പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
Monday, July 3, 2017 4:56 AM IST
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കോലാഹലങ്ങളുടേയും ഒടുവിൽ നിർലോപമായ കുറച്ചു ചിരിയരങ്ങിന്‍റെയും കഥ പറഞ്ഞെത്തിയ ചിത്രമായിരുന്നു പെരുവണ്ണാപുരത്തെ വിശേഷങ്ങൾ. ഒരു കാലത്ത് മലയാളികളുടെ നാവിൻ തുന്പത്തു പെരുവണ്ണാപുരത്തുകാരായിരുന്നു വിളയാടി നിന്നത്. ശിവശങ്കരനും അടിച്ചു തളിക്കാരി ജാനുവും മകൻ അച്ചുവും കുഞ്ഞുലക്ഷ്മിയും കീലേരി പപ്പനും അടിയോടിയും ആന്‍റപ്പനും മോഹിനിയുമെല്ലാം അത്രത്തോളം പരിചയം. ഇരുപത്തെട്ടു വർഷമായി മലയാളികളുടെ കാഴ്ചാനുഭവത്തിൽ തെളിഞ്ഞു നിൽക്കുകയാണ് പെരുവണ്ണാപുരത്തുകാരുടെ കഥകൾ.




1989-ൽ ജയറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. കമലിന്‍റെ കഥയിൽ രഞ്ജിത് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രം ഹാസ്യത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥയാണ് പറഞ്ഞത്. ജയറാം ശിവശങ്കരനായും പിന്നീട് ജയറാമിന്‍റെ ഭാര്യായായ പാർവ്വതി കുഞ്ഞുലക്ഷ്മിയുമായ ചിത്രത്തിൽ ജഗതി ശ്രീകുമാർ, ഫിലോമിന, ഇന്നസെന്‍റ്, സിദ്ധിഖ്, കൽപന, കുതിരവട്ടം പപ്പു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ എന്നിങ്ങനെ വലിയ താരനിരയെത്തുന്നുണ്ട്.




ഇവർ ക്കൊക്കെ പുറമെ മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയത് ചിത്രത്തിന്‍റെ വാണിജ്യ വിജയത്തിനു പ്രേക്ഷക സ്വീകാര്യതയ്ക്കും ആക്കം കൂട്ടിയിരുന്നു. കമലും കൂട്ടരും ഈ ചിത്രത്തിന്‍റെ കഥ മനസിൽ കാണുന്ന സമയത്ത് മോഹൻലാലിനെ നായകനാക്കണമെന്നായിരുന്നു മനസിൽ. എന്നാൽ അന്നു മനസിൽ കണ്ട കഥാപാത്രം മോഹൻലാലിന്‍റെ മറ്റൊരു കഥാപാത്രവുമായി സാമ്യം വന്നപ്പോഴാണ് കഥയുടെ പശ്ചാത്തലം മാറ്റി ജയറാമിനെ നായകനാക്കുന്നത്. അപ്പോഴും സിനിമയിൽ ആദ്യമധ്യാന്തം പറയുന്ന ഒരു കഥാപാത്രത്തിലൂടെ മോഹൻലാലിന്‍റെ ശക്തമായ അതിഥി വേഷത്തിനെ അവസാനം ഒരുക്കിവയ്ക്കാനും കമലിനു കഴിഞ്ഞു. ജയറാമിന്‍റെ വേഷത്തെ കുറച്ചു കാണുകയല്ലെന്നും മോഹൻലാൽ കഥാപാത്രത്തിന്‍റെ സ്വാധീനം ചിത്രത്തിന് അത്രത്തോളമുണ്ടായിരുന്നെന്നും കമൽ തന്നെ പറഞ്ഞിട്ടുള്ളതാണ്.



