Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
സരസ്വതീക്ഷേത്രങ്ങൾ കുരുതിക്കളങ്ങളായാൽ
Tuesday, October 18, 2016 4:40 PM IST
“ ഗു’ശബ്ദമന്ധകാരംതാൻ
രു’ശബ്ദംതന്നിരോധം
അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നവനാണ് ഗുരു. ഗുരുവിനെ നീ എന്നു വിളിച്ചാൽ ഗുരുവിനെ വധിച്ചതിനു തുല്യം. അപ്പോൾ ഗുരുവിനെ കത്തികൊണ്ടു കുത്തിക്കൊല്ലുന്നവനെ നാം എന്തു പേരു വിളിക്കണം? ഡൽഹിയിലെ ഒരു വിദ്യാലയത്തിൽ അതു സംഭവിച്ചു.
മാതാ–പിതാ–ഗുരു ദൈവം എന്ന വാക്കുകൾ കേ ട്ടാണ് ഒരുകാലത്ത് നമ്മുടെ കുട്ടികൾ വളർന്നിരുന്നത്. എന്നാൽ, ഇന്ന് ആരെ കൊല്ലണം, ആരോടു പ്രതി കാരം തീർക്കണം എന്ന ചിന്തയിലാണു കുട്ടികൾ വളരുന്നത്. അതിന് സ്വന്തം ഗുരുവിനെത്തന്നെ വധിച്ച് അവൻ പ്രതികാരം തീർക്കുന്നു. നാളെയിലെ നല്ല പൗരന്മാരെ വാർത്തെടുക്കേണ്ട സരസ്വതീക്ഷേത്രങ്ങളിൽ എന്താണ് ഇന്നു നടക്കുന്നത്. ഇളംതലമു റയുടെ ജീവിതമാകുന്ന തോണി പ്രതികാരചിന്തയുടെ ചുഴിയിൽപ്പെട്ട് മുങ്ങിപ്പോകുന്നല്ലോ, കഷ്ടം! ഇതും പറഞ്ഞ് മൂക്കത്തു വിരൽവച്ച് അന്തിച്ചുനിൽക്കുന്ന കാഴ്ചയാണു നമുക്കു ചുറ്റും കാണുന്നത്.
ഒരു കുട്ടിയുടെ സ്വഭാവത്തിന്റെ അടിത്തറ പാകേണ്ട കുടുംബത്തിൽനിന്ന് അവന് ഇന്നു ലഭിക്കുന്നത് മാതാപിതാക്കൾ തമ്മിലും സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലുമുള്ള വ്യക്തിവിദ്വേഷത്തിന്റെ ശേഷിപ്പുകളാണ്. നാം ഇവിടെ ആരെയാണു കുറ്റപ്പെടുത്തേണ്ടത്?
മാനസികപിരിമുറുക്കത്തിലാണ് ഇന്നത്തെ യുവതലമുറ വളരുന്നത്. സ്നേഹത്തിനു പകരം വിദ്വേഷമാണ് അവന്റെ മനസ് നിറയെ. അതിന്റെ ഫലമോ? തൂലിക എടുക്കേണ്ട കൈകളിൽ നിറതോക്കുകളും മൂർച്ചയേറിയ കത്തികളും.
ഭാരതീയ ഇതിഹാസങ്ങളിലേക്കു തിരിഞ്ഞുനോക്കിയാൽ ഗുരുവിന്റെ വീട്ടിൽ താമസിച്ച് ഗുരുമുഖത്തുനിന്നു വീഴുന്ന വിജ്ഞാനശകലത്തെ ഹൃദിസ്ഥമാക്കിയിരുന്ന, ഗുരുവിനെ ഈശ്വരതുല്യനായി കണ്ടിരുന്ന ഒരു കാലഘട്ടം പണ്ട് നമുക്കുണ്ടായിരുന്നു–ഗുരുകുലവിദ്യാഭ്യാസം. കാനനമധ്യത്തിലെ പർണശാലകളായിരുന്നു അന്നു വിദ്യാലയം. ഭഗവാൻ ശ്രീകൃഷ്ണന്റെയും ഭക്തകുചേലന്റെയും വിദ്യാഭ്യാസം ഇതിന് ഉത്തമോദാഹരണം. അന്നത്തെ വിദ്യാർഥികൾ ശസ്തശാസ്ത്രാദികളിൽ നിപുണരായിരുന്നു. അതു പഴങ്കഥ.
ഇന്നു പട്ടുമെത്തയുടെയും മണിമാളികയുടെയും എല്ലാവിധ ആഡംബരങ്ങളുടെയും ഇടയിൽ വളരുന്ന നമ്മുടെ കുട്ടികളോട് മാതാ–പിതാ–ഗുരു ദൈവം എന്നു പറഞ്ഞുകൊടുത്താൽ അവൻ എവിടെ കേൾക്കാനാണ്? ഗുരുത്വം അവന് എങ്ങനെ ഉണ്ടാകാനാണ്? അവന്റെ ലോകം മറ്റു പലതുമാണ്.
