Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ലാൽ സാർ യേസ് പറഞ്ഞില്ലായിരുന്നുവെങ്കിൽ നീരാളി സംഭവിക്കില്ലായിരുന്നു: അജോയ് വർമ
Wednesday, June 6, 2018 1:52 PM IST
ബോളിവുഡ് സംവിധായകനും എഡിറ്ററുമായ മലയാളി അജോയ് വർമ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമാണ് മോഹൻലാൽ നായകനായ ‘നീരാളി’. സണ്ണി ജോർജ് എന്ന ജെമോളജിസ്റ്റായി മോഹൻലാൽ വേഷമിടുന്നു. 34 വർഷത്തിനുശേഷം നദിയാമൊയ്തു മോഹൻലാലിന്റെ പെയറായി വരുന്നു. സ്റ്റീഫൻ ദേവസിയുടെ സംഗീതത്തിൽ ശ്രേയാഘോഷാലിനൊപ്പം മോഹൻലാൽ പാടിയ ‘അഴകേ, അഴകേ...’എന്ന ഗാനം ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. സാജു തോമസിന്റെ രചനയിൽ അജോയ് വർമ സംവിധാനം ചെയ്ത ഡ്രാമ ത്രില്ലർ ‘നീരാളി’യിൽ സുരാജ് വെഞ്ഞാറമൂട്, നാസർ, പാർവതി നായർ, മേഘ മാത്യു എന്നിവരും പ്രധാനവേഷങ്ങളിൽ. മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിച്ച ത്രില്ലിംഗ് ഫാമിലി എന്റർടെയ്നർ ‘നീരാളി’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ അജോയ് വർമ...
സിനിമയിലേക്കുള്ള വഴി...?
ജനിച്ചുവളർന്നതൊക്കെ മുംബൈയിലാണ്. നാട്ടിൽ സ്വദേശം ചങ്ങനാശേരി. ഫിലിം എഡിറ്റിംഗിലാണു തുടക്കം. ടെലിവിഷൻ പരിപാടികൾ, പരസ്യചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ എന്നിവയൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ട്. ആദ്യം സംവിധാനം ചെയ്ത ഹിന്ദി ചിത്രം വിനയ് പാഠക് മുഖ്യവേഷത്തിലെത്തിയ ‘എസ്ആർകെ’. അതു റിലീസായിട്ടില്ല. 2010 ൽ റിലീസായ കോമഡി ഡ്രാമ ഫിലിം ‘ദസ് തോല’യാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം. മനോജ് ബാജ്പേയി മുഖ്യവേഷത്തിലെത്തിയ ‘ദസ് തോല’ സത്യൻ അന്തിക്കാട് - രഘുനാഥ് പലേരി - ശ്രീനിവാസൻ ചിത്രം ‘പൊന്മുട്ടയിടുന്ന താറാവി’ന്റെ ഹിന്ദി റീമേക്കാണ്.
മോഹൻലാലിനൊപ്പം ആദ്യ മലയാളചിത്രം. വലിയ ഭാഗ്യവും അംഗീകാരവുമാണല്ലോ....?
ലാൽ സാറിന്റെ വളരെയടുത്ത സുഹൃത്തും മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റ്സ് ഉടമയുമായ സന്തോഷ് ടി. കുരുവിള, നീരാളിയുടെ രചന നിർവഹിച്ച സാജു തോമസ് എന്നിവർക്കൊപ്പം ഞാൻ ലാൽ സാറിനെ നേരിൽ കണ്ടു. വിശദമായിത്തന്നെ കഥ പറഞ്ഞു. കഥ കേട്ടു കഴിഞ്ഞപ്പോൾ അടുത്തു ചെയ്യാൻ പോകുന്ന പടം ഇതാണെന്നു ലാൽ സാർ പറഞ്ഞു. അദ്ദേഹം യേസ് പറയാനുള്ള പ്രധാന കാരണം കഥ തന്നെയാണ്. അദ്ദേഹത്തിനു കഥ ഇഷ്ടപ്പെട്ടു.
രചന - സാജു തോമസ്....?