പെരുവണ്ണാപുരത്ത് കാവുംപാട്ടു തറവാട്ടിലെ കുറുപ്പുമ്മാരുടെ അരുമ പെങ്ങളാണ് കുഞ്ഞു ലക്ഷ്മി. അതുകൊണ്ടു തന്നെ ഗർവും ഏറെയാണ് അവൾക്ക്. കാവുംപാട്ടുകാര് നടത്തുന്ന കോളജിൽ പൈസകൊടുത്തു പ്യൂണായി ജോലിക്കു കയറിയതാണ് ശിവശങ്കരൻ. കീലേരി പപ്പനു നഷ്ടപ്പെട്ട ജോലിയിലേക്കെത്തിയതാണ് ശിവശങ്കരൻ. സ്കൂളിലെ ജോലിക്കൊപ്പം കാവുംപാട്ട് വീട്ടിലേക്കുള്ള സഹായങ്ങളും ശിവശങ്കരനെക്കൊണ്ടു ചെയ്യിക്കുന്നുണ്ട്. ഇടയിൽ ശിവശങ്കരനെ കളിയാക്കാനുള്ള അവസരമൊന്നും കുഞ്ഞുലക്ഷ്മി പാഴാക്കറുമില്ല. ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി എഴുതി ബുക്കിൽ വയ്ക്കുന്ന പ്രേമലേഖനത്തിന്‍റെ പേരിൽ കുഞ്ഞുലക്ഷ്മി ശിവശങ്കരന്‍റെ ജോലി നഷ്ടപ്പെടുത്തുകയും സഹോദരന്മാരെക്കൊണ്ടു മർദിക്കുകയും ചെയ്യുന്നു.



ഇതിന്‍റെ വാശിയിൽ അടുത്ത പതിനഞ്ചു ദിവസത്തിനുള്ളിൽ കുഞ്ഞുലക്ഷ്മിയെ താൻ വിവാഹം കഴിക്കുമെന്ന് ശിവശങ്കരൻ വീരവാദം മുഴക്കുന്നു. അവളുടെ മനസിലിടം നേടാനായി അവനും കൂട്ടരും പലശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലവത്താകുന്നില്ല. ഇതിനിടയിൽ പ്രേമലേഖനത്തിന്‍റെ സത്യാവസ്ഥ അറിയുന്ന കുഞ്ഞുലക്ഷ്മിക്കു മനസിൽ ശിവശങ്കരനോട് സഹതാപം തോന്നുകയും അതു പ്രണയമായി മാറുകയും ചെയ്തു.




എന്നാൽ ഇതിനിടയിൽ നാട്ടിലെത്തുന്ന അടിച്ചു തളിക്കാരി ജാനുവിന്‍റെ മകൻ അച്ചുവുമായി കുഞ്ഞുലക്ഷ്മിയുടെ വിവാഹം വീട്ടുകാർ ഉറപ്പിക്കുന്നു. എന്നാൽ കഥാവസാനം ശിവശങ്കരനുമായി കുഞ്ഞു ലക്ഷ്മിയുടെ വിവാഹം നടത്തിയിട്ടാണ് അച്ചു പെരുവണ്ണാപുരത്തിനോട് യാത്ര പറയുന്നത്.



തികച്ചും ഹാസ്യരസത്തിനെ മുൻനിർത്തിയാണ് രഞ്ജിത് ഈ ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഒരു തമാശപ്പടമായി കൂപ്പുകുത്താതെ സിനിമയെ ദൃഢമായി കൊണ്ടുപോകാനും സംവിധായകനു കഴിഞ്ഞിരിക്കുന്നു. നാട്ടിൻപുറത്തിന്‍റെ സത്യസന്ധതയും വൈകാരികമായ ഇഴയടുപ്പവും ചിത്രം കാണിച്ചു തരുന്നുണ്ട്. ചിത്രത്തിനൊപ്പം ജോണ്‍സൻ- പി.കെ ഗോപിയുടെ ഗാനങ്ങളും ഏറെ ജനകീയമായിരുന്നു. കാലമിത്രയുമായിട്ടും ഇന്നും പുതിയ തലമുറവരെ ടെലിവിഷനിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ.

അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.