Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
പൗരസ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ
Sunday, October 22, 2017 9:39 AM IST
നരേന്ദ്ര മോദി ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യം അപകടത്തിലേക്കാണോ എന്ന സംശയം ബലപ്പെടുത്തുന്ന വിധം രാജ്യത്തു നടക്കുന്ന സംഭവവികാസങ്ങൾ ആർക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. വർഗീയത രാജ്യത്തെയാകെ ഗ്രസിക്കുകയാണ്. കഴിക്കുന്ന ആഹാരംപോലും ഭൂരിപക്ഷത്തിന്റേതുപോലെയാകണം ന്യൂനപക്ഷങ്ങളുടെയും എന്ന ചിലരുടെ ആഗ്രഹം പല സംസ്ഥാനങ്ങളിലും ഫലത്തിൽ നിയമമായികഴിഞ്ഞു.
ഭൂരിപക്ഷത്തിന്റെ അക്രമങ്ങളിൽനിന്നു ന്യൂനപക്ഷങ്ങളെ രക്ഷിക്കാൻ സർക്കാർപോലും തയാറാകുന്നില്ലെന്നു മാത്രമല്ല, അത്തരം അക്രമങ്ങളെ ന്യായീകരിക്കാൻ പറ്റിയ നിയമങ്ങൾ ഉണ്ടാക്കുകകൂടി ചെയ്യുന്നിടത്ത് എന്തു പൗരസ്വാതന്ത്ര്യം? പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നിടത്ത് എന്തു ജനാധിപത്യം?
ജനാധിപത്യം അതിന്റെ യഥാർഥ ചൈതന്യത്തിൽ നിലനിൽക്കുന്ന ഏതു രാജ്യത്തും മതം ഏതായാലും അതു വ്യക്തിയുടെ സ്വന്തം കാര്യമാണ്. ഏതെങ്കിലും മതത്തിനുവേണ്ടിയോ അതിനെതിരായോ അവർ നിയമങ്ങളുണ്ടാക്കുന്നില്ല. ക്രൈസ്തവർ ഭൂരിപക്ഷമുള്ള അമേരിക്കയിൽ ഹിന്ദുക്കൾ ക്ഷേത്രവും മുസ്ലിംകൾ മോസ്കും യഥേഷ്ടം നിർമിക്കുകയും തങ്ങളുടെ വിശ്വാസാചാരങ്ങൾക്ക് യാതൊരു പരിക്കുമേൽക്കാതെ ജീവിക്കുകയും ചെയ്യുന്നു.
ഒരു സ്വേച്ഛാധിപതിയും മാധ്യമങ്ങളെ സഹിഷ്ണുതയോടെ കാണാറില്ല. പഴയ സോവ്യറ്റ് റഷ്യയിലെ സ്റ്റാലിൻ മുതലിങ്ങോട്ട് ചൈനയിലെ മാവോയും പാക്കിസ്ഥാനിലെ ഭരണാധികാരികളും ഉത്തരകൊറിയയിലെ കിം ജോങ് ഉനും വരെ ആരും ഇതിന് അപവാദമായിരുന്നിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെപോലും നയം ഇങ്ങനെതന്നെയായിരുന്നു. നരേന്ദ്ര മോദിയും മാധ്യമങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കുന്ന ആളല്ല. മഹാരാഷ്ട്രയിൽനിന്നുള്ള ബിജെപി അംഗം നാനാ പടോളെ തന്നെ പറഞ്ഞല്ലോ ചോദ്യങ്ങൾ ചോദിക്കുന്നത് മോദിജിക്കിഷ്ടമല്ല, ഒരു സഹിഷ്ണുതയും ഇക്കാര്യത്തിൽ അദ്ദേഹത്തിനില്ല എന്ന്.
വാർത്താ അവതാരിക, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലൊക്കെ കാൽ നൂറ്റാണ്ടിലേറെ പ്രവർത്തിച്ച സാഗരിക ഘോഷിന്റെ കാഴ്ചപ്പാടുകൾ ശ്രദ്ധേയമാണ്. ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയ വസ്തുതകൾ ഇപ്പോഴത്തെ ഭരണം പത്രപ്രവർത്തനത്തെ എങ്ങനെ ശ്വാസംമുട്ടിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ്. സിഎൻഎൻ ഐബിഎൻ ചാനലിൽ ദീർഘകാലം ഡെപ്യൂട്ടി എഡിറ്ററായിരുന്നു ഇവർ. മോദിഭരണത്തിന്റെ ആരംഭത്തിൽ അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഈ ചാനൽ ഏറ്റെടുത്തു. സാഗരികയുടെ തന്നെ വാക്കുകൾ: മോദി സർക്കാരിനെ പിന്തുണയ്ക്കുന്ന മാധ്യമപ്രവർത്തകർ മാത്രം മതി ചാനലിൽ എന്ന നിലപാടിലായിരുന്നു അംബാനി. അവർക്ക് സ്വതന്ത്രരായ മാധ്യമപ്രവർത്തകരെ വേണ്ട. അതിനാൽ ഞങ്ങൾക്ക് (സാഗരികയ്ക്കും ഭർത്താവ് രാജ്ദീപ് ദേശായിക്കും അദ്ദേഹം ഇതേ ചാനലിലെ എഡിറ്റർഇൻചീഫ് ആയിരുന്നു) സ്ഥാപനം വിടേണ്ടിവന്നു.
