"ഡബ്സ്മാഷ് ചെയ്യുന്ന കാലം മുന്പു സിനിമ ചെയ്തു' - വർഷ ബോലമ്മ
Saturday, February 3, 2018 4:27 PM IST
സതുരൻ, യാനും തീയവൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൂർഗ് സുന്ദരി വർഷ ബോലമ്മ നായികയായ "കല്യാണം' തിയറ്ററുകളിലേക്ക്. എസ്കേപ്പ് ഫ്രം ഉഗാണ്ട, സാൾട്ട് മാംഗോട്രീ എന്നിവയ്ക്കുശേഷം രാജേഷ് നായർ സംവിധാനം ചെയ്ത കല്യാണത്തിൽ മുകേഷിന്‍റെയും സരിതയുടെയും മകൻ ശ്രാവണ്‍ മുകേഷാണു നായകൻ. "ഏറെ ഹെൽപ്ഫുൾ ആയിരുന്നു ശ്രാവണ്‍. ശ്രീനിവാസൻ സാർ, മുകേഷ് സാർ എന്നിവർക്കൊപ്പം അഭിനയിക്കുന്നു എന്നതുതന്നെ പ്രചോദനമായിരുന്നു. മലയാളത്തിൽ എന്‍റെ ആദ്യ ചിത്രമല്ലേ കല്യാണം. അതുതന്നെ പ്രചോദനം നല്കുന്ന കാര്യമാണല്ലോ..' കല്യാണത്തിൽ നായികാ കഥാപാത്രം ശാരിയായി വേഷമിട്ട യുവതാരം വർഷ ബോലമ്മ സംസാരിക്കുന്നു.

സിനിമയിലേക്കുള്ള വഴി..‍‍?

ചെറുപ്പം മുതൽ സിനിമയും അഭിനയവും തന്നെയാണ് എന്‍റെ പാഷൻ. അമ്മയുടെ ഫേവറിറ്റ് മലയാളം സിനിമകളാണ്. ചെറുപ്പം തൊട്ടു ഞാനും മലയാളം സിനിമകളാണു കാണുന്നത്. ഞങ്ങളുടെ ഭക്ഷണരീതികൾക്ക് കേരളത്തിലെ ഭക്ഷണരീതിയുമായി സാദൃശ്യമുണ്ടായിരുന്നു. ബംഗളൂരുവിൽ ബിഎസ് സി മൈക്രോബയോളജിക്കു പഠിക്കുന്പോഴാണ് രാജീവ് പ്രസാദ് സംവിധാനം ചെയ്ത സതുരൻ എന്ന തമിഴ്ചിത്രത്തിൽ ഓഡിഷനിലൂടെ അവസരം കിട്ടിയത്. ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ് അതിന്‍റെ പ്രമേയം. ത്രില്ലർ മൂവി. അതിനുശേഷം യാനും തീയവൻ എന്ന തമിഴ് ചിത്രം. മിസ്റ്ററി ത്രില്ലറാണ്. സിങ്കം2 ൽ അസിസ്റ്റന്‍റായിരുന്ന പ്രശാന്ത് ജി. ശേഖറായിരുന്നു സംവിധായകൻ. അതിലും നായികാവേഷം. പുതുമുഖം അശ്വിൻ ആയിരുന്നു നായകൻ. രാജു സുന്ദരം മാസ്റ്ററായിരുന്നു വില്ലൻ വേഷം ചെയ്തത്. അതിനുശേഷം തമിഴിൽ 96 എന്ന സിനിമ ചെയ്തു. അതിൽ വിജയ് സേതുപതി സാറാണു നായകൻ. അതിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് കല്യാണം സിനിമയിൽ ജോയ്ൻ ചെയ്തത്.



സിനിമയിലെത്താൻ തുണയായതു ഡബ്സ്മാഷ് ആണെന്ന് ചില ഓണ്‍ലൈൻ റിപ്പോർട്ടുകൾ..?

ഡബ്സ് മാഷ് ചെയ്തിട്ടാണ് എനിക്കു സിനിമ കിട്ടിയതെന്ന് ചില മീഡിയാ റിപ്പോർട്ടുകളിൽ വന്നിരുന്നു. അതിൽ വാസ്തവമില്ല. ഓഡിഷനിലൂടെ തന്നെയാണു ഞാൻ സിനിമയിലേക്കു വന്നത്. വാസ്തവത്തിൽ സിനിമയിലെത്തിയ ശേഷമാണ് ഞാൻ ഡബ്സ്മാഷ് ചെയ്യാൻ തുടങ്ങിയത്. ഡബ്സ്മാഷിന് ഒരു ആപ്പുണ്ടെന്ന് ആരോ പറഞ്ഞു. ടൈംപാസിനു വേണ്ടിയാണു തുടങ്ങിയത്. രേവതിചേച്ചിയുടെ കിലുക്കത്തിലെ വട്ടാണല്ലേ..എന്ന ഡയലോഗാണ് ആദ്യം തുടങ്ങിയത്. രാജാറാണിയിലെ ഡബ്സ് മാഷ് ഏറെ വൈറലായി.

