Letters
ഹർത്താൽ എന്ന ജനദ്രോഹം
Sunday, October 22, 2017 9:38 AM IST
ജനങ്ങളെ രക്ഷിക്കാൻ കേരളത്തെ ഹർത്താലിന്‍റെ സ്വന്തം നാടാക്കി രാഷ്‌‌ട്രീയകക്ഷികൾ മത്സരിക്കുകയാണല്ലോ? പത്രം, പാൽ, ആശുപത്രി, വിവാഹം, മരണം എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയെന്നു വളരെ ഔദാര്യപൂർവം ഒരു പ്രഖ്യാപനവും നടത്തും. എന്നാൽ ജനങ്ങൾക്ക് ഒരുകാര്യവും മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കാത്ത അവസ്ഥ സൃഷ്‌‌ടിക്കുകയുമാണ് ഫലം.

പഠനകാര്യങ്ങൾക്കും മത്സരപരീക്ഷകൾക്കും അന്യനാടുകളിലേക്കും വിദേശങ്ങളിലേക്കും ജോലിസ്ഥലങ്ങളിലേക്കും തൊഴിൽമേഖലയിലേക്കും പോകുന്നവരുൾപ്പെടെ സമസ്ത മേഖലകളിലും ജനങ്ങൾ ബന്ദികളാക്കപ്പെടുന്നു. ഹർത്താൽ പ്രഖ്യാപിക്കുന്ന നേതാക്കൾ ഹർത്താലിന്‍റെ വിജയം ആഘോഷിക്കാൻ വാഹനങ്ങളിൽ സ്വൈരവിഹാരം നടത്തുകയും മറ്റു രാഷ്‌‌ട്രീയ നേതാക്കൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാകുമെങ്കിൽ അവരുടെ നിർദേശാനുസരണം ഹർത്താലുകൾക്ക് ഭേദഗതി വരുത്തുകയും ചെയ്യുന്നു. അസംഘടിതരായ ജനവിഭാഗങ്ങൾക്ക് ഇതിൽനിന്നു മോചനം വേണ്ടേ? ഈ ഹർത്താൽ പിതാക്കന്മാർ കൊട്ടിഘോഷിച്ചു നടത്തുന്ന മഹാസമ്മേളന ദിവസങ്ങളിലും മക്കളുടെ വിവാഹദിവസങ്ങളിലും നമുക്ക് ഹർത്താൽ പ്രഖ്യാപിക്കാം.

ഷാജി വർക്കി വടക്കേടത്ത്, കാഞ്ഞിരപ്പള്ളി