞ്ഞിക്കാരൻ. നിഷാദ് കോയ തിരക്കഥയും സംഭാഷണവും നിർവഹിച്ച ശിക്കാരിശംഭുവിൽ കുഞ്ചാക്കോ ബോബന്‍റെ നായികയായി ശിവദയും വിഷ്ണു ഉണ്ണിക്കൃഷ്ണന്‍റെ നായികയായി ആൽഫിയും വേഷമിട്ടിരിക്കുന്നു. ""സുഗീതേട്ടനും വിഷ്ണുവും അപ്പുറവും ഇപ്പുറവും നിന്നാണ് എന്നെ ഹെൽപ് ചെയ്തിട്ടുള്ളത്. ആദ്യം സുഗീതേട്ടനോടും രണ്ടാമതു വിഷ്ണുവിനോടുമാണ് എനിക്കു നന്ദി പറയാനുള്ളത്. എനിക്ക് ഒരു ചേച്ചിയെപ്പോലെയായിരുന്നു ശിവദ. ഇവരെല്ലാവരും അനുഭവസന്പന്നർ. ഞാൻ ആദ്യമായിട്ടാണല്ലോ ചെയ്യുന്നത്. നല്ല ടെൻഷനായിരുന്നു. പക്ഷേ, ശിവദ ഉൾപ്പെടെ എല്ലാവരും എനിക്കു ഫുൾ സപ്പോർട്ട് ആയിരുന്നു...'' എയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്. കെ ലോറൻസ് നിർമിച്ച ഫാമിലി ഫണ്‍ എന്‍റർടെയ്നർ ശിക്കാരിശംഭുവിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്‍റെ പെയറായി വേഷമിട്ട ആൽഫി പഞ്ഞിക്കാരൻ.....



സിനിമയിലേക്കുള്ള വഴി...

കലാപരമായ പശ്ചാത്തലമൊന്നുമില്ല. അങ്കമാലിയിലായിരുന്നു സ്കൂൾപഠനം. അക്കാലത്തു കലാപരമായ ആക്ടിവിറ്റികളിലൊന്നും പങ്കെടുത്തിട്ടില്ല. ബിടെക്കും എംടെക്കും സേലത്തായിരുന്നു. പിന്നീടു സോഫ്റ്റ് വെയർ എൻജിനീയറായി ജോലികിട്ടിയപ്പോഴാണു ചെന്നൈയിലെത്തിയത്. ഇവിടെ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് അതിനു സമാന്തരമായി നാട്ടിൽ ചെറിയ രീതിയിൽ മോഡലിംഗ് ചെയ്തിരുന്നു, സിനിമയുടെ ഓഡിഷനുകളിൽ പങ്കെടുത്തിരുന്നു. മധുരനാരങ്ങയുടെ ഓഡിഷനു പോയപ്പോഴാണ് സുഗീതേട്ടനെ പരിചയപ്പെട്ടത്. അന്നു സ്ക്രീൻ ടെസ്റ്റ് നടത്തിയിരുന്നു. പക്ഷേ, സെലക്ടായില്ല. അതിനിടെ ജിസ്ജോയ് സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേയിൽ ആസിഫ് അലിയുടെ അനിയത്തിയുടെ വേഷം ചെയ്തു. ചെറിയ വേഷം. നാലു ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. അതാണ് എന്‍റെ ആദ്യ സിനിമ.



ശിക്കാരിശംഭുവിലേക്ക്.....

ഇത്തവണ സുഗീതേട്ടൻ എന്നെ നേരിട്ടു വിളിക്കുകയായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍റെ നായികാവേഷമാണ് എന്നു പറഞ്ഞപ്പോൾ ഞാൻ ഏറെ ആവേശത്തിലായി. എനിക്കുതന്നെ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കാരണം, രണ്ടുമൂന്ന് ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇപ്പോൾ കിട്ടുമെന്നു വിചാരിക്കും, പക്ഷേ കിട്ടില്ല... അങ്ങനെയായിരുന്നു എന്‍റെ കാര്യങ്ങൾ. പടം അനൗണ്‍സ് ചെയ്ത ഫങ്ഷൻ നടന്ന ദിവസമാണ് ഈ റോൾ എനിക്കു തന്നെയാമെന്ന് ഉറപ്പായത്. ഷൂട്ടിനു മുന്പുതന്നെ സുഗീതേട്ടൻ എനിക്കു സ്ക്രിപ്റ്റ് അയച്ചുതന്നിരുന്നു.