എന്റെയൊരു പഴയ സുഹൃത്താണ് സാജു തോമസ്. നാട്ടിൽ ജേണലിസ്റ്റായിരുന്നു. ഇതിന്റെ സ്റ്റോറി കോണ്‍സപ്റ്റ് കൊണ്ടുവന്നത് സാജുവാണ്. അതു കേട്ടപ്പോൾ എനിക്കു താത്പര്യം തോന്നി. പിന്നീട് സാജു അതു വികസിപ്പിച്ച് സ്ക്രിപ്റ്റ് പൂർത്തിയാക്കുകയായിരുന്നു. സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞു വന്ന പേരാണ് നീരാളി. ഒരു സിംബോളിക് പേരാണു നീരാളി. ‘അനങ്ങാൻ മേല അല്ലേ... നീരാളിപ്പിടിത്തം’ - ട്രെയിലറിൽ നമ്മൾ കേട്ട നാസർസാറിന്റെ ഈ ഡയലോഗിൽ നീരാളി എന്ന ടൈറ്റിൽ നല്കുന്ന എല്ലാ സൂചനകളുമുണ്ട്. നീരാളിപ്പിടിത്തം - ‘രക്ഷപ്പെടുക അല്ലെങ്കിൽ മരിക്കുക’ ( Do or Die - Grasp of octopus)അതാണു ചിത്രത്തിന്റെ ടാഗ് ലൈൻ.
നീരാളി പറയുന്നത്..?
ഡ്രാമ ത്രില്ലറാണ് നീരാളി. ത്രില്ലറായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ല. ട്രെയിലറിൽ കണ്ടതു തന്നെയാണ് ഈ സിനിമയുടെ മെയിൻ പൾസ്. ലാൽ സാറിന്റെ കഥാപാത്രം സണ്ണി ജോർജ് ജെമോളജിസ്റ്റാണ്. ട്രെയിലറിൽ കണ്ടതിന്റെ ഒരു വിപുലീകരണമാണ് ഈ സിനിമ. റോഡ് മൂവി, ത്രില്ലർ, ഇമോഷണൽ ഡ്രാമ, റൊമാൻസ്... തുടങ്ങി എല്ലാത്തരം എലമെന്റ്സും ചേർന്ന എന്റർടെയ്നർ. നീരാളിയിൽ ഇടവിടാതെ ഒരു ത്രില്ലിംഗ് എലമെന്റുണ്ട്. നീരാളിയുടെ പ്രമേയം എല്ലാ അർഥത്തിലും ഒറിജിനൽ ഐഡിയയാണ്. കേരളവും കർണാടകയുമൊക്കെ ഉൾപ്പെട്ട ദക്ഷിണേന്ത്യയിലെ മലനിരകളും കാടുകളുമൊക്കെയാണ് നീരാളിയുടെ കഥാപശ്ചാത്തലം.
സണ്ണിയായി ഒരേയൊരു ചോയ്സ് ആയിരുന്നോ മോഹൻലാൽ...?
ലാൽ സാർ യേസ് പറഞ്ഞില്ലെങ്കിൽ ഈ പടം നടക്കില്ല എന്നാണ് സാജു ഈ കഥയുമായി വന്നപ്പോൾ ഞാൻ പറഞ്ഞത്. ഈ സ്ക്രിപ്റ്റിന്റെ ഒരു പ്രധാന പ്രശ്നം എന്നത് ലാൽ സാർ അല്ലാതെ വേറെയാർക്കും അതു ചെയ്യാൻ പറ്റില്ല എന്നതാണ്.
അടുത്ത ചെയ്യാനിരുന്ന പല പ്രോജക്ടുകളും മാറ്റിവച്ചാണ് മോഹൻലാൽ ഡേറ്റ് തന്നതെന്നു കേട്ടിരുന്നു...?
