Letters
ഈ ദുരവസ്ഥയിൽ ലജ്ജിക്കുന്നു
Thursday, August 17, 2017 10:50 AM IST
ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമംഗം അഭിനവ് മുകുന്ദിന്‍റെ ട്വിറ്റർ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായല്ലോ. കറുത്ത നിറമായതിന്‍റെ പേരിൽ വർഷങ്ങളായി അധിക്ഷേപം സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന ഈ തമിഴ്നാട്ടുകാരന്‍റെ തുറന്നുപറച്ചിൽ ഇന്നത്തെ കാലഘട്ടത്തിലും ജാതീയ വർണ അധിക്ഷേപം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവെന്നതിന്‍റെ നേർ കാഴ്ചയാണ്.

യൂറോപ്പിൽ പരക്കെയും ചില അമേരിക്കൻ രാജ്യങ്ങളിലും നിലനിൽക്കുന്ന വംശീയാധിക്ഷേപത്തിന്‍റെയും വർണവെറിയുടെയും പുതിയ മുഖം നമ്മുടെ നാട്ടിലും അരങ്ങു തകർക്കുന്നുവെന്നത് ഏറെ ഉൽക്കണ്ഠയോടെയേ നോക്കിക്കാണാനാകൂ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിലെ സാംസ്കാരിക സംസ്കൃതി ചോദ്യചിഹ്നമായി അവശേഷിക്കുന്ന തരത്തിലേയ്ക്കുള്ള ഇന്നിന്‍റെ പോക്ക് ശുഭോദർക്കമല്ല. ആഗോള സമൂഹത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് ഇത്തരം സംഭവങ്ങൾ കരിനിഴൽ വീഴ്ത്തുമെന്നു തീർച്ച.

സ്വന്തം മതത്തിലും ജാതിയിലും നിറത്തിലും സൗന്ദര്യത്തിലും അഭിമാനിക്കുന്നതോടൊപ്പം മറ്റുള്ളവന്‍റെ ജാതിയും നിറവും അംഗീകരിക്കാനും ബഹുമാനിക്കാനും അത്തരത്തിലൊരു സംസ്കാരം പരിശീലിക്കാനും വരും തലമുറയെ ഈ സംസ്കാരം പഠിപ്പിക്കുന്നതിനുള്ള ബാധ്യതയും നാമേറ്റെടുക്കേണ്ടതുണ്ട്. അന്പലക്കാരനെന്നോ പള്ളിക്കാരനെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ മുദ്രകുത്താതെ സഹജീവികളായി കാണാനുള്ള നിലവാരം എന്ന് നമ്മിലുണ്ടാകുന്നുവോ, അന്നേ നമ്മുടെ നാടിന്‍റെ സ്വാതന്ത്യത്തിനു നന്മയുടെ മേന്മ ഉണ്ടാകുകയുള്ളൂ.

ഡോ.ഡെയ്സൻ പാണേങ്ങാടൻ, സെന്‍റ് തോമസ് കോളജ്, തൃശൂർ