Letters
നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷനും മെട്രോ റെയിലും വേണം
Thursday, September 21, 2017 11:22 AM IST
2016 17 കാലയളവിൽ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലൂടെയുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 89.4 ലക്ഷം കവിഞ്ഞു. ഇതിൽ ഇന്‍റർനാഷണൽ സെക്ടറിൽ 49.98 ലക്ഷവും ഡൊമസ്റ്റിക് സെക്ടറിൽ 39.43 ലക്ഷവും യാത്രക്കാർ പെടുന്നു. സിയാൽ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൻ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ചു 11.71 ലക്ഷം യാത്രക്കാരുടെ വർധനവാണ് (15.06%) രേഖപ്പെടുത്തിയിട്ടുള്ളത്. വരുംകാലയളവിൽ ഈ സംഖ്യ കൂടാനേ സാധ്യതയുള്ളൂ.

നടപ്പു സാമ്പത്തിക വർഷം പൂർത്തിയാ കുമ്പോൾ യാത്രക്കാരുടെ സംഖ്യ ഒരു കോടി കവിയുമെന്നു സാരം. അതിനനുസൃതമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

വിമാനത്താവളത്തിന് ഏതാണ്ട് 500 മീറ്റർ സമീപത്തു കൂടി ഡബിൾലൈൻ റെയിൽവേ ട്രാക്കുണ്ട്. പുതിയ റെയിൽവേ സ്റ്റേഷൻ നെടുമ്പാശേരിയിൽ നിർമിക്കാനാവും. റെയിൽവേ ബോർഡ് മാർച്ച് 2014ൽ ഇതിനുള്ള തീരുമാനം അംഗീകരിച്ചതുമാണ്. ദക്ഷിണ റെയിൽവേ ചീഫ് കൊമേർഷ്യൽ മാനേജരുടെ ഓഫീസിൽ നിന്നും ആയതിനു അറിയിപ്പും ലഭിച്ചതാണ്. പിന്നീട് മേൽനടപടികളൊന്നും ഉണ്ടായിട്ടില്ലായെന്നതു ഖേദകരമാണ്. ഈ മേഖലയിലെ റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കാനും വളരെയേറെ ഉപകരിക്കുന്ന പദ്ധതിയാണിത്.
സിംഗപ്പൂരിൽ ഷാങ്ഹാ ഇന്‍റർനാഷണൽ എയർപോർട്ടിൽ 1, 2, 3 ടെർമിനലുകളെ ബന്ധിപ്പിച്ചു സർക്കുലർ മെട്രോ റെയിൽ ഫ്രീ സർവീസായി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. അതേ മാതിരി, നെടുമ്പാശേരി എയർപോർട്ടും 500 മീറ്റർ സമീപത്തു പുതുതായി നിർമിക്കുന്ന റെയിൽവേ സ്റ്റേഷനുമായി സർക്കുലർ മെട്രോ റെയിൽ മുഖാന്തിരം ബന്ധിപ്പിക്കാവുന്നതാണ്. ഭാരിച്ച ലഗേജുകളുമായി വരുന്ന വിമാന യാത്രക്കാർക്ക് മറ്റു യാതൊരു വാഹനങ്ങളേയും ആശ്രയിക്കാതെ സർക്കുലർ മെട്രോ റെയിലിൽ കയറിപ്പറ്റാം.

വിമാന യാത്രക്കാർക്കും അവരെ അനുഗമിക്കുന്നവർക്കും ഏറെ അനുഗ്രഹപ്രദമാകുന്ന പദ്ധതികളാണ് ഇവ രണ്ടും.

ഡോ. തോമസ് ബേബി, പുതുപ്പള്ളി