ശിക്കാരിശംഭു-പ്രമേയം, കഥാപശ്ചാത്തലം...

പുലിയിറങ്ങുന്ന കുരുതിമലക്കാവ് എന്ന കാടിനകത്തുള്ള ഗ്രാമത്തിലേക്ക് വേട്ടക്കാരെന്നു പറഞ്ഞ് മൂന്നുപേർ വരുന്നതും അവരുണ്ടാക്കുന്ന ചില കോമഡികളും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് ശിക്കാരിശംഭു. ചാക്കോച്ചൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരീഷ് കണാരൻ എന്നിവരാണ് വേട്ടക്കാരുടെ വേഷങ്ങളിൽ. വാസ്തവത്തിൽ അവർക്കു പുലിയെ പോയിട്ട് മീനിനെപ്പോലും പിടിക്കാനറിയില്ല. നർമവും പ്രണയവും പിന്നെ..ത്രില്ലിംഗ് ആയ ക്ലൈമാക്സ് രംഗങ്ങളും..അങ്ങനെ മൊത്തത്തിൽ നോക്കിയാൽ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും ശിക്കാരിശംഭു.




കഥാപാത്രത്തെക്കുറിച്ച്....

രേവതി എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. ആ നാട്ടിലെ മെന്പറുടെ മകൾ. മണിയൻപിള്ള രാജു ചേട്ടനാണ് മെന്പറായി വേഷമിട്ടിരിക്കുന്നത്. കോളജ് കുട്ടിയാണു രേവതി. ഏറെ സാധാരണമായ ഒരു ഗ്രാമത്തിൽ വളരുന്ന പെണ്‍കുട്ടി. കൂട്ടുകാരികൾക്കൊപ്പം കോളജിൽ പോകുന്നതും അതിനിടെ വിഷ്ണുവിന്‍റെ കഥാപാത്രവുമായുള്ള പ്രണയവുമൊക്കെയാണ് എന്‍റെ കഥാപാത്രത്തിന്‍റെ സഞ്ചാരവഴികൾ. ഒരുവിധം എന്‍റെ കാരക്ടറുമായി എനിക്കു മാച്ച് ആയി തോന്നിയിരുന്നു രേവതി എന്ന കഥാപാത്രം.



ആദ്യത്തെ നായികാവേഷം- ടെൻഷൻ ഉണ്ടായിരുന്നോ...?

ആദ്യമായി അഭിനയിക്കുന്നതിന്‍റെ ചെറിയ ചെറിയ പ്രശ്നങ്ങൾ നന്നായിട്ടുണ്ടായിരുന്നു. ചില സ്ഥലങ്ങളിലൊക്കെ കൂടുതൽ ടേക്കുകളിലേക്കു പോയിരുന്നു. ആകെ 30 ദിവസം ഷൂട്ടുണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു ഇത്രയും ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നത്. അതിന്‍റേതായ ബുദ്ധിമുട്ടുകൾ എനിക്കുണ്ടായിരുന്നുവെങ്കിലും കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിനു കാര്യമായ പ്രയാസമുണ്ടായിരുന്നില്ല. ഞാൻ ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ അഭിനയിക്കുന്നതിന്‍റെ ചെറിയ ചെറിയ പ്രശ്നങ്ങൾ ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ഞാൻ എന്ന വ്യക്തി പണ്ട് എങ്ങനെയായിരുന്നു അല്ലെങ്കിൽ എങ്ങനെ ആയിരിക്കാം എന്നു ലളിതമായി ഒന്നു മാറി ചിന്തിച്ചാൽ എനിക്കു കഥാപാത്രത്തിലേക്ക് എത്താൻ കഴിഞ്ഞിരുന്നു.