നസ്രിയയുമായി മുഖസാദൃശ്യമെന്നു കമന്‍റുകൾ വന്നിരുന്നു....

എന്‍റെ ഫോട്ടോ കണ്ട് കോളജിലെ സുഹൃത്തുക്കൾ ഞാൻ സിനിമയിൽ എത്തുന്നതിനു മുന്പുതന്നെ അങ്ങനെ കമന്‍റ് ചെയ്തിരുന്നു. നസ്രിയയുമായി മുഖസാദൃശ്യമുള്ളതായി ഏറെ ആളുകൾ പറയാറുണ്ട്. അതു നല്ലതല്ലേ. പ്രശസ്തയായ നടിയല്ലേ നസ്രിയ. അങ്ങനെ കേൾക്കുന്നത് പോസിറ്റീവായി തോന്നുന്നു. എനിക്കു വ്യക്തിപരമായി നസ്രിയയുടെ സിനിമകൾ ഇഷ്ടമാണ്. ബാംഗളൂർ ഡേയ്സ് ആറേഴു തവണ കണ്ടിട്ടുണ്ട്. ഓം ശാന്തി ഓശാന കണ്ടിട്ടുണ്ട്. നസ്രിയയെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.



കല്യാണത്തിലേക്കുള്ള വഴി...‍?

ഞാൻ അഭിനയിച്ച യാനും തീയവൻ എന്ന തമിഴ് സിനിമയുടെ സംവിധായകന്‍റെ സുഹൃത്ത് കല്യാണത്തിന്‍റെ കാമറാമാന്‍റെ സുഹൃത്താണ്. അങ്ങനെ ഡയറക്ടർ രാജേഷ് സാർ എന്നെ നേരിട്ടു വിളിക്കുകയായിരുന്നു. ഫാമിലി എന്‍റർടെയ്നറാണ് കല്യാണം. തൊണ്ണൂറുകളിലെ കഥയാണു പറയുന്നത്. ആ കാലഘട്ടത്തിലെ സ്റ്റൈലിങ്ങും മേക്കപ്പുമാണ് ചെയ്തിരിക്കുന്നത്. ശ്രീനിവാസൻ , മുകേഷ് , പാർവതി , ആശ അരവിന്ദ്, ഗ്രിഗറി, ഹരീഷ് കണാരൻ...തുടങ്ങി വലിയ താരനിര തന്നെയുണ്ട്്. എന്‍റെ കാരക്ടർ ശാരി ഒരു സാധാരണ കോളജ് പെണ്‍കുട്ടി. സാന്പത്തികശേഷിയുള്ള നായർ കുടുംബത്തിലെ പെണ്‍കുട്ടി. ഏറെക്കുറെ ശാരിയെപ്പോലെ തന്നെയാണു ഞാനും. ശരത് എന്ന നായക കഥാപാത്രത്തെയാണ് ശ്രാവണ്‍ അവതരിപ്പിക്കുന്നത്. ഏറെ എനർജറ്റിക്കാണ് ശരത്. ശാരിയെ ഇഷ്ടമാണെന്നു പറയാൻ ഒരുപാടു ശ്രമിക്കുന്നുവെങ്കിലും ശരത്തിന് അതിനു കഴിയുന്നില്ല. കല്യാണം - ഒരു ക്ലീഷേ ലവ് സ്റ്റോറി എന്നാണല്ലോ ടാഗ് ലൈൻ. ശാരിയും ശരത്തും തമ്മിലുള്ള കല്യാണം നടക്കുമോ ഇല്ലയോ എന്നതാണ് ഈ സിനിമയുടെ കഥ.

നായകൻ ശ്രാവണ്‍...?

ഏറെ സിംപിൾ വ്യക്തിയാണു ശ്രാവണ്‍. സെറ്റിൽ നന്നായി തമാശകൾ പറഞ്ഞിരുന്നു. ശ്രാവണുമൊത്തു വർക്ക് ചെയ്യുന്നത് ഏറെ കംഫർട്ടബിൾ ആയിരുന്നു. മലയാളം വാക്കുകളുടെ അർഥമൊക്കെ പറഞ്ഞുതന്ന് ശ്രാവണ്‍ എറെ സഹായിച്ചിരുന്നു.



