Letters
മരണക്കെണിയാകുന്ന റോഡുകൾ
Wednesday, July 26, 2017 11:35 AM IST
അടുത്തകാലത്തു സംസ്ഥാനത്തു പനിബാധിച്ച് നൂറ്റന്പതിൽപ്പരം ആളുകൾ മരിച്ചപ്പോൾ മാധ്യമങ്ങൾ അതു വലിയ വാർത്തയാക്കുകയും ഗവൺമെന്‍റിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. എന്നാൽ, അതിന്‍റെ എത്രയോ മടങ്ങ് ആളുകൾ കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നുണ്ടെന്ന വസ്തുത നമ്മൾ സൗകര്യപൂർവം മറക്കുന്നു.

കഴിഞ്ഞവർഷം കേരളത്തിൽ 39,420 റോഡപകടങ്ങളിലായി 4,287 പേർ മരിക്കുകയും 44,108 പേർക്കു പരിക്കേൽക്കുകയും ചെയ്തു. അതിൽ 32,055 അപകടങ്ങൾക്കു കാരണം അശ്രദ്ധമായ വാഹനമോടിക്കലായിരുന്നു. 19,648 അപകടങ്ങൾ ഉണ്ടാക്കിയത് ഇരുചക്രവാഹനങ്ങളാണ്.

സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ സ്ഥിതിവിവരക്കണക്കനുസരിച്ച് ഈ വർഷത്തെ ആദ്യ മൂന്നുമാസം 12,938 റോഡപകടങ്ങളിലായി 1,330 പേർ മരിക്കുകയും 14,303 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓരോ ദിവസവും കേരളത്തിൽ ശരാശരി 14 പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്.

അപകടങ്ങൾക്കുള്ള മുഖ്യകാരണം അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിക്കുന്നതാണ്. നമ്മുടെ റോഡുകളുടെ പരിതാപകരമായ അവസ്ഥ അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇടുങ്ങിയ റോഡുകളും വാഹന ബാഹുല്യവും മലയാളികളുടെ യാത്രാദുരിതം പൂർണമാക്കുന്നു. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കാനും റോഡുകളുടെ നിലവാരം ഉയർത്താനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും സർക്കാർ നടപടി സ്വീകരിക്കണം. റോഡുകൾ മരണക്കെണികളായി മാറുന്നതു നിസംഗതയോടെ നോക്കിനിൽക്കാൻ ഒരു ജനാധിപത്യ ഗവൺമെന്‍റിന് എങ്ങനെ കഴിയും‍‍?

സെബാസ്റ്റ്യൻ പാതാന്പുഴ, തൊടുപുഴ