സിനിമ വലിയ സ്വപ്നമായിരുന്നോ....?

പണ്ട് ഞാൻ വനിതയുടെ ഫോട്ടോ ക്വീൻ ആയി വന്നസമയത്ത് സിനിമ ചെയ്തുകൂടേ എന്നു ചിലരൊക്കെ എന്നോടു ചോദിച്ചിട്ടുണ്ട്. അങ്ങനെ അറിയാതെ ഒരാഗ്രഹം മനസിൽ ഉണ്ടായി. പിന്നെപ്പിന്നെ കാണുന്ന സിനിമകളോട് ഇഷ്ടം വന്നുതുടങ്ങി. ക്രമേണ സിനിമ എനിക്കു പാഷനായി. സിനിമയിൽ അഭിനയിക്കാൻ താത്പര്യം വന്നു. അതിന്‍റെ ഒരു ഭാഗമാകണമെന്നായി. ഇപ്പോൾ സിനിമയാണ് എന്‍റെ ഏറ്റവും വലിയ പാഷൻ.

വിഷ്ണുവിന്‍റെ കഥാപാത്രത്തെക്കുറിച്ച്....

അച്ചു എന്നാണ് വിഷ്ണുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. നാട്ടിലിറങ്ങുന്ന പുലിയെ പിടിക്കാൻ വരുന്ന മൂന്നു വേട്ടക്കാരിൽ ഒരാളാണ് അച്ചു. ചാക്കോച്ചനും ശിവദയുമാണ് മുഖ്യകഥാപാത്രങ്ങളായി നിൽക്കുന്നതെങ്കിലും ഞാനും വിഷ്ണുവുമാണ് റൊമാൻസ് ഏറെ ചെയ്യുന്നത്. പ്രണയമായി കാണിക്കുന്നത് ഏറെയും ഞങ്ങളുടേതാണ്. രണ്ടു പാട്ടുകൾ ഇപ്പോൾ യൂട്യൂബിലുണ്ട്. മഴയുടെ പശ്ചാത്തലത്തിലുള്ള ഒരു പാട്ടും തരരാതരമൂളണ കാറ്റിന് എന്നു തുടങ്ങുന്ന ഒരു പാട്ടും. സന്തോഷ് വർമ എഴുതി ശ്രീജിത് എടവണ്ണ സംഗീതം നല്കിയ പാട്ടുകൾ.




വിഷ്ണു ഉണ്ണികൃഷ്ണന്‍റെ പിന്തുണ എത്രത്തോളം...

വിഷ്ണു ഏറെ സപ്പോർട്ടീവാണ്. ആദ്യ ദിവസം ഞങ്ങൾക്കു പ്രണയരംഗങ്ങളുള്ള ഒരു പാട്ടുസീനാണു ചെയ്യാനുണ്ടായിരുന്നത്. ഇതുവരെ പ്രണയരംഗങ്ങളിലൊന്നും അഭിനയിച്ചിരുന്നില്ല. ഒപ്പോസിറ്റായി ഒരാൾ നിൽക്കുന്നു. റൊമാന്‍റിക്കായി അഭിനയിക്കണം. നല്ല ടെൻഷനായിരുന്നു. ഒരു സ്ക്രിപ്റ്റ് റൈറ്റർ കൂടി ആയതിനാൽ എന്നെ കൂളാക്കാൻ സഹായകമായ പല കാര്യങ്ങളും വിഷ്ണു അപ്പോൾ പറഞ്ഞുതന്നു. വിഷ്ണുവിനൊപ്പം അഭിനയിക്കാനായത് എനിക്ക് ഏറെ ഹെൽപ്ഫുൾ ആയിരുന്നു. കാരണം, ഞാൻ ചെയ്യുന്നതിൽ എവിടെയാണു കുഴപ്പം എന്നു നന്നായി പറഞ്ഞുതരാൻ വിഷ്ണുവിനു പറ്റുന്നുണ്ടായിരുന്നു. അതിനു വിഷ്ണുവിനോടു നന്ദിയുണ്ട്. വിഷ്ണുവിന്‍റെ പെയറായി വന്നു എന്നതു തന്നെയാണ് എന്‍റെ ഏറ്റവും വലിയ ഭാഗ്യം. ഇങ്ങനെ ഒരു റോൾ തന്നതിനു സുഗീതേട്ടനോടാണ് ഞാൻ ആദ്യം ഞാൻ നന്ദി പറയേണ്ടത്.