കുടുംബന്ധങ്ങൾക്കു പ്രാധാന്യമുള്ള സിനിമയാണോ കല്യാണം...?

ഇതു ഹീറോ-ഹീറോയിൻ കഥ മാത്രമല്ല. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള സിനിമയാണ്. ശരത്തിന്‍റെയും ശാരിയുടെയും കുടുംബങ്ങൾക്കും കഥയിൽ പ്രാധാന്യമുണ്ട്. ശരത്തിന്‍റെ അച്ഛൻവേഷത്തിലാണ് ശ്രീനിവാസൻ സാർ വരുന്നത്. ശ്രീനിവാസൻ - പാർവതി കോംബിനേഷൻ ഒരു പ്രത്യേക ട്രാക്കിൽ പ്രാധാന്യത്തോടെ വരുന്നുണ്ട്. മുകേഷേട്ടനാണ് എന്‍റെ കഥാപാത്രം ശാരിയുടെ അച്ഛൻവേഷത്തിൽ വരുന്നത്. മുകേഷ്-ആശാ അരവിന്ദ് കോംബിനേഷനും കഥയിൽ പ്രാധാന്യമുണ്ട്. ഗ്രിഗറി മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

സംവിധായകൻ രാജേഷ് നായരുടെ പിന്തുണ...

ഒരു സീനെടുക്കുന്പോൾ ഡയലോഗ് ഷീറ്റുണ്ടെങ്കിലും സ്പോട്ടിൽ നിന്ന് ഇൻസ്പിറേഷൻ കണ്ടെത്താൻ ശ്രമിക്കുന്ന സംവിധായകനാണ് അദ്ദേഹം. അതിനനസരിച്ചു ഡയലോഗുകൾ മാറ്റിയെഴുതിയിരുന്നു. അഭിനേതാക്കൾക്ക് ഏറെ ഫ്രീഡം തന്നിരുന്നു. നമ്മുടെ അഭിപ്രായങ്ങൾ അദ്ദേഹം കേൾക്കും, നല്ലതാണെങ്കിൽ അതു സ്വീകരിക്കാനും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.



മുകേഷുമൊത്തുള്ള അനുഭവങ്ങൾ...

ഞാനും ശ്രാവണും ഒന്നിച്ചുള്ള സീനുകൾ ചെയ്യുന്പോൾ മുകേഷ് സാറിന്‍റെ സാന്നിധ്യം ഏറെ എനർജി തന്നിരുന്നു. അദ്ദേഹത്തിന്‍റെ സാന്നിധ്യം എനർജി ബ്ലാസ്റ്റ് പോലെ ആയിരുന്നു. പ്രചോദനം തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ സാന്നിധ്യം. ശ്രീനിവാസൻ സാറിനൊപ്പവും മുകേഷ് സാറിനൊപ്പവും ഡയലോഗ് റിഹേഴ്സൽ ചെയ്യുന്പോൾ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അവർ അതു കറക്ട് ചെയ്തു തന്നിരുന്നു.

ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങൾ...

ശ്രീനിവാസൻ സാറിന്‍റെ വലിയ ഒരു ഫാനാണ് എന്‍റെ അമ്മ. അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളും അമ്മ കണ്ടിട്ടുണ്ട്. ഞാൻ ശ്രീനിവാസൻ സാറിനൊപ്പമാണ് അഭിനയിച്ചതെന്നു പറഞ്ഞപ്പോൾ അമ്മ ഏറെ ഹാപ്പിയായി. ഞാനും അദ്ദേഹത്തിന്‍റെ ഏറെ സിനിമകൾ കണ്ടിട്ടുണ്ട്. അദ്ദേഹം ഏറെ ഹംപിൾ ആണ്. ഏറെ ഡൗണ്‍ റ്റു എർത്താണ്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയം വളരെ നല്ല അനുഭവമായിരുന്നു.



ശാരിയുടെ സ്റ്റൈലിംഗ്...

ഒരു സാധാരണ പട്ടണത്തിൽ സംഭവിക്കുന്ന കഥയാണിത്. നോർമൽ-കംഫർട്ടബിൾ സ്റ്റൈലിംഗ് ആയിരുന്നു. തൊണ്ണുറുകളിലെ കഥ ആയതിനാൽ ചുരിദാറുകളാണ് ശാരിയുടെ കോസ്റ്റ്യൂം. സ്വാഭാവികവും ലളിതവും സ്കിൻ ടോണിനു യോജ്യവുമായ മേക്കപ്പാണ് ഉപയോഗിച്ചത്.

മലയാളം ഇൻഡസ്ട്രി എത്രത്തോളം കംഫർട്ടബിൾ ആയിരുന്നു...