അതേ. ഇതിൽ ലാൽ സാറിന്റെ എക്സ്ട്രീം ലെവൽ ഓഫ് പെർഫോമൻസാണ്(അസാധാരണ പ്രകടനമാണ്). ട്രെയിലറിൽത്തന്നെ അതിന്റെ കുറേ കാര്യങ്ങൾ കാണാമല്ലോ. ലാൽ സാറിന്റെ കഥാപാത്രം സണ്ണി ജോർജ് സഞ്ചരിക്കുന്ന വാഹനം ഒരു ക്ലിഫിൽ(കിഴുക്കാംതൂക്കായ പാറയിൽ) അപകടകരമായ രീതിയിൽ പെട്ടുപോകുന്ന മൊമന്റ് കഴിഞ്ഞുവരുന്ന ഷോട്ടുകളിൽ ലാൽ സാറിന്റെ മുഖഭാവങ്ങളും പ്രതികരണങ്ങളുമൊക്കെ നമ്മൾ സാധാരണ കാണാത്തതാണ്.
അത്തരം ഡീറ്റയിലിംഗ് സ്ക്രിപ്റ്റിൽ ചേർത്തിരുന്നോ.? മോഹൻലാലിന്റേതായ സംഭാവനകൾ കൂടി വന്നിരിക്കണമല്ലോ...?
സ്ക്രിപ്റ്റിലും കുറേ ഉണ്ടായിരുന്നു. ലാൽ സാർ ഒരു ജീനിയസ് ആണല്ലോ. ലാൽ സാറിന്റെ കൂടെ വർക്ക് ചെയ്യുക എന്നു പറയുന്നതുതന്നെ മാജിക്കൽ എക്സ്പീരിയൻസാണ്. എപ്പോഴും അദ്ദേഹത്തിന്റെ സംഭാവനകൾ ഉണ്ടാകുമല്ലോ.
സണ്ണി - മോഹൻലാലിനു രാശിയുള്ള പേരാണെന്നു കേട്ടിട്ടുണ്ട്...?
ചിലരൊക്കെ അങ്ങനെ പറഞ്ഞു. വാസ്തവത്തിൽ അതൊന്നും ആലോചിച്ച് ഇട്ട പേരല്ല അത്. സ്ക്രിപ്റ്റിൽ ആദ്യമേ തന്നെ സണ്ണി എന്നു തന്നെയായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.
സന്തോഷ് ടി. കുരുവിളയുടെ സപ്പോർട്ട് എത്രത്തോളം...?
എന്റെ സിനിമാജീവിതത്തിൽ ഞാൻ ധാരാളം പ്രൊഡ്യൂസേഴ്സിനെ നേരിട്ടു പരിചയപ്പെട്ടിട്ടുണ്ട്. അതിൽ ബെസ്റ്റ് പ്രാഡ്യൂസറാണ് ഇദ്ദേഹമെന്ന് എനിക്കു തോന്നുന്നു. അദ്ദേഹം എനിക്കു പൂർണ സ്വാതന്ത്ര്യം തന്നിരുന്നു. എല്ലാത്തരത്തിലുള്ള സഹകരണവും പിന്തുണയും അദ്ദേഹത്തിൽ നിന്നു ലഭിക്കുന്നുണ്ട്. സന്തോഷ് ഇല്ലായിരുന്നുവെങ്കിൽ ഈ പടം ഇതുപോലെ ഉണ്ടാവുകയില്ല. നീരാളിയിൽ അദ്ദേഹവും ഒരു വേഷം ചെയ്യുന്നുണ്ട്.
മോഹൻലാൽ പുതിയ സ്ലിം ലുക്കിൽ വരുന്ന ആദ്യചിത്രം. വാസ്തവത്തിൽ അതു നീരാളിക്കു യാദൃച്ഛികമായി കിട്ടിയ ഭാഗ്യമല്ലേ...?
ഞാൻ ലാൽ സാറിനെ ആദ്യം കാണുന്പോൾ ഈ ലുക്കിൽ ആയിരുന്നില്ല. വാസ്തവത്തിൽ ലാൽ സാർ പിന്നീടു ലുക്കിൽ വരുത്തിയ മാറ്റവും ഈ പടവുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയതും പുതിയ ലുക്കിൽ അഭിനയിച്ച ആദ്യപടമായി നീരാളി മാറിയതും പുതിയ ലുക്കിൽ റിലീസാകുന്ന ആദ്യപടമാകുന്നതുമൊന്നും മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങളായിരുന്നില്ല. എല്ലാം അപ്രതീക്ഷിതമായി സംഭവിക്കുകയായിരുന്നു.