ചാക്കോച്ചന്‍റെ കഥാപാത്രം...

ചാക്കോച്ചന്‍റെയും വിഷ്ണുവിന്‍റെയും ഹരീഷ് ചേട്ടന്‍റെയും കഥാപാത്രങ്ങൾ അവരുടെ ഗ്രാമത്തിൽ തരികിട കാണിച്ചുനടക്കുന്നവരായിരുന്നു. പീലിപ്പോസ് എന്നാണു ചാക്കോച്ചന്‍റെ കഥാപാത്രത്തിന്‍റെ പേര്. പീലി എന്നു വിളിക്കും. ഷാജി എന്നാണ് ഹരീഷേട്ടന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഇവർ മൂന്നുപേരുംകൂടി വാറുണ്ണിയുടെ ശിഷ്യന്മാരായിട്ടാണ് (ജൂണിയർ വാറുണ്ണികൾ) ഞങ്ങളുടെ നാട്ടിൽ പുലിയെപ്പിടിക്കാൻ വരുന്നത്. തങ്ങൾ വലിയ സംഭവമാണെന്നു പറഞ്ഞാണ് അവരുടെ വരവ്. പുലിയെ പിടിക്കാനെന്നു പറഞ്ഞ് വരുന്ന അവർ വാസ്തവത്തിൽ പുലിയെ കണ്ടിട്ടുകൂടിയില്ല. അതിനെത്തുടർന്നുണ്ടാകുന്ന ചില കോമഡികളും ശിക്കാരിശംഭു കഥയിലെന്നപ്പോലെ പുലിയെ പിടിക്കാനെന്ന മട്ടിൽ അവർ കാട്ടിക്കൂട്ടുന്ന ചില പൊട്ടത്തരങ്ങളിലൂടെയുമാണു കഥാസഞ്ചാരം. ഞാൻ ഡബ്ബ് ചെയ്തപ്പോൾ പോലും ഹരീഷേട്ടന്‍റെ കോമഡി കേട്ട് ചിരിച്ചിട്ടുണ്ട്.



ചാക്കോച്ചനൊപ്പമുള്ള അനുഭവങ്ങൾ...

ചാക്കോച്ചനുമായി എനിക്ക് അധികം കോംബിനേഷൻ ഇല്ല. അടുത്തു വന്നു ചിരിച്ചിട്ട് നമ്മളെ ഏറെ കൂളാക്കാൻ ശ്രമിക്കും. എത്രയോ വർഷങ്ങളുടെ അനുഭവസന്പത്തുള്ള ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെയാണു കാണുന്നത്. സംസാരിക്കാൻ വരെ പേടിയായിരുന്നു. പക്ഷേ, വലിയ ആർട്ടിസ്റ്റ് എന്ന രീതിയിലൊന്നുമായിരുന്നില്ല ചാക്കോച്ചന്‍റെ പെരുമാറ്റം. വളരെ കൂളായി ഒരു ജാഡയുമില്ലാതെ വന്നു സംസാരിക്കും. വളരെ സിംപിൾ, ഹംപിൾ മനുഷ്യനാണ്. അതിനാൽ ചാക്കോച്ചനെ എനിക്ക് ഏറെ ഇഷ്ടമായി.



ശിവദയുടെ കഥാപാത്രം...