മലയാളം സിനിമ ചെയ്യാൻ ഏറെ കംഫർട്ടബിൾ ആയിരുന്നു. രാജേഷ് സാർ ഏറെ ഫ്രീഡം തന്നു. എഴുതിവച്ചതുപോലെ തന്നെ ചെയ്യണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചിട്ടില്ല. നാച്വറലായി ചെയ്യണമെന്നാണു പറഞ്ഞിട്ടുള്ളത്. അങ്ങനെ ചെയ്യുന്നതാണല്ലോ ഇവിടെയുള്ളവർക്കും ഇഷ്ടം. ഫുഡും കൂർഗിലെപ്പോലെ ആയിരുന്നു. ദിവസവും ആ ഭക്ഷണം കഴിക്കുന്പോൾ എനിക്കു കൂർഗിനെ ഓർമവരും. എന്‍റെ ഹോംടൗണിൽ ഷൂട്ട് ചെയ്തതുപോലെ ഫീൽ ചെയ്തു.

മലയാളത്തിൽ തുടർന്നും അഭിനയിക്കില്ലേ...

മലയാളത്തിൽ അഭിനയം വളരെ സ്വാഭാവികമാണ്. ഹൃദയത്തോടു ചേർന്നുനില്ക്കുന്നവയാണ് ഇവിടത്തെ കഥകൾ. എന്‍റെ അടുത്ത സിനിമയും മലയാളമാണ്. വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരം. ആസിഫ് അലി നായകനായ റൊമാന്‍റിക് ഫിലിം. കല്യാണം ചെയ്തു കഴിഞ്ഞപ്പോഴാണ് മന്ദാരത്തിൽ നിന്ന് ഓഫർ വന്നത്. ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിയുടെ വേഷമാണു മന്ദാരത്തിൽ. എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യമുള്ള ചിത്രം. അതിന്‍റെ ഷൂട്ടിംഗ് പൂർത്തിയായിട്ടില്ല. തെലുങ്കിൽ നിന്നും ഓഫറുണ്ട്. പടം തുടങ്ങിയിട്ടില്ല. കന്നടയിൽ നിന്നും ഓഫറുകൾ വന്നിരുന്നുവെങ്കിലും ചെയ്തിട്ടില്ല. മലയാളത്തിൽ നിന്ന് ചില ഓഫറുകൾ വരുന്നുണ്ട്. മന്ദാരം ഷൂട്ട് കഴിഞ്ഞശേഷം കമിറ്റ് ചെയ്യാമെന്നു വിചാരിക്കുന്നു.



റോൾ സെലക്ഷൻ...

ഹീറോയിൻ റോളാണു പരിഗണിക്കുന്നത്. മലയാളത്തിൽ നിന്നു ചലഞ്ചിംഗ് റോൾ ആണു വരുന്നത്. അഭിനയസാധ്യതയുള്ള വേഷങ്ങളാണ് എനിക്കിഷ്ടം. അത്തരം ഓഫറുകൾ തെരഞ്ഞെടുക്കാനാണു താത്പര്യം. മലയാളത്തിൽ ധാരാളം സെൻസിബിൾ സിനിമകളുണ്ട്. അത്തരം സിനിമകളുടെ ഭാഗമാകുന്നതിന് ആഗ്രഹമുണ്ട്.

ആരുടെ നായികയാവണം എന്നാണ് വലിയ ഡ്രീം...

നല്ല സിനിമകൾ ചെയ്യാനാണു താത്പര്യം. കിലുക്കത്തിൽ രേവതിചേച്ചി ചെയ്തതു പോലെയുള്ള റോളുകൾ ചെയ്യാൻ താത്പര്യമുണ്ട്. രേവതിചേച്ചിയാണ് എന്‍റെ റോൾമോഡൽ. ചേച്ചിയെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.

വീട്ടുവിശേഷങ്ങൾ...?

സ്വദേശം കൂർഗ്. മാതൃഭാഷ കൊടവ അഥവാ കൂർഗ്. ഇപ്പോൾ ബംഗളൂരുവിൽ താമസിക്കുന്നു. അമ്മ ശാന്തി വീട്ടമ്മ. ഇപ്പോൾ ഫുൾ ടൈം എനിക്കൊപ്പമാണ്. അമ്മയാണ് എന്‍റെ കാര്യങ്ങൾ മാനേജ് ചെയ്യുന്നത്. അച്ഛൻ മധു കൂർഗിലാണ്. സഹോദരൻ വൈശാഖ് ബംഗളൂരുവിൽ മോഡലിംഗ് ചെയ്യുന്നു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.