Letters
മരം നടീൽ മാത്രം പോര
Thursday, June 22, 2017 11:27 AM IST
ഇക്കൊല്ലവും പരിസ്ഥിതിദിനാചരണത്തിനു പ്രശസ്തരെക്കൊണ്ട് മരംനടീൽ ഉദ്ഘാടനം നടത്തി എല്ലായിടത്തും വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയുണ്ടായി. നടുന്ന തൈകൾ വളരുന്നുണ്ടോയെന്ന് ഉത്തരവാദപ്പെട്ടവർ ശ്രദ്ധിച്ചില്ലെങ്കിൽ കോടികൾ ചെലവഴിച്ചു പ്രചാരണത്തിനു വേണ്ടിയുള്ള ഒരു പ്രഹസനം മാത്രമാകും ഈ പരിപാടി. ഫലവൃക്ഷത്തൈകൾ നടേണ്ടിടത്തു മാത്രം നടണം. പാതയോരത്തും മറ്റും നട്ടാൽ ഇതിന്‍റെ ഫലങ്ങൾ കിട്ടിയെന്നു വരില്ല. പറിച്ചെടുക്കാതിരുന്നാൽ ഫലങ്ങൾ പൊഴിഞ്ഞു വീണു പരിസരം വൃത്തികേടാകും. അതിലും ശ്രദ്ധവേ ണം.

വേറൊരു കാര്യം, മണ്ണിന്‍റെ ആവരണമായി വർത്തിക്കുന്ന പുൽച്ചെടികളും മറ്റും നശിക്കാതെ നിലനിർത്തുകയെന്നതാണ്. ഭൂചരവാസികളായ നിരവധി ചെറു ജീവികൾ ഇതിന്‍റെ തണലിൽ കഴിയുന്നുണ്ടെന്ന കാര്യം മറക്കരുത്. പരസ്പര ബന്ധമുള്ള ഇവയെല്ലാം ഒത്തുചേർന്നാലെ ആരോഗ്യകരമായ ഒരു പരിസ്ഥിതി പരിപാലനം സാധിക്കൂ.

ഇന്ന് മിക്ക വസതികളുടെ മുറ്റവും പിന്നാന്പുറവും തിളങ്ങുന്ന ടൈലിട്ടു മോടിപിടിപ്പിക്കുന്നു. ചൂടിനെ പ്രതിഫലിപ്പിച്ചു പരിസരം ചൂടാക്കുന്നതു കൂടാതെ അമൂല്യ വസ്തുവായ മഴവെള്ളത്തെ മണ്ണിനടിയിലേക്കു വാർന്നു പോകുന്നതിനു തടസമായി നിൽക്കുകയും ചെയ്യുന്നു. ആത്മഹത്യാ പരമായ ഈ ചെയ്തിയിൽനിന്നും വിട്ടുനിൽക്കേണ്ടതാണ്.

സി.എസ്. വർഗീസ് കോടുകുളഞ്ഞി