ശിവദയുടെ കഥാപാത്രത്തിന്‍റെ പേര് അനിത. ആ നാട്ടിലെ വാറ്റുകാരിയും ഇറച്ചിവെട്ടുകാരിയുമാണ്. ഇറച്ചിവെട്ടുകാരിയായ പെണ്ണ് എന്നു പറയുന്പോൾത്തന്നെ ഏറെ ബോൾഡ് ആയിരിക്കണമല്ലോ. സംസാരത്തിലും ആ ബോൾഡ്നെസ് പ്രകടമായ കഥാപാത്രം. ജീവിതാനുഭവങ്ങളോട് ഏറെ പോരാടി ജീവിക്കുന്ന ഒരു പെണ്‍കുട്ടി. ശിവദയുമായി രണ്ടു സീനുകളിൽ കോംബിനേഷൻ വന്നിരുന്നു.




ശിവദയ്ക്കൊപ്പമുള്ള അനുഭവങ്ങൾ...

ഞങ്ങൾ രണ്ടുപേരും അങ്കമാലിക്കാരാണ്. അതിനാൽ ലൊക്കേഷനിലേക്കു കൊണ്ടുവന്നിരുന്നതും തിരികെ താമസസ്ഥലത്ത് എത്തിച്ചിരുന്നതും ഒരുമിച്ചായിരുന്നു. ആദ്യദിവസം ഷൂട്ട് തീർന്നപ്പോൾത്തന്നെ എങ്ങനെയുണ്ടായിരുന്നുവെന്ന് എന്നെവിളിച്ചു ചോദിച്ചു. പാടായിരുന്നുവെന്നും മൂന്നാലു ടേക്ക് പോയി എന്നും ഞാൻ പറഞ്ഞു. അപ്പോൾ സാരമില്ല, എല്ലാം ശരിയാകും എന്നൊക്കെ പറഞ്ഞ് ചില ടിപ്സുകളും തന്നു. രണ്ടു ഗേൾസ് നായികമാരായി വരുന്പോൾ കൂടെ വർക്ക് ചെയ്യുന്ന ആർട്ടിസ്റ്റിന് എന്നെ മെൻഡ് ചെയ്യേണ്ട കാര്യമൊന്നുമില്ല. പക്ഷേ, എന്നെ ശിവദ എന്നെ ഏറെ സഹായിച്ചു. ആൽഫി, നീ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പറഞ്ഞുതരുമായിരുന്നു. അതു വളരെ നല്ല കാര്യമാണ്. അങ്ങനെ പറയണമെങ്കിൽ വളരെ നല്ല ഒരു മനസു വേണമെന്ന് എനിക്കു തോന്നിയിട്ടുണ്ട്.



എല്ലായിടത്തും പോകുന്പോൾ സെക്കൻഡ് ഹീറോയിൻ എന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞിരുന്നത്. സുഗീതേട്ടൻ പോലും നിന്നെ അങ്ങനെയല്ല കാണുന്നതെന്നും ന്യൂ ഹീറോയിൻ എന്നു പറഞ്ഞാണ് നിന്നെ പരിചയപ്പെടുത്തുന്നതെന്നും അപ്പോൾ നീ എന്തുകൊണ്ടാണ് സെക്കൻഡ് ഹീറോയിൻ എന്ന് എല്ലാവരോടും പറയുന്നതെന്നും ശിവദ എന്നോടു തിരിച്ചുചോദിച്ചു. ആദ്യമായി സിനിമ ചെയ്യുന്ന എന്നോടു 13 സിനിമകൾ ചെയ്ത ഒരാർട്ടിസ്റ്റ് അങ്ങനെ പറഞ്ഞതു വളരെ പോസിറ്റീവായി തോന്നി.

സെറ്റ് അനുഭവങ്ങൾ...