ബോളിവുഡിൽ വർക്ക് ചെയ്യുന്പോൾത്തന്നെ മലയാളം പടം ചെയ്യണം എന്ന സ്വപ്നമുണ്ടായിരുന്നോ...?
തീർച്ചയായും. അതിനൊപ്പം തന്നെ ലാൽ സാറിനൊപ്പം വർക്ക് ചെയ്യണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. ഏതു മലയാളി ഡയറക്ടർക്കാണ് അതില്ലാത്തത്! ബോളിവുഡിൽ പോലും ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന സൗത്ത് ഇന്ത്യൻ ആക്ടർ മോഹൻലാലാണ്. ഇവിടെ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ബച്ചൻ...എല്ലാവരുമുണ്ടാവും. പക്ഷേ, ബോളിവുഡിലുള്ള എല്ലാ ആക്ടേഴ്സും ടെക്നീഷൻസും ഡയറക്ടേഴ്സും ഏറെ ബഹുമാനിക്കുന്ന ഒരാക്ടറാണു മോഹൻലാൽ. എല്ലാവർക്കും അദ്ദേഹത്തെ അറിയാം. എല്ലാവരും അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്.
വലിയ ഒരിടവേളയ്ക്കുശേഷം മോഹൻലാൽ - നദിയാ മൊയ്തു കോംബിനേഷൻ...?
മോളിക്കുട്ടി എന്ന കഥാപാത്രത്തെയാണ് നദിയമൊയ്തു അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ഭാര്യവേഷത്തിൽ വരുന്ന കഥാപാത്രം. ത്രില്ലർ പടം ആയതിനാൽ കഥാപാത്രത്തിന്റെ പ്രത്യേകതകളിലേക്കു കടക്കുന്നില്ല. പ്രീ പ്രൊഡക്്ഷൻ ഘട്ടത്തിൽ തന്നെ നദിയാമൊയ്തു ഈ പടത്തിൽ ഫിക്സ് ആയിരുന്നു. ഫസ്റ്റ് ചോയ്സ് തന്നെ ആയിരുന്നു. ആ കഥാപാത്രത്തിനുവേണ്ടി മറ്റു ചിലരെ പരിഗണിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ ഞാനും കേട്ടിരുന്നു. പക്ഷേ, അതിൽ വാസ്തവമില്ല. മുംബൈ ബേസ്ഡ് അഭിനേത്രിയാണല്ലോ നദിയാമൊയ്തു. ഈ റോളിലേക്കു ക്ഷണിച്ചപ്പോൾ അവർ വളരെ ആവേശഭരിതയായി. 34 വർഷത്തിനുശേഷം ലാൽസാറിന്റെ പെയറായി വരികയല്ലേ. ‘നോക്കെത്താ ദൂരത്തു കണ്ണുംനട്ട് ’എന്ന ഫാസിൽചിത്രത്തിലെ ഗേളി എന്ന കഥാപാത്രത്തിനുശേഷം.
നദിയാമൊയ്തുവിന്റെ കഥാപാത്രത്തിനും പ്രാധാന്യമുണ്ടാകുമല്ലോ...?
ഇതിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്. പക്ഷേ, ഇതൊരു മോഹൻലാൽ ചിത്രമാണ്. അതിൽ സംശയം വേണ്ടാ. തുടക്കം മുതൽ ഒടുക്കം വരെ എല്ലാ അർഥത്തിലും ഇതൊരു മോഹൻലാൽ സിനിമ തന്നെയാണ്.
മറ്റു മോഹൻലാൽ ചിത്രങ്ങളിൽ നിന്നു നീരാളിയെ വ്യത്യസ്തമാക്കുന്നത്...?
