Letters
ദേശീയഗാനത്തിന്‍റെ അർഥം എല്ലാവരിലുമെത്തിക്കണം
Sunday, December 3, 2017 10:04 AM IST
ഇന്ത്യൻ ഭൂപ്രദേശത്തിന്‍റെയും മാനവ സ്നേഹ ഐക്യസംസ്കാരത്തിന്‍റെയും സംഗീത ലയനമാണ് ഇന്ത്യയുടെ ദേശീയഗാനം. ഇതിലെ വരികളുടെ അർഥമറിയുന്ന ഒരു യഥാർഥ ഭാരതീയനു തന്‍റെ ഹൃദയമിടിപ്പിൽ ദേശീയഗാനത്തിന്‍റെ മാറ്റൊലി കേൾക്കാൻ കഴിഞ്ഞേക്കും. ഏതൊരു സാഹചര്യത്തിലായാലും ദേശീയഗാനം കേട്ടാൽ ആ നിമിഷം അതിൽ ശ്രദ്ധയോടും ആദരവോടുംകൂടി പങ്കുചേരാൻ എനിക്കു കഴിയുന്നുണ്ടെങ്കിൽ ഇന്ത്യയുടെയും ലോകത്തിന്‍റെയും ശ്രേയസിനുവേണ്ടി പ്രവർത്തിക്കുന്നവരിൽ ഒരാളായിരിക്കും ഞാൻ. നിയമവും നിർബന്ധവും കൂടാതെ ഈ ആത്മാഭിമാനത്താൽ നിറയാൻ എനിക്കു കഴിയട്ടെ.

ദേശീയഗാനത്തിന്‍റെ അർഥം എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുന്നത് ഉചിതമായിരിക്കും. നിയമമായി അടിച്ചേൽപ്പിക്കപ്പെടുന്നതിനേക്കാൾ സ്വീകരിക്കാനുള്ള സന്മനസ് രൂപപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നതാണു സദ്ബുദ്ധിയും ന്യായവും.

ജോയി ചെറിയാൻ, കൂറ്റപ്പിള്ളിൽ, പോത്താനിക്കാട്‌‌