മൊത്തത്തിൽ സെറ്റ് എനിക്ക് ഏറെ ഇഷ്ടമായി. നല്ല ടീം ആയിരുന്നു. മൊത്തം ക്രൂവും നല്ല സപ്പോർട്ടായിരുന്നു. ഫൈസൽ അലി ആയിരുന്നു കാമറ.ചേട്ടന്‍റെ സിനിമാറ്റോഗ്രഫി നന്നായി എടുത്തുകാണിക്കുന്നവയാണു പാട്ടുകൾ. കോതമംഗലം, ഭൂതത്താൻ കെട്ട് പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. ഇത്രയേറെ ഭംഗിയുള്ള സ്ഥലമായിരുന്നോ എന്നു സിനിമ കാണുന്പോൾ നമുക്കു തോന്നിപ്പോകും. കാടിനു നടുവിലുള്ള വടാട്ടുപാറ എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം. അവിടെ കാട്ടാനയിറങ്ങും. അവിടെ ആനയെ പേടിച്ചു കന്പിവേലി കെട്ടിയിരിക്കുകയാണ്. വൈകിട്ട് ആറരയ്ക്കുശേഷം അതിലൂടെ വൈദ്യുതി കടത്തിവിടും.



ആനയിറങ്ങുന്ന സ്ഥലം ആയതിനാൽ എല്ലാവർക്കും അതിന്‍റെയൊരു പേടി ഉണ്ടായിരുന്നു. കടുവ പ്രസവിച്ചു കിടക്കുന്നതു കണ്ടതായി ചിലർ പറഞ്ഞുകേട്ടിരുന്നു. ശിവദയടക്കം എല്ലാവരും ആനയെ കണ്ടു. ഓരോ ദിവസവും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഞാൻ മാത്രം കണ്ടില്ല. കുരങ്ങുകൾ ധാരാളമുണ്ടായിരുന്നു. ഷൂട്ടില്ലാത്ത ദിവസം ഫ്രണ്ട്സിനൊപ്പം ഇറങ്ങി നടന്നപ്പോൾ പാന്പുകളെ കണ്ടിട്ടുണ്ട്. മലന്പാന്പ് റോഡ് ക്രോസ് ചെയ്യുന്ന ദൃശ്യം ഒരു ദിവസം സുഗീതേട്ടൻ അയച്ചുതന്നിരുന്നു.

ശിക്കാരിശംഭു- മറ്റു വിശേഷങ്ങൾ..

ഫുൾ കോമഡിയാണ്. ഫണ്‍ എന്‍റർടെയ്ൻമെന്‍റാണ്. കുറച്ചു സെന്‍റിയായിട്ടുള്ള കാര്യങ്ങളുമുണ്ട്. സിനിമയിൽ പുലിയുണ്ട്. പുലിയുടെ സീനുകളെല്ലാം തായ്‌ലൻഡിൽ പോയാണു ഷൂട്ട് ചെയ്തത്.
മേക്കപ്പ് റഷീദ് അഹമ്മദ്. വസ്ത്രാലങ്കാരം അഫ്സൽ മുഹമ്മദ്. എഡിറ്റിംഗ് വി. സാജൻ. സംവിധായകരായ ജോണി ആന്‍റണി, അജി ജോണ്‍ എന്നിവർ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പള്ളിയിലെ പുരോഹിതന്‍റെ വേഷത്തിലാണ് ജോണി ആന്‍റണി ചേട്ടൻ വരുന്നത്. ഹോട്ടൽ കലിഫോർണിയ ഡയറക്ടറാണ് അജി ജോണ്‍ ചേട്ടൻ. സ്ഫടികം ജോർജ്, സലീംകുമാർ തുടങ്ങിയവരും മറ്റു വേഷങ്ങളിൽ വരുന്നു. സലീം കുമാർ പോലീസുകാരനായിട്ടാണ് അഭിനയിക്കുന്നത്.



വെല്ലുവിളിയായി തോന്നിയത്....

ക്ലൈമാക്സ് സീനുകൾ കുറച്ചു ചലഞ്ചിംഗ് ആയിരുന്നു. അതു ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടു തോന്നിയിരുന്നു. ഞാൻ വെള്ളത്തിലേക്കു വീഴുന്ന ഒരു സീനുണ്ട്. സ്റ്റണ്ട് മാസ്റ്ററുടെ നിർദേശാനുസരണമാണ് ആ സീനുകൾ ഷൂട്ട് ചെയ്തത്. അതിൽ കുറേ ടേക്കുകൾ പോയിട്ടുണ്ട്. വെള്ളത്തിൽ വീണാൽ നനയും. അത് ഉണക്കിയിട്ടു വരണം അടുത്ത ടേക്കെടുക്കാൻ. അങ്ങനെ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു.