ഇതിന്റെ കഥ തന്നെയാണ് ഈ സിനിമയുടെ വ്യത്യസ്തത. ജോണർ ത്രില്ലറാണ്. ഈ ടൈപ്പ് സിനിമകൾ വിദേശഭാഷകളിൽ വന്നിട്ടുണ്ട്. പക്ഷേ, മലയാളത്തിലോ ഹിന്ദിയിലോ മറ്റ് ഇന്ത്യൻ ഭാഷകളിലോ വന്നിട്ടില്ലാത്ത കോണ്സപ്റ്റാണു നീരാളിയുടേത്. ഈ സിനിമയുടെ ആശയം പുതുമയുള്ളതായതുകൊണ്ടുതന്നെ ലാൽ സാറിന്റെ പെർഫോമൻസും വ്യത്യസ്തമായ ഒരു തലത്തിൽ നിൽക്കുന്നതാണ്.
ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന പടമാണോ നീരാളി...?
ത്രില്ലിംഗ് എലമെന്റ് ആദ്യാവസാനം നിലനിർത്തിക്കൊണ്ടുപോകാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ത്രില്ലിംഗ് മാത്രമല്ല ഹ്യൂമറുണ്ട്, ഇമോഷനുകളുണ്ട്. ത്രിൽ എന്ന ഘടകം ഇടയ്ക്കിടയ്ക്കേ വരാൻ പാടുള്ളൂ. ത്രില്ലിംഗ് എലമെന്റ് എപ്പോഴുമുണ്ടെങ്കിൽ കുറച്ചുകഴിയുന്നതോടെ പടം കാണാനുള്ള ത്രിൽ പോകും. ഹോറർ സിനിമപോലെ തന്നെ. ഹോറർ ഷോട്സ് ഇടയ്ക്കിടയ്ക്കേ വരാവൂ. തുടർച്ചയായി ഹൊറർ ഷോട്സ് തന്നെയാണെങ്കിൽ പിന്നെ പേടി ഉണ്ടാവില്ലല്ലോ. ത്രില്ലിംഗ് ഫാമിലി എന്റർടെയ്നറാണ് നീരാളി.
മോഹൻലാൽ - സുരാജ് കോംബിനേഷൻ..?
ബ്രില്യന്റ് ആക്ടറാണ് സുരാജ്. രണ്ടുപേരുടെയും കെമിസ്ട്രി നന്നായി വർക്കൗട്ട് ആയിട്ടുണ്ട്. മോഹൻലാലിന്റെ കഥാപാത്രം സണ്ണി ജോർജിനൊപ്പം യാത്ര ചെയ്യുന്ന വീരപ്പ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. സുരാജിന്റേത് വളരെ കൃത്യമായ കാസ്റ്റിംഗ് ആയിരുന്നു. ഈ കോംബിനേഷൻ പടത്തിൽ ആദ്യാവസാനമുണ്ട്.
നീരാളിയുടെ മറ്റു വിശേഷങ്ങൾ...?
പാർവതി നായർ വളരെ നല്ല റോളാണു ചെയ്യുന്നത്. നാസർ സാർ, മേഘ മാത്യു എന്നിവരും പ്രധാന വേഷങ്ങളിൽ വരുന്നു. ഹിമാൻഷി സാഗർ വസ്ത്രാലങ്കാരവും അരുണ്‍ നന്പ്യാർ സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. ഗ്രാഫിക്സും ഡിഐയും ചെയ്തിരിക്കുന്നത് ആഫ്റ്റർ സ്റ്റുഡിയോ. ഞാനും സജിത്ത് ഉണ്ണികൃഷ്ണനുമാണ് എഡിറ്റിംഗ് നിർവഹിച്ചത്. കലാസംവിധാനം ഉദയ്പ്രകാശ് സിംഗ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്ദീപ് നാരായൺ, ലൈൻ പ്രൊഡ്യൂസർ വിനോദ് ഉണ്ണിത്താൻ. പ്രൊഡക്ഷൻ കണ്ട്രോളർ ബെന്നി കട്ടപ്പന. സ്റ്റിൽസ് വിവി ചാർലി. ഡോനട്ട് ഫാക്ടറിയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ പാർട്ണർ.
ഛായാഗ്രഹണം സന്തോഷ് തുണ്ടിയിൽ...