മാധ്യമപ്രവർത്തനം എന്നതു സർക്കാരിനെ ചോദ്യംചെയ്യൽകൂടിയാണ്. സർക്കാർ ഏതെങ്കിലുമാകട്ടെ ചോദ്യം ചോദിക്കലാണു മാധ്യമപ്രവർത്തകരുടെ ജോലി. ഇവിടെ മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നില്ല. സ്വതന്ത്ര മാധ്യമപ്രവർത്തനം രാജ്യത്തില്ല എന്നതാണ് അതിന്റെ അർഥം. കോൺഗ്രസിന്റെ കാലത്ത് 2 ജി സ്പെക്ട്രം, കൽക്കരി തുടങ്ങിയ ഇടപാടുകളിലെ എല്ലാ അഴിമതികളും മാധ്യമങ്ങൾ നിരന്തരം ചോദ്യങ്ങളിലൂടെ അവതരിപ്പിച്ചു. ഇപ്പോൾ അതില്ല. പ്രതികാരബുദ്ധിയോടെയാണു സർക്കാർ മാധ്യമങ്ങളെ സമീപിക്കുന്നത്. അതിനാൽ മാധ്യമപ്രവർത്തകർക്കു ഭയമുണ്ട്.
ആ ഭയം അടിസ്ഥാനരഹിതമല്ല എന്നു ഗൗരിലങ്കേഷ് എന്ന മാധ്യമപ്രവർത്തകയുടെ കൊലപാതകം തെളിയിച്ചിരിക്കുന്നു. ഈ അരുംകൊല അവസാനത്തേതായിരിക്കുമെന്നു കരുതാനും ന്യായമില്ല. കാരണം പുരോഗമനാശയക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തിട്ടുള്ള ശക്തികൾ ഇപ്പോഴും പ്രബലമാണ്. എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ശക്തികൾക്കു വളരാൻ വളക്കൂറുള്ള മണ്ണായി മാറിയിരിക്കുകയാണോ ഈ നാട് ഇപ്പോൾ?
ജോ മുറികല്ലേൽ, പാലാ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
ജലം പാഴാക്കുന്ന ജല അതോറിറ്റി
‘ജലം അമൂല്യമാണ്, പാഴാക്കരുത്'എന്ന് ജല അതോറിറ്റി പൊതുസ്ഥലങ്ങളിൽ ബോർഡ് വച്ചിരിക്കുന്നത് കാണാം. നഗര, ഗ്രാമ വ്യത്യാസമി
ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്: പകരം സംവിധാനം ഉടനൊരുക്കണം
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി മാസങ്ങളായി നിലച്ചതിനാൽ സംസ്ഥാനത്തു ദുരി
മനുഷ്യ-വന്യമൃഗ സംഘർഷം: സുരക്ഷ ഉറപ്പാക്കണം
സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാട്ടിൽനിന്നു വന്യമൃഗങ്ങൾ ഇറങ്ങിവന്ന് മനുഷ്യർക്ക് തലവേദന സൃ
കലാലയമുറ്റങ്ങൾ ചോരക്കളമാക്കരുത്
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസരംഗം കണ്ടു വിലപിക്കാത്ത മലയാളികൾ ഉണ്ടാകുമോ? വിദ്യാഭ്യാസ മേഖലയിലെവിടെയും ക
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പൊരുൾ അറിയണം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി കൂടെക്കൂടെ കേരളം സന്ദർശിക്കുന്നു. വാഗ്ദാനപ്പെരുമഴ നടത്തുന്നു. നമ്മളെ
വാഹനങ്ങൾക്ക് തീപിടിക്കുന്നതിൽ പഠനം നടത്തണം
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ ഒരു മാസം പലതവണയെന്നോണം ഉണ്ടായിക്കൊണ്
എം.ടിയുടെ വിമർശനം ഉൾക്കൊള്ളുകയും ആത്മപരിശോധന നടത്തുകയും വേണം
അധികാരത്തിന്റെ പ്രമത്തതയിൽ അഹങ്കരിക്കുന്നവർക്കുള്ള ശക്തമായ പ്രഹരമാണ് കേരള ലിറ്ററേച്ചർ വേദിയിൽ എം.ടി നടത്തിയ പ്
അധികാരം ജനസേവനത്തിനു വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്
ജനാധിപത്യ ഭരണക്രമത്തിലൂടെ ലഭിച്ച അധികാരം അധീശത്വം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അത് ജനസേവനത്തിനു വേണ്ടിയുള്ളത
പെണ്കുഞ്ഞ്: ബോധവത്കരണം വേണം
ഒരു സ്ത്രീപീഡനക്കേസിന്റെ വിധിയിൽ, പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്നതെന്നും ഈ വിഷയത്തിൽ ബോ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.