ഡബ്ബിംഗ് അനുഭവങ്ങൾ...

ഞാൻ തന്നെയാണു രേവതിക്കു ശബ്ദം കൊടുത്തത്. ആദ്യമായി ഡബ്ബ് ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഞാൻ അങ്കമാലിക്കാരി ആയതിനാൽ എന്‍റെ സ്ളാംഗ് കുറച്ചു ഫാസ്റ്റ് ആയിട്ടാണു പോകുന്നത്. അഭിനയിച്ചപ്പോഴും അങ്ങനെ ഫാസ്റ്റായിട്ടാണു പറഞ്ഞത്. അതുകൊണ്ടു ഞാൻതന്നെ ഡബ്ബ് ചെയ്യുന്നതാവും നല്ലതെന്ന് അവർക്കു തോന്നിക്കാണും. എന്താ, എന്തിനാന്നേ... എന്നൊക്കെത്തന്നെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. എനിക്കു ശരിക്കും അങ്കമാലി സ്റ്റൈൽ ഉണ്ട്. ഞാൻ അതു കളയാൻ ശ്രമിച്ചിട്ടില്ല. അതു കളയണമെന്ന് അവർ പറഞ്ഞിട്ടുമില്ല.



ജോലിക്കൊപ്പം അഭിനയവും തുടരുമോ...‍?

എന്‍റെ അഭിനയം എങ്ങനെയുണ്ടായിരുന്നു എന്നു വിലയിരുത്തേണ്ടതു പ്രേക്ഷകരാണ്. സിനിമ തിയറ്ററിലെത്താൻ കാത്തിരിക്കുകയാണ്. അതിനുശേഷമേ പുതിയ പടത്തെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. സിനിമയ്ക്കുവേണ്ടി ഞാൻ രണ്ടുമാസം ലീവെടുത്തിരുന്നു. ഇപ്പോൾ വീണ്ടും ജോലിയിൽ കയറി. എനിക്കു ജോലിയും വേണം. സിനിമയും വേണം. എന്‍റെ പ്രഫഷണൽ ലൈഫും പാഷനും ഒരുമിച്ചുകൊണ്ടുപോകാനാണു താത്പര്യം. നല്ല പ്രോജക്ടുകൾ വന്നാൽ തീർച്ചയായും ചെയ്യും. നല്ല കഥയ്ക്കും കഥാപാത്രങ്ങൾക്കുമായി കാത്തിരിക്കുന്നു.



വീട്ടുവിശേഷങ്ങൾ...

അച്ഛൻ തോമസ് കന്പനി എംപ്ലോയി ആയിരുന്നു. ഇപ്പോൾ ഫർണിച്ചർ ഷോപ്പ് നടത്തുന്നു. അമ്മ മോളി അങ്കമാലി ഗവ. ആശുപത്രിയിലെ റിട്ട. ഹെഡ് നഴ്സ്. ചേച്ചി ദീപ സകുടുംബം കുന്പളങ്ങിയിൽ താമസിക്കുന്നു. ആദ്യമൊക്കെ ഫാമിലി ഒട്ടും സപ്പോർട്ട് ആയിരുന്നില്ല. ക്രമേണ ഞാൻ പറഞ്ഞുപറഞ്ഞ് അമ്മ സപ്പോർട്ട് ചെയ്യാൻതുടങ്ങി. അമ്മയാണ് എനിക്കൊപ്പം സെറ്റിൽ വന്നിരുന്നത്. പാട്ടൊക്കെ ഇറങ്ങിയശേഷം ആൽഫി നന്നായി ചെയ്തല്ലോ എന്നൊക്കെ അഭിപ്രായം വന്നപ്പോഴാണ് ഫാമിലിയുടെ മൊത്തം സപ്പോർട്ട് കിട്ടിത്തുടങ്ങിയത്

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.