സന്തോഷ് തുണ്ടിയിൽ മലയാളത്തിൽ രണ്ടു മൂന്നു പടങ്ങൾ(പ്രണയവർണങ്ങൾ, ദേവദൂതൻ, പളുങ്ക്) കാമറ ചെയ്തിട്ടുണ്ട്. മുഖ്യമായും വലിയ ബോളിവുഡ് പടങ്ങളിലാണ് അദ്ദേഹം വർക്ക് ചെയ്തിട്ടുള്ളത്. കുച്ഛ് കുച്ഛ് ഹോത്താ ഹെ, ക്രിഷ്, തേരേ ബിൻലാദൻ, പട്യാല ഹൗസ്, റൗഡി റാത്തോർ, രുസ്തം, എം.എസ്.ധോണി - ദ അണ്‍ടോൾഡ് സ്റ്റോറി..തുടങ്ങിയ ചിത്രങ്ങളുടെ കാമറാമാൻ. ഞങ്ങൾ ഒരുമിച്ച് മുന്‍പ് ഒരു പരസ്യചിത്രത്തിൽ വർക്ക് ചെയ്തിരുന്നു. ടെക്നിക്കൽ വിഭാഗത്തിന് ഏറെ പ്രധാന്യമുള്ള ഒരു പടമാണിത്. അതുകൊണ്ടാണല്ലോ സന്തോഷിനെപ്പോലെയുള്ളവരെത്തന്നെ ഞാൻ സെലക്ട് ചെയ്തത്. അത്രമേൽ അനുഭവസന്പത്തും പ്രതിഭാവൈഭവവുമുള്ള കാമറാമാൻ ആയിട്ടുപോലും വളരെ വളരെ ഡൗണ്‍ റ്റു എർത്തായ, ഏറെ സഹകരണ മനോഭാവമുള്ള ഒരു ടെക്നീഷനാണ് സന്തോഷ്. ഏറെ കംഫർട്ടായിരുന്നു സന്തോഷുമൊത്തുള്ള ചിത്രീകരണ നിമിഷങ്ങൾ.
സംഗീതം സ്റ്റീഫൻ ദേവസി...
പാട്ടുകളും പശ്ചാത്തലസംഗീതവുമൊരുക്കിയത് സ്റ്റീഫൻ ദേവസി. വളരെ ഒൗട്ട് സ്റ്റാൻഡിംഗ് ആയ മ്യൂസിക്കാണ് സ്റ്റീഫൻ നീരാളിയിൽ ചെയ്തിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് സ്കോറും പാട്ടുകളും അങ്ങനെ തന്നെയാണ്. റീ റിക്കാർഡിങ്ങും സ്റ്റീഫൻ തന്നെയാണു ചെയ്തത്. മോഹൻലാലും ശ്രേയാഘോഷാലും പാടിയ ഗാനം കൂടാതെ വിജയ് യേശുദാസ് ഉൾപ്പെടെയുള്ളവർ പാടിയ ഗാനങ്ങളുമുണ്ട് നീരാളിയിൽ. റഫീക് അഹമ്മദ്, സന്തോഷ് വർമ, പി.ടി. ബിനു എന്നവരാണു പാട്ടുകളെഴുതിയത്.
സ്റ്റണ്ട് കൊറിയോഗ്രഫി സുനിൽ റോഡ്രിഗസ്...
ആക്ഷൻ കൊറിയോഗ്രഫി സുനിൽ റോഡ്രിഗസ്. മുംബൈയിലെ നന്പർ വണ്‍ ആക്ഷൻ മാസ്റ്ററാണ്. ഹാപ്പി ന്യൂ ഇയർ, ദൃശ്യം(ഹിന്ദി), സിംഗം റിട്ടേണ്‍സ്, ദിൽവാലേ തുടങ്ങി നിരവധി ചിത്രങ്ങളിൽ സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. മലയാളത്തിൽ അദ്ദേഹത്തിന്റെ ആദ്യചിത്രമാണ് നീരാളി.
നീരാളിയിൽ മോഹൻലാലിന്റെ ഗെറ്റപ്പിനു പിന്നിൽ..?
ഞാനും ലാൽ സാറും ഉൾപ്പെടെ എല്ലാവരുടെയും ടീംവർക്കായിരുന്നു നീരാളിയിലെ പുതിയ ലുക്കിനു പിന്നിൽ. സെറീന ടിക്സീരയാണ് മേക്കപ്പ് ഡിസൈനർ. മുംബൈയിലെ അറിയപ്പെടുന്ന മേക്കപ്പ് ഡിസൈനറും ഹെയർ സ്റ്റൈലിസ്റ്റുമായ സെറീന 40ൽപ്പരം സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. സെറീനയുടെ ആദ്യ മലയാളചിത്രമാണിത്.