പണത്തിനും ആഡംബരത്തിനുംവേണ്ടി നെട്ടോട്ടമോടുന്ന കുട്ടികൾക്ക് അമിതസ്വാതന്ത്ര്യം കൊടുത്തു നിയന്ത്രണമില്ലാതെ വളർത്തുന്ന മാതാപിതാക്കളേ, നിങ്ങൾ ഒരുനിമിഷം നിങ്ങളുടെ കുട്ടികളെപ്പറ്റി ചിന്തിച്ചുനോക്കൂ. ഇതെല്ലാം ആർക്കുവേണ്ടി? എന്തിനുവേണ്ടി? ഇല്ലെങ്കിൽ ഇന്നു ഗുരുവിന്റെ നെഞ്ചിൽ കുത്തിയിറക്കിയ കത്തി ഒരുപക്ഷേ നാളെ നിങ്ങളുടെ നെഞ്ചിലായിരിക്കും ആഴ്ന്നിറങ്ങുന്നത്.
ഇന്നു വിദ്യാലയം കച്ചവടകേന്ദ്രമായി മാറിക്കൊ ണ്ടിരിക്കുകയാണ്. അധ്യാപക–വിദ്യാർഥി ബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്നു. അധ്യാപകരും കുട്ടികളും അവരുടേതായ ലോകത്തു വിരാജിക്കുന്നു.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കേണ്ടവനാണ് അധ്യാപകൻ. ഒരു സുഹൃത്തിനെപ്പോലെ വഴികാട്ടിയായി ഓരോ കുട്ടിയെയും മുന്നോട്ടുനയിക്കേണ്ടവനാണ് അധ്യാപകൻ. ഗുരുവിൽനിന്നു ലഭിക്കേണ്ടതു ഗുരുവിൽനിന്നും കുടുംബത്തിൽനിന്നു ലഭിക്കേണ്ടത് കുടുംബത്തിൽനിന്നും ലഭിക്കണം. ഇതൊന്നും ഒരിടത്തുനിന്നും ലഭിക്കാതെവരുമ്പോൾ അവൻ സമൂഹത്തിന്റെ നേരേ പകച്ചുനോക്കുന്നു. വിദ്വേഷവും പകയും അവന്റെ മനസിലേക്ക് ആഴ്ന്നിറങ്ങുന്നു.
വിദ്യയുടെ ആലയമാണ് വിദ്യാലയം. എന്നാൽ, ഈ ആലയത്തിൽനിന്ന് ഇന്നു കുട്ടികൾക്കു ലഭിക്കുന്നത് വിദ്യയ്ക്കു പകരം മയക്കുമരുന്നും ലഹരിവസ് തുക്കളും മറ്റു പലതുമാണ്. കളികളിൽ എന്നതു പോലെ ചാറ്റിംഗുകളിലും മറ്റ് അനാശാസ്യ–നിയമവിരുദ്ധ പ്രവർത്തനങ്ങളിലും നിപുണരാണ് ഇന്നു നമ്മുടെ കുട്ടികൾ പലരും. ഇതിന്റെ ഫലമായി വി ദ്യാലയങ്ങൾ കുരുതിക്കളങ്ങായി മാറുന്ന കാഴ്ചയാണു കാണുന്നത്.
ഇതിനെതിരേ അധ്യാപക–രക്ഷാകർതൃ സംഘടന കളും മാനേജ്മെന്റും ഗവൺമെന്റും മുന്നിട്ടിറങ്ങണം. മാതാപിതാക്കളേ നിങ്ങൾ കുട്ടികളുടെ പുസ്തകസഞ്ചിയിൽനിന്നു കാമറ മൊബൈൽഫോണുകളും മറ്റ് അനാവശ്യ വസ്തുക്കളും എടുത്തുമാറ്റുക. അ വരുടെ ശ്രദ്ധ പഠനത്തിലേക്കു തിരിച്ചുവിടുക. അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ, പരിഹരിക്കാൻ അല്പസമയം നീക്കിവയ്ക്കുക. അങ്ങനെ സമൂഹത്തിനും കുടുംബത്തിനും ഉപകാരികളായ നല്ല മക്കൾക്കായി നിങ്ങൾ ജീവിക്കുക.
അധ്യാപകർ ഓരോ കുട്ടിയെയും വ്യക്തിപരമായും മാനസികമായും അടുത്തറിയുക. അവരുടെ അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുക. അങ്ങനെ ഗുരു–ശിഷ്യബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുക. കുട്ടികളേ, നിങ്ങൾ കുടും ബത്തിനും ഉപകാരികളായി നാളെയുടെ നല്ല പൗരന്മാരായി സരസ്വതീ ക്ഷേത്രങ്ങളിൽനിന്നു പുറത്തുവരിക. ഗുരുത്വം നിങ്ങളിൽ നിറഞ്ഞുതുളുമ്പട്ടെ. ഗു രുകുല വിദ്യാഭ്യാസത്തിന്റെ ആ പഴയ ചൈതന്യം നിങ്ങളിലോരോരുത്തരിലും കളിയാടട്ടെ.
എമിലിൻ ജോൺ
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.