ചിത്രീകരണത്തിലെ വെല്ലുവിളി നിറഞ്ഞ നിമിഷം..?
ഈ പടം ഫുൾ ചലഞ്ചിംഗ് ആയിരുന്നു. ഒരിക്കലും അതു വേദന നിറഞ്ഞ വെല്ലുവിളി ആയിരുന്നില്ല; സ്വീറ്റ് ചലഞ്ചായിരുന്നു. ലാൽ സാറിനൊപ്പം വർക്ക് ചെയ്യുന്പോൾ ചലഞ്ചെല്ലാം ശരിക്കും നമ്മൾ എൻജോയ് ചെയ്യും. ലാൽ സാർ തന്നെയായിരുന്നു പ്രചോദനം.
മോഹൻലാൽ എന്ന നടനിൽ ഏറ്റവും പോസിറ്റീവായി തോന്നിയത്...?
ഏറെ ഡൗണ്‍ ടു എർത്താണ്, ഹംബിളാണ് ലാൽ സാർ. അസാധാരണ പ്രതിഭാ വൈഭവവും അങ്ങേയറ്റത്തെ വിനയവുമുളള വ്യക്തി. ഇതുരണ്ടും എനിക്കു ലൈവായി കിട്ടിയ അനുഭവമാണ്. അങ്ങേയറ്റം സഹകരണമനോഭാവമുള്ള വ്യക്തി. നമ്മളെ ഏറെ കംഫർട്ടബിളാക്കും. എന്തും തുറന്നു ചർച്ച ചെയ്യാം. പൂർണമായും ഒരു ആക്ടർ എന്ന നിലയിൽ തന്നെയായിരുന്നു ലാൽസാറിന്റെ പെരുമാറ്റം. ഒരു സംവിധായകന്റെ കോണ്‍ഫിഡൻസ് ലെവൽ കൂട്ടുന്നതിൽ അതു വളരെ പ്രധാനമാണല്ലോ.
ബോളിവുഡ് മേക്കിംഗ് രീതിയാണോ നീരാളിയിൽ സ്വീകരിച്ചത്...?
ഡയറക്ടർ എന്ന രീതിയിൽ ഞാൻ ഒരു പടം ചെയ്യുന്പോൾ അതു ഹിന്ദിയോ മലയാളമോ എന്നൊക്കെ ആലോചിച്ചല്ല ചെയ്യുന്നത്. എനിക്ക് അങ്ങനെ വ്യത്യാസമൊന്നും തോന്നിയില്ല. ഈ പടം ഹിന്ദിയിൽ ആയിരുന്നെങ്കിലും ഇങ്ങനെ തന്നെ ചെയ്തേനെ. ലാൽ സാറിനൊപ്പം വർക്ക് ചെയ്യുന്പോൾ അദ്ദേഹത്തിന്റെ വളരെ വലിയ സഹകരണവും പിന്തുണയുമുള്ളതിനാൽ വളരെ വേഗം കാര്യങ്ങൾ നടന്നുപോകും. ലാൽ സാറും പ്രൊഡ്യൂസർ സന്തോഷ് ടി. കുരുവിളയും - ഇവർ രണ്ടുപേരും എനിക്കു രണ്ടു സപ്പോർട്ടിംഗ് പില്ലറുകളാണ്. ഇവർ രണ്ടുപേരുമില്ലായിരുന്നെങ്കിൽ ഈ പടം നടക്കില്ലായിരുന്നു.
വീട്ടുവിശേഷങ്ങൾ...
സ്വദേശം ചങ്ങനാശേരി പുഴവാത്. അമ്മയും അച്ഛനും അവിടെയാണ്. ചേച്ചി ദുബായിലാണ്. ഭാര്യ അനഘയും മകൻ ഗുരുദത്തും മുംബൈയിൽ എനിക്കൊപ്പം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
Latest News
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top